Connect with us

More

സംഘാടകരെ കൂസാതെ ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Published

on

കഴക്കൂട്ടം: സംഘാടകരെ കൂസാതെ ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ രീതി. ടെക്‌നോസിറ്റിയിലെ സണ്‍ടെക്ക് കാമ്പസിന്റെ ശിലാസ്ഥാപനച്ചടങ്ങില്‍ അവതാരകപ്രസംഗം നീണ്ടപ്പോളാണ് സ്വയം എഴുന്നേറ്റുവന്ന് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തിയത്.

ഉദ്ഘാടനം നടക്കണമെങ്കില്‍ ഇപ്പോള്‍ നടക്കണമെന്നും തനിക്കു മറ്റു പരിപാടികളുണ്ടെന്നും പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ നടപടി. ഇതോടെ സംഘാടകര്‍ ഓടിയെത്തി ഉദ്ഘാടനച്ചടങ്ങിനായി കാര്യങ്ങള്‍ നീ്ക്കുകയായിരുന്നു.

അധ്യക്ഷന്റെയും എം.ശിവശങ്കര്‍, എ.സമ്പത്ത് എം.പി. എന്നിവരുടേയും പ്രസംഗം കഴിഞ്ഞ ശേഷം അവതാരകര്‍ കമ്പനിയുടെ വിവരണങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോളാണ് മുഖ്യമന്ത്രിയുടെ ക്ഷമ തെറ്റിയത്. ഉടനെ പിണറായി കസേരയില്‍ നിന്ന് സ്വയം എഴുന്നേറ്റ് മൈക്കിനു മുന്നിലേക്ക് ഉദാഘാടനത്തിനായി എത്തുകയായിരുന്നു.

ഉദ്ഘാടനം നടത്തി രണ്ടു മിനിറ്റ് പ്രസംഗിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. പത്തുമണിക്ക് മറ്റൊരു പരിപാടിയുണ്ടെന്നും ഒമ്പതരയ്ക്കു തിരിച്ചുപോകണമെന്നു കരുതിയാണ് പരിപാടിക്കായി എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

extഎട്ടരയ്ക്കു നിശ്ചയിച്ചിരുന്ന പരിപാടിയുടെ ഉദ്ഘാടകനായാണ് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത്. എന്നാല്‍ മുഖ്യമന്ത്രി വൈകിയതിനാല്‍ ഒമ്പതേകാലോടെയാണ് പരിപാടി തുടങ്ങിയത്. വൈകിയെത്തിയ മുഖ്യമന്ത്രി പതിനഞ്ച് മിനിറ്റോളം വേദിയില്‍ ഇരിന്നു. ഒമ്പതര കഴിഞ്ഞതോടെ ഉദ്ഘാടനത്തിനായി നേരിട്ടിറങ്ങിവരുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending