india
ചടങ്ങിന് സാക്ഷിയാകാന്‍ ഒന്നരലക്ഷം പേര്‍; മുസ്‌ലിം ലീഗ് അടക്കുള്ള കക്ഷികളുടെ നേതാക്കള്‍ പങ്കെടുക്കും
2003 ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റതും ഇതേ സ്‌റ്റേഡിയതില്‍ തന്നെയായിരുന്നു.
ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസ്റ്റ് ഭരണത്തിനെതിരെ കന്നഡ ജനത നല്‍കിയ മികച്ച ഭൂരിപക്ഷത്തിന്റെ ബലവുമായി കര്‍ണാടകയില്‍ കോ ണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേക്ക്. സിദ്ധരാമയ്യയുടെയും ഡി.കെ ശിവകുമാറി ന്റെയും നേതൃത്വത്തിലുള്ള ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ പൂര്‍ത്തിയായി. മികച്ച ജനപിന്തുണയും ഭരണ നൈപുണ്യവും കൈമുതലായുള്ള സിദ്ധരാമയ്യയും സംഘടനാ പാടവവും ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ ചങ്കുറപ്പുമുള്ള ശിവകുമാറും ഒന്നിക്കുന്നത് കന്നഡ ജനത ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിപദത്തില്‍ സിദ്ധാരമയ്യക്ക് രണ്ടാമൂഴമാണെങ്കില്‍ ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രി കസേരയില്‍ ആദ്യമായാണെത്തുന്നത്. കോണ്‍ഗ്രസിന്റെ ഉജ്ജ്വല വിജയത്തിന് ചുക്കാന്‍ പിടിച്ച ഇരുവരും വലിയ അനുയായിവൃന്ദത്തിന് ഉടമകളാണ്.
അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പതിനായിരങ്ങള്‍ സ്‌റ്റേഡിയത്തില്‍ എത്തുമെന്നുറപ്പാണ്. ഇത് കണക്കിലെടുത്തു കൊണ്ടുള്ള ക്രമീകരണങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ശിവകുമാര്‍ സ്‌റ്റേഡിയം സന്ദര്‍ശിച്ചു ക്രമീകരണങ്ങള്‍ വിലയിരുത്തി. 2003 ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റതും ഇതേ സ്‌റ്റേഡിയതില്‍ തന്നെയായിരുന്നു. 5 വര്‍ഷം തുടര്‍ച്ചയായി കാലാവവധി പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി എന്ന ഖ്യാതിയോടെയാണ് സിദ്ധരാമയ്യ ഇക്കുറി ഭരണമേല്‍ക്കുന്നത്. എസ്. നിജലിങ്കപ്പയും ദേവരാജ് അരസും മാത്രമേ സിദ്ധരാമയ്യക്ക് മുന്‍പ് കാലാവധി അവസാനിക്കും വരെ ഭരിച്ചിട്ടുള്ളു. ചടങ്ങിന് സാക്ഷിയാകാന്‍ ഒന്നരലക്ഷം പേര്‍ എത്തുമെന്നാണ് പ്രതീക്ഷ. പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍, മുസ്‌ലിം ലീഗ് അടക്കുള്ള കക്ഷികളുടെ നേതാക്കള്‍ തുടങ്ങി വലിയ നേതൃനിര തന്നെ ബെംഗളൂരുവില്‍ എത്തുന്നുണ്ട്. അതിഥികളെ വരവേറ്റും പുതിയ മന്ത്രിസഭക്ക് സ്വാഗതമോതിയും നഗരത്തിലുടനീളം കൊടിതോരണങ്ങളും കാമനങ്ങളും അലങ്കരിച്ചു. ബി.ജെ.പി ഭരണത്തില്‍ നിന്നും മോചനം ലഭിക്കുന്ന മുഹൂര്‍ത്തം ആഘോഷമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ സ ജ്ജീകരണങ്ങളാണ് നടത്തിയിട്ടുള്ളത്.
india
വെള്ളമെന്ന് കരുതി ആസിഡ് ചേര്‍ത്ത ഭക്ഷണം പാചകം ചെയ്തു; ആറംഗ കുടുംബം ആശുപത്രിയില്‍
വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് കറിയില്‍ ചേര്‍ത്തതിനെ തുടര്‍ന്ന് മൂന്നു കുട്ടികളും മൂന്ന് മുതിര്‍ന്നവരും ചികിത്സയിലാണ്.
പശ്ചിമബംഗാളിലെ പശ്ചിമ മിഡ്നാപൂര്‍ ജില്ലയില്‍ പാചകത്തിനിടെ ഉണ്ടായ ഗുരുതര പിഴവാണ് ആറംഗ കുടുംബത്തെ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് കറിയില്‍ ചേര്‍ത്തതിനെ തുടര്‍ന്ന് മൂന്നു കുട്ടികളും മൂന്ന് മുതിര്‍ന്നവരും ചികിത്സയിലാണ്.
രത്നേശ്വര്‍ബതി സ്വദേശിയായ ശാന്തുവിന്റെ വീട്ടിലാണ് ഞായറാഴ്ച സംഭവം. വെള്ളി ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ്, വെള്ളം സൂക്ഷിക്കുന്നതോടേ ഒരുപോലെയുള്ള ക്യാനിലായിരുന്നു. പാചകത്തിനിടെ അബദ്ധത്തില്‍ ആസിഡ് വെള്ളത്തിന് പകരം ഉപയോഗിക്കപ്പെട്ടു.
ഭക്ഷണം കഴിച്ച ഉടന്‍ തന്നെ വയറുവേദന, ഛര്‍ദി, ശ്വസനാര്‍ത്ഥപ്രശ്‌നങ്ങള്‍ തുടങ്ങിയ അസ്വസ്ഥതകള്‍ പ്രകടമായതോടെ അയല്‍വാസികള്‍ എല്ലാവരെയും ആദ്യം പ്രദേശത്തെ ആശുപത്രിയിലും തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്കും മാറ്റി. ഒരു കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്ന് ആശുപത്രി സ്രോതസുകള്‍ അറിയിച്ചു. ഇപ്പോഴത്തെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആസിഡ് പോലുള്ള രാസവസ്തുക്കള്‍ വീടുകളില്‍ സൂക്ഷിക്കുമ്പോള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
india
ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ തൂൺ മറിഞ്ഞുവീണ് ദേശീയതല താരത്തിന് ദാരുണാന്ത്യം
ഹരിയാന റോഹ്തക്കിലെ ലഖാൻ മജ്‌റ ബാസ്‌കറ്റ് ബോൾ കോർട്ടിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ദുരന്തം സംഭവിച്ചത്.
ഛണ്ഡീഗഢ്: ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ തൂൺ ദേഹത്ത് വീണ് ദേശീയതല കൗമാരതാരമായ 16കാരൻ ഹാർദിക്കിന് ദാരുണാന്ത്യം. ഹരിയാന റോഹ്തക്കിലെ ലഖാൻ മജ്‌റ ബാസ്‌കറ്റ് ബോൾ കോർട്ടിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ദുരന്തം സംഭവിച്ചത്.
കോർട്ടിൽ ഒറ്റയ്ക്ക് പരിശീലനം നടത്തുന്നതിനിടെ ബാസ്‌കറ്റിനോട് അടുത്തായി നിൽക്കുന്ന അരവൃത്ത ഭാഗത്ത് നിന്ന് ഷോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. രണ്ടാമത്തെ ശ്രമത്തിനായി ബാസ്‌കറ്റിൽ തൊട്ടതോടെയാണ് തൂൺ പെട്ടെന്ന് മറിയി ഹാർദിക്കിന്റെ നെഞ്ചിലേക്ക് പതിച്ചത്.
ശബ്ദം കേട്ട് കോർട്ടിന് പുറത്ത് നിന്നിരുന്ന സുഹൃത്തുക്കൾ ഓടിയെത്തി തൂൺ മാറ്റിയെങ്കിലും ആ സമയത്ത് തന്നെ ഹാർദിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹാർദിക്ക് അടുത്തിടെ പരിശീലന ക്യാംപിൽ നിന്ന് തിരിച്ചെത്തിയതായാണ് വിവരം. അച്ഛൻ സന്ദീപ് രതിയോടൊപ്പം ഇളയ സഹോദരനും സമാനമായി ബാസ്‌കറ്റ് ബോൾ പരിശീലനം തുടങ്ങി വരികയായിരുന്നു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഹാർദിക്കിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി പൊലീസ് അറിയിച്ചു. തൂണിന്റെ ഉറപ്പില്ലായ്മയാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കങ്ക്ര, ഹൈദരാബാദ്, പുതുച്ചേരി എന്നിവിടങ്ങളിലുള്ള നിരവധി ദേശീയ സബ് ജൂനിയർ, യൂത്ത് ചാമ്പ്യൻഷിപ്പുകളിൽ മെഡലുകൾ നേടി ഭാവി പ്രതിഭയായി പരിഗണിച്ച താരമായിരുന്നു ഹാർദിക്.
രണ്ടുവർഷം മുമ്പ് ബഹാദുർഗറിൽ ഹോഷിയാർ സിങ് സ്‌പോർട്‌സ് സ്റ്റേഡിയത്തിലും സമാനമായ അപകടത്തിൽ 15കാരനായ മറ്റൊരു താരത്തിന്റെ മരണവും റിപ്പോർട്ട് ചെയ്തിരുന്നു.
india
തെരുവ് നായ കുറുകെ ചാടി വാഹനം നിയന്ത്രണം തെറ്റി; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു
അപകടം സംഭവിച്ചത് വിജയപുരയില്‍ നിന്നു കലബുറഗിയിലേക്ക് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ്.
ബംഗളൂരു: കലബുറഗി ജില്ലയിലെ ഗൗനഹള്ളിയില്‍ ചൊവ്വാഴ്ച വൈകുന്നേരം നടന്ന വാഹനാപകടത്തില്‍ മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍ മഹന്തേഷ് ബിലാഗി (51) ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കര്‍ണാടക സ്‌റ്റേറ്റ് മിനറല്‍സ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായിരുന്ന അദ്ദേഹം മുന്‍പ് ബെസ്‌കം (BESCOM) എം.ഡിയും ആയിരുന്നു.
അപകടം സംഭവിച്ചത് വിജയപുരയില്‍ നിന്നു കലബുറഗിയിലേക്ക് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ്. റോഡിലൂടെ പെട്ടെന്ന് കടന്ന തെരുവ് നായയെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ വാഹനം വെട്ടിച്ചുവിടുമ്പോള്‍ നിയന്ത്രണം തെറ്റി. മീഡിയനില്‍ ഇടിച്ചുകയറിയ ഇന്നോവ കാര്‍ തകര്‍ന്നതോടെ മഹന്തേഷിന്റെ സഹോദരന്‍ ശങ്കര്‍ ബലാജി (55), ബന്ധു ഇറാന ബിലാഗി എന്നിവര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.
പരിക്കേറ്റ മഹന്തേഷ് പിന്നീട് കലബുറഗിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. 2012 ബാച്ച് കര്‍ണാടക കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ മഹന്തേഷ് സാമ്പത്തികമായി പിന്നാക്കമായ കുടുംബത്തില്‍ നിന്നാണ് ഉയര്‍ന്നത്. വീട്ടുജോലിക്കാരിയായ മാതാവിന്റെ മകനായ അദ്ദേഹം രാജ്യത്തെ ഏറ്റവും കഠിനമായ മത്സരപരീക്ഷ വിജയിച്ച് സിവില്‍ സര്‍വീസിലെത്തിയത് നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നു
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര്‍ പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

