Culture
ബാബ്രി മസ്ജിദും ശബരിമലയും ജനങ്ങളെ ഭിന്നിപ്പിക്കാനുപയോഗിക്കരുത്: കുഞ്ഞാലിക്കുട്ടി
കൊച്ചി: ബാബ്രി മസ്ജിദ് പ്രശ്നം ദേശീയ തലത്തില്‍ ബി.ജെ.പിയും ശബരിമല പ്രശ്നമുയര്‍ത്തി കേരളത്തില്‍ സി.പി.എമ്മും വര്‍ഗീയ ജാതീയവുമായി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ചാല്‍ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇത് തിരിച്ചറിയുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ബാബ്രി മസ്ജിദ് ഭൂമി തര്‍ക്കം സുപ്രീം കോടതിയില്‍ ഇപ്പോള്‍ കൊണ്ടു വന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ്. എന്നാല്‍ സുപ്രീം കോടതി ഈ കേസ് നീട്ടിവച്ചു. തെരഞ്ഞെടുപ്പില്‍ ഈ പ്രശ്നം എങ്ങിനെ ഉയര്‍ത്തികൊണ്ടു വരാമെന്ന് ബി.ജെ.പി ഇനിയും ശ്രമം തുടരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എറണാകുളം ബി.ടി.എച്ച് ഓഡിറ്റോറിയതതില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ടി.എം ജേക്കബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
കേരളത്തിലും ദേശീയ തലത്തിലും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണുള്ളത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണിപ്പോഴത്തേത്. ജാതിമത വര്‍ഗങ്ങളെ തമ്മിലടിപ്പിച്ച് അതിനിടയില്‍ കുരങ്ങ് അപ്പം തട്ടികൊണ്ട് പോകും പോലെയുള്ള കുടില തന്ത്രമാണിരു ഗവണ്‍മെന്റുകളുടേതുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
യു.പി.എയുടെ ഭരണ കാലത്ത് സാമ്പത്തിക രംഗത്ത് മുന്നേറുന്നത് ഇന്ത്യയോ ചൈനയോ എന്ന് ലോകം ഉറ്റുനോക്കുകയായിരുന്നു. മോദി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണത്തിന്റെ ബാക്കിപത്രം നിരാശാജനകമാണ്. കൃഷി, ചെറുകിട വ്യവസായം, സാമ്പത്തിക രംഗം ഉള്‍പ്പെടെ സമസ്ത മേഖലയും തളര്‍ന്നു. രാജ്യത്തിന്റെ വികസനത്തെയും ജനങ്ങളുടെ നന്മയെയും കുറിച്ച് യാതൊരവകാശവാദവുമില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സാധാരണക്കാരുടെ താല്പര്യ സംരഷണത്തിനും സംസ്ഥാനത്തിന്റെ വികസനത്തിനുമായി ചെയ്ത കാര്യങ്ങള്‍ നിരവധിയാണ്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ രണ്ടര വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഒന്നുമില്ല. ഓഖി പ്രളയ ദുരന്തങ്ങള്‍ എങ്ങിനെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്.
ശബരിമല വിഷയത്തില്ഡ വിശ്വാസികളുടെ പക്ഷത്താണ് യു.ഡി.എഫ്. വിശ്വാസ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് വഷളാക്കരുത്. ഇതുപയോഗിച്ച് രാഷ്ട്രീയ നേട്ടത്തിന് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുകയാണ്. ഭരണപരാജയം മറച്ചുവെക്കാന്‍ ജനങ്ങളില്‍ ആശയക്കുഴപ്പവും വര്‍ഗീയ ധ്രുവീകരണവുമുണ്ടാക്കുകയാണ് സര്‍ക്കാരുകളുടെ ലക്ഷ്യം. സുപ്രീം കോടതി വിധി മറികടക്കാന്‍ സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാം. റിവ്യൂപെറ്റീഷന്‍ സുപ്രീം കോടതിയില്‍ നല്‍കാം. ചെറുവിരല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനക്കുന്നില്ല. സാക്ഷര കേരളം ഇതെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്.
കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ബി.ജെ.പിയും വെള്ളം കലക്കി അതില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ സി.പി.എമ്മും ശ്രമിക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ സാമാന്യബുദ്ധിയും വിവേകവും ശക്തിയും നിലവാരവും മനസിലാക്കാതെയാണ് ബി.ജെ.പിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും നിലപാട് എടുക്കുന്നത്.യു.ഡി.എഫ് സമാധാന മാര്‍ഗത്തില്‍ വിശ്വാസികളോടൊപ്പം നില്‍ക്കുമെന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
കേരള കോണ്‍ഗ്രസ് (ജെ) പ്രസിഡന്റ് ജോണി നെല്ലൂര്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് സ്വാഗതം പറഞ്ഞു. ഹൈബി ഈഡന് എം.എല്‍.എ, ഡോ. കെ.എസ് രാധാകൃഷ്ണന്, ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് പ്രസംഗിച്ചു.
kerala
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തൃശ്ശൂര്‍ എടുത്ത് യുഡിഎഫ്
ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ത്യശ്ശൂര് കോര്പ്പറേഷന് എടുത്ത് യുഡിഎഫ് . മുനിസിപ്പാലിറ്റികളില്‍ 41 ന്നും ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 60. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 261. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 709 മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ 144 വാര്‍ഡുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു. മുനിസിപ്പാലിറ്റികളില്‍ 316 സീറ്റുകളില്‍ യൂഡിഎഫും മുന്നേറുന്നു.
തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റമാണ്. പന്തളം നഗരസഭയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കോതമംഗലം നഗരസഭയില്‍ യുഡിഎഫാണ് മുന്നില്‍. നാല് കോര്‍പറേഷനിലുകളിലും യുഡിഎഫ് മുന്നേറ്റമാണ്.
ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. നഗരസഭ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി പുഷ്പ വിജയകുമാറാണ് 70 വോട്ടിന് വിജയിച്ചത്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. പരപ്പനങ്ങാടി നഗരസഭയില്‍ 5 ഡിവിഷനില്‍ യുഡിഎഫിന് വിജയം. തൊടുപുഴ നഗരസഭ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. 20, 21 വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.
news
നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്
കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്ട്ടിന് ആന്റണി (33), ബി. മണികണ്ഠന് (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന് ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.
വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്ട്ടിന് ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്ട്ടിന് കോടതിയോട് പറഞ്ഞു.
ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന് കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.
kerala
പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു
പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.
പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
news1 day agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala23 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala1 day agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
india3 days agoരാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ
