Connect with us

Culture

ചാരവൃത്തി അറസ്റ്റ്: ഒന്നര വര്‍ഷമായി സംഘം സജീവമെന്ന് റിപ്പോര്‍ട്ട്

Published

on

ന്യൂഡല്‍ഹി: സൈനിക നീക്കം സംബന്ധിച്ച രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്ത സംഘം ഒന്നര വര്‍ഷത്തോളമായി ഈ രംഗത്ത് സജീവമായിരുന്നതായി റിപ്പോര്‍ട്ട്.

പാക് ചാര സംഘടനയായ ഐ.എസ്.ഐയില്‍നിന്ന് ഇവര്‍ക്ക് പണം ലഭിച്ചതായും പൊലീസ് പറഞ്ഞു. 30,000ത്തിനും 50,000ത്തിനും ഇടയിലുള്ള തുകയാണ് ലഭിച്ചത്. ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് സംഘമാണ് മൗലാനാ റംസാന്‍ ഖാന്‍, സുഭാഷ് ജാന്‍ഗിര്‍ എന്നിവരെ അറസ്റ്റു ചെയ്തത്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ പാക് എംബസി ഉദ്യോഗസ്ഥനായ മഹ്്മൂദ് അക്തര്‍ എന്നയാളെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. നയതന്ത്ര പരിഗണന നിലനില്‍ക്കുന്നതിനാല്‍ പിന്നീട് വിട്ടയക്കുകയും 48 മണിക്കൂറിനകം രാജ്യംവിടാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ചാരവൃത്തിയില്‍ ഇരുവരുടെയും പങ്ക് സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
അക്തര്‍ ആണ് റംസാന്‍ ഖാനെയും ജാന്‍ഗിറിനെയും ഐ. എസ്.ഐക്കു വേണ്ടി റിക്രൂട്ട് ചെയ്തത്. രാജസ്ഥാനിലെ നഗോര്‍ ജില്ലയിലെ പള്ളിയില്‍ പുരോഹിതനാണ് റാംസാന്‍ ഖാന്‍. മികച്ച പ്രാസംഗികനായ ഇയാള്‍ 50ഓളം കുട്ടികള്‍ക്ക് മതപഠനവും നല്‍കിയിരുന്നു. പാക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശമാണ് നഗോര്‍. പള്ളി പരിപാലനത്തിന് 2000 രൂപയും കുട്ടികളെ പഠിപ്പിക്കുന്നതിന് 3000 രൂപയുമാണ് വേതനമായി ലഭിച്ചിരുന്നത്.

മികച്ച വ്യക്തിത്വമുള്ളതിനാലും പള്ളിയില്‍ പുരോഹിതനായതിനാലും റംസാന്‍ ഖാന് ഏറെ സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. പ്രതിരോധസേനാ ഉദ്യോഗസ്ഥരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. അക്തറിന്റെ നിര്‍ദേശപ്രകാരമാണ് റംസാന്‍ ഖാന്‍ അതിര്‍ത്തി പ്രദേശത്തെ പള്ളിയില്‍ പുരോഹിതനായി എത്തിയത്. അതിര്‍ത്തി പ്രദേശങ്ങളുടെ ഭൂമിശാസ്ത്ര വിവരങ്ങള്‍ റംസാന്‍ഖാന് കൃത്യമായി അറിയാമായിരുന്നു. റംസാന്‍ ഖാന്‍ ആണ് ജാന്‍ഗിറിനെ ഐ. എസ്.ഐയിലേക്ക് റിക്രൂട്ട് ചെയ്തത്. പലവ്യഞ്ജന വ്യാപാരമായിരുന്നു ജാന്‍ഗിറിന്റെ തൊഴില്‍. റംസാന്‍ ഖാന് ഇയാളെ നേരത്തെതന്നെ പരിചയം ഉണ്ടായിരുന്നു. കച്ചവടം കുറവായതിനാല്‍ നഷ്ടം നേരിട്ടതോടെ റംസാന്‍ ഖാന്‍ സഹായവാഗ്ദാനം നല്‍കി ഇയാളെ ആകര്‍ഷിക്കുകയായിരുന്നു.
ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു വരികയാണെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. പ്രതിരോധ സേനയുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും അക്കൗണ്ടുകളില്‍നിന്ന് പണം നല്‍കിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Culture

സുരേഷ് ഗോപിയെ അധ്യക്ഷനായി വേണ്ടെന്ന് സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്.

Published

on

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചതില്‍ പ്രതിഷേധവുമായി സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍. സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിര്‍ക്കുന്നതായി വിദ്യാര്‍ഥി യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഹിന്ദുത്വ ആശയവും ബിജെപിയുമായുള്ള സുരേഷ് ഗോപിയുടെ ബന്ധവുമാണ് എതിര്‍പ്പിന് പിന്നിലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് വളരാന്‍ അവസരം നല്‍കുന്ന സ്ഥാപനത്തിന്റെ മികവിനെ ബാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന വ്യക്തിയെയാണ് സ്ഥാപനത്തിന്റെ അധ്യക്ഷനായി വേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തില്‍ സുരേഷ് ഗോപിക്കും അത്യംപതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

Continue Reading

Film

25,000 രൂപ തന്ന് അപമാനിക്കരുത്, പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്: നടന്‍ അലന്‍സിയര്‍

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം

Published

on

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍. പുരസ്‌കാരമായി നല്‍കുന്ന ശില്‍പം മാറ്റണമെന്നും പെണ്‍പ്രതിമ നല്‍കി പ്രകോപിപ്പിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞു.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. ആണ്‍കരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തുക വര്‍ധിപ്പിക്കണം. 25000 രൂപ നല്‍കി അപമാനിക്കരുത് എന്നും അലന്‍സിയര്‍ അഭിപ്രായപ്പെട്ടു.

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലന്‍സിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

 

Continue Reading

Film

തമിഴിലെ നാല് മുന്‍നിര താരങ്ങള്‍ക്ക് വിലക്ക്; നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിനാണ് വിലക്ക്

അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി

Published

on

ചെന്നൈയിലെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിന് നാല് പ്രമുഖ താരങ്ങള്‍ക്ക് വിലക്ക്. തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച തീരുമാനമാണ് ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലുണ്ടായത്. അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് സിനിമാമേഖലയിലെ നിര്‍മാതാക്കള്‍ക്കൊപ്പം റെഡ് കാര്‍ഡ് ലഭിച്ച നടന്മാര്‍ക്ക് ജോലി ചെയ്യാനാകില്ല. ഫലത്തില്‍ തമിഴ് സിനിമയില്‍നിന്നുള്ള വിലക്കു തന്നെയാകുമിത്. മോശം പെരുമാറ്റം, നിര്‍മാതാക്കളുമായി സഹകരിക്കുന്നില്ല ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

Continue Reading

Trending