Connect with us

kerala

ജനങ്ങളുടെ ജീവന് പുല്ലുവില്ല;കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ അഴിമതി മൂടിവെക്കാന്‍ ശ്രമം

കമ്പിയും സിമന്റും നാലിലൊന്നോളം കുറച്ച് നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ കേസ്സെടുക്കാനോ നഷ്ടപരിഹാരം ഈടാക്കാനോ ഒരു നീക്കവും നടത്താതെ അഴിമതി മൂടിവെക്കാനുള്ള ശ്രമങ്ങളും നടക്കുന്നു

Published

on

മൂന്ന് ഏക്കര്‍ സ്ഥലത്ത് നൂറ് ബസ്സുകള്‍ പാര്‍ക്ക് ചെയ്യാനും 25 ബസ്സുകള്‍ക്ക് ഒരേസമയം അറ്റകുറ്റപ്പണി നടത്താനുമുള്ള സൗകര്യം ഉറപ്പാക്കുന്നതോടൊപ്പം പത്തു നിലയില്‍ പണികഴിപ്പിച്ച ഇരട്ടടവറുകളിലെ വരുമാനവും ലക്ഷ്യമിട്ട കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുഛയം ഏതു സമയവും പൊളിഞ്ഞുവീഴാമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിട്ടും ഒളിച്ചുകളിച്ച് സര്‍ക്കാര്‍. ബലക്ഷയമുണ്ടെന്നും ഏതു സമയവും തകരുമെന്നുമുള്ള റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച് ചുളുനിരക്കില്‍ കെട്ടിടം വാടകക്ക് നല്‍കിയവര്‍ സ്റ്റാന്റ് മാറ്റാതെ ജനങ്ങളുടെ ജീവന്‍ പന്താടുന്നു.

ചതുരശ്ര അടിക്ക് 1500 രൂപ നിരക്കില്‍ 19.73 കോടിക്ക് കെടിഡിഎഫ്‌സിയെ ഏല്‍പ്പിക്കുകയും പലകാരണങ്ങള്‍ പറഞ്ഞ് അവര്‍ വര്‍ക്ക് നീട്ടികൊണ്ട് പോവുകയുമായിരുന്നു. ഒടുവില്‍ 74.79 കോടി ചിലവാക്കിയാണ് പണി തീര്‍ന്നത്. 11 ലിഫ്റ്റുകള്‍ രണ്ട് എസ്‌കലേറ്ററുകള്‍ എന്നിവ ടെര്‍മിനലിനുള്ളിലുണ്ട്. വിദഗ്ധരുടെ നിര്‍ദേശങ്ങളൊന്നും പാലിക്കാതെയായിരുന്നു നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. ഒരു ജീവനക്കാരന്‍ ജോലിക്കിടെ മരണപ്പെട്ടിട്ടും തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചിരുന്നില്ല.

കമ്പിയും സിമന്റും നാലിലൊന്നോളം കുറച്ച് നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ കേസ്സെടുക്കാനോ നഷ്ടപരിഹാരം ഈടാക്കാനോ ഒരു നീക്കവും നടത്താതെ അഴിമതി മൂടിവെക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. 2009 ല്‍ ആരംഭിച്ച് ബഹുനില കെട്ടിട സമുഛയത്തിന്റെ നിര്‍മാണം 2015ലാണ് പൂര്‍ത്തിയായത്. കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് തുടങ്ങി. കരാറടിസ്ഥാനത്തില്‍ 30 വര്‍ഷത്തേക്ക് വാടകക്ക് നല്‍കാനുള്ള നടപടികള്‍ കെ.എസ്.ആര്‍.ടി.സിയും കെ.റ്റി.ഡി.എഫ്.സിയും കരാറുകാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ മൂലം ആറു വര്‍ഷത്തോളമാണ് നീണ്ടത്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും ഏതു സമയവും തകര്‍ന്നു വീഴാമെന്നുമുള്ള ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ദരുടെ പഠന റിപ്പോര്‍ട്ട് പോലും പൂഴ്ത്തിവെച്ചാണ് രണ്ടു മാസം മുമ്പ് സമുച്ചയത്തിന്റെ നടത്തിപ്പിന് ടെന്‍ഡര്‍ നല്‍കിയത്. 2015ല്‍ ടെന്‍ഡറെടുത്ത മാക് അസോസിയേറ്റ്‌സും ഇപ്പോള്‍ ടെന്‍ഡര്‍ നേടിയ അലിഫ് ബില്‍ഡേഴ്‌സും ഒന്നുതന്നെയെന്ന സംശയം ബലപ്പെടുമ്പോള്‍ ദുരൂഹത വര്‍ധിക്കുകയാണ്. തിരുവമ്പാടി സ്വദേശി മൊയ്തീന്‍ കോയയാണ് രണ്ടു സ്ഥാപനങ്ങളുടെയും മാനേജിംഗ് ഡയറക്ടര്‍.

2015ല്‍ 50 കോടിയായി തിരിച്ച് നല്‍കേണ്ടതില്ലാത്ത നിക്ഷേപവും 50 ലക്ഷം രൂപ വാടകയുമായിരുന്നു അന്ന് നിശ്ചയിച്ചിരുന്നത്. എന്നാല്‍ നടപടിക്രമങ്ങളിലെ അപാകതയും സുതാര്യതയില്ലായ്മയും ചൂണ്ടിക്കാട്ടി ഹൈക്കോടതി ആ ടെന്‍ഡര്‍ റദ്ദാക്കിയത്. 2018 ലെ ടെന്ററിലാണ് അലിഫ് ബില്‍ഡേഴ്‌സ് എന്ന സ്ഥാപനവും പങ്കെടുത്തത്. അലിഫ് ബില്‍ഡേഴ്‌സ് 17 കോടി രൂപ സ്ഥിര നിക്ഷേപമായും 43 ലക്ഷം രൂപ വാടകയുമായാണ് നിശ്ചയിച്ചിരുന്നത്. 17 കോടി രൂപ മൂന്നുമാസത്തിനകം നല്‍കണമെന്ന കരാര്‍ പാലിക്കാത്തതിനാല്‍ കരാര്‍ റദ്ദായി. വീണ്ടും അലിഫ് ബില്‍ഡേഴ്‌സിന് തന്നെ കരാര്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. 2015ല്‍ ടെന്‍ഡറെടുത്ത മാക് അസോസിയേറ്റ്‌സും രണ്ടാമത് രംഗത്തെത്തിയ അലിഫ് ബില്‍ഡേഴ്‌സും ഒരേ കമ്പനിയാണ് എന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നത്. 17 കോടി രൂപ സ്ഥിര നിക്ഷേപത്തിനും 43 കോടി വാടകയ്ക്കും 30 വര്‍ഷത്തേക്ക് പാട്ടക്കരാറായാണ് അലിഫ് ബില്‍ഡേഴ്‌സിന് കൈമാറിയത്. ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്നുകൊണ്ടു തിരക്കിട്ട് കൈമാറിയ കരാറില്‍ ഒന്നര വര്‍ഷത്തെ വാടക ഇളവ് നല്‍കിയത് കെട്ടിടം ബലം കൂട്ടല്‍ മുന്നില്‍ കണ്ടായിരുന്നുവത്രെ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending