Connect with us

kerala

പൊലീസിന്റെ ഇരട്ടത്താപ്പ്; വ്യാജ ഫോണ്‍കോള്‍ പരാതിയില്‍ അന്വേഷണം ഇഴയുന്നു

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ പേരിലുള്ള അശ്ലീല വീഡിയോ പ്രചരിപ്പിക്കപ്പെട്ട കേസില്‍ തിരഞ്ഞെടുപ്പ് ദിവസം വരെ ‘അറസ്റ്റ് നാടകം’ നടത്തിയ പൊലീസിന്, സിപിഎം പ്രതിക്കൂട്ടിലായ വ്യാജ ട്രൂകോളര്‍ ഐഡി കേസില്‍ മൗനം.

Published

on

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ പേരിലുള്ള അശ്ലീല വീഡിയോ പ്രചരിപ്പിക്കപ്പെട്ട കേസില്‍ തിരഞ്ഞെടുപ്പ് ദിവസം വരെ ‘അറസ്റ്റ് നാടകം’ നടത്തിയ പൊലീസിന്, സിപിഎം പ്രതിക്കൂട്ടിലായ വ്യാജ ട്രൂകോളര്‍ ഐഡി കേസില്‍ മൗനം.

പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും ഒരാളെ പോലും പ്രതി ചേര്‍ക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ആം ആദ്മി പാര്‍ട്ടിയുടെ പേരില്‍ വ്യാജ ട്രൂകോളര്‍ ഐഡിയുണ്ടാക്കി എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് സമയത്ത് തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്ക് വ്യാപകമായി കോളുകള്‍ ലഭിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ആംആദ്മി നേതൃത്വം പാലാരിവട്ടം പൊലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. എന്നാല്‍ ഇതുവരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പാര്‍ട്ടി നേതൃത്വം പറയുന്നു. കേസിന്റെ പുരോഗതിയെ കുറിച്ച് ചോദിക്കുമ്പോള്‍ അന്വേഷണം നടക്കുകയാണെന്ന ഒഴുക്കന്‍മട്ടിലുള്ള മറുപടിയാണ് പൊലീസിന്. സൈബര്‍ വിങിനും തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ലെന്ന് ആം ആദ്മി നേതാക്കള്‍ പറയുന്നു.

വ്യാജ ഫോണ്‍കോളുകള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന് വോട്ട് അഭ്യര്‍ഥിച്ചുള്ള പ്രീറെക്കോര്‍ഡഡ് ഫോണ്‍ കോളുകളാണ് വ്യാപകമായി വോട്ടര്‍മാര്‍ക്ക് ലഭിച്ചത്. ഇത് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും ചെയ്തു. 71271 91540 എന്ന നമ്പറിലൂടെ ട്രൂ കോളര്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ആം ആദ്മി പാര്‍ട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രീറെക്കോര്‍ഡഡ് ഫോണ്‍ വിളികള്‍ നടത്തിയത്. 1800ലധികം പേര്‍ ഈ നമ്പര്‍ സ്പാം ആയി ട്രൂ കോളറില്‍ അടയാളപ്പെടുത്തിയിരുന്നു.

ഉപതിരഞ്ഞെടുപ്പില്‍ ഒരുപാര്‍ട്ടിയെയും പിന്തുണക്കില്ലെന്ന് ആം ആദ്മിയും ട്വന്റി20യുടെയും നേതൃത്വത്തിലുള്ള സഖ്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ എം.സ്വരാജ് ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ സഖ്യത്തിന്റെ വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്ന രീതിയില്‍ പ്രസ്താവനകളും നടത്തി. പോളിങ് ദിവസത്തിന് തൊട്ടുമുമ്പാണ് എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചുള്ള ഫോണ്‍ കോളുകള്‍ എത്തിയത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.

അതേസമയം, ജോ ജോസഫിന്റെ പേരില്‍ പ്രചരിപ്പിപ്പിക്കപ്പെട്ടെന്ന് പറയുന്ന അശ്ലീല വീഡിയോയുടെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് ദിവസവും അതിന് മുമ്പും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും പ്രതികള്‍ യുഡിഎഫ് പ്രവര്‍ത്തകരാണെന്ന് വരുത്തിതീര്‍ക്കുകയും ചെയ്തത് വഴി എല്‍ഡിഎഫിന് വോട്ട് അനുകൂലമാക്കാനുള്ള നാടകങ്ങളായിരുന്നു പൊലീസിന്റേതെന്നും വിമര്‍ശനമുയരുന്നുണ്ട്. ഈ വിവാദം തിരഞ്ഞെടുപ്പ് ഫലത്തെ ഒരുതരത്തിലും ബാധിച്ചിരുന്നില്ല. അനാവശ്യ വിവാദമുണ്ടാക്കി നേട്ടം കൊയ്യാമെന്ന് കരുതിയ സിപിഎം കനത്ത തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. ഇതോടെ കേസ് അന്വേഷണവും നിലച്ച മട്ടായി. കേസില്‍ തിരഞ്ഞെടുപ്പ് ദിവസം അറസ്റ്റ് ചെയ്യപ്പെട്ട പ്രതി മുസ്‌ലിംലീഗ് അനുഭാവിയാണെന്ന തരത്തില്‍ പൊലീസ് അടക്കം പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യം തെളിയിക്കാന്‍ പാര്‍ട്ടിക്കോ പൊലീസിനോ കഴിഞ്ഞിട്ടില്ല. വ്യാജ വീഡീയോ ഉണ്ടാക്കിയത് ആരാണെന്ന് അന്വേഷിക്കുന്നതിനൊപ്പം വ്യാജ ട്രൂ കോളര്‍ ഉണ്ടാക്കിയവരെയും വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉണ്ടാക്കിയവരെയും കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് മുന്നറിയിപ്പ്.

ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും.

24 മണിക്കൂറില്‍ 64.5 എം മുതല്‍ 115.5 എം വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് വ്യാഖ്യാനിക്കുന്നത്. അധിക ജാഗ്രത ആവശ്യമാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു

സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി

Published

on

കോഴിക്കോട് മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പുലര്‍ച്ചെയോടെയാണ് പൊട്ടി്. ഇതോടെ സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി. റോഡിന്റെ നടുവില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതോടെ ഗതാഗതവും പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

റോഡില്‍ വലിയ തോതില്‍ മണ്ണ് അടിഞ്ഞുകൂടിയതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌ക്കരമായിട്ടുണ്ട്. പൈപ്പ് പൊട്ടുന്നത് സ്ഥിരം പ്രശ്‌നമായി മാറിയിരികയാണെന്നും ഇതുമൂലം വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

സംഭവത്തെ തുടര്‍ന്ന് പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു, അതിനുശേഷവും ഗതാഗതം തടസ്സപ്പെട്ടിരുന്നു.

 

Continue Reading

kerala

ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെ യാത്ര ദേശീയപാത അടിപ്പാതയ്ക്ക് മുകളില്‍നിന്ന് കാര്‍ താഴേക്ക് വീണു

തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

Published

on

കണ്ണൂരില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ദേശീയപാത 66ലെ അടിപ്പാതയ്ക്ക് മുകളില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ താഴെ വീണ് അപകടം. തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

അടിപ്പാതയ്ക്ക് മുകളില്‍ മേല്‍പ്പാലത്തിന്റെ പണിപൂര്‍ത്തിയായിരുന്നില്ല. മേല്‍പ്പാലത്തിന്റെ ഇരുഭാഗവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന ജോലി ബാക്കിയുണ്ട്. മുകളില്‍ നിന്ന് വീണ കാര്‍ ഇതിനിടയിലാണ് കുടുങ്ങിയത്. കാറിനുള്ളില്‍ ഡ്രൈവറും കുടുങ്ങി. നാട്ടുകാര്‍ ഏണി വെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

കണ്ണൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചു കയറ്റി. ഡ്രൈവറുടെ പേരില്‍ എടക്കാട് പോലീസ് കേസെടുത്തു. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാള്‍ കാറോടിച്ചത്.

Continue Reading

Trending