Culture
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം: ടി.വി ഇബ്രാഹിം

തിരുവനന്തപുരം: വരള്‍ച്ചാ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിലും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിലും സര്‍ക്കാര്‍ പരാജയമെന്ന് ടി.വി ഇബ്രാഹിം. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ള വിതരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാനായി ജില്ലാ ഭരണകൂടത്തിന് നല്‍കിയ തുക പോലും ചെലവഴിക്കാതെ തിരികെ നല്‍കുകയാണുണ്ടായത്. മലപ്പുറത്ത് പഞ്ചായത്തുകള്‍ക്ക് അനുവദിച്ച പത്ത് ലക്ഷം രൂപ മതിയാകില്ലെന്നും 15 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജില്ലാഭരണകൂടം പണം തിരിച്ചയക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജലസ്രോതസുകളില്‍ മാലിന്യ നിക്ഷേപം വര്‍ധിച്ചിരിക്കുകയാണ്. കുളങ്ങളും നീര്‍ച്ചാലുകളും മലീമസമായി. ഇത് തടയാന്‍ കര്‍ശനമായ നിയമവും ബോധവല്‍ക്കരണവും ആവശ്യമാണ്. 44 നദികളാലും 50 ലക്ഷത്തോളം കിണറുകളാലും അരുവികളാലും തോടുകളാലും സമ്പന്നമായ കേരളത്തില്‍ കുടിക്കാന്‍ ഒരു തുള്ളിവെള്ളമില്ലാത്ത അവസ്ഥയാണ്. കുടിവെള്ളത്തിന് പെട്രോളിനെക്കാളും വില നല്‍കേണ്ട അവസ്ഥയാണ്. സംസ്ഥാനത്തെ ജലവിതാനം വലിയതോതില്‍ താഴുകയാണ്. കുഴല്‍ക്കിണര്‍ നിയന്ത്രിക്കുകയല്ല, പൂര്‍ണമായി നിരോധിക്കുകയാണ് വേണ്ടത്. കുഴല്‍ക്കിണറുകളിലെ വെള്ളം കൂടുതലായി ഉപയോഗിക്കുക വഴി ഫഌറോസിസ് എന്ന രോഗം പടരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുഴല്‍ക്കിണര്‍ നിരോധിക്കണം.
കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ട്. ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ വേണം. ഒരു കുടുംബത്തിന് ആവശ്യമായ വെള്ളം കണക്കാക്കി, അധികമായി ഉപയോഗിക്കുന്ന വെള്ളത്തിന് ഇരട്ടിനിരക്ക് ഈടാക്കണം. പുതിയതായി നിര്‍മിക്കുന്ന വീടുകളില്‍ മഴവെള്ള സംഭരണി ഉറപ്പുവരുത്തണം. മഴവെള്ളത്തെ മണ്ണില്‍ പിടിച്ചുനിര്‍ത്തുന്നതിന് നടപടികള്‍ വേണം. കടലുണ്ടി പുഴയില്‍ അടക്കം തടയണ നിര്‍മിക്കേണ്ടതുണ്ട്. വന്‍കിട കോര്‍പറേറ്റുകളുടെ ജലചൂഷണം തടയണം.
വ്യക്തമായ കര്‍മ പദ്ധതിയില്ലാതെ കുടിവെള്ള പദ്ധതികള്‍ ആരംഭിക്കുകവഴി പദ്ധതികള്‍ അനന്തമായി നീളുകയാണ്. 1996ല്‍ ആരംഭിച്ച ചീക്കോട് പദ്ധതി ഇതിന് തെളിവാണ്. 1.20 ലക്ഷം സംഭരണശേഷിയുള്ള അഞ്ച് ടാങ്കുകള്‍ സ്ഥാപിച്ചെങ്കിലും വെള്ളം വിതരണം ചെയ്യുന്ന ഘട്ടത്തിലേക്കെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. 998ല്‍ ആരംഭിച്ച തിരുനാവായ പദ്ധതിയുടെ സ്ഥിതിയും ഇതുതന്നെയാണ്. ചീക്കോട് പദ്ധതി പള്ളിക്കല്‍ പഞ്ചായത്തിലേക്ക് കൂടി നീട്ടുന്നതിന് നടപടിവേണം.
പൈപ്പിടല്‍ ജോലികള്‍ വേഗത്തിലാക്കാന്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ആവശ്യമാണ്. 11 ഡാമുകളുള്ള പാലക്കാടിനും അനവധി ഡാമുകളുള്ള കോഴിക്കോടിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയില്‍ ഒരു ഡാമുപോലമില്ല. നേരത്തെ പോത്തുഗല്‍, അമ്പിട്ടാന്‍പ്പൊട്ടി എന്നീ ഡാമുകളുടെ പ്രോപ്പോസല്‍ വന്നിരുന്നതാണ്. ചാലിയാറില്‍ ഡാം നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കണം. ചാലിയാറിനെയും കടലുണ്ടി പുഴയെയും ബന്ധിപ്പിക്കാനുള്ള പദ്ധതി പുനരുജ്ജീവിപ്പിക്കണം. തീരദേശ മേഖലയില്‍ ഫീഷറീസ് കോളനികളിലെ ഇരട്ടവീട് ഒറ്റവീടായി മാറ്റണം. മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തിന് പട്ടയം നല്‍കണം. വിദേശ കപ്പലുകള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി ഉള്ളപ്പോള്‍ തദ്ദേശീയര്‍ക്ക് അനുമതി ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്നും ടി.വി ഇബ്രാഹിം ചൂണ്ടിക്കാട്ടി.
Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
india3 days ago
‘മോദി ഈ രാജ്യത്ത് നിരോധിച്ച 1000 രൂപ നോട്ടുപോലെയാണ്; നമുക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ പോലെയുള്ള നേതാക്കളെ’: രേവന്ദ് റെഡ്ഡി
-
kerala2 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
-
hospital3 days ago
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി
-
kerala2 days ago
അതിതീവ്ര മഴ; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി