kerala
ജനമാണ് ഉത്തരവാദി എന്ന, അതിനീചം എന്നതില്‍ക്കുറഞ്ഞൊന്നും വിളിക്കാനാവാത്ത ന്യായീകരണവുമായി പെറുക്കിത്തീനികളും കടന്നല്‍ കമാണ്ടര്‍മാരും ഇറങ്ങിയിട്ടുണ്ട്”.
ഗുജറാത്തിലെ മോര്‍ബി പാലം സമാനമായ അഴിമതിയും അനാസ്ഥയും മൂലം വിനോദസഞ്ചാരത്തിന്റെ പേരില്‍ നടത്തിയ കച്ചവടത്തിന്റെ ഫലമായി തകര്‍ന്ന് 140 ലേറെ മനുഷ്യര്‍ മരിച്ചപ്പോള്‍ എഴുതിയ അതേ യുക്തി താനൂരിലെ അപകടത്തിലേക്കെത്തുമ്പോള്‍ മറന്നുപോകുന്നത് രണ്ടും തമ്മിലുള്ള അധികാരരൂപങ്ങളുടെ സമാനതകള്‍ കണ്ടുള്ള ലജ്ജകൊണ്ട് മാത്രമായിരിക്കില്ല.

പ്രമോദ് പുഴങ്കര
താനൂരിലെ വിനോദസഞ്ചാര ബോട്ടപകടത്തിന് എന്താണ് കാരണങ്ങള്‍, ആരാണുത്തരവാദി എന്ന് കണ്ടെത്തുകയും കര്‍ശനമായ തുടര്‍നടപടികള്‍ ഉണ്ടാവുകയും വേണം. എല്ലാ വിധ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഇത്തരത്തില്‍ ആളുകളെ കുത്തിനിറച്ചും അപകടകരമായ വിധത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമുള്ള കച്ചവടം നടക്കുമ്പോള്‍ അത്തരം ഇടപാടുകള്‍ നിയന്ത്രിക്കാനും തടയാനും ചുമതലപ്പെട്ട ഉദ്യോഗസ്ഥ സംവിധാനം അതിന് കൂട്ടുനില്‍ക്കുകയായിരുന്നു എന്നതുകൊണ്ടാണ് ഇത് സംഭവിച്ചത്. ഇത്തരത്തിലുള്ള ഒരു ദുരന്തവും ഒരു നിമിഷത്തെ അനാസ്ഥയില്‍ നിന്നുമല്ല ഉണ്ടാകുന്നത്, വേണ്ട വിധത്തില്‍ വേണ്ടപ്പെട്ടവരെ സമൃദ്ധമായി സന്തോഷിപ്പിച്ച് ഒരു നിയന്ത്രണവും ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇത്തരം അപകടകങ്ങളിലേക്കെത്തുന്നത്.
മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം വേഗത്തിലാക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നു എന്നിടത്ത് മാത്രമാണ് സര്‍ക്കാര്‍ പ്രത്യക്ഷപ്പെടുന്നത് എന്നതാണ് പ്രശ്നം.
ആരാണ് ഉത്തരം പറയേണ്ടത് എന്നതിന് അതിനും ജനമാണ് ഉത്തരവാദി എന്ന, അതിനീചം എന്നതില്‍ക്കുറഞ്ഞൊന്നും വിളിക്കാനാവാത്ത ന്യായീകരണം അഥവാ കുറ്റാരോപണവുമായി ഭരണസംവിധാനങ്ങളുടെ അടുക്കളപ്പുറത്തെ പെറുക്കിത്തീനികളും കടന്നല്‍ കമാണ്ടര്‍മാരും ഇറങ്ങിയിട്ടുണ്ട്. സ്‌കൂട്ടറില്‍ മൂന്ന് പേര്‍ പോയപോലൊരു നിയമലംഘനമാണ് വിനോദസഞ്ചാരത്തിന്റെ പേരില്‍ ആളുകളെ കുത്തിനിറച്ച് സുരക്ഷാമാനദണ്ഡങ്ങള്‍ ഇല്ലാതെ ഒരു കച്ചവടം നടത്തുന്നതും അതിന് ഉദ്യോഗസ്ഥ , ഭരണ സംവിധാനം കൂട്ടുനിന്നതെന്നും ഈ അഴിമതിയും അനാസ്ഥയും മൂലം മരിച്ച മനുഷ്യരുടെ ശവമടക്ക് കഴിയുന്നതിന് മുമ്പുതന്നെ ന്യായീകരണ പൂജ നടത്താനുള്ള ഔദ്ധത്യം കാണുമ്പോള്‍ അധികാരത്തിന്റെ ഒപ്പം ചേര്‍ത്തുനിര്‍ത്തിയാല്‍ ഏത് നാസി തടങ്കല്‍പാളയത്തിലെ കമാണ്ടര്‍മാരായി രൂപാന്തരം പ്രാപിക്കാനുള്ള ശേഷിയുള്ളവരാണ് കേരളത്തിലെ ഭരണാധികാരസൗഭാഗ്യങ്ങളുടെ പെറുക്കിത്തീനികള്‍ എന്നത് കൂടുതല്‍ ഭീഷണമായി തെളിയുകയാണ്. ഇതിനിടയില്‍ക്കൂടി എങ്ങനെയാണ് അക കാമറ അഴിമതി ഉദ്ദേശശുദ്ധിയുടെ ക്ഷീരധാരയില്‍ കുളിപ്പിച്ചെടുക്കാന്‍ കഴിയുക എന്ന തൊമ്മികളുടെ ഉത്സാഹം ദുരധികാരത്തിന്റെ വേതാളനൃത്തമാണ്.
ഗുജറാത്തിലെ മോര്‍ബി പാലം സമാനമായ അഴിമതിയും അനാസ്ഥയും മൂലം വിനോദസഞ്ചാരത്തിന്റെ പേരില്‍ നടത്തിയ കച്ചവടത്തിന്റെ ഫലമായി തകര്‍ന്ന് 140 ലേറെ മനുഷ്യര്‍ മരിച്ചപ്പോള്‍ എഴുതിയ അതേ യുക്തി താനൂരിലെ അപകടത്തിലേക്കെത്തുമ്പോള്‍ മറന്നുപോകുന്നത് രണ്ടും തമ്മിലുള്ള അധികാരരൂപങ്ങളുടെ സമാനതകള്‍ കണ്ടുള്ള ലജ്ജകൊണ്ട് മാത്രമായിരിക്കില്ല.
ജനാധിപത്യസംവിധാനത്തില്‍ ഭരണസംവിധാനത്തിന്റെ പിടിപ്പുകേടും അഴിമതിയും സൃഷ്ടിക്കുന്ന ഇത്തരം ദുരന്തങ്ങള്‍ക്ക് ആരാണ് ഉത്തരം പറയേണ്ടത്? മരിച്ചവരും മരിക്കാത്തവരുമായ ജനത്തിന്റെ അനാസ്ഥ എന്നാണ് ഇപ്പോഴും വെള്ളത്തിനടിയില്‍ പൂണ്ടുകിടക്കുന്ന മൃതദേഹങ്ങളുണ്ടാകാം എന്ന് ഭയക്കുന്നൊരു ദുരന്തത്തിന്റെ തൊട്ടുപിന്നാലെ ഭരണകക്ഷിയുടെ ന്യായീകരണപണിശാലകളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന ആക്രോശം. ഒരു ജനതയെന്ന നിലയില്‍ നാം നേരിടുന്ന ദുരന്തത്തിന്റെ കാഴ്ചകൂടിയാണത്.
അടുത്ത വിദേശയാത്രക്ക് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കുടുംബങ്ങളും പരിവാരങ്ങളും തയ്യാറായിക്കഴിഞ്ഞു. മന്ത്രിമാര്‍ വിദേശത്ത് പോയി ലോകം കണ്ടുപഠിച്ചുവന്നാല്‍ നാട്ടുകാര്‍ക്കാണ് ഗുണമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പറഞ്ഞിട്ടുണ്ട്. ഞങ്ങളിവിടെ ജലസമാധിയിലാണ്, നിങ്ങള്‍ ലോകം കണ്ട് പഠിച്ചുവരൂ.
kerala
പി.വി അന്‍വറിന് എഎപി പിന്തുണയില്ല; തീരുമാനം സ്വതന്ത്ര സ്ഥാനാര്‍ഥിയായതിനാല്‍
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ആംആദ്മി പാര്‍ട്ടി പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയതോടെ പിന്തുണ വേണ്ടെന്ന തീരുമാനം കേന്ദ്ര നേതൃത്വം എടുത്തു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി അന്‍വറിന് ആംആദ്മി പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാകില്ല. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ആംആദ്മി പാര്‍ട്ടി പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയതോടെ പിന്തുണ വേണ്ടെന്ന തീരുമാനം കേന്ദ്ര നേതൃത്വം എടുത്തു. അതേസമയം ഉപതെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി അന്‍വര്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയതോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
1968ലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പാലിക്കാത്തതിനാലാണ് അന്‍വറിന്റെ പത്രിക തള്ളിയത്. ആകെ 19 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇതില്‍ ഏഴ് പത്രികകള്‍ തള്ളി.
കൂടാതെ കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പട്ടികയില്‍ ഇല്ലാത്തതും പത്രിക തള്ളാന്‍ കാരണമാവുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം കഴിഞ്ഞ് മൂന്ന് ദിവസത്തിനകം സ്ഥാനാര്‍ഥിയെ കുറിച്ച് കമ്മീഷനില്‍ അറിയിക്കണം എന്ന വ്യവസ്ഥ ലംഘിക്കുകയും ചെയ്തു. പി.വി അന്‍വര്‍ മത്സരിക്കുന്നത് അറിയിക്കാന്‍ ടിഎംസി വൈകിയതോടെ പത്രിക തള്ളുകയായിരുന്നു.
kerala
ഇഡിക്കെതിരെ ലഭിച്ച കൂടുതല്‍ പരാതികളില്‍ അന്വേഷണം ആരംഭിച്ച് വിജിലന്‍സ്
ഫോണ്‍ വഴി ലഭിച്ച പരാതികളിലാണ് അന്വേഷണം ആരംഭിച്ചത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ലഭിച്ച കൂടുതല്‍ പരാതികളില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ഫോണ്‍ വഴി ലഭിച്ച പരാതികളിലാണ് അന്വേഷണം ആരംഭിച്ചത്. അതേസമയം കേസ് ഒതുക്കി തീര്‍ക്കുന്നതിന് ഇഡി ഉദ്യോഗസ്ഥന്റെ പേരില്‍ 25 ലക്ഷം ലഭിച്ചെന്ന വിവരത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
അഞ്ച് പരാതികളാണ് ഫോണ്‍ മുഖേന ലഭിച്ചിരിക്കുന്നത്. അതേസമയം രേഖാ മൂലം പരാതി നല്‍കാന്‍ ഇതുവരെ ആരും തയാറായിട്ടില്ല. ഗൗരവകരമായ പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തി സ്വമേധയ കേസെടുക്കാന്‍ പറ്റുകയാണെങ്കില്‍ ആ രീതിയില്‍ കേസെടുക്കാന്‍ കഴിയുമെന്നാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഡി ഉദ്യോഗസ്ഥന്‍ 25 ലക്ഷം വാങ്ങിയെന്ന പരാതിയില്‍ പ്രാഥാമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിക്കുകയായിരുന്നു.
കേസില്‍ ഇ ഡി കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായി പരാതി നല്‍കിയിരുന്നു. കേസില്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയാണ്. ഇടനില നിന്ന രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
kerala
ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ്: സസ്‌പെന്‍ഷനിലായിരുന്ന ജയില്‍ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു
ടി.പി കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവിനായി പൊലീസ് റിപ്പോര്‍ട്ട് തേടിയതിന് സസ്‌പെന്‍ഷനിലായിരുന്ന മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു.

തിരുവനന്തപുരം: ടി.പി കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവിനായി പൊലീസ് റിപ്പോര്‍ട്ട് തേടിയതിന് സസ്‌പെന്‍ഷനിലായിരുന്ന മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസി. സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസി. പ്രിസണ്‍ ഓഫിസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് കഴിഞ്ഞ ജൂലൈയില്‍ സസ്‌പെന്‍ഡ് ചെയ്തത്.
തിരിച്ചെടുത്ത കെ.എസ്. ശ്രീജിത്തിനെ വിയ്യൂര്‍ അതിസുരക്ഷ ജയിലിലും ബി.ജി. അരുണിനെ ചീമേനി തുറന്ന ജയിലിലും ഒ.വി. രഘുനാഥിനെ ഹോസ്ദുര്‍ഗ് ജില്ല ജയിലിലും നിയമിച്ചു. ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവിറക്കിയത്.
-
kerala18 hours ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india10 hours ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
india20 hours ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india2 days ago
അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം
-
kerala17 hours ago
തിരുവനന്തപുരത്ത് സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു
-
Article2 days ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍
-
india2 days ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍