india
രാഹുലിനെയും പ്രിയങ്കയെയും തെരുവില്‍ കാണുമ്പോള്‍ സന്തോഷം: പ്രശാന്ത് ഭൂഷണ്‍
ഹത്രാസിലേക്കുള്ള യാത്രാ മധ്യേ ഡല്‍ഹി-യുപി ഹൈവേയില്‍ നിന്നാണ് രാഹുലിനെയും പ്രിയങ്കയെയും യുപി പൊലീസ് അറസ്റ്റു ചെയ്തത്.

ന്യൂഡല്‍ഹി: ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുള്ള യാത്രയില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇരുവരെയും തെരുവില്‍ കാണുന്നത് സന്തോഷകരമായ കാര്യമാണ് എന്ന് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.
‘ ഹത്രാസിലേക്ക് പോയി ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ രാഹുലിനെയും പ്രിയങ്കയെയും തെരുവില്‍ കാണുമ്പോള്‍ സന്തോഷം. പൊലീസിന് അവരെ തടയേണ്ടതും തിരിച്ചയക്കേണ്ടതുമായ യാതൊരു കാര്യവുമുണ്ടായിന്നില്ല. 1977ല്‍ കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേറ്റ ബെല്‍ചി നിമിഷമായി ഇതു മാറട്ടെ’ – അദ്ദേഹം കുറിച്ചു.
I am glad that at least Rahul & Priyanka are out on the streets & tried to go to meet the Dalit rape victim's family in Hathras. There was no cause for the police to stop, push them around&detain them. This could become the Belchi moment for the Congress which revived it in 1977
— Prashant Bhushan (@pbhushan1) October 1, 2020
അധികാരത്തില്‍ നിന്ന് പുറത്തായ വേളയില്‍ ഇന്ദിരാഗാന്ധി ബിഹാറിലെ ബെല്‍ചി ഗ്രാമത്തില്‍ ദളിതരെ സന്ദര്‍ശിച്ചത് ഉദ്ധരിച്ചാണ് ഭൂഷണിന്റെ ട്വീറ്റ്. ബെല്‍ചിയിലെ സന്ദര്‍ശനം പിന്നീട് കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്താന്‍ സഹായിച്ചിരുന്നു.
ഹത്രാസിലേക്കുള്ള യാത്രാ മധ്യേ ഡല്‍ഹി-യുപി ഹൈവേയില്‍ നിന്നാണ് രാഹുലിനെയും പ്രിയങ്കയെയും യുപി പൊലീസ് അറസ്റ്റു ചെയ്തത്. ഹത്രാസില്‍ 144 പാസാക്കിയിട്ടുണ്ട്. ഡല്‍ഹി-യുപി അതിര്‍ത്തി അടയ്ക്കുകയും ചെയ്തു. ഗ്രാമത്തെ കണ്ടയ്‌മെന്റ് സോണാക്കി പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുണ്ട്.
india
ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിത്തം
സംഭവത്തില്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ലാന്‍ഡ് ചെയ്ത ഹോങ്കോങ് – ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന്റെ ഓക്‌സിലറി പവര്‍ യൂണിറ്റിനാണ് തീപിടിച്ചത്. സംഭവത്തില്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
”ജൂലൈ 22ന് ഹോങ്കോങ്ങില്‍നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ എഐ 315 വിമാനത്തിലെ ഒരു ഓക്‌സിലറി പവര്‍ യൂണിറ്റിന് (എപിയു) ലാന്‍ഡിങ് നടത്തി ഗേറ്റില്‍ പാര്‍ക്ക് ചെയ്തതിനു തൊട്ടുപിന്നാലെ തീപിടിച്ചു. യാത്രക്കാര്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോഴായിരുന്നു സംഭവം. തീപിടിച്ച എപിയു ഉടന്‍ തന്നെ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനം നിര്‍ത്തി.” എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയിലൂടെ പറഞ്ഞു.
india
ധര്‍മസ്ഥലയിലെ മലയാളിയുടെ മരണം; ദുരൂഹതയെന്ന് മകന്റെ പരാതി; പിന്നാലെ ഭീഷണി
ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍ക്കു സമാനമാണ് പിതാവിന്റെ മരണമെന്ന് പരാതിയില്‍ അനീഷ് ആരോപിച്ചു.

ബെംഗളൂരുവിലെ ധര്‍മസ്ഥലയിലെ മലയാളിയുടെ മരണത്തില്‍ ദുരൂഹതയെന്ന് പരാതി. 2018ല്‍ വാഹനം ഇടിച്ചു മരിച്ച ഇടുക്കി സ്വദേശി കെ.ജെ.ജോയിയുടേത് കൊലപാതകമെന്ന് ആരോപിച്ച് മകന്‍ തളിപ്പറമ്പ് പുളിമ്പറമ്പിലെ കക്കാട്ടുവീട്ടില്‍ അനീഷ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍ക്കു സമാനമാണ് പിതാവിന്റെ മരണമെന്ന് പരാതിയില്‍ അനീഷ് ആരോപിച്ചു.
അനീഷ് ധര്‍മസ്ഥലയിലെത്തി പരാതി നല്‍കിയിരുന്നു. ഇതോടെ ഭീഷണി ശക്തമായി. ഒടുവില്‍ അവിടെനിന്ന് രക്ഷപ്പെട്ട് നാട്ടില്‍ എത്തിയെന്നും അനീഷ് പറഞ്ഞു. ധര്‍മസ്ഥലയിലെ പ്രമുഖന്റെ നിര്‍ദേശപ്രകാരം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ പിതാവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി.
അതേസമയം, ധര്‍മസ്ഥലയില്‍ നിരവധി പേരുടെ മൃതദേഹങ്ങള്‍ വനമേഖലയില്‍ മറവു ചെയ്‌തെന്ന കേസിലെ എസ്‌ഐടി അന്വേഷണത്തെ ക്ഷേത്ര ട്രസ്റ്റ് സ്വാഗതം ചെയ്തു. നൂറിലധികം സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ വനമേഖലയില്‍ മറവു ചെയ്‌തെന്ന, ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വകവുമായ അന്വേഷണം വേണമെന്നു ട്രസ്റ്റ് വക്താവ് കെ.പാര്‍ശ്വനാഥ് ജെയിന്‍ ആവശ്യപ്പെട്ടു.
india
ആസമിലെ വിവേചനപരമായ സര്‍ക്കാര്‍ സമീപനം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എം.പിമാര്‍

ആസാമിൽ ജനങ്ങൾക്കിടയിൽ അശാന്തി പരത്തുന്ന തരത്തിലുള്ള നടപടികളിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്തിരിയണമെന്നും വളരെ ആശങ്കാജനകമായ വിധത്തിൽ നടക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ദേശീയ മാനദണ്ഡം പാലിക്കുന്നതിനു പകരം, ജില്ല തിരിച്ചുള്ള അടിസ്ഥാനത്തിൽ ന്യൂനപക്ഷ പദവി പുനർ നിർവചിക്കാനുള്ള അസം സർക്കാരിന്റെ നിർദ്ദേശം, ജനങ്ങളുടെ സംരക്ഷണമില്ലായ്മക്കും ക്ഷേമ പദ്ധതികളിലെ വിവേചനത്തെ കുറിച്ചുള്ള ഭയത്തിനും കാരണമായിട്ടുണ്ട്.
ആറ് മത വിഭാഗങ്ങൾക്ക് ന്യൂനപക്ഷ സർട്ടിഫിക്കറ്റുകൾ നൽകാനുള്ള പദ്ധതി, പ്രത്യേകിച്ച് ബംഗാളി വംശജരായ മുസ്ലിംകൾക്കിടയിൽ, ദുഷ്ടലാക്കോടെയുള്ള രാഷ്ട്രീയ ലക്ഷ്യവും ഉദ്യോഗസ്ഥ രംഗത്ത് നിന്നുള്ള നിഷ്കാസനവും വലിയ തോതിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
നിരവധി ജില്ലകളിലും ഹിന്ദുക്കൾ ന്യൂനപക്ഷങ്ങളായി മാറിയിട്ടുണ്ടെന്നും കുടുംബാസൂത്രണം, ബഹു ഭാര്യത്വം നിരോധിക്കൽ തുടങ്ങിയ നടപടികളിലൂടെ ജനസംഖ്യാ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നു.
കൃത്യമായ രേഖകൾ ഉണ്ടായിട്ട് പോലും ഭൂമി ഒഴിപ്പിക്കൽ നീക്കങ്ങൾ വിവേചനപരമായി നടപ്പാക്കപ്പെടുന്നുണ്ട്. ബംഗ്ല ഭാഷ സംസാരിക്കുന്ന മുസ്ലിംകളെ വിവേചന പരമായി ലക്ഷ്യം വച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾ വ്യാപകമാണ്. അതേസമയം മറ്റു വിഭാഗങ്ങളുടെ സമാനമായ കൈയേറ്റങ്ങൾ ചോദ്യം ചെയ്യപ്പെടാതെ പോയി. ഈ നടപടികൾ നിയമപരമായ പരിശോധനയ്ക്ക് കാരണമാവുകയും സംസ്ഥാനം അനുവദിച്ച വിവേചനത്തെയും ഭവന, സ്വത്തവകാശ ലംഘനങ്ങളെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ ഉയർത്തുകയും ചെയ്തു.
സമാന്തരമായി, ‘അനധികൃത കുടിയേറ്റക്കാർ’ എന്ന് വിളിക്കപ്പെടുന്നവരെ തിരിച്ചറിഞ്ഞ് നാട് കടത്താനുള്ള ശ്രമങ്ങൾ സംസ്ഥാനം ശക്തമാക്കിയിട്ടുണ്ട്. നിരവധി വ്യക്തികളെ, പ്രത്യേകിച്ച് ബംഗാളി വംശജരായ മുസ്ലീങ്ങളെ, അസമിലെ വിദേശ ട്രൈബ്യൂണലുകൾ ‘വിദേശികൾ’ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. സംശയാസ്പദമായതോ പിഴവുകളുള്ളതോ ആയ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട്, നിയമപരമായി പരിമിതമായ നിയമ സഹായത്തോടെ, പലരെയും വർഷങ്ങളോളം തടങ്കൽ കേന്ദ്രങ്ങളിൽ തടങ്കലിൽ വച്ചു. ചില കേസുകളിൽ, ഇന്ത്യൻ പൗരന്മാരെ തെറ്റായി തിരിച്ചറിഞ്ഞ് അവരുടെ കുടുംബങ്ങളിൽ നിന്ന് വേർപെടുത്തി. അടുത്തിടെ, മനുഷ്യാവകാശ ആശങ്കകൾ ഉന്നയിച്ച് അസം സർക്കാർ ഒരു കൂട്ടം ആളുകളെ ബംഗ്ലാദേശിലേക്ക് നാട് കടത്തി.
മൊത്തത്തിൽ, ഈ സംഭവവികാസങ്ങൾ ഭരണത്തിലെ വർഗീയ ചട്ടക്കൂട്, പ്രത്യേക സമുദായങ്ങളെ അരികു വൽക്കരിക്കൽ, അസമിലെ ഭരണഘടനാ സംരക്ഷണങ്ങൾ ദുർബലപ്പെടുത്തൽ എന്നിവയുടെ അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയെ പ്രതിഫലിപ്പിക്കുന്നു. ഇക്കാര്യങ്ങളിൽ പാർലമെൻ്റ് അടിയന്തരമായി ഇടപെടുകയും ഫലപ്രദമായ നിയമ നിർമാണം നടത്തുകയും വേണമെന്ന് മുസ്ലിം ലീഗ് എം പിമാർ ആവശ്യപ്പെട്ടു.
-
india2 days ago
നിമിഷപ്രിയ കേസ്: ‘മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം വ്യാപകമായി പണം പിരിച്ചു’; തലാലിന്റെ സഹോദരന്
-
kerala3 days ago
സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍
-
kerala3 days ago
‘അഥവാ ഞാൻ ചത്താൽ അയാളെന്നെ കൊന്നതാണെന്ന് വിചാരിച്ചോണം എന്ന് പറഞ്ഞിട്ടുണ്ട്,എന്റെ മോൾ ആത്മഹത്യ ചെയ്യില്ല ‘; അതുല്യയുടെ അമ്മ
-
kerala3 days ago
കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു
-
More3 days ago
ഗസയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രാഈല്‍; 24 മണിക്കൂറിനിടെ 116 പേരെ കൊന്നൊടുക്കി
-
kerala3 days ago
റോഡില്‍ പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റ് 19കാരന് മരിച്ചു; അപകട കാരണം പോസ്റ്റിലേക്ക് മരംവീണത്
-
kerala3 days ago
ജപ്തി ഭീഷണി; സ്കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്ലിം ലീഗ്
-
kerala3 days ago
‘നിര്‍ഭയം നിലപാട് പറയുന്ന നേതാവ്’; വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവന്