Culture
ഇസ്രാഈല്‍ സൈനിക തടവറയിലെ നരകയാതന പങ്കുവെച്ച് ഫലസ്തീന്‍ ബാലന്‍
രാമല്ല: ഇസ്രാഈല്‍ തടവറയില്‍ സൈന്യം നടത്തിയ ക്രൂരതകള്‍ പങ്കുവെച്ച് ഫലസ്തീന്‍ ബാലന്‍. ബീത്ത് ഉമ്മര്‍ സ്വദേശിയായ 15കാരനാണ് ഇസ്രാഈല്‍ തടവറയില്‍ നേരിടേണ്ടി വന്ന നരകയാതന പങ്കുവെച്ചത്.
കാര്‍മി സുര്‍ സെന്റില്‍മെന്റിനു സമീപത്തു നിന്നാണ് ബാലനെ സൈന്യം അന്യായമായി അറസ്റ്റു ചെയ്തതെന്ന് മിലിട്ടറി കോര്‍ട്ട് വാച്ച് റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കുട്ടിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
സംഭവത്തെക്കുറിച്ച് ഫലസ്തീനി ബാലന്‍ പറയുന്നത് ഇങ്ങനെ:
‘2017 ആഗസ്ത് 11ന് ഏകദേശം നാലര മണിക്ക് ഞാനും എന്റെ സുഹൃത്തുക്കളും കാര്‍മി സുര്‍ സെന്റില്‍മെന്റിനു സമീപത്തെ ഗ്രാമത്തില്‍ നില്‍ക്കുകയായിരുന്നു. ആ സമയം ഒരു സംഘം ഇസ്രാഈല്‍ സൈനികര്‍ അവിടെ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു.
സംഘര്‍ഷാവസ്ഥ ഒട്ടും തന്നെ ഇല്ലാതിരുന്ന സമയത്ത് രണ്ട് സൈനികര്‍ ഞങ്ങള്‍ക്കു മുന്നിലെത്തി. അവരെ കണ്ടതും ഞങ്ങള്‍ ഞെട്ടിയെങ്കിലും ഓടാന്‍ ശ്രമിച്ചില്ല. സൈനികരിലൊരാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
ഹീബ്രു ഭാഷയിലും അറബിയിലുമാണ് സംസാരമെങ്കിലും വ്യക്തമായിരുന്നില്ല. ദേഹപരിശോധന നടത്തിയ സൈനികര്‍ എന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. പിന്നീട് കാല്‍നടയായി അധിനിവിഷ്ട മേഖലയിലേക്ക് കൊണ്ടുപോയി.
ഞങ്ങളുടെ കണ്ണുകള്‍ കറുത്ത തുണികൊണ്ട് കെട്ടുകയും പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കൈകള്‍ ബന്ധിക്കുകയും ചെയ്തു. കെട്ട് മുറുകിയിരുന്നതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് നടന്നത്. ജീപ്പിലേക്ക് എന്നെ വലിച്ചിഴച്ചു കയറ്റി.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാളെ എന്റെ മടിയിലിരുത്തുകയും ചെയ്തു. അരമണിക്കൂറോളം ആ ഇരുപ്പ് തുടര്‍ന്നു. പിന്നീട് ദീര്‍ഘനേരത്തെ യാത്രക്കൊടുവില്‍ ഞങ്ങളെ സൈനിക താവളത്തിലെത്തിച്ചു.
എത്‌സിയോണ്‍ അധിനിവിഷ്ട മേഖലയിലേക്കാണ് ഞങ്ങളെ കൊണ്ടുപോയതെന്ന് സൈനികരിലൊരാള്‍ പറയുന്നത് കേട്ടു. ഇരുട്ടറയിലെത്തിച്ച് ഞങ്ങളെ സൈനിക ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യാന്‍ ആരംഭിച്ചു.
കര്‍മി സുറില്‍ ഞങ്ങള്‍ എന്തു ചെയ്യുകയായിരുന്നുവെന്നാണ് അവരുടെ ചോദ്യം. ടയര്‍ കത്തിക്കാന്‍ പദ്ധതിയിട്ടിരുന്നോയെന്ന് ചോദിച്ചു. ആദ്യമൊക്കെ മയത്തിലായിരുന്നു ചോദ്യമെങ്കില്‍ പിന്നീട് ദേഹോപദ്രവം കൂടി വന്നു.
പിന്നീട് എന്നെ മാത്രം പാറകള്‍ നിറഞ്ഞൊരു സ്ഥലത്തെത്തിച്ചു. കണ്ണുകള്‍ മൂടി കെട്ടിയ നിലയിലായിരുന്നു അപ്പോഴും. കൊടും വെയിലില്‍ പാറപ്പുറത്തിരുത്തി മര്‍ദ്ദനം ആവര്‍ത്തിച്ചു. പിന്നീട് ഷിപ്പിങ് കണ്ടെയ്‌നറില്‍ ഇരുമ്പ് കട്ടിലില്‍ കിടത്തി മര്‍ദ്ദിച്ചു.
പ്രാഥമിക കൃത്യം നിര്‍വഹിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനു സമ്മതിച്ചില്ല. കുടിവെള്ളവും നിഷേധിച്ചതോടെ ഞാന്‍ ആകെ തളര്‍ന്നു. ക്രൂര മര്‍ദനം തുടര്‍ന്ന സൈനികര്‍ എന്നെയും എന്റെ മാതാപിതാക്കളെയും അസഭ്യം പറഞ്ഞു.
വേഷ്യയുടെ മകന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച സൈനികര്‍ എന്നെ മണ്ണിലൂടെ വലിച്ചിഴച്ചു. തടവറയിലിടുമെന്ന് ഭീഷണിപ്പെടുത്തിയ അവര്‍ അധിനിവിഷ്ട മേഖലയില്‍ ഞാന്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു.
അവശനിലയിലായ എന്നെ പുലര്‍ച്ചെ മൂന്നു മണിയോടെ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് സൈന്യം ഉപേക്ഷിച്ചു. മണിക്കൂറുകളോളം കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ നരകയാതന അനുഭവിക്കുകയായിരുന്നു.’
തന്റെ അവസ്ഥ ഇതായിരുന്നെങ്കില്‍ കാലങ്ങളായി ഇസ്രാഈല്‍ തടവറയില്‍ കഴിയുന്ന ഫലസ്തീന്‍ പൗരന്മാരുടെ യാതനകളെക്കുറിച്ചുള്ള ആശങ്കയും ഈ 15കാരന്‍ പങ്കുവെച്ചു.
Film
36 വർഷങ്ങൾക്ക് ശേഷം മണിരത്നത്തിന്റെ ‘ഗീതാഞ്ജലി’ വീണ്ടും തിയറ്ററുകളിലേക്ക്
ചെന്നൈ ഒഴികെയുള്ള പ്രദേശങ്ങളിലെ ചിത്രത്തിന്റെ ആഗോള റീ-റിലീസ് അവകാശം ശ്രീ പദ്മിനി സിനിമാസ് ചെയർമാൻ ബൂർലെ ശിവപ്രസാദ് സ്വന്തമാക്കി.
ചെന്നൈ: മണിരത്നം സംവിധാനം ചെയ്ത് നാഗാർജുന അക്കിനേനിയെയും ഗിരിജ ഷെട്ടാറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 1989ൽ പുറത്തിറങ്ങിയ ക്ലാസിക് റൊമാന്റിക് ചിത്രം ‘ഗീതാഞ്ജലി’ 36 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലെത്തുന്നു. ചെന്നൈ ഒഴികെയുള്ള പ്രദേശങ്ങളിലെ ചിത്രത്തിന്റെ ആഗോള റീ-റിലീസ് അവകാശം ശ്രീ പദ്മിനി സിനിമാസ് ചെയർമാൻ ബൂർലെ ശിവപ്രസാദ് സ്വന്തമാക്കി.
‘എനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് ഗീതാഞ്ജലി. അതിനാൽ തന്നെ ഈ ചിത്രത്തിന്റെ റീ-റിലീസ് അവകാശം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. പ്രേക്ഷകർ ഈ മനോഹരമായ ചിത്രം വീണ്ടും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,’ ശിവപ്രസാദ് പറഞ്ഞു. ചിത്രം 4K റസ്റ്റോർഡ് പതിപ്പിലാണ് വീണ്ടും പ്രദർശനത്തിനെത്തുന്നത്.
തെലുങ്കിൽ മണിരത്നം സംവിധാനം ചെയ്ത ഒരേയൊരു ചിത്രമാണ് ഗീതാഞ്ജലി. നാഗാർജുനയുമായി മണിരത്നം ഒന്നിച്ച ഏക ചിത്രമെന്ന പ്രത്യേകതയും ഇതിന് ഉണ്ട്. ഭാഗ്യലക്ഷ്മി എന്റർപ്രൈസസ് ബാനറിൽ സി. പദ്മജയും ചിറ്റമൂരു പ്രവീൺ കുമാർ റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമിച്ചത്.
മരണാസന്നരായ രണ്ട് യുവാക്കളുടെ ഹൃദയസ്പർശിയായ പ്രണയകഥയാണ് ചിത്രം പറയുന്നത്. കാൻസർ ബാധിതനായ പ്രകാശ് (നാഗാർജുന) എന്ന യുവാവും ഹൃദ്രോഗിയായ ഗീതാഞ്ജലി (ഗിരിജ ഷെട്ടാർ) എന്ന പെൺകുട്ടിയും ഊട്ടിയിൽ വെച്ച് കണ്ടുമുട്ടുന്നതോടെയാണ് കഥ മുന്നേറുന്നത്. മരണം അടുത്തുണ്ടെന്ന ബോധ്യത്തിനിടയിലും ജീവിതത്തെ സ്നേഹിക്കാനും ആഘോഷിക്കാനും അവർ തീരുമാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ഇളയരാജയുടെ സംഗീതം ചിത്രത്തിന് വേറിട്ട തിളക്കം നൽകി. ‘ഓ പ്രിയാ പ്രിയാ’, ‘ജല്ലന്ത കവിന്ത’ തുടങ്ങിയ ഗാനങ്ങൾ ഇന്നും വലിയ ആരാധകപിന്തുണ നേടുന്നവയാണ്. നാഗാർജുന, ഗിരിജ ഷെട്ടാർ, വിജയകുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം, ആക്ഷൻ ഹീറോ ഇമേജിൽ നിന്നു മാറി നാഗാർജുനയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ചിത്രം മലയാളത്തിലും മൊഴിമാറ്റം ചെയ്ത് പുറത്തിറങ്ങിയിരുന്നു. ഗീതാഞ്ജലി റിലീസ് ചെയ്ത അതേ വർഷം പുറത്തിറങ്ങിയ നാഗാർജുനയുടെ മറ്റൊരു സൂപ്പർഹിറ്റ് ചിത്രം ‘ശിവ’ ഏതാനും ആഴ്ചകൾക്ക് മുൻപ് വിജയകരമായ റീ-റിലീസ് നടത്തിയിരുന്നു.
Film
‘ജയിലര്‍ 2’യില്‍ വിദ്യാ ബാലനും
ലോകമെമ്പാടുമായി ഏകദേശം 650 കോടി രൂപ കളക്ഷന്‍ നേടിയ ആദ്യഭാഗത്തിന് ശേഷം ‘ജയിലര്‍ 2’ തിയറ്ററുകള്‍ കീഴടക്കാനൊരുങ്ങുന്നതിനിടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.
നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ രജനീകാന്ത് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ജയിലര്‍’ നേടിയ വന്‍ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ലോകമെമ്പാടുമായി ഏകദേശം 650 കോടി രൂപ കളക്ഷന്‍ നേടിയ ആദ്യഭാഗത്തിന് ശേഷം ‘ജയിലര്‍ 2’ തിയറ്ററുകള്‍ കീഴടക്കാനൊരുങ്ങുന്നതിനിടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. ബോളിവുഡ് സൂപ്പര്‍ നായിക വിദ്യാ ബാലന്‍ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.
പിങ്ക് വില്ലയ്ക്ക് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം, ‘വിദ്യാ ബാലന്‍ ജയിലര്‍ 2’യില്‍ അഭിനയിക്കാന്‍ ഒപ്പുവെച്ചിട്ടുണ്ട്. തിരക്കഥയില്‍ പൂര്‍ണ്ണമായി സന്തുഷ്ടയായ താരം ശക്തമായ ഒരു കഥാപാത്രത്തിലൂടെയാണ് എത്തുക. സിനിമയുടെ തീവ്രത വര്‍ധിപ്പിക്കുന്നതില്‍ വിദ്യയുടെ സാന്നിധ്യം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജനീകാന്ത് ‘ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍’ എന്ന തന്റെ ഐക്കണിക് വേഷം വീണ്ടും അവതരിപ്പിക്കും. മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, നന്ദമുരി ബാലകൃഷ്ണ, മിഥുന്‍ ചക്രവര്‍ത്തി എന്നിവരുടെ അതിഥി വേഷങ്ങള്‍ ഉണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ആദ്യഭാഗത്തില്‍ മരിച്ച വിനായകന്റെ കഥാപാത്രം രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്ന പ്രഖ്യാപനവും നേരത്തെ കൗതുകമുണര്‍ത്തിയിരുന്നു.
‘ജയിലര്‍ 2’ 2026 ഓഗസ്റ്റ് 14ന് തിയറ്ററുകളില്‍ എത്തും. ആദ്യ ഭാഗം റിലീസ് ചെയ്ത അതേ മാസത്തില്‍ തന്നെ രണ്ടാം ഭാഗവും എത്തുന്നതോടെ സമാന വിജയം പ്രതീക്ഷിക്കുന്നതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.
kerala
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തൃശ്ശൂര്‍ എടുത്ത് യുഡിഎഫ്
ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ എടുത്ത് യുഡിഎഫ് . മുനിസിപ്പാലിറ്റികളില്‍ 41 ന്നും ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 60. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 261. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 709 മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ 144 വാര്‍ഡുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു. മുനിസിപ്പാലിറ്റികളില്‍ 316 സീറ്റുകളില്‍ യൂഡിഎഫും മുന്നേറുന്നു.
തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റമാണ്. പന്തളം നഗരസഭയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കോതമംഗലം നഗരസഭയില്‍ യുഡിഎഫാണ് മുന്നില്‍. നാല് കോര്‍പറേഷനിലുകളിലും യുഡിഎഫ് മുന്നേറ്റമാണ്.
ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. നഗരസഭ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി പുഷ്പ വിജയകുമാറാണ് 70 വോട്ടിന് വിജയിച്ചത്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. പരപ്പനങ്ങാടി നഗരസഭയില്‍ 5 ഡിവിഷനില്‍ യുഡിഎഫിന് വിജയം. തൊടുപുഴ നഗരസഭ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. 20, 21 വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.
-
kerala2 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala8 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india1 day ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india1 day agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
-
india1 day agoബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത
-
kerala2 days agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
india1 day agoതിരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുദ്ധപ്രഖ്യാപനവുമായി കോൺഗ്രസ്; രാംലീല മൈതാനത്ത് ജനസാഗരം
-
kerala2 days agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
