Connect with us

india

രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍; പ്രതിപക്ഷ കക്ഷികളുടെ യോഗം

: രാഹുല്‍ ഗാന്ധിയെ ജയില്‍ ശിക്ഷക്ക് വിധിച്ച സൂറത്തിലെ വിചാരണക്കോടതി വിധി രാഷ്ട്രീയ പ്രത്യാക്രമണത്തിന് ആയുധമാക്കാനൊരുങ്ങി കോ ണ്‍ഗ്രസ്.

Published

on

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ജയില്‍ ശിക്ഷക്ക് വിധിച്ച സൂറത്തിലെ വിചാരണക്കോടതി വിധി രാഷ്ട്രീയ പ്രത്യാക്രമണത്തിന് ആയുധമാക്കാനൊരുങ്ങി കോ ണ്‍ഗ്രസ്. ഇന്ന് പ്രതിപക്ഷ കക്ഷികളുടെ യോഗം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ബി.ജെ.പി വിരുദ്ധ സമാന നിലപാടുള്ള കക്ഷികളെ പങ്കെടുപ്പിച്ച് ഖാര്‍ഗെയുടെ വസതിയിലാരിക്കും യോഗം. പ്രതിപക്ഷ കക്ഷികളുടെ പൂര്‍ണ പിന്തുണ നേടുകയാണ് ലക്ഷ്യം.

അതേസമയം സൂറത്ത് കോടതി അപകീര്‍ത്തി കേസില്‍ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍. രാഹുലിന് പിന്തുണ അറിയിച്ചു കൊണ്ട് ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍ അദ്ദേഹത്തോട് ഫോണില്‍ സംസാരിച്ചു. രാഹുലിന്റെ ശബ്ദം അടിച്ചമര്‍ത്താനായി ഭയചകിതരായ ഭരണാധികാരികള്‍ എല്ലാ ശ്രമവും നടത്തുകയാണെന്ന് സഹോദരിയും എ. ഐ.സി.സി സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി പറഞ്ഞു.

എന്റെ സഹോദരന്‍ ഒരിക്കലും പേടിക്കില്ല. ഇനിയും അങ്ങിനെ തന്നെ. സത്യം പറയുന്നത് രാഹുല്‍ തുടരുമെന്നും പ്രിയങ്ക പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്കായി ഇനിയും അദ്ദേഹം ശബ്ദമുയര്‍ത്തും. സത്യത്തിന്റെ കരുത്തും കോടിക്കണക്കിന് ജനങ്ങളുടെ സ്‌നേഹവും അദ്ദേഹത്തിനുണ്ടെന്നും പ്രിയങ്ക പറഞ്ഞു. സത്യത്തെ പലപ്പോഴും പരീക്ഷിക്കും. പക്ഷേ സത്യം മാത്രമേ വിജയിക്കൂ. നിരവധി തെറ്റായ കേസുകളാണ് രാഹുലിനെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്. എങ്കിലും അദ്ദേഹം ഇതില്‍ നിന്നെല്ലാം മുക്തനാകും. നീതി ലഭിക്കുമെന്നുമായിരുന്നു ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ അര്‍ജുന്‍ മോധ്‌വാദിയയുടെ പ്രതികരണം. ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും രാഹുലിന് പിന്തുണയുമായി എത്തി.

ബി.ജെ.പി ഇതര പാര്‍ട്ടി നേതാക്കളെ കേസില്‍ കുടുക്കി ഇല്ലാതാക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. കോണ്‍ഗ്രസുമായി തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ പോലൊരു നേതാവിനെ ഇത്തരത്തില്‍ അപകീര്‍ത്തി നിയമത്തില്‍ കുരുക്കുന്നത് ശരിയായ രീതിയല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റേയും പൊതുജനങ്ങളുടേയും അവകാശമാണ് ചോദ്യങ്ങള്‍ ചോദിക്കുക എന്നത്. കോടതിയെ ബഹുമാനിക്കുന്നു. എന്നാല്‍ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ഇ.ഡി, ഐ.ടി, സി.ബി. ഐ എന്നിവരെ ഉപയോഗിച്ച് റെയ്ഡ് ചെയ്യിപ്പിക്കും. ഇതൊന്നും പ്രവര്‍ത്തിക്കാതിരുന്നാല്‍ അടിസ്ഥാനമില്ലാത്ത കേസുകള്‍ വ്യത്യസ്ഥ സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുക എന്ന നീചമായ തന്ത്രമാണ് പ്രയോഗിക്കുന്നത്. ഭരണഘടനയേയും ജനാധിപത്യത്തേയും ഈ രാജ്യത്തെ രാഷ്ട്രീയത്തേയും ആശങ്കയിലാക്കുന്ന നിലപാടാണിതെന്നായിരുന്നു ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ പ്രതികരണം. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഭീഷണിയിലാണെന്നതിന്റെ തെളിവാണ് കോടതി വിധിയെന്നായിരുന്നു ഡി.എം.കെ നേതാവ് ടി.ആര്‍ ബാലുവിന്റെ പ്രതികരണം. രാഹുല്‍ ഗാന്ധി തങ്ങളുടെ പങ്കാളിയാണെന്നും അദ്ദേഹം ഒരു വിഭാഗത്തേയും ലക്ഷ്യമിട്ടല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും ബാലു ട്വീറ്റ് ചെയ്തു. ബി.ജെ.പി ഇതര നേതാക്കളെ ഗൂഡാലോചനയിലൂടെ ഇരകളാക്കുകയാണെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പറഞ്ഞു. സര്‍ക്കാറിനും മോദിക്കും രാഹുലിനെ പേടിയാണെന്നും സഭക്ക് അകത്തും പുറത്തും അദ്ദേഹത്തെ ഇല്ലാതാക്കാനുള്ള സാധ്യമായ വഴികളാണ് സര്‍ക്കാര്‍ തേടുന്നതെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

രാഹുല്‍ സത്യം പറഞ്ഞതിനാണ് ശിക്ഷിക്കപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഏകാധിപതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരിലാണ് നടപടിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതാണ് പുതിയ ഇന്ത്യ. നിങ്ങള്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ ഇ.ഡി, സി.ബി. ഐ, പൊലീസ് എഫ്.ഐ. ആര്‍ എന്നിവ ആര്‍ക്കെതിരെയും പ്രയോഗിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗാന്ധിജിയെ കൊന്ന ഗോഡ്സെ ഇന്ത്യയുടെ സൽപുത്രനെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ; മന്ത്രി പുകഴ്ത്തുന്നത് ഇന്ത്യയിലെ ആദ്യത്തെ ഭീകരനെയെന്ന് കോൺഗ്രസ്

മന്ത്രിയുടെ പ്രസ്താവനയോട് ബിജെപിയും ആർഎസ്എസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്രത്തോളം യോജിക്കുന്നുവെന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

ഗാന്ധിജിയെ കൊന്ന ഗോഡ്സെ ഇന്ത്യയുടെ സൽപുത്രനെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ ദന്തേവാഡയിൽ നടത്തിയ പ്രസംഗത്തിലാണ് ഗിരിരാജ് സിങിന്റെ പ്രസ്താവന.”അദ്ദേഹം ഗാന്ധിയുടെ ഘാതകനാണെങ്കിൽ പോലും ഇന്ത്യയുടെ സൽപുത്രനാണ്. ഇന്ത്യയിലാണ് അദ്ദേഹം ജനിച്ചത്, ഔറംഗസേബിനെയും ബാബറിനെയും പോലെ അധിനിവേശക്കാരനായിരുന്നില്ല.
കേന്ദ്രമന്ത്രി പറഞ്ഞു. മന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തുവന്നു.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരനായ ഗോഡ്‌സെയെയാണ് ബി.ജെ.പി നേതാവ് മഹത്വവത്കരിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് സംസ്ഥാന വക്താവ് സുശീൽ ആനന്ദ് ശുക്ല പറഞ്ഞു.മന്ത്രിയുടെ പ്രസ്താവനയോട് ബിജെപിയും ആർഎസ്എസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്രത്തോളം യോജിക്കുന്നുവെന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Continue Reading

india

നടന്‍ ഓടിച്ച കാര്‍ ഇടിച്ച് തമിഴിലെ യുവ സംവിധായകന്‍ മരിച്ചു

പ്രശസ്ത സംവിധായകന്‍ വെട്രിമാരന്‍റെ സഹായി ആയി പ്രവര്‍ത്തിച്ചിരുന്ന ശരണ്‍ അസുരന്‍, വടചെന്നൈ തുടങ്ങിയ സിനിമകളില്‍ സഹനടനായിഅഭിനയിച്ചിട്ടുണ്ട്.

Published

on

നടന്‍ ഓടിച്ച കാര്‍ ഇടിച്ച് തമിഴിലെ യുവ സംവിധായകന്‍ ശരണ്‍ രാജ് (29 ) മരിച്ചു. പ്രശസ്ത സംവിധായകന്‍ വെട്രിമാരന്‍റെ സഹായി ആയി പ്രവര്‍ത്തിച്ചിരുന്ന ശരണ്‍ അസുരന്‍, വടചെന്നൈ തുടങ്ങിയ സിനിമകളില്‍ സഹനടനായിഅഭിനയിച്ചിട്ടുണ്ട്. ചെന്നൈ കെ.കെ നഗറില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം.ശരണ്‍ രാജ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ നടന്‍ പളനിയപ്പന്‍ ഓടിച്ചിരുന്ന വാഹനം ശരണ്‍ രാജിന്‍റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകട സമയം പളനിയപ്പന്‍ മദ്യപിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.പളനിയപ്പൻ രജനി മുരുകൻ, ചന്ദ്രമുഖി-2 എന്നീ ചിത്രങ്ങളിലാണ് അവസാനമായി അഭിനയിച്ചത്.

Continue Reading

india

സഹകരണ ബാങ്കുകൾക്ക് ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ

.വ്യക്തിഗത സംരംഭകർക്കും എൻ.ജി.ഒകൾക്കും സർക്കാർ നോമിനികൾക്കുമാണ് നിലവിൽ ജൻ ഔഷധി കേന്ദ്രങ്ങൾ അനുവദിക്കുന്നത്.

Published

on

ഈ വർഷം പ്രാഥമിക സംഘങ്ങൾക്ക് കീഴിൽ 2000 ജന്‍ ഔഷധികേന്ദ്രങ്ങൾ തുടങ്ങാൻ കേന്ദ്രം സഹകരണ മന്ത്രാലയം അനുമതി നൽകി.രാജ്യമാകെ നിലവിൽ 9400 ജൻ ഔഷധി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.വ്യക്തിഗത സംരംഭകർക്കും എൻ.ജി.ഒകൾക്കും സർക്കാർ നോമിനികൾക്കുമാണ് നിലവിൽ ജൻ ഔഷധി കേന്ദ്രങ്ങൾ അനുവദിക്കുന്നത്.ഈ പട്ടികയിലേക്കാണ് സഹകരണ സംഘങ്ങളെക്കൂടി ഉൾപ്പെടുത്തുന്നത്.. ഏതെല്ലാം സംഘങ്ങള്‍ക്കാണ് കേന്ദ്രം തുറക്കാന്‍ അനുമതി നനൽകേണ്ടത് എന്ന് ഉടൻ തീരുമാനിക്കും.

പ്രാഥമിക സംഘങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനും കൂടുതലൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ് തീരുമാനമെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. അതേസമയം സർവിസ് സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ലക്ഷ്യം വച്ചുള്ളതാണ് കേന്ദ്രത്തിന്റെ ഈ വാഗ്ദാനങ്ങൾ എന്നാണ് വിലയിരുത്തൽ.

Continue Reading

Trending