More
സിന്തറ്റിക് ഉഷ

കോഴിക്കോട്: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. കിനാലൂരിലെ പുതിയ സിന്തറ്റിക് ട്രാക്കില്‍ ഒളിംപ്യന്‍ പി.ടി ഉഷയുടെ ശിഷ്യര്‍ക്ക് ഇനി കുതിക്കാം; പുതിയ ദൂരവും വേഗവും കീഴടക്കാന്‍. സ്വന്തമായൊരു സിന്തറ്റിക് ട്രാക്കെന്ന ഉഷയുടെ ഏറെകാലത്തെ കാത്തിരിപ്പാണ് ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന്മണിക്ക് കിനാലൂര്‍ ഉഷ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രി എ.സി മൊയ്തീന്‍ മുഖ്യപ്രഭാഷണം നടത്തും. എം.പിമാര്‍ എം.എല്‍.എമാര്‍ ജനപ്രതിനിധികള്‍ പങ്കെടുക്കും.
എട്ട് ലൈനോട് കൂടിയ സിന്തറ്റിക്ട്രാക്കും ജംപിങ്, ത്രോയിങ് പിറ്റുകള്‍ അടക്കമുള്ള എല്ലാ സംവിധാനങ്ങളോടെയുമാണ് സിന്തറ്റിക് ട്രാക്ക് പൂര്‍ത്തിയായത്. 8.28 കോടി രൂപയാണ് ചെലവഴിച്ചാണ് ട്രാക്ക് യഥാര്‍ത്ഥ്യമാക്കിയത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഉഷസ്‌കൂള്‍ സന്ദര്‍ശിച്ച് അന്നത്തെ കേന്ദ്രകായികമന്ത്രി അജയ് മാക്കനാണ് പദ്ധതിക്കായി തുക അനുവദിച്ചത്. 2011 ഒക്‌ടോബറില്‍ അജയ് മാക്കാന്‍ പ്രവൃത്തി ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ജര്‍മനിയിലെ പോളടാന്‍ എന്ന കമ്പനി ടി ആന്‍ഡ് എഫ് സ്‌പോര്‍ട്‌സ് ഇന്‍ഫ്രാടെക്കുമായി സഹകരിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനായിരുന്നു (സിപിഡബ്ല്യുഡി) നിര്‍മാണ ചുമതല. സായിയായിരുന്നു മേല്‍നോട്ടച്ചുമതല. ട്രാക്കിന് അകത്തും പുറത്തും വെച്ചുപിടിപ്പിച്ച പുല്ലുകള്‍ വളര്‍ന്നു കഴിഞ്ഞു. എല്ലാം കൊണ്ടും രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്കാണ് ഉഷ സ്‌കൂളില്‍ തയ്യാറായിരിക്കുന്നത്. ട്രാക്കില്‍ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഇന്ത്യന്‍ ഗ്രാന്റ് പ്രീ ഉള്‍പ്പടെയുള്ള മത്സരങ്ങള്‍ നടത്താന്‍ ഒരുക്കമാണെന്ന് പി.ടി ഉഷ പറഞ്ഞു. 1980ലെ മോസ്‌കോ ഒളിംപിക്‌സില്‍ പങ്കെടുക്കുമ്പോഴാണ് ആദ്യമായി സിന്തറ്റിക് ട്രാക്ക് കണ്ടത്. വളരെ കാലത്തെ പ്രയത്‌നത്തിലൂടെയാണ് ട്രാക്ക് സജ്ജമായത്. കായിക രംഗത്ത് വലിയ ഉണര്‍വ്വിന് ഇത് സഹായകരമാകും. ഇന്ത്യയിലെ മികച്ച സിന്തറ്റിക് ട്രാക്കുകളിലൊന്നാണ് കിനാലൂരിലേതെന്നും അവര്‍ അഭിപ്രായപ്പെട്ടു. സ്വന്തം മണ്‍ട്രാക്കില്‍ ദീര്‍ഘകാലം പരിശീലനം നടത്തിയ സ്‌കൂളിലെ താരങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിനെയാണ് ആശ്രയിച്ചിരുന്നത്. സിന്തറ്റിക്ട്രാക്ക് യഥാര്‍ത്ഥ്യമായെങ്കിലും അതിന്റെ പ്രയോജനം പൂര്‍ണമായും ലഭിക്കാന്‍ ഇനിയും നിരവധി വികസനങ്ങള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. സന്ദര്‍ശക ഗ്യാലറി, അത്‌ലറ്റികള്‍ക്ക് വേണ്ട ചെയ്ഞ്ചിങ് റൂം എന്നിവ അടുത്തഘട്ടത്തില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമിടുന്നത്. രാത്രി കാലങ്ങളില്‍ പരിശീലനം നടത്താന്‍ ഫഌഡ്‌ലൈറ്റുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. സിന്തറ്റിക് ട്രാക്കിനോട് ചേര്‍ത്തുവെച്ച പുല്ലിന്റെ പരിപാലനത്തിന് മികച്ച നിലവാരമുള്ള സ്പ്രിങ്കര്‍ സംവിധനവും ജലം സംഭരിക്കാന്‍ ശേഷിയുള്ള ഓവര്‍ഹെഡ് ടാങ്കും സ്ഥാപിക്കണം. 2002ല്‍—ഒളിമ്പ്യന്‍ പി ടി ഉഷ പ്രസിഡന്റും പി എ അജനചന്ദ്രന്‍ ജനറല്‍ സെക്രട്ടറിയും വി ശ്രീനിവാസന്‍ ട്രഷററുമായി ഉഷ സ്‌കൂള്‍ സ്ഥാപിതമായത്. കൊയിലാണ്ടിയിലെ വാടകകെട്ടിടത്തിലെ പരിമിത സൗകര്യങ്ങളില്‍ തുടക്കം കുറിച്ച സ്ഥാപനം പതിനഞ്ച് വര്‍ഷം പിന്നീടുമ്പോഴാണ് വളര്‍ച്ചയുടെ ഏറ്റവും വലിയനേട്ടത്തിലേക്കാണ് എത്തിയത്. 2008 എപ്രിലിലാണ് സ്‌കൂള്‍ കിനാലൂരിലേക്ക് മാറ്റി സ്ഥാപിച്ചത്. തനിക്ക് നഷ്ടപ്പെട്ട ഒളിംപിക്‌സ് മെഡല്‍ നേട്ടം ശിഷ്യരിലൂടെ കൈവരിക്കാനുള്ള ഉഷയുടെ ശ്രമങ്ങള്‍ക്ക് പുതിയ വേഗം നല്‍കുകയാണ് സിന്തറ്റിക് ട്രാക്ക്. വാര്‍ത്താസമ്മേളനത്തില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍വരദൂര്‍, പി.എ അജനചന്ദ്രന്‍, എം.പി രാമദാസ് എന്നിവര്‍ പങ്കെടുത്തു.
GULF
ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.
നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.
kerala
പത്തനംതിട്ടയില്‍ 17 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവം: കാമുകന്‍ കുറ്റക്കാരന്‍
നാളെയാണ് ശിക്ഷാവിധി

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി സജിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷാവിധി.
2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിക എന്ന പെൺകുട്ടിയേയായിരുന്നു ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലായിരുന്നു ശാരിക. വൈകിട്ട് ആറരയോടെ പ്രതി സജിന്‍ പെട്രോളുമായി പെണ്‍കുട്ടി ഉണ്ടായിരുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് എത്തി. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. വീടിന്റെ മുന്‍ഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. ശാരികയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം മെഴുകുതിരി സജിന്‍ ശാരികയുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു.
അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22ന് മരണം സംഭവിച്ചു. സജിനാണ് തീ കൊളുത്തിയതെന്ന് ശാരിക മരണമൊഴി നല്‍കിയിരുന്നു. കോടതിയില്‍ ഈ തെളിവ് നിര്‍ണായകമായി. കൂടാതെ പ്രതി സജിന് മുപ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന് സാക്ഷികള്‍ ഉണ്ടായിരുന്നു. കൂടെ വരണം എന്ന ആവശ്യം പെണ്‍കുട്ടി നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. സജിനിന്റെ നിരന്തരമായ ഉപദ്രവം മൂലമാണ് സ്വന്തം വീടിന്റെ സമീപത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് ശാരിക പോയത്.
kerala
താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
കൊടുവള്ളി സ്വദേശിയാണ് പരാതി നല്‍കിയത്. കാർ ഓടിച്ചിരുന്ന ഷൈജലും ബൈക്ക് യാത്രികനും തമ്മിലാണ് തർക്കം ഉണ്ടായത്. ഷൈജലും സംഘവും പൊലീസിനെ കയ്യേറ്റം ചെയ്‌തതിനും താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൈജല്‍.ബൈക്ക് യാത്രക്കാരെ ആക്രമിച്ചവര്‍ സജീവ പാര്‍ട്ടിക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
kerala3 days ago
ആശാ വര്‍ക്കര്‍മാരുടെ സമരം; നൂറാം ദിവസത്തില്‍ 100 പന്തം കൊളുത്തി പ്രതിഷേധം
-
india2 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala2 days ago
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
-
india2 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
-
kerala2 days ago
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
-
kerala2 days ago
ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
-
kerala2 days ago
റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല