Connect with us

Views

ചൈനാ-പാകിസ്താന്‍ ഇടനാഴിയില്‍ ഏത് രാജ്യത്തെയും ഉള്‍പ്പെടുത്തും , ഇന്ത്യയുമായി ചര്‍ച്ചക്കു തയ്യാറെന്ന് നവാസ് ഷരീഫ്

Published

on

ബീജിങ്: ഇന്ത്യയുമായി ചര്‍ച്ചക്കു തയ്യാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. ചൈനാ-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി(സി.പി.ഇ.സി) വാണിജ്യ, സാമ്പത്തിക താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയുള്ള പദ്ധതിയാണെന്നും ഇതില്‍ ഏത് രാഷ്ട്രത്തിനും സഹകരിക്കാമെന്നും നവാസ് ഷരീഫ് പറഞ്ഞു. ചൈനീസ് തലസ്ഥാനമായ ബീജിങില്‍ നടന്ന ബെല്‍റ്റ് റോഡ് ഫോറം (ബി.ആര്‍.എഫ്) സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് അധീന കശ്മീരിലെ ചൈനയുടെ ഇടപെടലുകളില്‍ പ്രതിഷേധിച്ച് സമ്മേളനം ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു.
ചൈനാ-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി എല്ലാ രാജ്യങ്ങള്‍ക്കും വേണ്ടി തുറന്നിടപ്പെട്ടിട്ടുള്ള സാമ്പത്തിക സംരംഭമാണെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കുന്നു. അതിന് ഭൂമിശാസ്ത്രപരമായ അതിരുകള്‍ ബാധകമല്ല- നവാസ് ഷരീഫ് പറഞ്ഞു.
സമാധാനത്തിലും സൗഹൃദത്തിലും അധിഷ്ടിതമായ അയല്‍പക്ക ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ നമ്മള്‍ പരസ്പരം പങ്കുവെക്കുകയും സംഘര്‍ഷങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണുകയും ചെയ്യേണ്ട വേളയാണിത്. ഭാവി തലമുറക്കു വേണ്ടി സമാധാനത്തിന്റെ പുതിയ നയതന്ത്ര മേഖലകള്‍ രൂപപ്പെടണമെന്നും നവാസ് ഷരീഫ് പറഞ്ഞു.
നിര്‍ദിഷ്ട സാമ്പത്തിക ഇടനാഴിയുടെ നല്ലൊരു ഭാഗം കടന്നുപോകുന്നത് പാക് അധീന കശ്മീരിലൂടെയാണ്. ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്തുകൂടി ചൈനയുടെ സഹായത്തോടെ നടത്തുന്ന വികസന പ്രവര്‍ത്തനം ഇന്ത്യയുടെ പരമാധികാരത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ബെല്‍റ്റ് റോഡ് ഫോറത്തില്‍നിന്ന് വിട്ടുനിന്നത്. ഇന്ത്യയുടെ നിലപാടിനെ നവാസ് ഷരീഫ് പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഇന്ത്യക്ക് ഇനിയും അവസരം ഉണ്ടെന്നായിരുന്നു
ഇതേക്കുറിച്ച് നവാസ് ഷരീഫിന്റെ പരാമര്‍ശം. ചൈനയുമായി സമുദ്രാതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ജപ്പാനും വിയറ്റ്‌നാമും സമ്മേളനത്തിലേക്ക് ഉന്നതതല ഉദ്യോഗസ്ഥ പ്രതിനിധികളെ അയച്ചിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന അമേരിക്കയും അവസാന നിമിഷം നിലപാട് മാറ്റി. വൈറ്റ് ഹൗസ് ഉപദേഷ്ടാവ് മാറ്റ് പോട്ടിംഗറുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് യു.എസ് സമ്മേളനത്തിന് അയച്ചത്. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിന്‍ഹെ, നേപ്പാള്‍ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ കൃഷ്ണ ബഹദൂര്‍ മഹാര, എന്നിവരും മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളും സമ്മളനത്തില്‍ സംബന്ധിച്ചു.
ഇതിനിടെ ഇന്ത്യയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് 5000 കോടി യു.എസ് ഡോളറിന്റെ നിര്‍ദിഷ്ട ഹൈഡല്‍ പവര്‍ പ്രോജക്ട് പദ്ധതിയിലും ചൈനയും പാകിസ്താനും ഒപ്പുവെച്ചു. ബി.ആര്‍.എഫ് സമ്മേളനത്തിനു മുന്നോടിയായി പാക് പ്രധാനമന്ത്രി നവാസ് ഷരീഫും ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തര്‍ക്ക പ്രദേശമായ ജില്‍ജിത്-ബാള്‍ട്ടിസ്താന്‍ മേഖലയില്‍ സിന്ധൂ നദയില്‍ നിര്‍മിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ ധാരണാപത്രത്തില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചത്.

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending