News
ഐപിഎല്‍ ടീമില്‍ ബംഗ്ലാദേശ് താരം; ഷാരൂഖ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ്
ഷാരൂഖ് ഖാന് രാജ്യദ്രോഹിയാണെന്നും ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്തയാളാണെന്നും സംഗീത് സോം ആരോപിച്ചു.
ലക്നൗ: ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുര്‍ റഹ്മാനെ ഉള്‍പ്പെടുത്തിയതിനു പിന്നാലെ ബോളിവുഡ് താരവും ടീം ഉടമയുമായ ഷാരൂഖ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് ബിജെപി നേതാവ് സംഗീത് സോം. ഷാരൂഖ് ഖാന് രാജ്യദ്രോഹിയാണെന്നും ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്തയാളാണെന്നും സംഗീത് സോം ആരോപിച്ചു.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളും പീഡനങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശ് താരത്തെ ഐപിഎല്‍ ടീമിലെടുക്കുന്നതെന്നും ഇതിനെതിരെ പ്രതികരിക്കാതെ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തെ ജനങ്ങളുടെ പിന്തുണ കൊണ്ടാണ് ഷാരൂഖ് ഖാന് ഇന്നത്തെ ഉയരത്തിലെത്തിയതെന്നും, രാജ്യത്തോടുള്ള ഉത്തരവാദിത്തം അദ്ദേഹം ഓര്‍ക്കണമെന്നും സംഗീത് സോം വ്യക്തമാക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തീരുമാനമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഷാരൂഖ് ഖാനെതിരായ ബിജെപി നേതാവിന്റെ പരാമര്‍ശം രാഷ്ട്രീയ-കായിക രംഗങ്ങളില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുത്തനെ വര്‍ധന രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു പവന്റെ വില 99,880 രൂപയായി ഉയര്‍ന്നതോടെ സ്വര്‍ണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് അടുത്തെത്തി. ഇന്നലെയെക്കാള്‍ പവന് 840 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്.
ഏറ്റവും കുറഞ്ഞ 5 ശതമാനം പണിക്കൂലി, 3 ശതമാനം ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ചേര്‍ത്താല്‍ ഇന്ന് ഒരു പവന് സ്വര്‍ണാഭരണം വാങ്ങാന്‍ ഒന്നേകാല്‍ ലക്ഷം രൂപയ്ക്ക് സമീപം ചെലവാകും. ഇതോടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനൊരുങ്ങുന്ന ഉപഭോക്താക്കള്‍ കടുത്ത ആശങ്കയിലാണ്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതിനെ തുടര്‍ന്ന് ഡോളറിന്റെ മൂല്യം താഴ്ന്നതാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ആവശ്യം തുടര്‍ന്നുനില്‍ക്കുന്നതും വിലവര്‍ധനയ്ക്ക് വഴിവെച്ചു. ഇതിന് പുറമെ, ചൈന വലിയ തോതില്‍ സ്വര്‍ണം വാങ്ങി സംഭരിക്കുന്നതും ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമായി.
ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന് അന്താരാഷ്ട്ര സ്വര്‍ണവിലയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവ, നികുതികള്‍, വിനിമയ നിരക്കുകളിലെ മാറ്റങ്ങള്‍ എന്നിവയാണ് ഇന്ത്യയിലെ സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്ന ഘടകങ്ങള്‍.
international
പുതുവത്സരാഘോഷം ഒഴിവാക്കി സ്വീഡന്; ഗസ്സക്ക് ഐക്യദാര്‍ഢ്യവുമായി റാലി സംഘടിപ്പിച്ചു
ഇസ്രായേല്‍ കൊലപ്പെടുത്തിയ കുട്ടികളെയും സാധാരണക്കാരെയുമെക്കെ ഓര്‍ക്കാനും ഗസ്സയ്ക്കായി ശബ്ദമുയര്‍ത്താനും വേണ്ടിയാണ് പ്രതിഷേധക്കാര്‍ സെഗല്‍സ് ടോര്‍ഗ് സ്ക്വയറില്‍ കനത്ത ശൈത്യത്തെ അവഗണിച്ചും റാലി സംഘടിപ്പിച്ചത്.
worldeസ്റ്റോക്ക്ഹോം: പുതുവത്സരാഘോഷങ്ങള്‍ ഒഴിവാക്കി ഗസ്സക്ക് ഐക്യദാര്‍ഢ്യവുമായി റാലി സംഘടിപ്പിച്ച് സ്വീഡന്. തലസ്ഥാനമായ സ്റ്റോക്ക്ഹോമില്‍ ബുധനാഴ്ച വൈകീട്ട് നടന്ന റാലിയില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. വിവിധ സിവില്‍ സൊസൈറ്റി സംഘടനകളുടെ ആഹ്വാനപ്രകാരമാണ് പുതുവത്സരാഘേഷങ്ങള്‍ ഒഴിവാക്കി ഗസ്സക്കായി ഇവര്‍ റാലി നടത്തിയത്.
ഇസ്രായേല്‍ കൊലപ്പെടുത്തിയ കുട്ടികളെയും സാധാരണക്കാരെയുമെക്കെ ഓര്‍ക്കാനും ഗസ്സയ്ക്കായി ശബ്ദമുയര്‍ത്താനും വേണ്ടിയാണ് പ്രതിഷേധക്കാര്‍ സെഗല്‍സ് ടോര്‍ഗ് സ്ക്വയറില്‍ കനത്ത ശൈത്യത്തെ അവഗണിച്ചും റാലി സംഘടിപ്പിച്ചത്.
ഫലസ്തീന് പതാകകള്‍ വീശിയും പന്തം കൊളുത്തിയും പ്രകടനക്കാര്‍ സ്വീഡിഷ് പാര്‍ലമെന്റിലേക്കും റാലി നടത്തി. ”ഗസ്സയില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നു, സ്കൂളുകളും ആശുപത്രികളും തകര്‍ക്കപ്പെടുന്നു, വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുക, ഭക്ഷ്യക്ഷാമം അവസാനിപ്പിക്കുക’ എന്നിങ്ങനെ എഴുതിയ ബാനറുകളും റാലിയില്‍ ഉയര്‍ന്നു. ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യ അവസാനിപ്പിക്കണമെന്നും ഇസ്രായേലിനുള്ള ആയുധ വില്‍പ്പന നിര്‍ത്താന്‍ സ്വീഡന് തയ്യാറാവണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
‘ഫലസ്തീനിലെ കൂട്ട മരണങ്ങളെയും ഉപരോധങ്ങളെയും ഈ സംഭവങ്ങളോടുള്ള ലോക രാജ്യങ്ങളുടെ മൗനത്തേയും ഞങ്ങള്‍ക്ക് കാണാതിരിക്കാനാവില്ല. അനീതിക്ക് നേരെ കണ്ണടച്ച് ഒരു പുതുവര്‍ഷം ആരംഭിക്കാന്‍ ഞങ്ങള്‍ക്ക് താല്പര്യവുമില്ല’- പ്രതിഷേധം നടത്തിയ സംഘടനകളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ‘ലോകം പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ഫലസ്തീനില്‍ വംശഹത്യ തുടരുകയാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും, ഫലസ്തീനികള്‍ കൊല്ലപ്പെടുന്നു, ഉപരോധം തുടരുന്നു, ടെന്റുകളില്‍ അഭയമില്ലാതെ ആളുകള്‍ മരവിച്ച് മരിക്കുന്നു’- എന്ന് പ്രസ്താവനയില്‍ പറയുന്നു.international
News
റെയില്‍വേ സ്റ്റേഷന് സമീപത്തെ 17 ബെവ്കോ ഔട്ട്ലറ്റുകള് മാറ്റണം: റെയില്‍വേ ആവശ്യം തള്ളി ബെവ്കോ
വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം അടക്കമുള്ള നിരവധി സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയില്‍വേ ബെവ്കോയ്ക്ക് കത്തയച്ചത്.
സംസ്ഥാനത്ത് റെയില്‍വേ സ്റ്റേഷനുകളുടെ സമീപത്ത് പ്രവര്‍ത്തിക്കുന്ന 17 ബെവ്കോ ഔട്ട്ലറ്റുകള് മാറ്റണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ രംഗത്തെത്തി. മദ്യപര്‍ സ്റ്റേഷന് പരിസരത്ത് നിന്നും ട്രെയിനുകളില്‍ കയറുന്നത് സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് റെയില്‍വേയുടെ ആവശ്യം.
കോട്ടയം ജില്ലയില്‍ ആറു ഔട്ട്ലറ്റുകള് മാറ്റണമെന്ന നിര്‍ദേശമാണ് റെയില്‍വേ നല്‍കിയത്. തിരുവനന്തപുരത്തും കൊച്ചിയിലും മൂന്ന് ഔട്ട്ലറ്റുകള് വീതം മാറ്റണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം അടക്കമുള്ള നിരവധി സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയില്‍വേ ബെവ്കോയ്ക്ക് കത്തയച്ചത്. റെയില്‍വേ സ്റ്റേഷനുകളുടെ സമീപത്ത് ബെവ്കോ ഔട്ട്ലറ്റുകള് ഉള്ളതിനാലാണ് കൂടുതല്‍ മദ്യപര്‍ ട്രെയിനുകളില്‍ കയറുന്നതെന്നും ഇതു യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നുവെന്നുമാണ് റെയില്‍വേയുടെ വാദം.
എന്നാല്‍ റെയില്‍വേയുടെ ഈ ആവശ്യം ബെവ്കോ പൂര്‍ണമായും തള്ളിയിട്ടുണ്ട്. മദ്യപര്‍ സ്റ്റേഷന് പരിസരത്ത് പ്രവേശിക്കുന്നത് തടയേണ്ടത് റെയില്‍വേയുടെ ഉത്തരവാദിത്തമാണെന്നും, റെയില്‍വേ പൊലീസാണ് ഇതിന് നടപടി സ്വീകരിക്കേണ്ടതെന്നും ബെവ്കോ വ്യക്തമാക്കി. ഔട്ട്ലറ്റുകള് മാറ്റേണ്ട സാഹചര്യം ഇല്ലെന്നും ബെവ്കോ നിലപാട് സ്വീകരിച്ചു.
-
kerala14 hours agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala15 hours ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
india3 days agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
india3 days agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala3 days agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala16 hours agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
kerala3 days agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
News2 days agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
