News
എങ്കേയും എപ്പോതും സംഗീതം സന്തോഷം…
ക്ഷമിക്കണം ഈസ്സാഭായ്, അടുത്ത വര്‍ഷം, 2020 ല്‍ ഒരു പ്രോഗ്രാം സംഘടിപ്പിച്ചോളൂ. ഖത്തറിലേക്ക് തീര്‍ച്ചയായും ഞാനെത്തും എന്ന് പറഞ്ഞ അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല. കൊറോണക്കാലം കഴിഞ്ഞാല്‍ ഇന്ത്യന്‍ സമൂഹത്തിനുവേണ്ടി ഖത്തറിലദ്ദേഹത്തെ പാടിക്കാനായിരുന്നു ആശിച്ചത്. പക്ഷേ ആ ഭാഗ്യം ഉണ്ടായില്ല.

കെ മുഹമ്മദ് ഈസ്സ
എല്ലാം മണ്ണില്‍നിന്ന് പിന്നെ മണ്ണിലേക്ക്. മറ്റൊരു മഹാഗായകന്‍കൂടി മണ്ണിലേക്ക് മടങ്ങിപ്പോകുന്നു. വിണ്ണോളം വളര്‍ന്ന് കലാലോകത്ത് അമരത്വം കൈവരിച്ച എസ്.പി ബാലസുബ്രഹ്മണ്യം എന്ന മഹാപ്രതിഭാസം. ഗായകന്, സംഗീതസംവിധായകന്, നടന്, ചലച്ചിത്ര നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്… ഒരു ജന്മത്തില് എത്രയെത്ര സഫലജീവിതങ്ങളാണ് എസ്.പി.ബിയിലൂടെ കാലം കണ്ടത്. എസ്.പി ഏത് നാട്ടുകാരനാണ്? ഏത് ഭാഷക്കാരനാണ്? തെലുങ്കന്, തമിഴന്, കന്നഡിക, മലയാളി, ഉത്തരേന്ത്യന്‍..? പതിനാല് ഭാഷകളിലായി നല്പ്പതിനായിരം പാട്ടുകളിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ചെറുപുഞ്ചിരിയോടെ കടന്നുകയറിയ ആ മഹാകലാകാരന് അനുപമമായ ശബ്ദഭംഗികൊണ്ടും ആലാപനഗാംഭീര്യംകൊണ്ടും ഉച്ചാരണശുദ്ധികൊണ്ടും എല്ലാ സംസ്ഥാനക്കാരുടെയും ഹൃദയം കീഴടക്കിയ ഗാനഗന്ധര്‍വനായി, സ്വരരാഗസുധാസാഗരമായി, ഇന്ത്യയുടെ അഭിമാനമായി.
…1989. എസ്.പി ദോഹയില്‍ പാടുന്നു. ദോഹാസിനിമയിലെ രണ്ട് ഷോകളിലും കേള്‍വിക്കാരായെത്തിയ ആയിരങ്ങളിലൊരാളായി ഉണ്ടായിരുന്നു. അന്നദ്ദേഹം പാടിയ സ്വന്തം പാട്ടുകളില്‍ പലതും ഹൃദിസ്ഥമായിരുന്നു. കുട്ടിക്കാലം മുതല്‍ അവയിലൊട്ടുമിക്കവയും പാടിനടന്നിട്ടുണ്ട്. മത്സരവേദികളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ അവ നേടിത്തന്നിട്ടുമുണ്ട്. ‘ആയിരം നിലവേ വാ’ (അടിമൈപ്പെണ്), ‘ഉയര്‍ക്കൈ എന്നും ഇളയകന്നി’ (ശാന്തിനിലയം), ‘പൊട്ടുവെത്ത മുഖമോ’ (സുമതി എന്‍ സുന്ദരി) അവള് ഒരു നവരസ നാടകം (ഉലകം ചുറ്റും വാലിബന്). മറക്കാന്‍ കഴിയാത്ത മധുരഗാനങ്ങളാണ് അവയൊക്കെ. ഓര്മകളാല് ഉള്ളുനിറച്ച് മനസ്സിനെ തഴുകി മിഴിയില്‍ നനവുപടര്‍ത്തി ഇന്നലെകളിലേക്ക് കൈപിടിച്ച് നടത്തുന്ന മധുരഗാനങ്ങള്‍. തമിഴ്നാട്ടില്‍ ജനിച്ചുവളര്‍ന്ന ബാല്യത്തില്‍ ഇരുപതിലേറെ കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി എസ്.പിയുടെ ഗാനമേള കേള്‍ക്കാന്‍ പോയത് ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്. കഴിഞ്ഞ അമ്പതോളം വര്‍ഷങ്ങളായി എസ്.പി ഗാനങ്ങളുമായി ചങ്ങാത്തത്തിലായിട്ട്. ‘ഇളയനിലാ പൊഴികിറത്’, ‘മണ്ണില്‍ ഇന്ത കാതല്‍’, ‘ശങ്കരാ’, ‘കേളെടി കണ്മണി’, ‘താരാപഥം നവമേഘമേ കുളിര് കൊണ്ടുവാ’, ‘ഈ കടലും മറു കടലും’ എത്രയോ വേദികളില്‍ എനിക്കാവുംവിധത്തില്‍ പാടിയിട്ടുണ്ട്.
2011ല്‍ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിനുവേണ്ടി പാടാന്‍ എസ്.പിയും സംഘവും ഖത്തറില്‍ വീണ്ടുമെത്തി. അന്ന് ഐ.സി.ബി.എഫിന്റെ ഇവന്റ് സെക്രട്ടറി ആയിരുന്നു. കെ.എസ് ചിത്ര, ബിജു നാരായണന്, ജന്റില്മാന് ഷംസുദ്ദീന് ടീം ഖത്തറിനൊരിക്കലും മറക്കാന്‍ കഴിയാത്ത സംഗീത രാവാണ് അന്ന് കാഴ്ചവെച്ചത്. എസ്.പിയിലെ കലാകാരനേയും കലാകാരനിലെ പച്ചമനുഷ്യനേയും നേരിട്ട് മനസ്സിലാക്കിയത് ആ ദിവസങ്ങളിലാണ്. വിനയംകൊണ്ട് അത്ഭുതപ്പെടുത്തുകയായിരുന്നു ആ വ്യക്തിത്വം. വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ മറ്റ് ആര്‍ട്ടിസ്റ്റുകളോടുള്ള സ്നേഹാദരം, സമഭാവന, അശേഷം ജാടയില്ലാത്ത പെരുമാറ്റം, ഭക്ഷണം ഇന്നത് വേണമെന്ന നിര്‍ബന്ധമില്ലായ്മ. സാധാരണക്കാരനില്‍ സാധാരണക്കാരനായി, തുളുമ്പാത്ത നിറകുടമായിനിന്ന ആ മനുഷ്യസ്നേഹിയെ ഇന്നുമോര്‍ക്കുന്നു. മൂന്നോ നാലോ തവണ റിഹേഴ്സലെടുത്താലും പരിഭവമില്ല.
‘ഇളയനിലാ പൊഴികിറത്’ എന്ന തന്റെ പ്രസിദ്ധമായ ഗാനം ഗാനമേളക്കിടെ ആലപിക്കേ #ൂട്ടിസ്റ്റിന്റെ ഒരു കലാകാരന് #ൂട്ടിന്റെ ഒരു പീസ് വായിക്കാന്‍ വിട്ടുപോയ ആ ആര്‍ട്ടിസ്റ്റിനെ സഹായിക്കാന്‍ സ്വയം ഹമ്മിങ്ങിട്ട് പാടി, പിന്നീട് #ൂട്ടിസ്റ്റിന്റെ സമീപത്തെത്തി സമാശ്വസിപ്പിച്ച് ‘മുകിലെടുത്ത് മുഖം തുടയ്ത്ത്’ എന്ന ഭാഗം വീണ്ടും പാടുന്ന എസ്.പി എന്ന വിനയാന്വിതനു തുല്യം മറ്റൊരാളെ ചൂണ്ടിക്കാണിക്കാനാകില്ല.
ഫോം ഖത്തര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ മെഗാ സംഗീതരാവില്‍ പാടാനദ്ദേഹത്തെ ക്ഷണിച്ചിരുന്നു. കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ വരാമെന്ന് സമ്മതിച്ചെങ്കിലും വീട്ടില്‍ച്ചെന്ന് ഡയറി പരിശോധിച്ചപ്പോഴാണ് ആ ദിവസം ഒരു തെലുങ്ക് ചാനല്‍ പ്രോഗ്രാമില്‍ സംബന്ധിക്കാമെന്നേറ്റ കാര്യം മനസ്സിലായത്. ‘ക്ഷമിക്കണം ഈസ്സാഭായ്, അടുത്ത വര്‍ഷം, 2020 ല്‍ ഒരു പ്രോഗ്രാം സംഘടിപ്പിച്ചോളൂ. ഖത്തറിലേക്ക് തീര്‍ച്ചയായും ഞാനെത്തും എന്ന് പറഞ്ഞ അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല. കൊറോണക്കാലം കഴിഞ്ഞാല്‍ ഇന്ത്യന്‍ സമൂഹത്തിനുവേണ്ടി ഖത്തറിലദ്ദേഹത്തെ പാടിക്കാനായിരുന്നു ആശിച്ചത്. പക്ഷേ ആ ഭാഗ്യം ഉണ്ടായില്ല.
സംഗീതത്തിന്റെ ഹൃദയസംവാദശക്തി അറിഞ്ഞ അപൂര്‍വ്വ പ്രതിഭാസമായിരുന്നു എസ്.പി. ബി. മുഹമ്മദ് റഫിക്ക്ശേഷം ദേശീയതലത്തില്‍ ഇത്രമാത്രം ജനപ്രീതി നേടിയ മറ്റൊരു ഗായകനും ഇല്ല. റഫി ഹിന്ദിയിലും ഉറുദുവിലുമൊതുങ്ങിയപ്പോള്‍ പതിനാറ് ഇന്ത്യന്‍ ഭാഷകളില്‍ ഗിന്നസ് റെക്കോര്‍ഡോടെ നിറഞ്ഞു നില്‍ക്കുകയായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യം.ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും എസ്. പി അത്ഭുതം സൃഷ്ടിച്ചു. കമല്ഹാസന്, രജനികാന്ത്, വിഷ്ണുവര്ദ്ധന്, സല്മാന് ഖാന്, അനില്‍ കപൂര്‍, ഭാഗ്യരാജ്, ഗിരീഷ് കര്‍ണാട്, അര്ജ്ജുന്, നാഗേഷ്, കാര്‍ത്തിക്, രഘുവരന് തുടങ്ങിയവരുടെ മൊഴിമാറ്റ സിനിമകളില്‍ പലപ്പോഴും കേട്ടത് എസ്.പിയുടെ ശബ്ദമാണ്. കമല്‍ഹാസന്റെ ദശാവ താരത്തില്‍ സ്ത്രീയടക്കം ഏഴ് കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ശബ്ദം നല്കി എന്ന് അറിയുമ്പോഴാണ് അത്ഭുതം ആദരവിന് വഴിമാറുന്നത്. കാലം നല്കിയ അപൂര്‍വ്വ വരദാനമായിരുന്നു എസ്.പി. സംഗീതമായിരുന്നു അദ്ദേഹത്തിനെല്ലാം. ‘എങ്കേയും എപ്പോതും സംഗീതം സന്തോഷം’… കാലത്തെ അതിജീവിക്കുന്ന തലമുറകള്‍ നെഞ്ചോട് ചേര്‍ത്തുവെക്കുന്ന അനിര്‍വ്വചനീയ അനുഭൂതിയായി എസ്.പിയുടെ ഗാനങ്ങള്‍ നില്ക്കും, സംഗീതമുള്ളിടത്തോളം.
kerala
ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ? ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റപ്പെടുത്തിയ മന്ത്രി സൂംബാ ഡാന്‍സ് നടത്തി: വി.ഡി. സതീശന്
കൊല്ലം തേവലക്കരയിലെ സ്കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി ജെ. ചിഞ്ചുറാണിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.

കൊല്ലം തേവലക്കരയിലെ സ്കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി ജെ. ചിഞ്ചുറാണിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കുട്ടിയെ കുറ്റവാളിയാക്കിയ മന്ത്രിയാണ് സൂംബാ ഡാന്‍സ് കളിച്ചതെന്ന് വിമര്‍ശച്ച പ്രതിപക്ഷ നേതാവ് ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേയെന്ന് ചോദിച്ചു. മന്ത്രിമാരുടെ നാവ് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ഓഡിറ്റിങ് നടത്തണമെന്നും വി ഡി സതീശന് പറഞ്ഞു.
കുട്ടി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി ഉള്‍പ്പെടെ എല്ലാവര്ക്കും ഉത്തരവാദിത്തമുണ്ടെന്നും വൈദ്യുത ലൈന്‍ തൊട്ടു മുകളിലൂടെ പോകുന്ന സ്കൂളിന് എങ്ങനെയാണ് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും വി ഡി ചോദിച്ചു.
കുട്ടി മുകളില്‍ കയറിയെന്നാണ് മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. കുട്ടികള്‍ മുകളില്‍ കയറുന്നത് സ്വാഭാവികമാണെന്നും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷ ഓഡിറ്റിങ് നടത്തുകയാണ് വേണ്ടതെന്നും സതീശന് പറഞ്ഞു.
ചെരുപ്പ് എടുക്കാന്‍ മുകളില്‍ കയറിയ കുട്ടിയെയാണ് ഇപ്പോള്‍ കുറ്റവാളിയാക്കിയിരിക്കുന്നത്. മന്ത്രിമാരെയും അവരുടെ നാവിനെയും നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും വി.ഡി. സതീശന് പറഞ്ഞു.
അതേസമയം വിവാദ പരാമര്‍ശത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണി ഖേദം പ്രകടിപ്പിച്ചു. വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി തനിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ചു. മന്ത്രിയുടെ അനുചിതമായ വാക്കുകളില്‍ പാര്‍ട്ടിക്കുള്ളിലും അമര്‍ഷം പുകഞ്ഞതോടെയാണ് ഖേദപ്രകടനവുമായി രംഗത്തെത്തിയത്.
അപകടത്തില്‍ അധ്യാപകരെ കുറ്റം പറയാന്‍ പറ്റില്ലെന്നും സഹപാഠികള്‍ വിലക്കിയിട്ടും മിഥുന് വലിഞ്ഞുകയറിയതാണ് അപകടത്തിന് കാരണമായതെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.
വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് കൊല്ലം തേവലക്കര കോവൂര്‍ ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചത്. വലിയപാടം മിഥുന്‍ഭവനില്‍ മനോജിന്റെ മകനാണ് മിഥുന് (13). ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികള്‍ കളിച്ചുകൊണ്ട് നില്‍ക്കെ സ്കൂള്‍ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴാണ് അപകടം. ചെരുപ്പ് എടുക്കാന്‍ മതില് വഴി ഷെഡിന് മുകളില്‍ കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. കുട്ടിയെ താഴെ ഇറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
kerala
ചെമ്പഴന്തിയില്‍ അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ക്രൂരമായി മര്‍ദിച്ചു; കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍
തിരുവനന്തപുരം ചെമ്പഴന്തിയില്‍ അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി.

തിരുവനന്തപുരം ചെമ്പഴന്തിയില്‍ അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. ചൂരലുപയോഗിച്ച് കുട്ടിയുടെ രണ്ട് കാലും കൈയും അടിച്ചു പൊട്ടിക്കുകയും അടികൊണ്ട് നിലത്ത് വീണ കുട്ടിയെ അമ്മയും സുഹൃത്തും ചേര്‍ന്ന് കഴുത്തില്‍ കുത്തിപ്പിടിച്ച് വീണ്ടും മര്‍ദിക്കുകയും ചെയ്തു.
നേരത്തെയും അമ്മ ഉപദ്രവിച്ചിട്ടുണ്ടെന്ന് കുട്ടി പറഞ്ഞു. കുട്ടി തിരുവനന്തപുരം എസ് എ എ റ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ട്യൂഷന് പോകാത്തതിനാലാണ് കുട്ടിയെ മര്‍ദ്ദിച്ചത്. സുഹൃത്തിനെ ഇഷ്ടമില്ലെന്ന് പറഞ്ഞതും അമ്മയെ പ്രകോപിതയാക്കുകയായിരുന്നു.
സ്കൂളില്‍ പോയ കുട്ടി ശേഷം അച്ഛന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് ചോദിച്ചപ്പോഴാണ് മര്‍ദ്ദനത്തിന്റെ കാര്യം പറഞ്ഞത്.
kerala
ജലനിരപ്പ് ഉയരുന്നു; ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ ഉച്ചയ്ക്ക് രണ്ടിന് തുറക്കും
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ട് ഇന്നു തുറക്കുമെന്ന് വയനാട് ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തുറക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
ഡാമിന്റെ ഷട്ടര്‍ 15 സെന്റീമീറ്ററാണ് ഉയര്‍ത്തുക. അണക്കെട്ടിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകള്‍, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വെള്ളം കയറുന്ന ഭാഗങ്ങളില്‍ കഴിയുന്ന ജനങ്ങളെ ആവശ്യമെങ്കില്‍ ഒഴിപ്പിക്കാനും ക്യാമ്പുകളിലേക്ക് മാറ്റാനും അതാത് ഗ്രാമപഞ്ചായത്തുകള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡാം സ്പില്‍വേയുടെ മുന്നില്‍ പുഴയില്‍ ആളുകള്‍ ഇറങ്ങരുത്. ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
അണക്കെട്ടിലെ ജലം വന്നു പതിക്കുന്ന തോടുകളിലും പുഴകളിലും മറ്റും ഇറങ്ങി കുളിക്കാനോ മത്സ്യബന്ധനം നടത്താനോ പാടുള്ളതല്ല. കുട്ടികള്‍ ജലാശയങ്ങളില്‍ പോകുന്നില്ല എന്നത് രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ് എന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
-
kerala3 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
india3 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala18 hours ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News3 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
News3 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india3 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
More3 days ago
‘ശുഭം’; ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഭൂമിയിൽ തിരിച്ചെത്തി