Connect with us

Culture

അര്‍ജന്റീനയുടെ പിന്മാറ്റം; ഇസ്രാഈലില്‍ രാഷ്ട്രീയ പ്രതിസന്ധി

Published

on

തെല്‍ അവീവ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍നിന്ന് അര്‍ജന്റീനാ ഫുട്‌ബോള്‍ ടീം പിന്മാറിയതിനു പിന്നാലെ ഇസ്രാഈല്‍ രാഷ്ട്രീയ മേഖലയില്‍ പ്രതിസന്ധി. മാസങ്ങള്‍ക്കു മുമ്പേ നിശ്ചയിച്ചിരുന്ന മത്സരത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കായികമന്ത്രി മിരി റെജേവും ശ്രമിച്ചതാണ് അര്‍ജന്റീനയുടെ പിന്മാറ്റത്തില്‍ കലാശിച്ചതെന്നും ഇക്കാര്യത്തില്‍ ഇസ്രാഈല്‍ ഫലസ്തീനോട് നയതന്ത്ര തോല്‍വി വഴങ്ങിയെന്നും പ്രാദേശിക പത്രങ്ങള്‍ ആരോപിച്ചു. അതേസമയം, ഇസ്രാഈല്‍ ഭരണകൂടം ഫലസ്തീന്‍ നേതാക്കളെയും അര്‍ജന്റീനയെയും കുറ്റപ്പെടുത്തി ഫുട്‌ബോള്‍ ആരാധകരുടെ രോഷത്തില്‍നിന്നു രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.

നേരത്തെ ഹൈഫയിലെ വലിയ സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മത്സരം ആഴ്ചകള്‍ക്കു മുമ്പാണ് ജറൂസലമിലെ സ്റ്റേഡിയത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് പിടിച്ചെടുത്ത ‘അല്‍ മല്‍ഹ’ എന്ന ഫലസ്തീന്‍ ഗ്രാമം തകര്‍ത്താണ് ഈ സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. ഇസ്രാഈലും ഫലസ്തീന്‍ പ്രവിശ്യയായ വെസ്റ്റ്ബാങ്കും തമ്മിലുള്ള അതിര്‍ത്തിക്ക് തൊട്ടടുത്താണ് ടെഡ്ഡി കോളക് സ്റ്റേഡിയം.

ഇസ്രാഈല്‍ തലസ്ഥാനം ജറൂസലമിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ക്ക് അന്താരാഷ്ട്ര പിന്തുണ ലഭിക്കുന്നതിനു വേണ്ടിയാണ് മത്സരവേദി മാറ്റാന്‍ നെതന്യാഹു തീരുമാനിച്ചത്. ഇസ്രാഈല്‍ രാഷ്ട്രനിര്‍മാണത്തിന്റെ എഴുപതാം വാര്‍ഷികാഘോഷത്തിനിടെയാണ് മത്സരം എന്നതും ഈ തീരുമാനത്തിന് പ്രേരകമായി. വേദിമാറ്റത്തില്‍ അര്‍ജന്റീന ആശങ്ക അറിയിച്ചിരുന്നെങ്കിലും ഇസ്രാഈല്‍ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. നെതന്യാഹൂവിന്റെ വലങ്കയ്യും കായിക-സാംസ്‌കാരിക മന്ത്രിയുമായ മിരി റെജേവും ജറൂസലമിലെ മത്സരത്തിന് അതീവ പ്രാധാന്യമാണ് നല്‍കിയത്.

കളിക്കെത്തുന്ന അര്‍ജന്റീനാ ടീമിനൊപ്പം സമയം ചെലവഴിക്കാനും ലയണല്‍ മെസ്സിയുമായി ഹസ്തദാനം ചെയ്യാനുമുള്ള അവസരത്തിനായി മിരി റെജേവ് മത്സരത്തിന്റെ സംഘാടകര്‍ക്ക് പണം നല്‍കിയെന്ന വാര്‍ത്തകളും ഇതിനിടെ പുറത്തുവന്നു. 2.6 ദശലക്ഷം ഷെക്കല്‍ (ഏകദേശം അഞ്ചു കോടി രൂപ) ആണ് ഇതിനു വേണ്ടി ഇവരുടെ മന്ത്രാലയം ചെലവഴിച്ചത്. ഇസ്രാഈല്‍ പാര്‍ലമെന്റ് ആയ നെസറ്റിന്റെ സ്റ്റേറ്റ് കണ്‍ട്രോള്‍ കമ്മിറ്റി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

ഹൈഫയില്‍ നിന്ന് ജറൂസലമിലേക്ക് വേദിമാറ്റുക വഴി ഇസ്രാഈല്‍ ഫുട്‌ബോളിനെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ഫലസ്തീന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ട് ജിബ്രീല്‍ അല്‍ റജൂബ് ഒരുമാസം മുമ്പ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഫുട്‌ബോളിനെ ഉപയോഗിച്ച് ഇസ്രാഈല്‍ ഫലസ്തീനെതിരായ സൈനിക നീക്കത്തെ ന്യായീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജറൂസലമില്‍ കളിക്കേണ്ടതില്ലെന്ന അര്‍ജന്റീനയുടെ തീരുമാനം ഇസ്രാഈലിന്റെ മുഖത്തേറ്റ അടിയാണ് എന്നായിരുന്നു റജൂബ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

30,000 സീറ്റ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിലെ മത്സരത്തിന്റെ ടിക്കറ്റുകള്‍ 20 മിനുട്ടിനുള്ളില്‍ വിറ്റുതീര്‍ന്നിരുന്നു. വന്‍ പ്രാധാന്യമാണ് മത്സരത്തിന് ഇസ്രാഈല്‍ മാധ്യമങ്ങള്‍ നല്‍കിയിരുന്നത്. എന്നാല്‍, ഇസ്രാഈലിലേക്ക് യാത്രചെയ്യേണ്ടെന്ന് ലയണല്‍ മെസ്സിയും സംഘവും തീരുമാനിച്ചതോടെ എല്ലാം തകിടംമറിഞ്ഞു. മാധ്യമങ്ങളും പ്രതിപക്ഷവും നെതന്യാഹുവിനും മിരി റെജേവിനുമെതിരെ തിരിഞ്ഞു.

ഇസ്രാഈലിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ദുഃഖം സമ്മാനിക്കുന്ന ദിനമാണിതെന്നായിരുന്നു പ്രസിഡണ്ട് റൂവന്‍ റിവ്‌ലിന്റെ പ്രതികരണം. പത്രസമ്മേളനം നടത്തിയ മിരി റെജേവ് ആവട്ടെ, ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മുതല്‍ അര്‍ജന്റീനയിലെ ഫലസ്തീന്‍ അംബാസഡര്‍ വരെയുള്ളവരെ ഭീകരവാദികളായി ചിത്രീകരിച്ചാണ് സംസാരിച്ചത്. അതേസമയം, ഫലസ്തീന്‍ പ്രവിശ്യകളില്‍ അര്‍ജന്റീനയുടെ പിന്മാറ്റത്തില്‍ ആഹ്ലാദപ്രകടനം നടന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Film

RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്

പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

Published

on

ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.

തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.

താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.

ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

 

Continue Reading

Trending