Culture
കാര്‍ത്തിക്കും പാണെ്ഡയും മിന്നി; ലങ്കയെ കശക്കി ഇന്ത്യ
കൊളംബോ: നിധാസ് ട്രോഫി ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. മഴ കാരണം 95 മിനുട്ട് വൈകി ആരംഭിച്ച പോരാട്ടത്തില്‍ ആറ് വിക്കറ്റിന് ഇന്ത്യ ലങ്കയെ തോല്‍പ്പിച്ചു. ജയിക്കാന്‍ 153 റണ്‍സ് ആവശ്യമായ ഇന്ത്യയെ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ദിനേശ് കാര്‍ത്തിക്കും മനീഷ് പാണെ്ഡയും അഞ്ചാം വിക്കറ്റില്‍ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ മുന്‍നിര തകര്‍ന്നെങ്കിലും മനീഷ് ഉജ്വല ഫോമിലായിരുന്നു. വിജയം വഴി ഇന്ത്യ ഫൈനല്‍ ബെര്‍ത്തും ഏറെകുറെ ഉറപ്പാക്കി. ആദ്യ മല്‍സരത്തില്‍ ലങ്കയോട് തോറ്റ ടീം ഇന്നലെ അവസരങ്ങള്‍ നല്‍കിയില്ല. 31 പന്തില്‍ നിന്നും മനീഷ് പുറത്താവാതെ 42 റണ്‍സ് നേടി.
മല്‍സരം 19 ഓവറാക്കി ചുരുക്കിയിരുന്നു.
That’s game set and match for #TeamIndia as they wrap up their 3rd T20I with a 6-wicket win. Brilliant team effort on display. pic.twitter.com/BC5WErTtGE
— BCCI (@BCCI) March 12, 2018
ടോസ് നേടിയ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ ചെറിയ മൈതാനത്ത് രണ്ടാമത് ബാറ്റിംഗാണ് ഗുണകരമെന്ന ചിന്തയില്‍ ലങ്കയെ ബാറ്റിംഗിന് ക്ഷണിച്ചു. ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. റിഷാഭ് പന്തിന് പകരം കെ.എല്‍ രാഹുലിന് അവസരം നല്കി. രണ്ട് മല്‍സരങ്ങളില്‍ കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരില്‍ വിലക്ക് കല്‍പ്പിക്കപ്പെട്ട സ്ഥിരം നായകന് ദിനേശ് ചാണ്ഡിമാലിന് പകരം ലങ്ക സുരങ്ക ലക്മാലിനെ ഉള്‍പ്പെടുത്തി. മിന്നല്‍ തുടക്കമായിരുന്നു കുശാല്‍ മെന്‍ഡിസ് ടീമിന് നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച അദ്ദേഹം തകര്‍പ്പന്‍ ഷോട്ടുകളുമായി കളം നിറഞ്ഞു. ഉത്കണ്ഠ് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ ഗ്യാലറിയിലെത്തിച്ച് ഗുണതിലകെ നല്കിയ തുടക്കത്തെ പ്രയോജനപ്പെടുത്തിയാണ് മെന്‍ഡിസ് ആക്രമണം നടത്തിയത്. ഗുണതിലകയെ (17) തകര്‍പ്പന്‍ ക്യാച്ചില്‍ സുരേഷ് റൈന മടക്കിയപ്പോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച വിക്കറ്റ് കീപ്പര്‍ കുശാല്‍ പെരേരയെ വാഷിംഗ്ടണ്‍ സുന്ദര്‍ അതിവേഗം മടക്കിയത് ഇന്ത്യന്‍ ക്യാമ്പിന് ആശ്വാസമായി. പക്ഷേ പകരമെത്തിയ തരംഗ 22 റണ്‍സുമായി മെന്‍ഡിസിന് പിന്തുണ നല്കി. പക്ഷേ ആദ്യ പത്ത് ഓവറിന് ശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ നിലയുറപ്പിച്ചതോടെ വിക്കറ്റുകള്‍ നിലം പൊത്തി. വാലറ്റത്തില്‍ ആര്‍ക്കും അവസാനത്തില്‍ കൂറ്റന്‍ ഷോട്ടുകള്‍ക്കായില്ല. പതിനൊന്നാമത് ഓവറില്‍ മൂന്ന് വിക്കറ്റിന് 96 റണ്‍സ് എന്ന വലിയ സ്ക്കോര്‍ നേടിയ ടീം അവസാനം 19 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 152 ല്‍ നിയന്ത്രിക്കപ്പെട്ടു.ശ്രദ്ധാല്‍ ഠാക്കൂര്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട്് പേരെ പുറത്താക്കി.
മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ നായകന് രോഹിത് ശര്‍മയെ നഷ്ടമായി. സ്പിന്നര്‍ ധനഞ്ജയെ കണ്ടപ്പോള്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചാണ് രോഹിത് പതിനൊന്ന് റണ്‍സുമായി മടങ്ങിയത്. പരമ്പരയില്‍ ഉജ്വല ഫോമില്‍ കളിച്ച ശിഖര്‍ ധവാനെയും (8) ധനഞ്ജയ പുറത്താക്കി. സുരേഷ് റൈന കൂറ്റനടികള്‍ പായിക്കവെ 27 ല്‍ മടങ്ങി. പക്ഷേ മനീഷും കാര്‍ത്തിക്കും പിന്നെ അവസരം നല്‍കിയില്ല
Film
നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന് വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ
ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
കൊച്ചി: നടന് ഹരീഷ് കണാരന് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്ക്കുന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.
news
വീഡിയോ കോളില്‍ ‘സിബിഐ’ചമഞ്ഞ് തട്ടിപ്പ്; പോലീസ് ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച്
കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോള്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍.
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള് ഫോണ്‍ കോളിലൂടെ അറിയിക്കുകയായിരുന്നു.
നടപടികളുടെ ഭാഗമായി ലൈവ് വാട്സാപ്പ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. വീഡിയോ കോളിലേക്ക് എത്തിയപ്പോള്‍ എതിര്‍വശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് എന്നാണു പരിചയപ്പെടുത്തിയത്. തുടര്‍ന്ന്, മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥന് എന്ന് പറഞ്ഞു വിഡിയോ കോളില്‍ വന്നു. ദമ്പതികള്‍ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്നും അറിയിച്ചു.
അക്കൗണ്ടിലുള്ള പണം മുഴുവന്‍ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടന്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികള്‍ ഉടന്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നല്കിയ നിര്‍ദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുന്‍പ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Film
‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍
‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..
ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഫ്ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.
ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.
‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന് ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala11 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്

