Books
അക്ഷരപ്പുരകളിലേക്കും കാവി പരക്കുന്നു
വായനശാലകളുടെ സ്വയം ഭരണാവകാശം കവരുകയും മതേതര ചിന്തകളും ജനാധിപത്യ ബോധവും പ്രബുദ്ധതയും ഊതി കെടുത്തുകയും ചെയ്യുന്ന പുതിയ നിയമ നിർമാണത്തെ ചെറുത്ത് തോൽപിക്കാൻ അക്ഷര സ്നേഹികൾ കൈകോർക്കണം.
പി . ഇസ്മായിൽ
ഒരു ഗ്രന്ഥകാരനെയും കള്ളനെയും ഒരു ജഡ്ജിയുടെ മുമ്പിൽ വിചാരണക്ക് കൊണ്ടുവന്നു.ഒളിവിലിരുന്ന് വഴിയാത്രക്കാരുടെ പണവും സാധനങ്ങളും തട്ടി പറിച്ചുവെന്നതാണ് കള്ളന്റെ പേരിലെ കുറ്റം. അധർമ്മ തൽപരതയും ദുഷിച്ച വികാരങ്ങളും വായനക്കാരിൽ വളർത്തുന്നതിനു സഹായിക്കുന്ന ഗ്രന്ഥങ്ങൾ എഴുതിയെന്നതാണ് ഗ്രന്ഥകാരന്റെ മേൽ ആരോപിച്ച കുറ്റം. രണ്ടു പേരും കുറ്റക്കാരെന്നു കണ്ടെത്തി ജഡ്ജി അവരെ അന്നത്തെ സമ്പ്രദായപ്രകാരം വധശിക്ഷക്ക് വിധിച്ചു.ആ കാലത്ത് വധശിക്ഷ നടത്തിയിരുന്നത് ക്രൂരമായ വിധത്തിലായിരുന്നു.രണ്ട് വലിയ ഇരുമ്പു കൂടുകൾ ഓരോ വലിയ ചങ്ങലയിൽ കെട്ടി തൂക്കി അവയിൽ ഓരോന്നിൽ അവർ ഓരോരുത്തരെയും അടച്ചു. കള്ളനെ അടച്ചിരുന്ന കൂടിനു താഴെ ഉണങ്ങിയ വിറക് കൂട്ടി തീകൊളുത്തി. അതു വേഗത്തിൽ കത്തി പിടിച്ചു. ഗ്രന്ഥകാരന്റെ കൂട്ടിനടിയിലും തീ കത്തി തുടങ്ങി. കത്തിയാളുന്ന ചൂടിൽ ഗ്രന്ഥകാരൻ തപിച്ചു കൊണ്ടിരിക്കുകയാണ്.
ഗ്രന്ഥകാരൻ ന്യായാധിപന്റെ ശിക്ഷയിൽ നീതി പുലർന്നില്ല എന്ന് കൂടിനുള്ളിൽ വെച്ച് വിലപിക്കുകയുണ്ടായി. ആ സമയം ഒരു സ്ത്രീരൂപം പ്രത്യക്ഷപ്പെട്ടു.നീയും കള്ളനും ഒരു പോലെയല്ല എന്ന് സ്ത്രീരൂപം ഉറക്കെ പറഞ്ഞു. കള്ളൻ ജീവിച്ചിരിക്കുന്ന സമയത്ത് മാത്രമാണ് ദ്രോഹമുണ്ടാക്കിയിട്ടുള്ളത്. നീ മരിച്ചാലും നിന്റെ ദുഷ്ട ഫലം തുടരും. വിഷം പരത്തുന്ന നിന്റെ ഗ്രന്ഥങ്ങൾ പിന്നെയും തലമുറ തലമുറയായി നാടിനെ നശിപ്പിച്ചു കൊണ്ടിരിക്കും. കാലം കഴിയുംതോറും നീ വിതച്ച വിത്തുകൾ പടർന്നു പിടിക്കും.
ഈ കഥയും രാജ്യത്തുടനീളമുള്ള 46,746 പുസ്തക ശാലകളെ സമവർത്തി പട്ടികയിൽ ഉൾപ്പെടുത്തി സംഘ്പരിവാർ പരീക്ഷണ ശാലയാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കവും തമ്മിൽ കൂട്ടി വായന നടത്തിയാൽ ആർക്കും കാര്യം ബോധ്യമാവും.
ഭരണഘടനയുടെ അനുചേദം 246 പ്രകാരം കേന്ദ്രവും സംസ്ഥാനവും തമ്മിൽ പരിഗണിക്കേണ്ട വിഷയങ്ങൾ കേന്ദ്ര പട്ടിക, സംസ്ഥാന പട്ടിക, സമവർത്തി പട്ടിക എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്. സംസ്ഥാന പട്ടികയിലുള്ള വിഷയങ്ങളിൽ സംസ്ഥാനവും യൂണിയൻ വിഷയങ്ങളിൽ പെട്ടതിൽ കേന്ദ്രവുമാണ് നിയമ നിർമാണം നടത്താറുള്ളത്. എന്നാൽ സമവർത്തി പട്ടിക( കൺകറന്റ് ലിസ്റ്റ് )യിൽ പെട്ട വിഷയങ്ങളിൽ കേന്ദ്രത്തിനും സ്റ്റേറ്റിനും ഒരു പോലെ ഇടപെടാനും നിയമ നിർമാണം നടത്താനും കഴിയും. സംസ്ഥാന പട്ടികയിലുൾപ്പെട്ട കൃഷിയിലും സഹകരണത്തിലും കേന്ദ്രം നേരിട്ടു നിയമ നിർമാണം നടത്തി കൈ പൊള്ളിയ അനുഭവമുള്ളതിനാൽ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വരുന്ന ലൈബ്രറികളെ കൺകറന്റ് ലിസ്റ്റിൽ ഉൾപെടുത്തി കൈകടത്താനാണ് നീക്കം. ഡൽഹിയിൽ രണ്ടു ദിവസങ്ങളിലായി നടന്ന ഫെസ്റ്റിവൽ ഓഫ് ലൈബ്രറീസ് ചടങ്ങിൽ വെച്ചാണ് സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ രാജ്യത്തെ ലൈബ്രറികളുടെ കേന്ദ്രമായ രാജാറാം മോഹൻ റോയ് ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ പ്രൊഫസർ അജയ് പ്രതാപ് സിങ്ങ് സർക്കാറിന്റെ ഇംഗിതം വെളിപ്പെടുത്തിയത്. വൈകാതെ പാർലിമെന്റിൽ ബിൽ അവതരിപ്പിക്കുമെന്ന സൂചന കൂടി അദ്ദേഹം നൽകിയിട്ടുണ്ട്.
മഹാത്മാ ഗാന്ധി, നെഹ്റു, ആസാദ് തുടങ്ങിയ മഹാൻമാരെ വെട്ടി നിരത്തിയും മുഗൾ കാലഘട്ടത്തെ തമസ്ക്കരിച്ചും പാഠപുസ്തകങ്ങളെ കാവിവൽക്കരണത്തിനു വിധേയമാക്കിയതിനു തുല്യമായിട്ടാണ് ഗ്രന്ഥശാലകളിലും പിടിമുറുക്കുന്നത്. സംഘ് പരിവാർ അനുകൂല പ്രസാധകരിൽ നിന്ന് പുസ്തകങ്ങൾ വാങ്ങണമെന്ന് നേരത്തെ നിർദ്ദേശം നൽകിയവർക്ക് സമവർത്തി പട്ടികയിലേക്ക് ലൈ ബ്രറികളെ കൊണ്ടുവരുന്നതോടെ വർഗീയ അജണ്ടകൾ എളുപ്പം അടിച്ചേൽപ്പിക്കാൻ കഴിയും. രാജാറാം മോഹൻ റോയി ലൈബ്രറി ഫൗണ്ടേഷൻ മുഖാന്തരം ഓരോ വർഷത്തിലും പുസ്തകങ്ങളും ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും വാങ്ങുന്നതിനും കെട്ടിട നിർമാണത്തിനും കോടികളുടെ സഹായങ്ങളാണ് നൽകാറുള്ളത്. ലൈബ്രറികളുടെ ആധുനികവൽക്കരണവും പൗരാണിക സംസ്ക്കാരത്തെ ലോകത്തിന് മുന്നിൽ എത്തിക്കലുമാണ് പ്രധാന ലക്ഷ്യമെന്ന ഡൽഹി പ്രഖ്യാപനത്തിൽ നിന്നും സംഘ് പരിവാർ പ്രത്യയ ശാസ്ത്രത്തിന്റെ പ്രചാരണോപാധിയായ പുസ്തകങ്ങൾ വാങ്ങിക്കാനും വായിക്കാനും തിട്ടൂരം കൊണ്ടുവരുമെന്ന കാര്യം ഉറപ്പാണ്.
ലൈബ്രറികൾ സർവകലാശാലക്ക് തുല്യമെന്നാണ് തോമസ് കാർ ലൈൻ അഭിപ്രായപ്പെട്ടത്. ദാരിദ്ര്യത്തിന്റെ കാരണക്കാരെ വായനയിലൂടെ അറിയാനും അവരോട് പോരാടാനും വേണ്ടിയാണ് പട്ടിണി കിടക്കുന്ന മനുഷ്യനോട് പുസ്തകം കയ്യിലെടുക്കാൻ ബ്രഹ്തോൾ ബ്രഹത് ആവശ്യപ്പെട്ടത്.
സമൂഹത്തിന്റെ ഗതിവിഗതികൾ നിർണ്ണയിക്കുന്നതിൽ ഗ്രന്ഥശാലകൾ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. വാൾസ്ട്രീറ്റ് പിടിച്ചെടുക്കൽ സമരത്തിൽ സമരക്കാർ ആദ്യം സുക്കോട്ടി പാർക്കിൽ വായനശാലയാണ് നിർമിച്ചത്. റൊണാൾഡ് ട്രംപിന്റെ ഏകാധിപത്യ നിലപാടുകൾക്കെതിരെ ജനാധിപത്യ പ്രതിരോധം തീർക്കുന്നതിൽ മിഡ് മാൻ ഹാറ്റൻ ലൈബ്രറി നടത്തിയ ഇടപെടലുകളും ആഗോള തലത്തിൽ വാർത്തയായിരുന്നു. ഷേക്സ്പിയർ, ബർണാഡ് ഷാ, മാർക് ട്വയിൻ, ഖലീൽ ജിബ്രാൻ , പൗലോ കൊയ്ലോ , ഗബ്രിയേൽ മാർക്കോസ് തുടങ്ങിയ വിശ്വോത്തര എഴുത്തുകാരുടെ നാട്ടിൽ ഉള്ളതിനേക്കാളും പതിൻ മടങ്ങ് 9,515 വായനശാലകൾ കേരളത്തിലുണ്ട്. കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ ഇഴുകി ചേർന്ന ചരിത്രമാണ് ഗ്രന്ഥശാലകൾക്കുള്ളത്.
മലയാളിയെ സംബന്ധിച്ച് വായനശാലകൾ എന്നാൽ വിവിധ മതങ്ങളിൽ വിശ്വസിക്കുന്നവരും നിരീശ്വരവാദത്തിന്റെ പ്രചാരകരും രാഷ്ട്രീയപരമായി വ്യത്യസ്ത ആശയധാരയിൽ നിലയുറപ്പിച്ചവരും ഒന്നിച്ചു നിൽക്കുന്ന മതേതര തുരുത്തുകൾ കൂടിയാണ്.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതി തിരുനാളിന്റെ സഹായത്തോടെ 1829 ല്‍ ആരംഭിച്ച തിരുവനന്തപുരം പബ്ലിക് ലൈബ്രറിയാണ് കേരളത്തിലെ ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറയിട്ടത് . കോഴിക്കോട്ടും കോട്ടയത്തും കൊച്ചിയിലും പബ്ലിക് ലൈബ്രറികൾ തുടർ വർഷങ്ങളിലായി ഉയർന്നു. മലബാർ ഗ്രന്ഥശാല സംഘം, കേരള ഗ്രന്ഥശാല സംഘം, അഖില തിരുവതാംകൂർ ഗ്രന്ഥശാല സംഘം, തിരു കൊച്ചി ഗ്രന്ഥശാല സംഘം തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ ബാറ്റൺ കൈമാറിയാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സ്ഥാപിതമായത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പിരിച്ചെടുക്കുന്ന കെട്ടിട നികുതിയിൽ അഞ്ച് ശതമാനം ലൈബ്രറി സെസ് ഇനത്തിൽ നീക്കിവെച്ചും വിദ്യാഭ്യാസ വകുപ്പ് മുഖാന്തരം ബജറ്റിൽ നീക്കിവെക്കുന്ന തുക കൊണ്ടുമാണ് നാട്ടിലെ വായനശാലകൾ പ്രവർത്തിക്കുന്നത്. ബാലവേദിയും യുവജനവേദിയും വനിതാവേദിയും
നിരവധി പ്രതിഭകളുടെ മാറ്റുരക്കൽ വേദി കൂടിയാണ്. വായനശാലകളുടെ സ്വയം ഭരണാവകാശം കവരുകയും മതേതര ചിന്തകളും ജനാധിപത്യ ബോധവും പ്രബുദ്ധതയും ഊതി കെടുത്തുകയും ചെയ്യുന്ന പുതിയ നിയമ നിർമാണത്തെ ചെറുത്ത് തോൽപിക്കാൻ അക്ഷര സ്നേഹികൾ കൈകോർക്കണം.
(യൂത്ത് ലീഗ് സംസ്ഥാന ട്രഷററാണ് ലേഖകൻ )
Books
ജമീലത്തു സുഹ്റ: പുസ്തക പ്രകാശനം ഡിസംബർ 5-ന്; ലാൽ ജോസ് സംബന്ധിക്കും
2024 ഡിസംബർ 5-ന് വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് അൽ ഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിലാണ് പരിപാടി.
ദമ്മാം: എഴുത്തുകാരി ഷബ്ന നജീബിന്റെ പ്രഥമ പുസ്തകം ‘ജമീലത്തു സുഹ്റ’ അടുത്തമാസം അഞ്ചിന് പ്രകാശനം ചെയ്യുമെന്ന് പ്രസാധകസമിതി വാർത്താകുറിപ്പിൽ അറിയിച്ചു.
പ്രമുഖ സിനിമാസംവിധായകൻ ലാൽ ജോസ് പ്രകാശനം നിർവ്വഹിക്കും. 2024 ഡിസംബർ 5-ന് വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് അൽ ഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിലാണ് പരിപാടി.
സഊദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിക്കും.
പരിപാടിയുടെ വിജയത്തിനായി മേഖലയിലെ കലാ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി നിലവിൽ വന്നു. കെഎംസിസി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ, സാജിദ് ആറാട്ടുപ്പുഴ(രക്ഷാധികാരി) ആലിക്കുട്ടി ഒളവട്ടൂർ (ചെയർമാൻ) നജീബ് അരഞ്ഞിക്കൽ, ഉമ്മർ ഓമശ്ശേരി, ഒ.പി. ഹബീബ്, നജ്മുസ്സമാൻ(വൈസ് ചെയർമാൻ) മാലിക്ക് മഖ്ബൂൽ (ജനറൽ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ.
അൽഖോബാർ കെഎംസിസി വനിത വിംഗ് പ്രസിഡന്റും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യമായ ഷബ്ന നജീബിന്റെ പ്രഥമ നോവലാണ് ജമീലത്തു സുഹ്റ.
സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും സമകാലികങ്ങളിൽ ലേഖികയുമായ ഷബ്ന നജീബ് രചനാരംഗത്ത് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.ഡെസ്റ്റിനി ബുക്‌സ് ആണ് പുസ്തകത്തിൻറെ പ്രസാധകർ.
48-ാമത് വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. സമീപകാലത്ത് ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്‍കടവ് നോവല്‍. കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്‍ക്കൊള്ളുന്നതാണ് നോവലെന്ന് ജൂറി വിലയിരുത്തി.
ബെന്യാമിന്‍, കെഎസ് രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മുന്നൂറിലേറെ ഗ്രന്ഥങ്ങളാണ് നാമനിര്‍ദേശ പ്രകാരം ലഭിച്ചത്. ഇതില്‍ നിന്നും ഒരേ പോയിന്റ് ലഭിച്ച ആറു കൃതികളാണ് അന്തിമഘട്ടത്തില്‍ പുരസ്‌കാര നിര്‍ണയത്തിനായി ജൂറിക്ക് മുമ്പാകെ വന്നത്.
1957ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് അശോകന്‍ ചരുവിലിന്റെ ജനനം. രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അശോകന്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ അംഗമായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
Books
വായന ദിന സന്ദേശവുമായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
വായനയുടെ നേട്ടങ്ങളും വായന സംസ്‌കാരം സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ച് പറഞ്ഞ് തുടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പുസ്തകങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.
വായന ദിനത്തില്‍ സമൂഹമാധ്യമത്തില്‍ വായന സന്ദേശം പങ്കുവെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വായനയുടെ നേട്ടങ്ങളും വായന സംസ്‌കാരം സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ച് പറഞ്ഞ് തുടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പുസ്തകങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.
വിവിധ മതവിശ്വാസികളും മതരഹിതരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചവരുമായ വ്യക്തികള്‍ക്ക് ഒന്നിച്ചിരിക്കാന്‍ കഴിയുന്ന മതേതര തുരുത്തുകളാണ് നമ്മുടെ വായനശാലകളെന്ന് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ജീവിത യാത്രയില്‍ ഇരുട്ടകറ്റാന്‍ നമ്മെ സഹായിക്കുന്ന ഊന്നുവടികളാണ് പുസ്തകങ്ങള്‍. ലോകത്തിന്റെ ചിന്താഗതികള്‍ മാറ്റിമറിച്ചതില്‍ പുസ്തകങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും കര്‍മോത്സകരാകാനുമുള്ള കരുത്തും ഉത്തമഗ്രന്ഥങ്ങള്‍ക്കുണ്ട്.
മണ്‍മറഞ്ഞ എഴുത്തുകാരും ദാര്‍ശനികരുമായ മഹാപ്രതിഭകളുടെ ചിന്തകളും സ്വപ്നങ്ങളും എന്താണെന്നറിയാന്‍ വായന മാത്രമാണ് കരണീയം.
മരണ ശേഷം ഒരാളെ ഓര്‍ക്കാന്‍ ഒന്നുകില്‍ പുസ്തകം രചിക്കണം, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എഴുതാന്‍ പാകത്തില്‍ ജീവിക്കണം എന്ന സന്ദേശവും കൂടിയാണ് ഗ്രന്ഥങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നത്.
വായനശാലകള്‍ സര്‍വകലാശാലകള്‍ക്ക് തുല്യം എന്നാണ് തോമസ് കാര്‍ലൈന്‍ അഭിപ്രായപെട്ടത്. ലോകത്ത് വായനശാലകളുടെ കണക്കെടുപ്പില്‍ കേരളം ഏറെ മുന്‍പന്തിയിലാണ്. നാടാകെ ഗ്രന്ഥശാലകള്‍ സ്ഥാപിക്കാനും വായനയുടെ സംസ്‌കാരം പകരാനും ഓടി നടന്ന പി.എന്‍. പണിക്കരുടെ സേവനങ്ങള്‍ അവിസ്മരണീയമാണ്.
വിവിധ മതവിശ്വാസികളും മതരഹിതരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചവരുമായ വ്യക്തികള്‍ക്ക് ഒന്നിച്ചിരിക്കാന്‍ കഴിയുന്ന മതേതര തുരുത്തുകളാണ് നമ്മുടെ വായനശാലകള്‍.
ശ്വാസം നിലച്ചുപോകാതെ വയനാശാലകളെ പരിപോഷിപ്പിക്കേണ്ടത് പൊതു അജണ്ടയായി മാറണം. ലൈബ്രേറിയന്മാരുടെ തസ്തിക നികത്താന്‍ കഴിയാത്തതിനാല്‍ സ്‌കൂളുകളിലെ പുസ്തകങ്ങളില്‍ പൊടിപിടിക്കുമോ എന്ന ആശങ്ക നിലവിലുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഗൗരവതരമാണ്.
വായന മരിക്കുന്നില്ല മറിച്ച് കടം കൊടുക്കേണ്ടി വരുമോയെന്നും മോഷണം പോകുമോ എന്നുമുള്ള ആശങ്കകള്‍ ഇല്ലാതെയും ഭാരം ചുമക്കേണ്ടതില്ല എന്ന സൗകര്യം ഉള്ളതിനാലും ഇ ബുക്കുകളിലേക്കുള്ള ഗതിമാറ്റമാണ് നടക്കുന്നത്.
അണയാ വിളക്കുകളായ പുസ്തകങ്ങളെ
ഉറ്റ ചങ്ങാതിമാരാക്കി മാറ്റാം.
-
GULF11 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories24 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

