Connect with us

Culture

മുത്തലാഖ് ബില്ലിലെ ബിജെപിയുടെ രാഷ്ട്രീയ അജണ്ട രാജ്യത്തിന് വ്യക്തമായെന്ന് പികെ കുഞ്ഞാലിക്കുട്ടി

Published

on

ന്യൂഡല്‍ഹി: മുത്തലാഖ് ബില്ല് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വഭിാഗത്തിന് ഒരര്‍ത്ഥത്തിലും സ്വീകാര്യമല്ലന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ലോക്‌സഭയില്‍ മുത്തലാഖ് ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ല് വിവേചനപരമാണ്. മറ്റ് സമുദായങ്ങളോടൊന്നും സ്വീകരിക്കാത്ത വിവേചനപരമായ നിലപാടാണ് മുത്തലാഖ് ബില്ലില്‍ മുസ്ലിം വിഭാഗത്തോട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സുപ്രീംകോടതി മുത്തലാഖ് നിയമവിരുദ്ധമാക്കി വിധിപ്രസ്താവിച്ചു എന്നത് ശരിയാണ്. പക്ഷെ എവിടെയാണ് സുപ്രീംകോടതി മുത്തലാഖ് വിഷയത്തില്‍ നിയമം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടാതെന്നും അദ്ദേഹം ചോദിച്ചു.

ഏറ്റവും ഒടുവിലത്തെ കനേഷുമാരി പ്രകാരം മുസ്ലിം സമുദായത്തില്‍ വിവഹാമോചനം നടക്കുന്നത് വളരെ നിസ്സാരമായ അളവിലാണ്. 0.56 ശതമാനമാണ് മുസ്ലിം സമുദായത്തിലേ വിവാഹമോചനമെന്നത് കണക്കുകള്‍ സൂചിപ്പിക്കുന്നു. മറ്റ് പലസമുദായങ്ങളില്‍ അതിലും കൂടുതലാണ് വിവാഹമോചനത്തിന്റെ അളവും തോതുമെന്നിരിക്കെ എന്തിനാണ് മുത്തലാഖ് ബില്ല് ഒരു പ്രത്യക വിഭാഗത്തിന് ബാധകമാക്കുന്ന തരത്തില്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്്. ഇത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. വേറൊരു മാനവും മുത്തലാഖ് ബില്ലിനില്ല. അതുകൊണ്ടുതന്നെയാണ് ബില്ല് വിവേചനപരമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളും ഇവിടുത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായവും മുത്തലാഖ് ബില്ല് നിങ്ങളുടെ രാഷ്ട്രീയ അജണ്ടയാണന്ന് ശരിക്കും മനസസ്സിലാക്കിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞടുപ്പ് കഴിഞ്ഞില്ലേ. നിങ്ങള്‍ക്ക് മതിയായ ഭൂരിപക്ഷവുമുണ്ട്. പിന്നെന്തിനാണ് ഇത്തരമൊരു ബില്ല് ഇത്ര ദൃധിയില്‍ പാസ്സാക്കിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ന്യൂനപക്ഷ പാര്‍ട്ടിയായ എന്റെ പാര്‍ട്ടി ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമായിരുന്നു. ഭരണകക്ഷിയും വിശ്വാസികള്‍ക്കൊപ്പമാണന്നാണ് പറയുന്നത്. പക്ഷെ മുത്തലാഖ് ബില്ലിന്റെ കാര്യം വരുമ്പോള്‍ എന്തുകൊണ്ടാണ് ഈ ഇരട്ടത്താപ്പന്നും അദ്ദേഹം ചോദിച്ചു. ചില വക്കീലമന്‍മാര്‍ക്ക് ചീത്തയെ നല്ലതാക്കി അവതരിപ്പിക്കാന്‍ സാധിക്കും. അത് തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നതെന്ന് അഭിഭാഷകന്‍ കൂടിയായ നിയമമന്ത്രിയെ ഉന്നംവെച്ച് കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.

news

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

ജയിലിലെ നിര്‍മ്മാണ യൂണിറ്റില്‍ ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് തടവുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശി ഹരിദാസ് എന്നയാളാണ് ആത്മഹത്യ ചെയ്തത്. 58 വയസ്സായിരുന്നു. ജയിലിലെ നിര്‍മ്മാണ യൂണിറ്റില്‍ ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു. ജീവപര്യന്തം ശിക്ഷ അനുഭവിച്ച് കഴിയുകയായിരുന്നു ഹരിദാസ്.

ജയില്‍ കോമ്പൗണ്ടിനകത്തുള്ള നിര്‍മ്മാണ യൂണിറ്റില്‍ ഇന്ന് രാവിലെ 7.30നാണ് ഹരിദാസ് ജോലിക്കായി കയറിയത്. മകളെ വിവാഹം ചെയ്യാനിരുന്ന യുവാവിന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹരിദാസ്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; 2020 നേക്കാള്‍ പോളിംഗ് ശതമാനം കുറവ്, അന്തിമ പോളിംഗ് ശതമാനം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്ത് ആകെ 2,10,79,021 പേര്‍ വോട്ട് രേഖപ്പെടുത്തി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തിമ പോളിംഗ് കണക്ക് പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേര്‍ വോട്ട് രേഖപ്പെടുത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായിരുന്നു ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രണ്ടാം ഘട്ട പോളിംഗ് നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ 78.29 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇവിടെ ആകെ 6,47,378 പേരില്‍ 5,06,823 പേര്‍ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്. പത്തനംതിട്ടയില്‍ 66.78 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയര്‍ന്ന പോളിംഗില്‍ രണ്ടാമത് മലപ്പുറം ജില്ലയാണ്. ഇവിടെ 77.37 ശതമാനം പോളിംഗാണ് രേഖപ്പെടുത്തി. ആകെ 36,18,851 പേരില്‍ 28,000,48 പേര്‍ വോട്ട് ചെയ്തു. മൂന്നാമതായി കോഴിക്കോട് ജില്ലയാണ്. ജില്ലയില്‍ 77.27 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 26,82,682 വോട്ടര്‍മാരില്‍ 20,72,992 പേര്‍ വോട്ട് രേഖപ്പെടുത്തി.

കണ്ണൂര്‍, പാലക്കാട് ജില്ലകളാണ് തൊട്ടുപിന്നില്‍. കണ്ണൂര്‍ ജില്ലയില്‍ 76.77 ശതമാനവും പാലക്കാട് 76.27 ശതമാനം വോട്ടും രേഖപ്പെടുത്തി. കാസര്‍കോട് 74.89 ശതമാനം പോളാണ് രേഖപ്പെടുത്തിയത്. എറണാകുളത്ത് 74.57 ശതമാനം വോട്ട് രേഖപ്പെടുത്തി. തൊട്ടുപിന്നില്‍ ആലപ്പുഴയാണ്. 73.82 ശതമാനം പോളാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയില്‍ 72.48 ശതമാനവും ഇടുക്കിയില്‍ 71.78 ശതമാനവും വോട്ട് രേഖപ്പെടുത്തി. കൊല്ലമാണ് ഇതിന് പിന്നില്‍. കൊല്ലത്ത് 70.35 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കോട്ടയത്ത് 70.86 ശതമാനവും തിരുവനന്തപുരത്ത് 67.78 ശതമാനം വോട്ടും രേഖപ്പെടുത്തി. ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്. പത്തനംതിട്ടയില്‍ 66.78 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

 

Continue Reading

kerala

ഫ്രീസ് ചെയ്ത പണം വിട്ടുനല്‍കണം; ഹര്‍ജിയുമായി പള്‍സര്‍ സുനിയുടെ മാതാവ്

തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ..

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇന്ന് മൂന്നു മണിക്ക് ശിക്ഷ വിധിക്കാനിരിക്കെ കോടതിക്ക് മുമ്പാകെ ഫ്രീസ് ചെയ്ത പണം വിട്ടുനല്‍കണമെന്ന് ചൂണ്ടിക്കാട്ടി ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മാതാവ് കോടതിയെ സമാപിച്ചു. തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ ഫ്രീസ് ചെയ്തിരിക്കുകയാണെന്നും വിട്ടുനല്‍കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെടുന്നു.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു.

Continue Reading

Trending