Connect with us

News

സിരിയ എക്ക് ഇന്ന് തുടക്കം

ആദ്യ മല്‍സരത്തില്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ തന്നെ ഇറങ്ങുന്നുണ്ട്

Published

on

റോം: സിരിയ എ ഫുട്‌ബോളിന് ഇന്ന് രാത്രിയില്‍ തുടക്കം. ആദ്യ മല്‍സരത്തില്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ തന്നെ ഇറങ്ങുന്നുണ്ട്. രാത്രി പത്തിന് നടക്കുന്ന മല്‍സരത്തിലെ പ്രതിയോഗികള്‍ ജിനോവയാണ്. പത്തിന് തന്നെ നടക്കുന്ന അങ്കത്തില്‍ വെറോണ സാസുലവുമായി പന്ത് തട്ടുന്നു. നാളെ രാത്രി പത്തിന് സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ യുവന്തസ് ഉദിനസുമായി കളിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുസ്‌ലിംലീഗിന് 324 തദ്ദേശ തലവന്മാര്‍; മുഴുവന്‍ ജില്ലകളിലും തലവന്മാര്‍ സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം

Published

on

ലുഖ്മാന്‍ മമ്പാട്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്രം വിജയം നേടിയ ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗിന് കേരളത്തില്‍ 324 തദ്ദേശ തലവന്മാര്‍. കോണി ചിഹ്നത്തില്‍ 2843 പേരുള്‍പ്പെടെ 3203 അംഗങ്ങളെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിജയിപ്പിച്ച് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായതിന്റെ തുടര്‍ച്ചയാണ് തലവന്മാരുടെ തെരഞ്ഞെടുപ്പിലും പ്രകടമായത്. എല്ലാ ജില്ലകളിലും ഇതാദ്യമായി അംഗത്വമുണ്ടാക്കിയതിനൊപ്പം എല്ലാ ജില്ലകളിലും തദ്ദേശ തലവന്മാരെയും മുസ്്‌ലിംലീഗ് നേടി. കോണ്‍ഗ്രസിനും സി.പി.എമ്മിനും മാത്രമെ ലീഗിന് പുറമെ എല്ലാ ജില്ലകളിലും തദ്ദേശ തലവന്മാരൊളളൂ.

131 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും 116 വൈസ് പ്രസിഡന്റുമാരും 19 ബ്ലക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും 18 ബ്ലോക്ക് വൈസ് പ്രസിഡന്റുമാരും ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്ന് ജില്ലാ പഞ്ചായത്ത് വൈസ്് പ്രസിഡന്റുമാരും നേടിയ മുസ്്‌ലിംലീഗ് ഗ്രാമങ്ങളില്‍ മാത്രമല്ല, നഗരങ്ങളിലും ശക്തി തെളിയിച്ചു. 34 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരെയും 568 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെയും ലഭിച്ച മുസ്്‌ലിം ലീഗിന് ഒരു ഡെപ്യൂട്ടി മേയറും 22 നഗരസഭ ചെയര്‍പേഴ്‌സണ്‍മാരും 13 നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍മാരുമാണുള്ളത്.
കാസര്‍ഗോഡ് ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍, രണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 11 പഞ്ചായത്ത് പ്രസിഡണ്ട്, ഏഴു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നിവരാണുളളത്. കണ്ണൂര്‍ ജില്ലയില്‍ ഒരു ഡെപ്യൂട്ടി മേയര്‍, രണ്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍, ഒരു ബ്ലോക്ക് പ്രസിഡണ്ട്, ഒമ്പത് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നാലു പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്. വയനാട് ജില്ലയില്‍ ഒരു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഒരു നഗരസഭ ചെയര്‍പേഴ്‌സണും ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണും ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മൂന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരും, എട്ട് പഞ്ചായത്ത് പ്രസിഡന്റുമാരും, ഒമ്പത് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരുമുണ്ട്.

കോഴിക്കോട് ജില്ലയില്‍ 497 അംഗങ്ങളാണ് മുസ്്‌ലിംലീഗിനുളളത്. ഇതില്‍ ഒരു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, നാലു നഗരസഭ ചെയര്‍പേഴ്‌സണ്‍മാര്‍,, ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍, ഒരു ബ്ലോക്ക് പ്രസിഡന്റ്, മൂന്ന് ബ്ലോക്ക് വൈസ് പ്രസിഡന്റുമാര്‍, 22 പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, 18 പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരാണുളളത്. മലപ്പുറം ജില്ലയില്‍ ആയിരത്തിലേറെ അംഗങ്ങളെ നേടിയ മുസ്്‌ലിംലീഗിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, 68 പഞ്ചായത്ത് പ്രസിഡന്റുമാര്‍, 39 പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍, 10 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 10 ബ്ലോക്ക് വൈസ് പ്രസിഡന്റുമാര്‍, 10 നഗരസഭ ചെയര്‍പേഴ്‌സണ്‍മാര്‍, അഞ്ച് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരാണുളളത്. (അധ്യക്ഷരെ തെരഞ്ഞെടുക്കാനുള്ള അഞ്ചിടത്തും മുസ്്‌ലിംലീഗിനാണ് മുന്‍തൂക്കം).
പാലക്കാട് ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു നഗരസഭ വൈസ്‌പേഴ്‌സണ്‍, ഒരു ബ്ലോക്ക് പ്രസിഡണ്ട്, രണ്ട് ബ്ലോക്ക് വൈസ് പ്രസിഡന്റുമാര്‍, എട്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 12 പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്.

തൃശൂര്‍ ജില്ലയില്‍ രണ്ട് ബ്ലോക്ക് വൈസ് പ്രസിഡന്റുമാര്‍, രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 10 പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്. എറണാകുളം ജില്ലയില്‍ മൂന്ന് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍, രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഏഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്. (കോര്‍പ്പറേഷനിലും ഭരണപങ്കാളിത്തതിന് ധാരണയുണ്ട്). ഇടുക്കി ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു പഞ്ചായത്ത് പ്രസിഡണ്ട്, ആറ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്.

കോട്ടയം ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവരുണ്ട്. ആലപ്പുഴ ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവരുണ്ട്. (ആലപ്പുഴ നഗര സഭയില്‍ രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി, മൂന്ന് വര്‍ഷത്തിന് ശേഷം ചെയര്‍പേഴ്‌സണ്‍ ധാരണ). പത്തനംതിട്ട ജില്ലയില്‍ ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍, (തിരുവല്ല നഗരസഭയില്‍ അവസാന രണ്ട് വര്‍ഷം ചെയര്‍പേഴ്‌സണ്‍, കൊറ്റനാട് പഞ്ചായത്തില്‍ അവസാന രണ്ട് വര്‍ഷം പ്രസിഡണ്ട് എന്നിവയില്‍ ധാരണ). കൊല്ലം ജില്ലയില്‍ കോര്‍പ്പറേഷനില്‍ പ്രാതിനിധ്യം നേടിയതിന് പുറമെ ഒരു ബ്ലോക്ക് വൈസ് പ്രസിഡണ്ട്, ഒരു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നിവരുണ്ട്. തിരുവനന്തപുരം ജില്ലയില്‍ കോര്‍പ്പറേഷനില്‍ രണ്ട് അംഗങ്ങളെ എത്തിച്ച് കരുത്ത് കാണിച്ച മുസ്്‌ലിംലീഗിന് ഒരു പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും ലഭിച്ചു.

Continue Reading

kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; മുസ്‌ലിം ലീഗിന്റെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരി 28 ന്‌

കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനാണ് ദുരന്തബാധിതർക്കായുളള ലീഗിന്റെ 105 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

Published

on

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുളള മുസ്ലിംലീഗിന്റെ പുനരധിവാസ പദ്ധതിയ ഭാഗമായ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരി 28-ന്. 50 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറുക. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനാണ് ദുരന്തബാധിതർക്കായുളള ലീഗിന്റെ 105 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെളളിത്തോട് പ്രദേശത്ത് നേരത്തെ വാങ്ങിയ 11 ഏക്കർ സ്ഥലത്താണ് വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളാണ് വീടുകൾക്ക് തറക്കല്ലിട്ടത്. ദുരന്തബാധിതരുടെ അഭ്യർത്ഥന പ്രകാരമാണ് മേപ്പാടി പഞ്ചായത്തിൽ തന്നെ പദ്ധതിക്കായി സ്ഥലം വാങ്ങിയത്. മൂന്ന് കിടപ്പുമുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉൾപ്പെടുന്നതാണ് വീടിന്റെ ഘടന. ശുദ്ധജലവും വൈദ്യുതിയും വഴിയും ഉറപ്പാക്കിയാണ് വീടുകൾക്കായുളള സ്ഥലം ഏറ്റെടുത്തത്.

Continue Reading

kerala

പാലക്കാട്ടെ ഒന്‍പത് വയസുകാരിക്ക് കൃത്രിമ കൈ; സംവിധാനമൊരുക്കി വി.ഡി സതീശന്‍

ഏത് ആശുപത്രിയിലാണെങ്കിലും കുട്ടിയുടെ ചികിത്സക്ക് വേണ്ട ഇടപെടല്‍ നടത്താമെന്നാണ് പ്രതിപക്ഷ നേതാവ് ഫോണില്‍ വിളിച്ച് പറഞ്ഞത് എന്ന് കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Published

on

പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരിക്ക് സഹായവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കുട്ടിയ്ക്ക് കൃത്രിമ കൈവെച്ച് നല്‍കുന്നതിനുള്ള ചെലവ് പൂര്‍ണമായും ഏറ്റെടുക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാഗ്ദാനം. ഇക്കാര്യം വിനോദിനിയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് പ്രതിപക്ഷ നേതാവ് അറിയിച്ചത്. പ്രതിപക്ഷ നേതാവിന്റെ ഇടപെടലിന് നന്ദി അറിയിച്ച് കുടുംബം രംഗത്തെത്തി. ഏത് ആശുപത്രിയിലാണെങ്കിലും കുട്ടിയുടെ ചികിത്സക്ക് വേണ്ട ഇടപെടല്‍ നടത്താമെന്നാണ് പ്രതിപക്ഷ നേതാവ് ഫോണില്‍ വിളിച്ച് പറഞ്ഞത് എന്ന് കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

വിനോദിനിയുടെ ചികിത്സയുമായി മുന്നോട്ട് പോകാന്‍ ആത്മവിശ്വാസം നല്‍കുന്നതാണ് വി ഡി സതീശന്റെ ഇടപെടല്‍ എന്നും കുടുംബം വ്യക്തമാക്കി. ചികിത്സാപിഴവ് മൂലം വലതുകൈ നഷ്ടപ്പെട്ട വിനോദിനി പുതുവര്‍ഷത്തിലും സ്‌കൂളില്‍ പോകാനാവാതെ വീട്ടില്‍ തന്നെ കഴിയുകയാണെന്ന വാര്‍ത്ത വന്നതിന് പിന്നാ ലെയാണ് ഇടപെടല്‍. കഴിഞ്ഞ സെപ്തംബര്‍ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെയായിരുന്നു ഒമ്പതു വയസുകാരി വിനോദിനി നിലത്തു വീണ് അപകടം സംഭവിച്ചത്. വലതു കൈയൊടിഞ്ഞതിനാല്‍ അന്ന് തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയില്‍ നിന്നു കൈക്ക് പ്ലാസ്റ്ററിടുകയും ചെയ്തു. കൈവിരലുകളില്‍ കുമിള പൊങ്ങിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു. സംഭവത്തിന് പിന്നാലെ വിനോദിനിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ര ണ്ടുലക്ഷം രൂപ മാത്രമാണ് കിട്ടിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും സര്‍ക്കാരും ആരോഗ്യവകുപ്പും തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം ആ രോപിച്ചിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടുലക്ഷം രൂപ ധനസഹായം നല്‍കിയത്. കൃതിമകൈവെക്കാന്‍ ധനസഹായം വേണമെന്നാവശ്യപ്പെട്ട് ജില്ലാകലക്ടര്‍ മുഖേന മുഖ്യമന്ത്രിക്ക് കുട്ടിയുടെ രക്ഷിതാക്കള്‍ നിവേദനം നല്‍കിയെങ്കിലും ഇത് വരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് സഹായ ഹസ്തവുമായി മുന്നോട്ടുവന്നത്.

Continue Reading

Trending