Connect with us

News

ഇന്നറിയാം കോപ്പയുടെ ഭാവി

Published

on

റിയോ:കോപ്പ അമേരിക്കാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ബ്രസീലില്‍ നടക്കുമോ…? അന്തിമ തീരുമാനം ഇന്നറിയാം. പ്രതികൂലമായ കോവിഡ് സാഹചര്യത്തില്‍ വന്‍കരാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇന്ന് ബ്രസീല്‍ സുപ്രീം കോടതി തീരുമാനമെടുക്കും. കോടതി തീരുമാനം പ്രതികൂലമായാല്‍ കോപ്പ ബ്രസീലിലും നടക്കില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി, തൊഴിലാളി സംഘടനയുമാണ് ഹര്‍ജിക്കാര്‍. മല്‍സരങ്ങള്‍ അവസാനിക്കാന്‍ മൂന്ന് നാള്‍ മാത്രം ബാക്കി നില്‍ക്കെ അടിയന്തിര പ്രാധാന്യത്തോടെയാമ് കോടതി ഹരജി പരിഗണിക്കുന്നത്. തങ്ങളോട് ആലോചിക്കാതെ കോപ്പ മല്‍സരങ്ങള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ തീരുമാനത്തിലുള്ള ശക്തമായ പ്രതിഷേധം കളിക്കാര്‍ അറിയിച്ചിട്ടുണ്ട്. പക്ഷേ ബ്രസീല്‍ സര്‍ക്കാര്‍ ഇപ്പോഴും ചാമ്പ്യന്‍ഷിപ്പിന് അനുകൂലമായാണ് സംസാരിക്കുന്നത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ബ്രസീല്‍. ഇപ്പോഴും വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണിലാണ്. കോവീഡ് തീര്‍ത്ത വലിയ പ്രതിസന്ധിക്കിടെ കോപ്പ മല്‍സരങ്ങള്‍ വേണ്ട എന്നാണ് ജനങ്ങളുടെ അഭിപ്രായവും.

വന്‍കരാ ചാമ്പ്യന്‍ഷിപ്പ് ആദ്യം നിശ്ചയിച്ചിരുന്നത് അര്‍ജന്റീനയിലും കൊളംബിയയിലുമായിരുന്നു. എന്നാല്‍ പ്രതികൂല രാഷ്ട്രീയ സാഹചര്യത്തില്‍ കൊളംബിയയില്‍ നിന്നും വേദികള്‍ പിന്‍വലിച്ച ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മല്‍സരങ്ങള്‍ അര്‍ജന്റീനയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കോവിഡില്‍ തകര്‍ന്ന അര്‍ജന്റീനയില്‍ കളിക്കാന്‍ പല രാജ്യങ്ങളും വിമുഖത പ്രകടിപ്പിച്ചതോടെ അവിടെ നിന്ന് മല്‍സര വേദികള്‍ ബ്രസീലിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ബ്രസീല്‍ താരങ്ങള്‍ ഒന്നടങ്കം തീരുമാനത്തിനെതിരെ രംഗത്ത് വന്നതോടെയാണ് വലിയ പ്രതിസന്ധി ഉടലെടുത്തത്. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ കളിക്കാന്‍ നാട്ടിലുള്ള നെയ്മര്‍ ഉള്‍പ്പെടെയുള്ള ഫുട്‌ബോളര്‍മാര്‍ ഇക്വഡോറിനെതിരായ മല്‍സരത്തിന് മുമ്പ് തന്നെ പ്രതിഷേധം പരസ്യമാക്കിയിരുന്നു. എന്നാല്‍ ബ്രസീല്‍ പ്രസിഡണ്ട് പ്രശ്‌നത്തില്‍ ഇടപ്പെട്ടു.

ശാന്തരാവാന്‍ താരങ്ങളോട് പറഞ്ഞപ്പോള്‍ പരാഗ്വേക്കെതിരായ മല്‍സരത്തിന് ശേഷം അഭിപ്രായം പറയാമെന്നായിരുന്നു നായകനായ കാസിമിറോ വ്യക്തമാക്കിയത്. ഇന്നലെ പരാഗ്വക്കെതിരായ മല്‍സരത്തിന് ശേഷം എല്ലാ താരങ്ങളും സമുഹ മാധ്യമങ്ങളിലുടെ പ്രതിഷേധം ശക്തമാക്കി. ചാമ്പ്യന്‍ഷിപ്പ് ബഹിഷ്‌ക്കരിക്കില്ല എന്ന താരങ്ങളുടെ പരാമര്‍ശം മാത്രമാണ് സര്‍ക്കാരിന് പിടിവള്ളി. അപ്പോഴും ഇന്നത്തെ സുപ്രീം കോടതി വിധി തന്നെ പ്രധാനം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘രാഹുല്‍ ഇപ്പോള്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയുന്ന ഒരേ ഒരാള്‍ മുഖ്യമന്ത്രിയാണ്’; അടൂര്‍ പ്രകാശ്

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ പൊലീസിനും രാഹുല്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയാം. പുകമറ സൃഷ്ടിച്ച വിഷയം ഒന്ന് രണ്ട് ദിവസം നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു

Published

on

തിരുവനനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ എവിടെ ഉണ്ടെന്ന് ഇപ്പോൾ അറിയുന്ന ഒരേ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ പൊലീസിനും രാഹുല്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയാം. പുകമറ സൃഷ്ടിച്ച വിഷയം ഒന്ന് രണ്ട് ദിവസം നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.

രാഹുലിന്റെ അറസ്റ്റ് വൈകുന്നത് പൊലീസിന്റെ തിരക്കഥയാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി പറഞ്ഞു. രാഹുലിനെതിരായ നടപടി രാജ്യത്ത് ഒരു പാർട്ടിയെടുത്ത ഏറ്റവും മികച്ച തീരുമാനമാണ്. എന്നാൽ നിരവധി ആരോപണവും പരാതികളുണ്ടായിട്ടും വീണ്ടും ചിലരെ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനിച്ചതെന്നും അബിൻ വർക്കി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് കൃത്യമായ നടപടി സ്വീകരിച്ചെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമല സ്വർണകൊള്ളയിൽ ജയിലിലായിട്ടും പത്മകുമാറിന് എതിരെ നടപടി ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

News

പുകവലിക്കുന്ന കവര്‍ ചിത്രം: അരുന്ധതി റോയിയുടെ ‘ മദര്‍ മേരി കംസ് ടു മി ‘ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

എഴുത്തുകാരി അരുന്ധതി റോയിയുടെ ‘ മദര്‍ മേരി കംസ് ടു മി ‘ എന്ന പുസ്തകം നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കവര്‍ പേജില്‍ റോയി സിഗരറ്റ് വലിക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത് പുകവലി നിയമം ലംഘിക്കുന്നതാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം

Published

on

ദില്ലി: എഴുത്തുകാരി അരുന്ധതി റോയിയുടെ ‘ മദര്‍ മേരി കംസ് ടു മി ‘ എന്ന പുസ്തകം നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കവര്‍ പേജില്‍ റോയി സിഗരറ്റ് വലിക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത് പുകവലി നിയമം ലംഘിക്കുന്നതാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

കവര്‍ ചിത്രത്തില്‍ പുകവലി പ്രോത്സാഹിപ്പിക്കുന്നതായി കാണാനാവില്ലെന്നും പുസ്തകത്തില്‍ തന്നെ പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ നേരത്തെ കേരള ഹൈക്കോടതിയും ഹര്‍ജി തള്ളിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കവര്‍ പേജിലെ ചിത്രം കാരണം പുസ്തകത്തിന്റെ വില്‍പ്പന തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം ആദ്യം ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവിടെയും ഹര്‍ജി തള്ളുകയായിരുന്നു. അനാവശ്യ കാര്യങ്ങള്‍ക്കുവേണ്ടി പൊതുതാല്‍പര്യ ഹര്‍ജികളെ ദുരുപയോഗം ചെയ്യരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പും നല്‍കിയിരുന്നു.

പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ചിത്രം പ്രതീകാത്മകമായിട്ടാണ് ഉപയോഗിച്ചതെന്നും മുന്നറിയിപ്പ് പുറം ചട്ടയില്‍ നല്‍കിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. പക്ഷെ മുന്നറിയിപ്പ് നിയമപരമായ രീതിയില്‍ നല്‍കിയിട്ടില്ല എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ എല്ലാ വാദങ്ങളും പരിഗണിച്ച ശേഷം സുപ്രീം കോടതി ഹര്‍ജി തള്ളുകയും പുസ്തകത്തിന്റെ വില്‍പ്പനക്ക് തടസ്സം ഒന്നുമില്ലെന്നും വ്യക്തമാക്കുകയും ചെയ്തു.

Continue Reading

kerala

ട്രെയിനുകള്‍ വൈകിയോടുന്നു; കൃത്യ സമയത്ത് ദര്‍ശനം നടത്താന്‍ കഴിയാതെ ശബരിമല തീര്‍ത്ഥാടകര്‍

ട്രെയിനുകള്‍ മിക്കതും വൈകി ഓടുമ്പോഴും അതിനു ശേഷം ബസ് കിട്ടി പമ്പയില്‍ എത്തുമ്പോള്‍..

Published

on

ശബരിമല: ട്രെയിനുകള്‍ വൈകിയോടുന്നതില്‍ പ്രതിസന്ധിയിലായി ശബരിമല തീര്‍ത്ഥാടകര്‍. വെര്‍ച്വല്‍ ക്യൂവില്‍ നിര്‍ദേശിക്കുന്ന സമയത്തു തന്നെ ദര്‍ശനം നടത്തണമെന്ന കര്‍ശന നിര്‍ദേശം ഉണ്ടെന്ന നിലക്കാണ് ട്രെയിനുകള്‍ വൈകിയോടുന്നതില്‍ തീര്‍ഥാടകര്‍ക്ക് ആശങ്കയുണ്ടാക്കുന്നത്.

സമയം തെറ്റി വന്നാല്‍ ദര്‍ശനത്തിനു കടത്തിവിടുമോ എന്ന സംശയമാണ് എല്ലാവര്‍ക്കും. ദര്‍ശനത്തിന് എത്തുന്നതില്‍ ഏറെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ്. പ്രത്യേകിച്ച് ആന്ധ്ര, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍്

ട്രെയിനുകള്‍ മിക്കതും വൈകി ഓടുമ്പോഴും അതിനു ശേഷം ബസ് കിട്ടി പമ്പയില്‍ എത്തുമ്പോള്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ വൈകുന്നു. ചില തീര്‍ഥാടക സംഘങ്ങള്‍ ഒരു ദിവസം വൈകിയാണ് വരുന്നത്. സ്‌പോട് ബുക്കിങ് 5000 മാത്രമായി പരിമിതപ്പെടുത്തി.

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതില്‍ 20 ശതമാനം വരെ എത്താതിരിക്കുന്നുണ്ട്. ഇവരുടെ എണ്ണം കൂടി കണക്കാക്കി സ്‌പോട് ബുക്കിങ് നല്‍കണമെന്നാണ് തീര്‍ഥാടകരുടെ ആവശ്യം. ഇരുമുടിക്കെട്ടുമായി വരുന്ന ആരെയും തിരിച്ചയക്കാത്തത് ആശ്വാസകരമാണ്.

Continue Reading

Trending