Culture
ചാരവൃത്തി അറസ്റ്റ്: ഒന്നര വര്‍ഷമായി സംഘം സജീവമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സൈനിക നീക്കം സംബന്ധിച്ച രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്ത സംഘം ഒന്നര വര്‍ഷത്തോളമായി ഈ രംഗത്ത് സജീവമായിരുന്നതായി റിപ്പോര്‍ട്ട്.
പാക് ചാര സംഘടനയായ ഐ.എസ്.ഐയില്‍നിന്ന് ഇവര്‍ക്ക് പണം ലഭിച്ചതായും പൊലീസ് പറഞ്ഞു. 30,000ത്തിനും 50,000ത്തിനും ഇടയിലുള്ള തുകയാണ് ലഭിച്ചത്. ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് സംഘമാണ് മൗലാനാ റംസാന്‍ ഖാന്‍, സുഭാഷ് ജാന്‍ഗിര്‍ എന്നിവരെ അറസ്റ്റു ചെയ്തത്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ പാക് എംബസി ഉദ്യോഗസ്ഥനായ മഹ്്മൂദ് അക്തര്‍ എന്നയാളെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. നയതന്ത്ര പരിഗണന നിലനില്‍ക്കുന്നതിനാല്‍ പിന്നീട് വിട്ടയക്കുകയും 48 മണിക്കൂറിനകം രാജ്യംവിടാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ചാരവൃത്തിയില്‍ ഇരുവരുടെയും പങ്ക് സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
അക്തര്‍ ആണ് റംസാന്‍ ഖാനെയും ജാന്‍ഗിറിനെയും ഐ. എസ്.ഐക്കു വേണ്ടി റിക്രൂട്ട് ചെയ്തത്. രാജസ്ഥാനിലെ നഗോര്‍ ജില്ലയിലെ പള്ളിയില്‍ പുരോഹിതനാണ് റാംസാന്‍ ഖാന്‍. മികച്ച പ്രാസംഗികനായ ഇയാള്‍ 50ഓളം കുട്ടികള്‍ക്ക് മതപഠനവും നല്‍കിയിരുന്നു. പാക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശമാണ് നഗോര്‍. പള്ളി പരിപാലനത്തിന് 2000 രൂപയും കുട്ടികളെ പഠിപ്പിക്കുന്നതിന് 3000 രൂപയുമാണ് വേതനമായി ലഭിച്ചിരുന്നത്.
മികച്ച വ്യക്തിത്വമുള്ളതിനാലും പള്ളിയില്‍ പുരോഹിതനായതിനാലും റംസാന്‍ ഖാന് ഏറെ സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. പ്രതിരോധസേനാ ഉദ്യോഗസ്ഥരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. അക്തറിന്റെ നിര്‍ദേശപ്രകാരമാണ് റംസാന്‍ ഖാന്‍ അതിര്‍ത്തി പ്രദേശത്തെ പള്ളിയില്‍ പുരോഹിതനായി എത്തിയത്. അതിര്‍ത്തി പ്രദേശങ്ങളുടെ ഭൂമിശാസ്ത്ര വിവരങ്ങള്‍ റംസാന്‍ഖാന് കൃത്യമായി അറിയാമായിരുന്നു. റംസാന്‍ ഖാന്‍ ആണ് ജാന്‍ഗിറിനെ ഐ. എസ്.ഐയിലേക്ക് റിക്രൂട്ട് ചെയ്തത്. പലവ്യഞ്ജന വ്യാപാരമായിരുന്നു ജാന്‍ഗിറിന്റെ തൊഴില്‍. റംസാന്‍ ഖാന് ഇയാളെ നേരത്തെതന്നെ പരിചയം ഉണ്ടായിരുന്നു. കച്ചവടം കുറവായതിനാല്‍ നഷ്ടം നേരിട്ടതോടെ റംസാന്‍ ഖാന്‍ സഹായവാഗ്ദാനം നല്‍കി ഇയാളെ ആകര്‍ഷിക്കുകയായിരുന്നു.
ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു വരികയാണെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. പ്രതിരോധ സേനയുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും അക്കൗണ്ടുകളില്‍നിന്ന് പണം നല്‍കിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
News3 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്
-
kerala3 days ago
ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്‍കണം; സൗമ്യയുടെ അമ്മ
-
kerala3 days ago
ഗോവിന്ദച്ചാമി പിടിയില്‍; ഒളിച്ചിരുന്നത് കണ്ണൂര്‍ നഗരത്തിലെ വീട്ടിലെ കിണറ്റില്‍
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
india3 days ago
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala3 days ago
ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍
-
kerala2 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി