Connect with us

kerala

നിപ: സമ്പർക്ക പട്ടികയിൽ 51 പേരെ ഒഴിവാക്കി,ഇനി 517 പേർ

നിപ നെഗറ്റീവ് ആയി വെള്ളിയാഴ്ച ആശുപത്രികളിൽ നിന്നും ഡിസ്ചാർജ്ജായ നാലുപേരെയും ഫോൺ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ നിലവിൽ ഉള്ളത് 517പേർ. 51 പേരെ ശനിയാഴ്ച സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കി. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിപ നെഗറ്റീവ് ആയി വെള്ളിയാഴ്ച ആശുപത്രികളിൽ നിന്നും ഡിസ്ചാർജ്ജായ നാലുപേരെയും ഫോൺ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഓൺലൈനായി ചേർന്ന അവലോകന യോഗത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് , ഡിഎംഒ തുടങ്ങിയവർ പങ്കെടുത്തു.

 

 

 

kerala

ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്ക് പോയ സംഘം കാട്ടില്‍ കുടുങ്ങി; ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

തൃശൂര്‍ സ്വദേശി അലന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിലാണ് സംഭവം ഉണ്ടായത്.

Published

on

കണ്ണൂര്‍: ആശുപത്രിയിലേക്ക് പോകാനിറങ്ങിയ സംഘം ഗൂഗിള്‍ മാപ്പിന്റെ നിര്‍ദ്ദേശത്തെ ആശ്രയിച്ച് യാത്ര ചെയ്തപ്പോള്‍ നേരിട്ട് കാട്ടിനുള്ളിലേക്ക് എത്തിപ്പെട്ടതാണ് വലിയ അപകടത്തിലേക്ക് നയിച്ചത്. തൃശൂര്‍ സ്വദേശി അലന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിലാണ് സംഭവം ഉണ്ടായത്.

ജോലി സംബന്ധിച്ച് കണ്ണൂരിലെത്തിയവര്‍ക്ക് ഇടയില്‍ ഒരാള്‍ക്ക് അസ്വസ്തത അനുഭവപ്പെട്ടതോടെ കണ്ണപുരം ഭാഗത്തുനിന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടുകയായിരുന്നു. എന്നാല്‍ മാപ്പ് കാണിച്ച പാത കാടിനുള്ളിലെ ഇടുങ്ങിയ കുഞ്ഞന്‍ചാല്‍ ഭാഗംവഴിയായിരുന്നു. വാഹനങ്ങള്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുള്ള ഈ വഴിയിലൂടെ ജീപ്പ് മുന്നോട്ടുപോയപ്പോള്‍ ചെറിയ താഴ്ചയില്‍ വാഹനം ചരിഞ്ഞ് പൂര്‍ണമായി കുടുങ്ങി.

നാട്ടുകാരാണ് സംഭവം ശ്രദ്ധയില്‍പ്പെടുത്തി അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. തുടര്‍ന്ന് തളിപ്പറമ്പ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടൊപ്പം നടത്തിയ ശ്രമത്തിലൂടെ കുടുങ്ങിയ വാഹനം വീണ്ടും റോഡിലേക്ക് വലിച്ചുകയറ്റി വലിയ അപകടത്തില്‍ നിന്ന് ഒഴിവായി.

Continue Reading

kerala

ഇറ്റലിയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയ കേസ്; പ്രധാന പ്രതി പിടിയില്‍

ബംഗളൂരുവിലെ ജ്ഞാനഹള്ളി വിനായക നഗര്‍ അപ്പാര്‍ട്ട്‌മെന്റിലെ തേര്‍ഡ് ക്രോസിലാണ് ജോസ് ഫ്രാന്‍സിസ് (42) എന്നയാളെ മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Published

on

മൂവാറ്റുപുഴ: ഇറ്റലിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിനിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പൊലീസ് പിടിയിലായി. ബംഗളൂരുവിലെ ജ്ഞാനഹള്ളി വിനായക നഗര്‍ അപ്പാര്‍ട്ട്‌മെന്റിലെ തേര്‍ഡ് ക്രോസിലാണ് ജോസ് ഫ്രാന്‍സിസ് (42) എന്നയാളെ മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പ്രോട്ടോ ടാലന്റ് ഹയറിങ് സര്‍വീസ് എന്ന പേരില്‍ മുമ്പ് ബംഗളൂരുവില്‍ സ്ഥാപനം നടത്തിയിരുന്ന പ്രതി ഒരു വര്‍ഷത്തിലേറെയായി ഒളിവിലായിരുന്നു. ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സമാന രീതിയില്‍ കൂടുതല്‍ ആളുകളെ ചതിച്ചിട്ടുണ്ടൊയെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ അതുല്‍ പ്രേം ഉണ്ണി, പി.വി. സജി, വി.സി. സജി, പി.സി. ജയകുമാര്‍, എ.എസ്.ഐ ബിജു, സീനിയര്‍ സി.പി.ഒമാരായ എച്ച്. ഹാരിസ്, കെ.കെ. ജയന്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading

kerala

ബാര്‍ക്ക് റേറ്റിംഗ് തട്ടിപ്പ്: പ്രാഥമിക അന്വേഷണം തുടങ്ങി , സംഭവം ഗൗരവമേറിയതെന്ന് സംസ്ഥാന പൊലീസ് മേധാവി

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നടക്കുകയാണെന്നും അന്വേഷണത്തില്‍ ലഭിക്കുന്ന കണ്ടെത്തലുകള്‍ അനുസരിച്ചായിരിക്കും തുടര്‍ന്ന് നടപടികള്‍ എന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

Published

on

തിരുവനന്തപുരം: കേരളത്തിലെ ടിവി റേറ്റിംഗ് കണക്കെടുപ്പില്‍ വന്‍ കൃത്രിമം നടന്നെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബാര്‍ക്ക് റേറ്റിങ് തട്ടിപ്പില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നടക്കുകയാണെന്നും അന്വേഷണത്തില്‍ ലഭിക്കുന്ന കണ്ടെത്തലുകള്‍ അനുസരിച്ചായിരിക്കും തുടര്‍ന്ന് നടപടികള്‍ എന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. സംഭവം അതീവ ഗൗരവമേറിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബാര്‍ക്ക് ഡാറ്റ അട്ടിമറിക്കാന്‍ കോടികള്‍ കൈക്കൂലി വാങ്ങുന്ന ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാര്‍ക്ക് മിഡില്‍ ലെവല്‍ ഉദ്യോഗസ്ഥന്‍ പ്രേംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പിന്റെ പ്രധാനം. പ്രേംനാഥിന്റെ Trust Wallet-ലേക്ക് ഒഴുകിയെത്തിയത് ഏകദേശം 100 കോടി രൂപയോളം.

ഈ തുക കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നാണ് ക്രിപ്റ്റോ കറന്‍സി USDT (Tether) വഴി കൈമാറിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രേംനാഥും ചാനല്‍ ഉടമയും തമ്മിലുള്ള നിരന്തര ഫോണ്‍ കോളുകളുടെ ഡാറ്റയും വാട്ട്സ് ആപ്പ് ചാറ്റുകളും ഉള്‍പ്പെടെ നിരവധി തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

ബന്ധപ്പെട്ട ചാനലിന്റെ റേറ്റിംഗ് കൃത്രിമമായി ഉയര്‍ത്തി പരസ്യ വരുമാനം വര്‍ദ്ധിപ്പിക്കുകയും മറ്റു ചാനലുകളുടെ റേറ്റിംഗ് ക്രമബദ്ധമായി താഴ്ത്തുകയും ചെയ്തുവെന്നതാണ് പ്രാഥമിക അന്വേഷണത്തില്‍ വെളിവാകുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഈ ഗൂഢതന്ത്രം കേരളത്തില്‍ വിജയകരമായി നടപ്പിലാക്കിയതായി സൂചനകള്‍ ലഭിക്കുന്നു.

സംഭവം മാധ്യമരംഗത്തെ വിശ്വാസ്യതയും പരസ്യ വിപണിയിലെ നിഷ്പക്ഷതയും ചൂഷണം ചെയ്യുന്നതായതിനാല്‍ സൈബര്‍ വിങിന്റെ വിശദമായ അന്വേഷണം തുടരുമെന്നാണ് സൂചന.

Continue Reading

Trending