Connect with us

main stories

യൂറോയില്‍ ഇന്ന് മുതല്‍ മരണക്കളി

ഇന്ന് രാത്രി 9-30. യോഹാന്‍ ക്രൈഫ് അറീന. വെയില്‍സും ഡെന്മാര്‍ക്കും നേര്‍ക്കുനേര്‍.

Published

on

ആംസ്റ്റര്‍ഡാം: ഇന്ന് രാത്രി 9-30. യോഹാന്‍ ക്രൈഫ് അറീന. വെയില്‍സും ഡെന്മാര്‍ക്കും നേര്‍ക്കുനേര്‍. യൂറോയിലെ ആദ്യ പ്രി ക്വാര്‍ട്ടര്‍. ഇത് വരെ കണ്ടത് പോലെയായിരിക്കില്ല കാര്യങ്ങള്‍. 90 മിനുട്ട് പോരാട്ടത്തില്‍ തോല്‍ക്കുന്നവര്‍ പുറത്താണ്. 90 മിനുട്ടില്‍ മല്‍്‌സരഫലമില്ലെങ്കില്‍ 30 മിനുട്ട് അധികസമയം. അവിടെയും തീരുമാനമില്ലെങ്കില്‍ ഷൂട്ടൗട്ട്.

ആദ്യ റൗണ്ടില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാന്‍ കഴിയാത്തവരാണ് രണ്ട് ടീമുകളും. മുന്‍ ചാമ്പ്യന്മാരായ ഡെന്മാര്‍ക്ക് ഒരിക്കലുമില്ലാത്ത വിധം മാനസികമായി തളര്‍ന്നവരാണ്. ആദ്യ മല്‍സരത്തില്‍ ഫിന്‍ലാന്‍ഡിനെ നേരിടവെ 42-ാം മിനുട്ടില്‍ സൂപ്പര്‍ താരം കൃസ്റ്റ്യന്‍ എറിക്‌സണ്‍ കുഴഞ്ഞ് വീണ സംഭവം ടീമിനെ ആകെ ഉലച്ചു. ഫുട്‌ബോള്‍ ലോകം തന്നെ ഞെട്ടിയ സംഭവമായിരുന്നു അത്. ടീമിന്റെ ഇടപെടലില്‍, ലോകത്തിന്റെ പ്രാര്‍ത്ഥനയില്‍, കൃത്യമായ പരിചരണം തുടക്കത്തില്‍ തന്നെ ലഭിച്ചതില്‍ എറിക്‌സണ്‍ ജീവിതത്തിലേക്ക് തിരികെ വന്നു. പക്ഷേ ഫിന്‍ലാന്‍ഡുമായി ആ ദിവസം തന്നെ അവശേഷിക്കുന്ന സമയം മല്‍സരത്തിന് നിര്‍ബന്ധിതരായ ഡാനിഷ് സംഘം ഒരു ഗോളിന് തകര്‍ന്നു.

അടുത്ത മല്‍സരത്തില്‍ ശക്തരായ ബെല്‍ജിയത്തിന് മുന്നിലും തളര്‍ന്നപ്പോള്‍ ഡെന്മാര്‍ക്ക് പുറത്തേക്ക് എന്നാണ് കരുതിത്. പക്ഷേ റഷ്യക്കെതിരായ അവസാന മല്‍സരത്തില്‍ എറിക്‌സണ് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ ടീം നാല് ഗോള്‍ മാര്‍ജിനില്‍ വിജയിച്ചാണ് ഗ്രൂപ്പ് ബിയില്‍ നിന്നും യോഗ്യത നേടിയത്. ബാര്‍സിലോണയില്‍ മെസിക്കൊപ്പം കളിക്കുന്ന മുന്‍നിരക്കാരന്‍ മാര്‍ട്ടിന്‍ ബ്രാത്ത്‌വെയിറ്റാണ് ഡാനിഷ് സംഘത്തിലെ പ്രമുഖന്‍. ടീമിനായി രണ്ട് ഗോളുകള്‍ ഇതിനകം സ്‌ക്കോര്‍ ചെയ്ത യൂസഫ് പോള്‍സണ്‍, കാസ്പര്‍ ഡോല്‍ബര്‍ഗ് എന്നിവരും അവസര വാദികളാണ്. ഗോള്‍വലയം കാക്കുന്ന കാസ്പര്‍ ഷിമിച്ചേലാണ് ടീമിന്രെ നട്ടെല്ല്. യൂറോകപ്പിലെ തന്നെ ഏറഅവും മികച്ച കാവല്‍ക്കാരില്‍ ഒരാളായ ഷിമിച്ചേലിനെ കടത്തി വെട്ടുക എളുപ്പമല്ല. നായകന്‍ സിമോണ്‍ കജാര്‍ നയിക്കുന്ന പ്രതിരോധവും കരുത്തരാണ്.

തട്ടിമുട്ടിയായിരുന്നു വെയില്‍സുകാരുടെ വരവ്. ആദ്യ മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡുമായി 1-1 സമനില. പക്ഷേ രണ്ടാം മല്‍സരത്തില്‍ രണ്ട് ഗോളിന് തുര്‍ക്കിയെ കീഴ്‌പ്പെടുത്തിയതോടെ ആത്മവിശ്വാസമായി. എന്നാല്‍ ശക്തരായ ഇറ്റലിക്ക് മുന്നില്‍ അവസാന മല്‍സരത്തില്‍ ഒരു ഗോളിന് തോറ്റു. ഗാരത്ത് ബെയില്‍ എന്ന നായകനാണ് ടീമിന്റെ കരുത്ത്. ഇത് വരെ സ്‌ക്കോര്‍ ചെയ്യാന്‍ റയല്‍ മാഡ്രിഡ് താരത്തിനായിട്ടില്ല. പക്ഷേ ടീമിന് കരുത്തേകാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. കൈഫര്‍ മൂര്‍, അരോണ്‍ രാംസേ എന്നിവര്‍ കരുത്തരാണ്. അഞ്ച് വര്‍ഷം മുമ്പ് നടന്ന യൂറോയില്‍ സെമി കളിച്ചവരാണ് വെയില്‍സ്. ഗാരി വാര്‍ഡാണ് ഗോള്‍ കാവല്‍ക്കാരന്‍. ജോ അലന്‍, ഹാരി വില്‍സണ്‍, ജോ മോറല്‍ എന്നിവരടങ്ങുന്ന മധ്യനിരയാണ് കരുത്ത്. ഇന്ന് ബെയില്‍ ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് വെയില്‍സിന്റെ ആരാധകര്‍.

 

kerala

പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം

പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

Published

on

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പോക്‌സോ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷവും ഒരു രൂപ പിഴയും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

തലശ്ശേരി പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. കഴിഞ്ഞ ദിവസം കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കിയിരുന്നു.

തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകന്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാര്‍ച്ച് 17നാണ് യുപി സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.

Continue Reading

kerala

പാലത്തായി പീഡനക്കേസ്: ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക്

ബലാത്സംഗവും പോക്‌സോ വകുപ്പുകളും ചുമത്തപ്പെട്ട കേസില്‍ തലശ്ശേരി പോക്‌സോ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്.

Published

on

തലശ്ശേരി : പാലത്തായിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകനും ബിജെപി നേതാവുമായ കെ. പത്മരാജന് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശിക്ഷ വിധിക്കും. ബലാത്സംഗവും പോക്‌സോ വകുപ്പുകളും ചുമത്തപ്പെട്ട കേസില്‍ തലശ്ശേരി പോക്‌സോ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്. തിങ്കളാഴ്ച കോടതിയില്‍ ജഡ്ജി എം.ടി. ജലജ പ്രതിയെ കുറ്റക്കാരന്‍ എന്നു കണ്ടെത്തിയതോടെ പത്മരാജന്റെ ജാമ്യം റദ്ദാക്കി സബ് ജയിലിലേക്ക് മാറ്റിയിരുന്നു. 2020 ജനുവരിയില്‍ അധ്യാപകനായിരുന്ന പത്മരാജന്‍ മൂന്നുതവണ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതാണ് കേസിന്റെ ആവിഷ്‌കാരം. സംഭവസമയത്ത് സ്‌കൂളില്‍ ഉണ്ടായിരുന്നില്ലെന്ന പ്രതിയുടെ വാദം തെളിയിക്കാനായില്ല. കുട്ടി പറഞ്ഞ തീയതി തെറ്റാണെന്ന വാദവും ഹൈക്കോടതി ഉത്തരവ് ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ തള്ളി; പീഡനക്കേസുകളില്‍ തീയതി നിര്‍ണായകമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 2024 ഫെബ്രുവരി 23ന് കേസിന്റെ വിചാരണ ആരംഭിച്ചതിനെ തുടര്‍ന്ന് ജഡ്ജിമാര്‍ മാറിയതുകൊണ്ട് വിചാരണ നീണ്ടുനിന്നു. വിദ്യാര്‍ത്ഥിനിയൂം ഉള്‍പ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 77 രേഖകളും 14 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.
കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17ന് പത്മരാജനെതിരെ കേസ് എടുത്തിരുന്നു. ഏപ്രില്‍ 15ന് അറസ്റ്റിലായ പ്രതിക്കു മൂന്നു മാസത്തിന് ശേഷം ജാമ്യം ലഭിച്ചു. കേസിന്റെ അന്വേഷണത്തിന്റെ സമയത്ത് ക്രൈംബ്രാഞ്ച് ഐ.ജിയുടെ ഫോണ്‍ സംഭാഷണം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണം സംഘത്തില്‍ മാറ്റങ്ങളും നടന്നു. വാദപ്രതിവാദങ്ങള്‍ പൂര്‍ത്തിയായതോടെ കേസില്‍ അവസാന തീരുമാനം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുറത്തുവരും.

Continue Reading

kerala

ഷുക്കൂര്‍ വധക്കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎം

Published

on

തളിപ്പറമ്പ്: കൊലക്കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കി വീണ്ടും സി.പി. എം. എം.എസ്.എഫ് നേതാവായിരുന്ന പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസ് പ്രതി പി.പി സുരേശനാണ് പട്ടുവം പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ മത്സരിക്കുന്നത്. കേസിലെ 28-ാം പ്രതിയാണ് സുരേശന്‍. നവമാധ്യമങ്ങളില്‍ പോസ്റ്ററുകളുള്‍പ്പെടെ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. 2012 ഫെബ്രുവരി 20നാണ് എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി ജയരാജനും ടി.വി രാജേഷുമുള്‍പ്പെടെ 33 പേര്‍ പ്രതികളായ കേസിലെ പ്രതിയെയാണ് സി.പി.എം മത്സരിപ്പിക്കുന്നത്. ഷുക്കൂര്‍ വധക്കേസില്‍ വിചാരണ നടപടികള്‍ ഈ വര്‍ഷം മെയില്‍ തുടങ്ങിയിരുന്നു.

കഴിഞ്ഞദിവസം ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരനെയും സി.പി.എം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. തലശേരി നഗരസഭയില്‍ ചെളളക്കര വാര്‍ഡില്‍ നിന്നാണ് ചന്ദ്രശേഖരന്‍ ജനവിധി തേടുന്നത്. 2015ല്‍ തലശേരി നഗരസഭ ചെയര്‍മാനായിരുന്ന കാലത്താണ് ഫസല്‍ കൊലക്കേസില്‍ പ്രതിയായ കാരായി ചന്ദ്രശേഖരന്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന കോടതി വിധിയുണ്ടായത്. കേസില്‍ ഗൂഢാലോചനാക്കുറ്റമാണ് കാരായി ചന്ദ്രശേഖരനെതിരെ സി.ബി.ഐ ചുമത്തിയത്.

Continue Reading

Trending