Connect with us

News

വീണ്ടും ഒരുലക്ഷത്തേക്ക് കുതിച്ച് സ്വര്‍ണ വില

പവന് 840 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുത്തനെ വര്‍ധന രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു പവന്റെ വില 99,880 രൂപയായി ഉയര്‍ന്നതോടെ സ്വര്‍ണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് അടുത്തെത്തി. ഇന്നലെയെക്കാള്‍ പവന് 840 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്.

ഏറ്റവും കുറഞ്ഞ 5 ശതമാനം പണിക്കൂലി, 3 ശതമാനം ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒന്നേകാല്‍ ലക്ഷം രൂപയ്ക്ക് സമീപം ചെലവാകും. ഇതോടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനൊരുങ്ങുന്ന ഉപഭോക്താക്കള്‍ കടുത്ത ആശങ്കയിലാണ്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതിനെ തുടര്‍ന്ന് ഡോളറിന്റെ മൂല്യം താഴ്ന്നതാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ആവശ്യം തുടര്‍ന്നുനില്‍ക്കുന്നതും വിലവര്‍ധനയ്ക്ക് വഴിവെച്ചു. ഇതിന് പുറമെ, ചൈന വലിയ തോതില്‍ സ്വര്‍ണം വാങ്ങി സംഭരിക്കുന്നതും ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമായി.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ അന്താരാഷ്ട്ര സ്വര്‍ണവിലയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവ, നികുതികള്‍, വിനിമയ നിരക്കുകളിലെ മാറ്റങ്ങള്‍ എന്നിവയാണ് ഇന്ത്യയിലെ സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്ന ഘടകങ്ങള്‍.

international

പുതുവത്സരാഘോഷം ഒഴിവാക്കി സ്വീഡന്‍; ഗസ്സക്ക് ഐക്യദാര്‍ഢ്യവുമായി റാലി സംഘടിപ്പിച്ചു

ഇസ്രായേല്‍ കൊലപ്പെടുത്തിയ കുട്ടികളെയും സാധാരണക്കാരെയുമെക്കെ ഓര്‍ക്കാനും ഗസ്സയ്ക്കായി ശബ്ദമുയര്‍ത്താനും വേണ്ടിയാണ് പ്രതിഷേധക്കാര്‍ സെഗല്‍സ് ടോര്‍ഗ് സ്‌ക്വയറില്‍ കനത്ത ശൈത്യത്തെ അവഗണിച്ചും റാലി സംഘടിപ്പിച്ചത്.

Published

on

worldeസ്റ്റോക്ക്‌ഹോം: പുതുവത്സരാഘോഷങ്ങള്‍ ഒഴിവാക്കി ഗസ്സക്ക് ഐക്യദാര്‍ഢ്യവുമായി റാലി സംഘടിപ്പിച്ച് സ്വീഡന്‍. തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍ ബുധനാഴ്ച വൈകീട്ട് നടന്ന റാലിയില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. വിവിധ സിവില്‍ സൊസൈറ്റി സംഘടനകളുടെ ആഹ്വാനപ്രകാരമാണ് പുതുവത്സരാഘേഷങ്ങള്‍ ഒഴിവാക്കി ഗസ്സക്കായി ഇവര്‍ റാലി നടത്തിയത്.

ഇസ്രായേല്‍ കൊലപ്പെടുത്തിയ കുട്ടികളെയും സാധാരണക്കാരെയുമെക്കെ ഓര്‍ക്കാനും ഗസ്സയ്ക്കായി ശബ്ദമുയര്‍ത്താനും വേണ്ടിയാണ് പ്രതിഷേധക്കാര്‍ സെഗല്‍സ് ടോര്‍ഗ് സ്‌ക്വയറില്‍ കനത്ത ശൈത്യത്തെ അവഗണിച്ചും റാലി സംഘടിപ്പിച്ചത്.

ഫലസ്തീന്‍ പതാകകള്‍ വീശിയും പന്തം കൊളുത്തിയും പ്രകടനക്കാര്‍ സ്വീഡിഷ് പാര്‍ലമെന്റിലേക്കും റാലി നടത്തി. ”ഗസ്സയില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നു, സ്‌കൂളുകളും ആശുപത്രികളും തകര്‍ക്കപ്പെടുന്നു, വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുക, ഭക്ഷ്യക്ഷാമം അവസാനിപ്പിക്കുക’ എന്നിങ്ങനെ എഴുതിയ ബാനറുകളും റാലിയില്‍ ഉയര്‍ന്നു. ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യ അവസാനിപ്പിക്കണമെന്നും ഇസ്രായേലിനുള്ള ആയുധ വില്‍പ്പന നിര്‍ത്താന്‍ സ്വീഡന്‍ തയ്യാറാവണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

‘ഫലസ്തീനിലെ കൂട്ട മരണങ്ങളെയും ഉപരോധങ്ങളെയും ഈ സംഭവങ്ങളോടുള്ള ലോക രാജ്യങ്ങളുടെ മൗനത്തേയും ഞങ്ങള്‍ക്ക് കാണാതിരിക്കാനാവില്ല. അനീതിക്ക് നേരെ കണ്ണടച്ച് ഒരു പുതുവര്‍ഷം ആരംഭിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യവുമില്ല’- പ്രതിഷേധം നടത്തിയ സംഘടനകളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ‘ലോകം പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ഫലസ്തീനില്‍ വംശഹത്യ തുടരുകയാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും, ഫലസ്തീനികള്‍ കൊല്ലപ്പെടുന്നു, ഉപരോധം തുടരുന്നു, ടെന്റുകളില്‍ അഭയമില്ലാതെ ആളുകള്‍ മരവിച്ച് മരിക്കുന്നു’- എന്ന് പ്രസ്താവനയില്‍ പറയുന്നു.international

Continue Reading

News

റെയില്‍വേ സ്‌റ്റേഷന്‍ സമീപത്തെ 17 ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റണം: റെയില്‍വേ ആവശ്യം തള്ളി ബെവ്‌കോ

വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം അടക്കമുള്ള നിരവധി സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയില്‍വേ ബെവ്‌കോയ്ക്ക് കത്തയച്ചത്.

Published

on

 

സംസ്ഥാനത്ത് റെയില്‍വേ സ്‌റ്റേഷനുകളുടെ സമീപത്ത് പ്രവര്‍ത്തിക്കുന്ന 17 ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ രംഗത്തെത്തി. മദ്യപര്‍ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും ട്രെയിനുകളില്‍ കയറുന്നത് സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് റെയില്‍വേയുടെ ആവശ്യം.

കോട്ടയം ജില്ലയില്‍ ആറു ഔട്ട്‌ലറ്റുകള്‍ മാറ്റണമെന്ന നിര്‍ദേശമാണ് റെയില്‍വേ നല്‍കിയത്. തിരുവനന്തപുരത്തും കൊച്ചിയിലും മൂന്ന് ഔട്ട്‌ലറ്റുകള്‍ വീതം മാറ്റണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം അടക്കമുള്ള നിരവധി സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയില്‍വേ ബെവ്‌കോയ്ക്ക് കത്തയച്ചത്. റെയില്‍വേ സ്‌റ്റേഷനുകളുടെ സമീപത്ത് ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ ഉള്ളതിനാലാണ് കൂടുതല്‍ മദ്യപര്‍ ട്രെയിനുകളില്‍ കയറുന്നതെന്നും ഇതു യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നുവെന്നുമാണ് റെയില്‍വേയുടെ വാദം.

എന്നാല്‍ റെയില്‍വേയുടെ ഈ ആവശ്യം ബെവ്‌കോ പൂര്‍ണമായും തള്ളിയിട്ടുണ്ട്. മദ്യപര്‍ സ്‌റ്റേഷന്‍ പരിസരത്ത് പ്രവേശിക്കുന്നത് തടയേണ്ടത് റെയില്‍വേയുടെ ഉത്തരവാദിത്തമാണെന്നും, റെയില്‍വേ പൊലീസാണ് ഇതിന് നടപടി സ്വീകരിക്കേണ്ടതെന്നും ബെവ്‌കോ വ്യക്തമാക്കി. ഔട്ട്‌ലറ്റുകള്‍ മാറ്റേണ്ട സാഹചര്യം ഇല്ലെന്നും ബെവ്‌കോ നിലപാട് സ്വീകരിച്ചു.

Continue Reading

kerala

ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് അധിക്ഷേപിച്ച് വെള്ളാപ്പള്ളി

കഴിഞ്ഞ ദിവസം ശിവഗിരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനെതിരെയാണ് വെള്ളാപ്പള്ളി അധിക്ഷേപ പരാമര്‍ശം നടത്തിയത്.

Published

on

ആലപ്പുഴ: മലപ്പുറം പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് അധിക്ഷേപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞ ദിവസം ശിവഗിരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനെതിരെയാണ് വെള്ളാപ്പള്ളി അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഈ മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാള്‍ മുസ്‌ലിംകളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ തീവ്രവാദിയാണെന്ന് എനിക്ക് വിവരം കിട്ടിയിട്ടുണ്ടെന്നാണ് വിശദീകരണം.

‘കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി. മാധ്യമങ്ങളില്‍ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ല. എനിക്ക് 89 വയസ്സ് ഉണ്ട്. എന്നോട് ഒരു മര്യാദ ഇല്ലാതെ മാധ്യമങ്ങള്‍ വളഞ്ഞു. റിപ്പോട്ടറുടെ അപ്പൂപ്പനാകാനുള്ള പ്രായമുണ്ട് എനിക്ക്. അതിന്റെ മര്യാദപോലും കാണിച്ചില്ല. ഈ ഇരിക്കുന്ന റിപ്പോര്‍ട്ടര്‍ കുന്തവുമായി എന്റെ നേരെ വന്നു. വന്ന ആളെ എനിക്ക് അറിയാം, ഈരാറ്റുപേട്ടക്കാരനാണ്, തീവ്രവാദിയാണ്, എം.എസ്.എഫുകാരനാണ്, മുസ്ലിംകളുടെ വലിയ വക്താവാണ്. ആരോ പറഞ്ഞുവിട്ടതാണ്.. ഞങ്ങള്‍ക്ക് മലപ്പുറത്ത് സ്‌കൂളും കോളജും ഇല്ല എന്നത് കണക്കുവെച്ചാണ് പറഞ്ഞു. അണ്‍എയ്ഡഡ് കോളജ് മാത്രമാണ് അവിടെ ഉള്ളത്. 48 അണ്‍എയ്ഡഡ് കോളജ് മുസ്‌ലിം ലീഗിനുണ്ട്’. വെള്ളാപ്പള്ളി പറഞ്ഞു.

മലപ്പുറത്ത് തങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നില്ലെന്ന പരാമര്‍ശം ആവര്‍ത്തിച്ചപ്പോള്‍, ഇക്കഴിഞ്ഞ ഒമ്പത് വര്‍ഷം പിണറായി വിജയന്‍ സര്‍ക്കാര്‍ അനുവാദം തന്നില്ലേ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായിരുന്നു വെള്ളാപ്പള്ളി പ്രകോപിതനായത്.

 

 

 

Continue Reading

Trending