Connect with us

india

ഷുക്കൂര്‍ ഞങ്ങളുടെ വികാരം: ആരോപണങ്ങളെ നിയമപരമായി നേരിടും: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട ആരോപണത്തെ നിയമപരമായി നേരിടുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. അരിയില്‍ ഷുക്കൂര്‍ ഞങ്ങളുടയെല്ലാം വികാരമാണ്. അതുകൊണ്ട് തന്നെ ഈ വിഷയം വിടാന്‍ ഉദ്ദേശമില്ലെന്നും ഏതറ്റം വരെ പോയിട്ടാണെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണം വിശ്വാസമില്ലാത്തതാണെന്ന് തെളിഞ്ഞു. വളരെ വിചിത്രമായ വെളിപ്പെടുത്തലാണ്. വെളിപാടിന്റെ കാരണത്തെകുറിച്ച് ആലോചിച്ചപ്പോള്‍ പിന്നില്‍ എന്തോ ഉണ്ടെന്ന് തുടക്കം മുതല്‍ തോന്നിയിരുന്നു. ചില സൂചനകള്‍ ഒക്കെ ലഭിച്ചിട്ടുണ്ട്. റൂമറുകള്‍ വെച്ചിട്ട് മുസ്ലിംലീഗ് പാര്‍ട്ടി ഒരു കാര്യവും ഇപ്പോള്‍ പറയുന്നില്ല. ടി പി ഹരീന്ദ്രനെകൊണ്ട് ആരോ പറയിപ്പിച്ചതാണെന്ന് പാര്‍ട്ടിക്ക് സംശയമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ് പി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. എന്താണ് ഉദ്ദേശമെന്ന് കണ്ടുപിടിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരു ആരോപണം ഉയര്‍ന്ന ഘട്ടങ്ങളില്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകരും ലോയേഴ്സ് ഫോറവും നിരവധി കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. മുസ്ലിംലീഗ് പാര്‍ട്ടി നേരിട്ട് ഇടപെട്ടാണ് ലോയേഴ്സ് ഫോറത്തെ ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. വേണ്ടി വന്നാല്‍ താന്‍ തന്നെ ഈ കേസ് നടത്താന്‍ മുന്നിട്ടിറങ്ങും. ടി പി ഹരിന്ദ്രന്റെയും, പ്രാദേശിക ചാനലിന്റേയും ഭാഷാപ്രയോഗം പോലും വളരെ മോശമാണ്. ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ നീങ്ങാതെ കഴിയില്ല.

ഷുക്കൂര്‍ കേസ് ആയുധമാക്കി ഉപയോഗിച്ചവരെ പുറത്തുകൊണ്ടുവരും. അവസാനം വരെ അതിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരും വിളിച്ചിരുന്നു. കെ സുധാകരനെ ഇതിലേക്ക് വലിച്ചിഴക്കണ്ട കാര്യമില്ല. അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ടല്ലോ. പൊലീസ് അന്വേഷണം കൊണ്ട് ഗൂഢാലോചനകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. യു ഡി എഫ് യോഗത്തില്‍ പരാതി ആയിട്ട് ഉന്നയിക്കില്ല. എങ്കിലും യുഡിഎഫ് ഇത് ഗൗരവസ്വഭാവത്തില്‍ ഏറ്റെടുക്കണം. മുന്‍പുണ്ടായ ആരോപണങ്ങളേക്കാള്‍ വൈകാരികമാണിത്.അന്വേഷണത്തില്‍ എല്ലാം തെളിയും. വേണ്ടിവന്നാല്‍ സിവിലായും, ക്രിമിനലായും താന്‍ തന്നെ കേസ് എടുക്കും. ഇതുവരെ അത്തരത്തില്‍ ഒരു വിഷയത്തിലും താന്‍ നേരിട്ട് കേസ് കൊടുത്തിട്ടില്ല. എനിക്കെതിരെ എല്ലാത്തരം കേസുകളും വന്നിട്ടുണ്ട്. മലപ്പുറം വെടിവെപ്പ് മുതല്‍ തുടങ്ങിയതാണ്. ഒന്നിന്റെയും പിറകെയും ആരുടെ പിറകെയും ഞാന്‍ പോയിട്ടില്ല.

പക്ഷെ ഈ കേസ് ശുക്കൂറുമായി ബന്ധപ്പെടതാണ്. അതുകൊണ്ടുതന്നെ വിടാന്‍ കഴിയില്ലെന്നും അന്വേഷണത്തില്‍ എല്ലാം തെളിയും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും ഒരു ക്രിമിനല്‍ കുറ്റം ചെയ്താല്‍ അത് യുഡിഎഫ് കെട്ടുറപ്പിനെ ബാധിക്കില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് 7 മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 7.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending