Connect with us

Culture

ഇസ്രാഈല്‍ സൈനിക തടവറയിലെ നരകയാതന പങ്കുവെച്ച് ഫലസ്തീന്‍ ബാലന്‍

Published

on

രാമല്ല: ഇസ്രാഈല്‍ തടവറയില്‍ സൈന്യം നടത്തിയ ക്രൂരതകള്‍ പങ്കുവെച്ച് ഫലസ്തീന്‍ ബാലന്‍. ബീത്ത് ഉമ്മര്‍ സ്വദേശിയായ 15കാരനാണ് ഇസ്രാഈല്‍ തടവറയില്‍ നേരിടേണ്ടി വന്ന നരകയാതന പങ്കുവെച്ചത്.

കാര്‍മി സുര്‍ സെന്റില്‍മെന്റിനു സമീപത്തു നിന്നാണ് ബാലനെ സൈന്യം അന്യായമായി അറസ്റ്റു ചെയ്തതെന്ന് മിലിട്ടറി കോര്‍ട്ട് വാച്ച് റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കുട്ടിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

സംഭവത്തെക്കുറിച്ച് ഫലസ്തീനി ബാലന്‍ പറയുന്നത് ഇങ്ങനെ:

‘2017 ആഗസ്ത് 11ന് ഏകദേശം നാലര മണിക്ക് ഞാനും എന്റെ സുഹൃത്തുക്കളും കാര്‍മി സുര്‍ സെന്റില്‍മെന്റിനു സമീപത്തെ ഗ്രാമത്തില്‍ നില്‍ക്കുകയായിരുന്നു. ആ സമയം ഒരു സംഘം ഇസ്രാഈല്‍ സൈനികര്‍ അവിടെ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു.

സംഘര്‍ഷാവസ്ഥ ഒട്ടും തന്നെ ഇല്ലാതിരുന്ന സമയത്ത് രണ്ട് സൈനികര്‍ ഞങ്ങള്‍ക്കു മുന്നിലെത്തി. അവരെ കണ്ടതും ഞങ്ങള്‍ ഞെട്ടിയെങ്കിലും ഓടാന്‍ ശ്രമിച്ചില്ല. സൈനികരിലൊരാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

ഹീബ്രു ഭാഷയിലും അറബിയിലുമാണ് സംസാരമെങ്കിലും വ്യക്തമായിരുന്നില്ല. ദേഹപരിശോധന നടത്തിയ സൈനികര്‍ എന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. പിന്നീട് കാല്‍നടയായി അധിനിവിഷ്ട മേഖലയിലേക്ക് കൊണ്ടുപോയി.

ഞങ്ങളുടെ കണ്ണുകള്‍ കറുത്ത തുണികൊണ്ട് കെട്ടുകയും പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കൈകള്‍ ബന്ധിക്കുകയും ചെയ്തു. കെട്ട് മുറുകിയിരുന്നതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് നടന്നത്. ജീപ്പിലേക്ക് എന്നെ വലിച്ചിഴച്ചു കയറ്റി.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാളെ എന്റെ മടിയിലിരുത്തുകയും ചെയ്തു. അരമണിക്കൂറോളം ആ ഇരുപ്പ് തുടര്‍ന്നു. പിന്നീട് ദീര്‍ഘനേരത്തെ യാത്രക്കൊടുവില്‍ ഞങ്ങളെ സൈനിക താവളത്തിലെത്തിച്ചു.

എത്‌സിയോണ്‍ അധിനിവിഷ്ട മേഖലയിലേക്കാണ് ഞങ്ങളെ കൊണ്ടുപോയതെന്ന് സൈനികരിലൊരാള്‍ പറയുന്നത് കേട്ടു. ഇരുട്ടറയിലെത്തിച്ച് ഞങ്ങളെ സൈനിക ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യാന്‍ ആരംഭിച്ചു.

കര്‍മി സുറില്‍ ഞങ്ങള്‍ എന്തു ചെയ്യുകയായിരുന്നുവെന്നാണ് അവരുടെ ചോദ്യം. ടയര്‍ കത്തിക്കാന്‍ പദ്ധതിയിട്ടിരുന്നോയെന്ന് ചോദിച്ചു. ആദ്യമൊക്കെ മയത്തിലായിരുന്നു ചോദ്യമെങ്കില്‍ പിന്നീട് ദേഹോപദ്രവം കൂടി വന്നു.

പിന്നീട് എന്നെ മാത്രം പാറകള്‍ നിറഞ്ഞൊരു സ്ഥലത്തെത്തിച്ചു. കണ്ണുകള്‍ മൂടി കെട്ടിയ നിലയിലായിരുന്നു അപ്പോഴും. കൊടും വെയിലില്‍ പാറപ്പുറത്തിരുത്തി മര്‍ദ്ദനം ആവര്‍ത്തിച്ചു. പിന്നീട് ഷിപ്പിങ് കണ്ടെയ്‌നറില്‍ ഇരുമ്പ് കട്ടിലില്‍ കിടത്തി മര്‍ദ്ദിച്ചു.

പ്രാഥമിക കൃത്യം നിര്‍വഹിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനു സമ്മതിച്ചില്ല. കുടിവെള്ളവും നിഷേധിച്ചതോടെ ഞാന്‍ ആകെ തളര്‍ന്നു. ക്രൂര മര്‍ദനം തുടര്‍ന്ന സൈനികര്‍ എന്നെയും എന്റെ മാതാപിതാക്കളെയും അസഭ്യം പറഞ്ഞു.

വേഷ്യയുടെ മകന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച സൈനികര്‍ എന്നെ മണ്ണിലൂടെ വലിച്ചിഴച്ചു. തടവറയിലിടുമെന്ന് ഭീഷണിപ്പെടുത്തിയ അവര്‍ അധിനിവിഷ്ട മേഖലയില്‍ ഞാന്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

അവശനിലയിലായ എന്നെ പുലര്‍ച്ചെ മൂന്നു മണിയോടെ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് സൈന്യം ഉപേക്ഷിച്ചു. മണിക്കൂറുകളോളം കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ നരകയാതന അനുഭവിക്കുകയായിരുന്നു.’

തന്റെ അവസ്ഥ ഇതായിരുന്നെങ്കില്‍ കാലങ്ങളായി ഇസ്രാഈല്‍ തടവറയില്‍ കഴിയുന്ന ഫലസ്തീന്‍ പൗരന്മാരുടെ യാതനകളെക്കുറിച്ചുള്ള ആശങ്കയും ഈ 15കാരന്‍ പങ്കുവെച്ചു.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending