News
എങ്കേയും എപ്പോതും സംഗീതം സന്തോഷം…
ക്ഷമിക്കണം ഈസ്സാഭായ്, അടുത്ത വര്‍ഷം, 2020 ല്‍ ഒരു പ്രോഗ്രാം സംഘടിപ്പിച്ചോളൂ. ഖത്തറിലേക്ക് തീര്‍ച്ചയായും ഞാനെത്തും എന്ന് പറഞ്ഞ അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല. കൊറോണക്കാലം കഴിഞ്ഞാല്‍ ഇന്ത്യന്‍ സമൂഹത്തിനുവേണ്ടി ഖത്തറിലദ്ദേഹത്തെ പാടിക്കാനായിരുന്നു ആശിച്ചത്. പക്ഷേ ആ ഭാഗ്യം ഉണ്ടായില്ല.
കെ മുഹമ്മദ് ഈസ്സ
എല്ലാം മണ്ണില്‍നിന്ന് പിന്നെ മണ്ണിലേക്ക്. മറ്റൊരു മഹാഗായകന്‍കൂടി മണ്ണിലേക്ക് മടങ്ങിപ്പോകുന്നു. വിണ്ണോളം വളര്‍ന്ന് കലാലോകത്ത് അമരത്വം കൈവരിച്ച എസ്.പി ബാലസുബ്രഹ്മണ്യം എന്ന മഹാപ്രതിഭാസം. ഗായകന്, സംഗീതസംവിധായകന്, നടന്, ചലച്ചിത്ര നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്… ഒരു ജന്മത്തില് എത്രയെത്ര സഫലജീവിതങ്ങളാണ് എസ്.പി.ബിയിലൂടെ കാലം കണ്ടത്. എസ്.പി ഏത് നാട്ടുകാരനാണ്? ഏത് ഭാഷക്കാരനാണ്? തെലുങ്കന്, തമിഴന്, കന്നഡിക, മലയാളി, ഉത്തരേന്ത്യന്‍..? പതിനാല് ഭാഷകളിലായി നല്പ്പതിനായിരം പാട്ടുകളിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ചെറുപുഞ്ചിരിയോടെ കടന്നുകയറിയ ആ മഹാകലാകാരന് അനുപമമായ ശബ്ദഭംഗികൊണ്ടും ആലാപനഗാംഭീര്യംകൊണ്ടും ഉച്ചാരണശുദ്ധികൊണ്ടും എല്ലാ സംസ്ഥാനക്കാരുടെയും ഹൃദയം കീഴടക്കിയ ഗാനഗന്ധര്‍വനായി, സ്വരരാഗസുധാസാഗരമായി, ഇന്ത്യയുടെ അഭിമാനമായി.
…1989. എസ്.പി ദോഹയില്‍ പാടുന്നു. ദോഹാസിനിമയിലെ രണ്ട് ഷോകളിലും കേള്‍വിക്കാരായെത്തിയ ആയിരങ്ങളിലൊരാളായി ഉണ്ടായിരുന്നു. അന്നദ്ദേഹം പാടിയ സ്വന്തം പാട്ടുകളില്‍ പലതും ഹൃദിസ്ഥമായിരുന്നു. കുട്ടിക്കാലം മുതല്‍ അവയിലൊട്ടുമിക്കവയും പാടിനടന്നിട്ടുണ്ട്. മത്സരവേദികളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ അവ നേടിത്തന്നിട്ടുമുണ്ട്. ‘ആയിരം നിലവേ വാ’ (അടിമൈപ്പെണ്), ‘ഉയര്‍ക്കൈ എന്നും ഇളയകന്നി’ (ശാന്തിനിലയം), ‘പൊട്ടുവെത്ത മുഖമോ’ (സുമതി എന്‍ സുന്ദരി) അവള് ഒരു നവരസ നാടകം (ഉലകം ചുറ്റും വാലിബന്). മറക്കാന്‍ കഴിയാത്ത മധുരഗാനങ്ങളാണ് അവയൊക്കെ. ഓര്മകളാല് ഉള്ളുനിറച്ച് മനസ്സിനെ തഴുകി മിഴിയില്‍ നനവുപടര്‍ത്തി ഇന്നലെകളിലേക്ക് കൈപിടിച്ച് നടത്തുന്ന മധുരഗാനങ്ങള്‍. തമിഴ്നാട്ടില്‍ ജനിച്ചുവളര്‍ന്ന ബാല്യത്തില്‍ ഇരുപതിലേറെ കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി എസ്.പിയുടെ ഗാനമേള കേള്‍ക്കാന്‍ പോയത് ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്. കഴിഞ്ഞ അമ്പതോളം വര്‍ഷങ്ങളായി എസ്.പി ഗാനങ്ങളുമായി ചങ്ങാത്തത്തിലായിട്ട്. ‘ഇളയനിലാ പൊഴികിറത്’, ‘മണ്ണില്‍ ഇന്ത കാതല്‍’, ‘ശങ്കരാ’, ‘കേളെടി കണ്മണി’, ‘താരാപഥം നവമേഘമേ കുളിര് കൊണ്ടുവാ’, ‘ഈ കടലും മറു കടലും’ എത്രയോ വേദികളില്‍ എനിക്കാവുംവിധത്തില്‍ പാടിയിട്ടുണ്ട്.
2011ല്‍ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിനുവേണ്ടി പാടാന്‍ എസ്.പിയും സംഘവും ഖത്തറില്‍ വീണ്ടുമെത്തി. അന്ന് ഐ.സി.ബി.എഫിന്റെ ഇവന്റ് സെക്രട്ടറി ആയിരുന്നു. കെ.എസ് ചിത്ര, ബിജു നാരായണന്, ജന്റില്മാന് ഷംസുദ്ദീന് ടീം ഖത്തറിനൊരിക്കലും മറക്കാന്‍ കഴിയാത്ത സംഗീത രാവാണ് അന്ന് കാഴ്ചവെച്ചത്. എസ്.പിയിലെ കലാകാരനേയും കലാകാരനിലെ പച്ചമനുഷ്യനേയും നേരിട്ട് മനസ്സിലാക്കിയത് ആ ദിവസങ്ങളിലാണ്. വിനയംകൊണ്ട് അത്ഭുതപ്പെടുത്തുകയായിരുന്നു ആ വ്യക്തിത്വം. വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ മറ്റ് ആര്‍ട്ടിസ്റ്റുകളോടുള്ള സ്നേഹാദരം, സമഭാവന, അശേഷം ജാടയില്ലാത്ത പെരുമാറ്റം, ഭക്ഷണം ഇന്നത് വേണമെന്ന നിര്‍ബന്ധമില്ലായ്മ. സാധാരണക്കാരനില്‍ സാധാരണക്കാരനായി, തുളുമ്പാത്ത നിറകുടമായിനിന്ന ആ മനുഷ്യസ്നേഹിയെ ഇന്നുമോര്‍ക്കുന്നു. മൂന്നോ നാലോ തവണ റിഹേഴ്സലെടുത്താലും പരിഭവമില്ല.
‘ഇളയനിലാ പൊഴികിറത്’ എന്ന തന്റെ പ്രസിദ്ധമായ ഗാനം ഗാനമേളക്കിടെ ആലപിക്കേ #ൂട്ടിസ്റ്റിന്റെ ഒരു കലാകാരന് #ൂട്ടിന്റെ ഒരു പീസ് വായിക്കാന്‍ വിട്ടുപോയ ആ ആര്‍ട്ടിസ്റ്റിനെ സഹായിക്കാന്‍ സ്വയം ഹമ്മിങ്ങിട്ട് പാടി, പിന്നീട് #ൂട്ടിസ്റ്റിന്റെ സമീപത്തെത്തി സമാശ്വസിപ്പിച്ച് ‘മുകിലെടുത്ത് മുഖം തുടയ്ത്ത്’ എന്ന ഭാഗം വീണ്ടും പാടുന്ന എസ്.പി എന്ന വിനയാന്വിതനു തുല്യം മറ്റൊരാളെ ചൂണ്ടിക്കാണിക്കാനാകില്ല.
ഫോം ഖത്തര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ മെഗാ സംഗീതരാവില്‍ പാടാനദ്ദേഹത്തെ ക്ഷണിച്ചിരുന്നു. കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ വരാമെന്ന് സമ്മതിച്ചെങ്കിലും വീട്ടില്‍ച്ചെന്ന് ഡയറി പരിശോധിച്ചപ്പോഴാണ് ആ ദിവസം ഒരു തെലുങ്ക് ചാനല്‍ പ്രോഗ്രാമില്‍ സംബന്ധിക്കാമെന്നേറ്റ കാര്യം മനസ്സിലായത്. ‘ക്ഷമിക്കണം ഈസ്സാഭായ്, അടുത്ത വര്‍ഷം, 2020 ല്‍ ഒരു പ്രോഗ്രാം സംഘടിപ്പിച്ചോളൂ. ഖത്തറിലേക്ക് തീര്‍ച്ചയായും ഞാനെത്തും എന്ന് പറഞ്ഞ അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല. കൊറോണക്കാലം കഴിഞ്ഞാല്‍ ഇന്ത്യന്‍ സമൂഹത്തിനുവേണ്ടി ഖത്തറിലദ്ദേഹത്തെ പാടിക്കാനായിരുന്നു ആശിച്ചത്. പക്ഷേ ആ ഭാഗ്യം ഉണ്ടായില്ല.
സംഗീതത്തിന്റെ ഹൃദയസംവാദശക്തി അറിഞ്ഞ അപൂര്‍വ്വ പ്രതിഭാസമായിരുന്നു എസ്.പി. ബി. മുഹമ്മദ് റഫിക്ക്ശേഷം ദേശീയതലത്തില്‍ ഇത്രമാത്രം ജനപ്രീതി നേടിയ മറ്റൊരു ഗായകനും ഇല്ല. റഫി ഹിന്ദിയിലും ഉറുദുവിലുമൊതുങ്ങിയപ്പോള്‍ പതിനാറ് ഇന്ത്യന്‍ ഭാഷകളില്‍ ഗിന്നസ് റെക്കോര്‍ഡോടെ നിറഞ്ഞു നില്‍ക്കുകയായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യം.ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും എസ്. പി അത്ഭുതം സൃഷ്ടിച്ചു. കമല്ഹാസന്, രജനികാന്ത്, വിഷ്ണുവര്ദ്ധന്, സല്മാന് ഖാന്, അനില്‍ കപൂര്‍, ഭാഗ്യരാജ്, ഗിരീഷ് കര്‍ണാട്, അര്ജ്ജുന്, നാഗേഷ്, കാര്‍ത്തിക്, രഘുവരന് തുടങ്ങിയവരുടെ മൊഴിമാറ്റ സിനിമകളില്‍ പലപ്പോഴും കേട്ടത് എസ്.പിയുടെ ശബ്ദമാണ്. കമല്‍ഹാസന്റെ ദശാവ താരത്തില്‍ സ്ത്രീയടക്കം ഏഴ് കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ശബ്ദം നല്കി എന്ന് അറിയുമ്പോഴാണ് അത്ഭുതം ആദരവിന് വഴിമാറുന്നത്. കാലം നല്കിയ അപൂര്‍വ്വ വരദാനമായിരുന്നു എസ്.പി. സംഗീതമായിരുന്നു അദ്ദേഹത്തിനെല്ലാം. ‘എങ്കേയും എപ്പോതും സംഗീതം സന്തോഷം’… കാലത്തെ അതിജീവിക്കുന്ന തലമുറകള്‍ നെഞ്ചോട് ചേര്‍ത്തുവെക്കുന്ന അനിര്‍വ്വചനീയ അനുഭൂതിയായി എസ്.പിയുടെ ഗാനങ്ങള്‍ നില്ക്കും, സംഗീതമുള്ളിടത്തോളം.
തിരുവനന്തപുരം: ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകത്തിലെ അപൂര്‍വ ദുശ്യങ്ങളിലൊന്ന് കാമറയിലാക്കിയതിന്റെ സംതൃപ്തിയിലാണ് ന്യൂസ് ഫോട്ടോഗ്രാഫറായ കവിയൂര്‍ സന്തോഷ്. പൗര്‍ണമി ദിനത്തില്‍ ചന്ദ്രന്റെ വെള്ളിവെളിച്ചത്തിലുള്ള യാത്രാ വിമാനത്തിന്റെ ഛായാരൂപം. ഒരര്‍ത്ഥത്തില്‍ പൂര്‍ണചന്ദ്രന്റെയുള്ളിലെ വിമാനം.
വിദേശരാജ്യങ്ങളില്‍ പൂര്ണചന്ദ്രന്റെ പശ്ചാത്തലത്തില്‍ വിമാനത്തിന്റെ ചിത്രമെടുക്കുന്നതു മാത്രം ലക്ഷ്യംവച്ചു ജോലിയെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാരുണ്ടെന്ന് അറിയുമ്പോഴാണ് കവിയൂര്‍ സന്തോഷിന്റെ ചിത്രത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. പൗര്‍ണമി ദിനം കണക്കുകൂട്ടി വിമാനത്തിന്റെ പാത മുന്‍കൂട്ടി കണ്ട് ഈ ഒരു ലക്ഷ്യത്തിനായി കവിയൂര്‍ സന്തോഷ് ചെലവഴിച്ചത് ഒന്‍പത് വര്‍ഷമാണ്. വിദേശരാജ്യങ്ങളില്‍ ഉപഗ്രഹ സഹായത്തോടെയാണ് ഇതൊക്കെ ചെയ്യുന്നതെങ്കില്‍ സന്തോഷ് ഇവിടെ ഉപയോഗിച്ചത് തന്റെ മനസും അര്‍പ്പണബോധവുമാണ്. പകരം ലഭിച്ചത് ചന്ദന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന വിമാനത്തിന്റെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചിത്രം. സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ് സന്തോഷിന് ലഭിക്കുന്നത്.
വ്യത്യസ്തമായ ഒരു ഫ്രെയിം തന്റെ കരിയറില്‍ വേണമെന്ന ചിന്തയാണ് കവിയൂര്‍ സന്തോഷിനെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് പ്രേരിപ്പിച്ചത്. പല തവണ ചുണ്ടിനും കപ്പിനും ഇടയില്‍ ചിത്രം വഴുതിപ്പോയി. പലപ്പോഴും മനോഹരങ്ങളായ നിരവധി ചിത്രങ്ങളുടെ പിറവിക്കും ഇതിടയാക്കി. ഒരു പൗര്‍ണമി ദിവസം പോലും ഒഴിവാക്കാതെ തന്റെ കാത്തിരിപ്പ് തുടര്‍ന്നുവെന്നും നവംബര്‍ ആറിനാണ് ഇതിനുള്ള അവസരം ലഭിച്ചതെന്നും കവിയൂര്‍ സന്തോഷ് പറയുന്നു. മൂന്നു ഫ്രെയിമുകളാണ് ലഭിച്ചത്. ചന്ദ്ര പശ്ചാത്തലത്തിലുള്ള വിമാനത്തിന്റെ മുന്‍ഭാഗവും വിമാനത്തിന്റെ വാലുമായിരുന്നു മറ്റുള്ളവ.
ഫോട്ടോഗ്രാഫിയില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന കവിയൂര്‍ സന്തോഷ് നിരവധി മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ബിബിസി ന്യൂസിനു് വേണ്ടി പ്രളയവും കോഴിക്കോട് വിമാന ദുരന്തവും ശബരിമല സ്ത്രീപ്രവേശനവും കാമറയില്‍ പകര്‍ത്തി. ഇതിലെ വ്യത്യസ്തമായ ഫ്രെയിമുകളാണ് സന്തോഷിനെ ശ്രദ്ധേയനാക്കിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങളിലും ന്യൂസ് ഏജന്‍സികളിലും ഫ്രീലാന്‍സറായി. പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ സ്വദേശിയായ സന്തോഷിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ പ്രോജക്ടുകളുടെ ഡോക്യൂമെന്‍േഷന്‍ മേഖലയിലാണ് സന്തോഷ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
india
ആന്ധ്രയില്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നു; ഏഴ് മാവോവാദികള്‍ കൂടി വധിച്ചു
മൂന്ന് വനിതകളും ഉള്‍പ്പെടുന്ന ഇവര്‍ ബുധനാഴ്ച നടന്ന ദൗത്യത്തിനിടെയാണ് വധിക്കപ്പെട്ടതെന്ന് എ.ഡി.ജി.പി മഹേഷ്ചന്ദ്ര ലദ്ധ അറിയിച്ചു.
വിജയവാഡ: ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ പുതിയ ഏറ്റുമുട്ടലില്‍ ഏഴ് മാവോവാദികള്‍ കൂടി കൊല്ലപ്പെട്ടു. മൂന്ന് വനിതകളും ഉള്‍പ്പെടുന്ന ഇവര്‍ ബുധനാഴ്ച നടന്ന ദൗത്യത്തിനിടെയാണ് വധിക്കപ്പെട്ടതെന്ന് എ.ഡി.ജി.പി മഹേഷ്ചന്ദ്ര ലദ്ധ അറിയിച്ചു.
ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മുതിര്‍ന്ന മാവോയിസ്റ്റ് കമാന്‍ഡറായ മാധവി ഹിദ്മ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് ശക്തമായ തെരച്ചില്‍ തുടരുന്നതിനിടെ ഇന്ന് വീണ്ടും ഏറ്റുമുട്ടലുണ്ടായി.
കൊല്ലപ്പെട്ടവരില്‍ ടെക് ശങ്കര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ശ്രീകാകുളം സ്വദേശി മെതുരി ജൊക്കറാവുവും ഉള്‍പ്പെടുന്നു. ആയുധ നിര്‍മാണത്തിലും സാങ്കേതിക ദൗത്യങ്ങളിലും പ്രാവീണ്യമുള്ള മാവോവാദിയായിരുന്നു ശങ്കര്‍.
രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ വ്യാപക തിരച്ചിലില്‍ എന്‍.ടി.ആര്, കാകിനഡ, കൊനസീമ, എലൂരു ജില്ലകളില്‍ ചേര്‍ന്നാണ് 50 മാവോവാദികളെ അറസ്റ്റ് ചെയ്തതെന്നും എ.ഡി.ജി.പി വ്യക്തമാക്കി. വന്‍തോതില്‍ ആയുധങ്ങളും നിര്‍മാണ സാമഗ്രികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
kerala
കേരളത്തില്‍ എസ്.ഐ.ആര് പ്രവര്‍ത്തനങ്ങള്‍ നീട്ടില്ല; ബി.എല്‍.ഒമാര്‍ക്കെതിരായ ഭീഷണിക്ക് കര്‍ശന നടപടി; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടതായിരുന്ന എസ്.ഐ.ആര് ഫോമുകളുടെ 97 ശതമാനവും ബി.എല്‍.ഒമാര്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.ഐ.ആര് പ്രവര്‍ത്തനങ്ങള്‍ നീട്ടിക്കൊടുക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടതായിരുന്ന എസ്.ഐ.ആര് ഫോമുകളുടെ 97 ശതമാനവും ബി.എല്‍.ഒമാര്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ഇനി ചെയ്യാനുള്ളത് ഫോമുകള്‍ തിരികെ ശേഖരിക്കുന്ന നടപടികളെന്നാണ് വിശദീകരണം.
ബൂത്ത് തലത്തില്‍ തന്നെ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഫോമുകള്‍ ശേഖരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവിഭാജ്യ ഘടകമായ ബി.എല്‍.ഒമാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നുണ്ടാകുന്നുവെന്നും ഇത് അനുവദിക്കാനാവില്ലെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്. ബി.എല്‍.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബി.എല്‍.ഒമാരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം വിളിക്കുമെന്നും, അവരുടെ അഭിപ്രായവും പരിഗണിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
എസ്.ഐ.ആര് നടപടിക്രമങ്ങളെ ചോദ്യം ചെയ്തു നല്കിയ ഹരജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച ഒരുമിച്ച് പരിഗണിക്കുമെന്നാണ് സൂചന.
എസ്.ഐ.ആര് നടപടിക്രമങ്ങളില്‍ മികച്ചും മാതൃകാപരമായും പ്രവര്‍ത്തിച്ച സംസ്ഥാനത്തെ എല്ലാ ബി.എല്‍.ഒമാരെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭിനന്ദിച്ചു. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതില്‍ ബി.എല്‍.ഒമാരുടെ ഫീല്‍ഡ്-തല പരിശ്രമം നിര്‍ണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india18 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala17 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports14 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

