Connect with us

News

പേപ്പര്‍ ക്ഷാമം; ലങ്കയില്‍ സ്‌കൂള്‍ പരീക്ഷകള്‍ റദ്ദാക്കി

പരീക്ഷകള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിയതായി വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു. ഇറക്കുമതിക്ക് പണം കണ്ടെത്താന്‍ രൂപയുടെ മൂല്യം കുറച്ചതാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം.

Published

on

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയില്‍ കടലാസ് ക്ഷാമത്തെ തുടര്‍ന്ന് സ്‌കൂള്‍ പരീക്ഷകള്‍ റദ്ദാക്കി. പ്രിന്റിങ് പേപ്പര്‍ കിട്ടാതായ സാഹചര്യത്തില്‍ ദശലക്ഷക്കണക്കിന് സ്‌കൂള്‍ കുട്ടികള്‍ക്ക് പരീക്ഷ എഴുതാനാവില്ല. പരീക്ഷകള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിയതായി വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു. ഇറക്കുമതിക്ക് പണം കണ്ടെത്താന്‍ രൂപയുടെ മൂല്യം കുറച്ചതാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. വിദേശ കരുതല്‍ ശേഖരം തീര്‍ന്ന സാഹചര്യത്തില്‍ ആവശ്യത്തിന് കടലാസും മഷിയും ഇറക്കുമതി ചെയ്യാന്‍ സാധിക്കുന്നില്ല. രാജ്യത്ത് ഭക്ഷണത്തിനും ഇന്ധനത്തിനും മരുന്നുകള്‍ക്കും കടുത്ത ക്ഷാമം നേരിടുന്നുണ്ട്.
പ്രതിസന്ധി മറികടക്കുന്നതിന് ലങ്കന്‍ ഭരണകൂടം രക്ഷാപാക്കേജ് ആവശ്യപ്പെട്ട് ഐ.എം.എഫിനെ സമീപിച്ചിരിക്കുകയാണ്. പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ അപേക്ഷ പരിഗണിച്ചു തുടങ്ങിയതായി അന്താരാഷ്ട്ര മോണിറ്ററി ഫണ്ട് അറിയിച്ചു. ഭക്ഷ്യവസ്തുക്കളും മരുന്നും വാങ്ങാന്‍ ശ്രീലങ്ക ഇന്ത്യയില്‍നിന്ന് 100 കോടി ഡോളര്‍ വായ്പ വാങ്ങിയിട്ടുണ്ട്. രാജ്യ വ്യാപകമായി പലചരക്ക് കടകള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും മുന്നില്‍ നീണ്ട ക്യൂവാണ്. വൈദ്യുതി ക്ഷാമം കാരണം പവര്‍ കട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അരി, പഞ്ചസാര, പാല്‍പ്പൊടി തുടങ്ങിയ അവശ്യ വസ്തുക്കള്‍ക്ക് റേഷനിങ് ഏര്‍പ്പെടുത്തി. ഇറക്കുമതി നിലച്ചതിനെത്തുടര്‍ന്ന് ഒരു കിലോ അരിക്ക് നൂറിലേറെ ഇന്ത്യന്‍ രൂപ കൊടുക്കണം. അവശ്യവസ്തുക്കളുടെ ക്ഷാമം രാജ്യത്തിന്റെ ക്രസമാധാന നിലയെ തകര്‍ക്കുന്ന രൂപത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്. കടം തിരിച്ചടക്കാന്‍ ലങ്കന്‍ ഭരണകൂടം ചൈനയുടെ സഹായം തേടിയിരുന്നു. പക്ഷെ, ചൈനീസ് ഭരണകൂടം ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ജൂനിയര്‍ ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം; ചിലിക്കെതിരെ ഇറങ്ങാനൊരുങ്ങി ഇന്ത്യ

രോഹിത് നയിക്കുന്ന ഇന്ത്യ തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ അണ്ടര്‍ഡോഗ് ചിലിയെ നേരിടും.

Published

on

എഫ്‌ഐഎച്ച് പുരുഷ ജൂനിയര്‍ ലോകകപ്പ് തമിഴ്നാട് 2025 നവംബര്‍ 28ന് ചെന്നൈയിലെ എഗ്മോറിലെ ഐക്കണിക് മേയര്‍ രാധാകൃഷ്ണന്‍ ഹോക്കി സ്റ്റേഡിയത്തിലും മധുര ഇന്റര്‍നാഷണല്‍ ഹോക്കി സ്റ്റേഡിയത്തിലും ആരംഭിക്കുന്നതിനാല്‍ ഇന്ത്യന്‍ ജൂനിയര്‍ പുരുഷ ഹോക്കി ടീം സ്വന്തം മണ്ണില്‍ തങ്ങളുടെ പ്രചാരണം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.

രോഹിത് നയിക്കുന്ന ഇന്ത്യ തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ അണ്ടര്‍ഡോഗ് ചിലിയെ നേരിടും. എഫ്‌ഐഎച്ച് അംഗീകൃത ഇവന്റില്‍ ഇരുവരും പരസ്പരം കളിച്ചിട്ടില്ല.

2016-ല്‍ ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ആതിഥേയത്വം വഹിച്ച എഫ്‌ഐഎച്ച് ജൂനിയര്‍ പുരുഷ ലോകകപ്പ് ഇന്ത്യ അവസാനമായി നേടിയിരുന്നു – തുടര്‍ന്നുള്ള ദശകത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ്, മന്‍ദീപ് സിംഗ്, ഗുര്‍ജന്ത് സിംഗ്, വരുണ്‍ കുമാര്‍, സുമിത്, നീലകണ്ഠ ശര്‍മ്മ, സിമ്രാന്‍ജീത് സിംഗ് എന്നിവരുള്‍പ്പെടെയുള്ള സീനിയര്‍ സൈഡ് താരങ്ങള്‍ക്ക് ഈ ടൂര്‍ണമെന്റ് ലഭിച്ചു.

തമിഴ്നാട്ടിലെ ടൂര്‍ണമെന്റ് ലോക ഹോക്കിയില്‍ താരങ്ങള്‍ ഉയര്‍ന്നുവരുന്ന വേദിയാകും. കൂടാതെ ഇന്ത്യയ്ക്ക് ഭാവിയെ തിരിച്ചറിയാനും അലങ്കരിക്കാനുമുള്ള അവസരമായിരിക്കും.

ഗ്രൂപ്പ് ഘട്ടത്തില്‍, നവംബര്‍ 29 ന് ചെന്നൈയില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ഒമാനെയും ഡിസംബര്‍ 2 ന് മധുരയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയും നേരിടും.

ചിലിയുടെ കോച്ച് മാറ്റിയാസ് അമോറോസോ പറഞ്ഞു, ‘ഇന്ത്യയിലെ ചെന്നൈയില്‍ എത്തുന്നതില്‍ ഞങ്ങള്‍ വളരെ ആവേശഭരിതരാണെന്നും ഹോം ടീമിനെതിരായ ഞങ്ങളുടെ ആദ്യ മത്സരത്തിനായി കാത്തിരിക്കുകയാണ്. ഞങ്ങള്‍ ഒരിക്കലും വലിയ കാണികളുടെ മുന്നില്‍ കളിച്ചിട്ടില്ല, അതിനാല്‍ ടീം വളരെയധികം ആവേശത്തിലാണ്, അതിനാല്‍ നാളെ കാണാന്‍ ധാരാളം ആളുകള്‍ എത്തും. ഞങ്ങളുടെ മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.’

കാനഡ, ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ് എന്നിവയ്ക്കൊപ്പം പൂള്‍ എയില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനിക്കൊപ്പം 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. പൂള്‍ ബിയില്‍ ഇന്ത്യ, ഒമാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ചിലി എന്നിവരും പൂള്‍ സിയില്‍ അര്‍ജന്റീന, ന്യൂസിലാന്‍ഡ്, ജപ്പാന്‍, ചൈന എന്നിവരും ഉള്‍പ്പെടുന്നു. പൂള്‍ ഡിയില്‍ സ്‌പെയിന്‍, ബെല്‍ജിയം, ഈജിപ്ത്, നമീബിയ എന്നിവരും പൂള്‍ ഇയില്‍ നെതര്‍ലാന്‍ഡ്, മലേഷ്യ, ഇംഗ്ലണ്ട്, ഓസ്ട്രിയ എന്നിവരും പൂള്‍ എഫില്‍ ഫ്രാന്‍സ്, ഓസ്ട്രേലിയ, കൊറിയ, ബംഗ്ലാദേശ് എന്നിവരും ഉണ്ട്.

Continue Reading

kerala

ഗുരുവായൂര്‍ ഏകാദശി: ഡിസംബര്‍ ഒന്നിന് താലൂക്കില്‍ പ്രാദേശിക അവധി

ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കുമാണ് അവധി

Published

on

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കുമാണ് (ജീവനക്കാര്‍ ഉള്‍പ്പെടെ) ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചത്.

മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Continue Reading

kerala

ശബരിമല തിരക്ക്; പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി മുന്നറിയിപ്പ്

ശബരിമലയിലെ അനിയന്ത്രിത തിരക്കുമായി ബന്ധപ്പെട്ട് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ മുന്നറിയിപ്പ്.

Published

on

കൊച്ചി: ശബരിമലയിലെ അനിയന്ത്രിത തിരക്കുമായി ബന്ധപ്പെട്ട് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ വരുന്നതിനാല്‍ സ്ഥലത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും അങ്ങനെവന്നാല്‍ തടയാന്‍ ആകണമെന്നും കോടതി വ്യക്തമാക്കി. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ക്ഷമിക്കാന്‍ ആകില്ലെന്നും ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവച്ചു. വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് രേഖകള്‍ കൃത്യം അല്ലെങ്കില്‍ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തിവിടരുത്. പാസിലെ സമയം, ദിവസം എന്നിവ കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ കടത്തി വിടരുതെന്നും കോടതി നിര്‍ദേശം നല്‍കി.

Continue Reading

Trending