Connect with us

Video Stories

പടിക്ക് പുറത്ത്

Published

on

 

ഒളിമ്പിക്‌സ് അടക്കമുള്ള വന്‍ കായിക മേളകളില്‍ മെഡല്‍ പ്രതീക്ഷയുള്ള താരങ്ങള്‍ക്ക് ലോക നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളടക്കം നല്‍കാന്‍ കേന്ദ്ര കായിക മന്ത്രാലയം നടപ്പാക്കുന്ന ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം (ടോപ്) സ്‌കീമിലേക്ക് അര്‍ഹരായ കായിക താരങ്ങളെ പരിഗണിച്ചില്ലെന്ന ആരോപണം ശക്തമാവുന്നു. 2020 ടോക്കിയോ ഒളിമ്പിക്‌സ്, 2018ല്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നീ കായിക മേളകളില്‍ മെഡല്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന സ്‌കീമില്‍ അത്‌ലറ്റിക്‌സില്‍ മികവുള്ള പല മലയാളി താരങ്ങളും തഴയപ്പെട്ടതായാണ് ആരോപണം. അത്‌ലറ്റിക്‌സ്, ആര്‍ച്ചറി, ബാഡ്മിന്റണ്‍, ബോക്‌സിങ്, ഷൂട്ടിങ്, വെയ്റ്റ്‌ലിഫ്റ്റിങ്, വുഷു, റെസ്ലിങ്, സൈക്ലിങ്, ജൂഡോ, ജിംനാസ്റ്റിക്‌സ്, ടെന്നീസ്, സ്‌ക്വാഷ് എന്നീ കായിക ഇനങ്ങളില്‍ നിന്നായി 152 താരങ്ങളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്. 19 അത്‌ലറ്റുകളാണ് പട്ടികയിലുള്ളത്. വി.നീന, പി.യു ചിത്ര, നയന ജെയിംസ്, കെ.ടി ഇര്‍ഫാന്‍ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മലയാളി അത്‌ലറ്റുകള്‍. അലീന റെജി, പി.സനുരാജ് (സൈക്ലിങ്), എച്ച്.എസ് പ്രണോയ് (ബാഡ്മിന്റണ്‍) എന്നിവരാണ് മറ്റു കായിക ഇനങ്ങളില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയ മലയാളി താരങ്ങള്‍. സ്‌ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കലും പാരാ സ്‌പോര്‍ട്‌സില്‍ നിന്ന് 19 താരങ്ങളും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. അതേസമയം മികച്ച ഫോം തുടരുന്നു മലയാളി താരങ്ങള്‍ പലരും പട്ടികക്ക് പുറത്തായി. മുഹമ്മദ് അനസ്, അനു രാഘവന്‍, അനില്‍ഡ തോമസ്, ജാബിര്‍ തുടങ്ങിയ താരങ്ങളെല്ലാം പദ്ധതിയുടെ ആനുകൂല്യത്തില്‍ നിന്ന് പുറത്തായി. ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററിലും 4-400 മീറ്റര്‍ റിലേയിലും മത്സരിച്ച അനസിന്റെ പേരിലാണ് 400 മീറ്ററില്‍ നിലവിലെ ദേശീയ റെക്കോഡുള്ളത്. ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ മീറ്റില്‍ രണ്ടു സ്വര്‍ണം നേടിയ അനസ് 400 മീറ്ററില്‍ 42 വര്‍ഷത്തിന് ശേഷം ഇന്ത്യക്ക് ഏഷ്യന്‍ മീറ്റിലെ സ്വര്‍ണം സമ്മാനിക്കുകയും ചെയ്തു. അനസ് ഇനിയും മെച്ചപ്പെടുമെന്ന് അടുത്തിടെ വിദേശ കോച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 400 മീ.ഹര്‍ഡില്‍സില്‍ വെള്ളി നേടിയ താരമാണ് അനു രാഘവന്‍. കഴിഞ്ഞ ഫെഡറേഷന്‍ കപ്പില്‍ 15 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡും അനു തകര്‍ത്തിരുന്നു. അടുത്തിടെ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ മികവ് പ്രകടിപ്പിച്ചവരാണ് ജാബിറും അനില്‍ഡ തോമസും. ഈ താരങ്ങളെ ടോപ് സ്‌കീമില്‍ ഉള്‍പ്പെടുത്താത്തിന് ന്യായീകരണമില്ലെന്നും ഇവരെ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കായിക താരങ്ങളും പരിശീലകരും ആവശ്യപ്പെടുന്നു. അഭിനവ് ബിന്ദ്ര ചെയര്‍മാനായ ഒളിമ്പിക്‌സ് ടാസ്‌ക് ഫോഴ്‌സാണ് സ്‌കീമിലേക്കുള്ള താരങ്ങളെ തെരഞ്ഞെടുത്തത്. പി.ടി ഉഷ, അനില്‍ ഖന്ന, പ്രകാശ് പദുക്കോണ്‍, കര്‍ണം മല്ലേശ്വരി, തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങള്‍. സ്‌കീമില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് ഈ മാസം മുതല്‍ തന്നെ 50,000 രൂപ വീതം പ്രതിമാസം സ്റ്റൈപന്‍ഡ് നല്‍കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രകായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ടെന്നീസ് താരങ്ങളായ ലിയാന്‍ഡര്‍ പെയ്‌സ്, സാകേത് മൈനേനി എന്നിവര്‍ ടോപ് സ്‌കീമില്‍ ഉള്‍പ്പെടുത്താത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. പട്ടിക അന്തിമമല്ലെന്നും ഇനിയും കൂടുതല്‍ താരങ്ങള്‍ ആനുകൂല്യം നല്‍കുമെന്നാണ് കായിക മന്ത്രാലയത്തിന്റെ വിശദീകരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending