Connect with us

kerala

കോഴിക്കോട് ആള്‍ക്കൂട്ട നിയന്ത്രണം; 24 വരെ വലിയ പരിപാടികള്‍ ഒഴിവാക്കണം

ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ അതുപോലുള്ള മറ്റ് പരിപാടികൾ എന്നിവയിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടപ്പിലാക്കണം.

Published

on

കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കുവാൻ ജില്ലാ കലക്ടർ എ ഗീത ഉത്തരവിട്ടു.

ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ അതുപോലുള്ള മറ്റ് പരിപാടികൾ എന്നിവയിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടപ്പിലാക്കണം. വിവാഹം, റിസപ്ഷൻ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പൊതുജനപങ്കാളിത്തം പരമാവധി കുറച്ച് പ്രോട്ടോകോൾ അനുസരിച്ച് മാത്രം ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്തണം. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അറിയിച്ച് മുൻകൂർ അനുമതി വാങ്ങുകയും വേണം.

പൊതുജനങ്ങൾ ഒത്ത് ചേരുന്ന നാടകം, പോലുളള കലാ സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ എന്നിവ മാറ്റി വെക്കേണ്ടതാണ്. നിപ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിന് നിർദേശം നൽകി. പൊതുയോഗങ്ങൾ, പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതു പരിപാടികൾ എന്നിവ മാറ്റിവെക്കണമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.

kerala

തൃശ്ശൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട; ബേക്കറി അടപ്പിച്ചു

ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് എന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയില്‍ തേരട്ടയെ കണ്ടെത്തിയത്.

Published

on

തൃശ്ശൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട. പുതുക്കാട് സിഗ്‌നല്‍ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് എന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയില്‍ തേരട്ടയെ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ബേക്കറി അടപ്പിച്ചു.

ഇന്ന് രാവിലെ പുതുക്കാട് കേരള ബാങ്കിലെ ജീവനക്കാര്‍ വാങ്ങിയ പലഹാരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന പരിപ്പുവടയിലാണ് തേരട്ടയെ കിട്ടിയത്. ഉടന്‍ ബാങ്ക് ജീവനക്കാര്‍ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നു. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നാലുപേര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് ഉള്ളതെന്നും രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന കടയില്‍ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

Continue Reading

kerala

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യക്കു നേരെ വെടിയുതിര്‍ത്തു; ഭര്‍ത്താവ് അറസ്റ്റില്‍

മംഗലംഡാം പൂതകോട് ആണ് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ എടുത്ത് വെടിയുതിര്‍ത്തത്.

Published

on

പാലക്കാട് കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യക്കു നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. മംഗലംഡാം പൂതകോട് ആണ് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ എടുത്ത് വെടിയുതിര്‍ത്തത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. പാലക്കാട് മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടില്‍ ശിവന്‍ (58) ആണ് ഭാര്യ മേരിയെ (52) വെടിവെച്ചത്. കാല്‍മുട്ടിന് പരിക്കേറ്റ മേരി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്ത ശിവനെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Continue Reading

kerala

ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ചില്ല് തകര്‍ത്ത് യുവാവ് പുറത്തേക്ക് ചാടി; ഗുരുതര പരിക്ക്

ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ച് താഴേക്ക് ചാടികയായിരുന്നു.

Published

on

വയനാട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് യുവാവ് പുറത്തേക്ക് ചാടി. ഇതര സംസ്ഥാന തെഴിലാളിയായ മനോജ് കിഷന്‍ (28) ആണ് കെഎസ്ആര്‍ട്ടിസി സിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് ചാടിയത്.

ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ച് താഴേക്ക് ചാടികയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് നിന്നും ബസ്സില്‍ കയറിയ മനോജ് ചുണ്ടേല്‍ മുതല്‍ ബസ്സിനുള്ളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബസ് ജീവനക്കാര്‍ അറിയിച്ചു.
കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ എ ടി സി 25 ബസ്സില്‍ വെച്ച് മാനന്തവാടി ദ്വാരകയ്ക്ക് സമീപമായിരുന്നു സംഭവം.

Continue Reading

Trending