More
പിണറായിയുടെ വികസന മോഡലിന്റെ പ്രതീകം തന്നെയാണ് ഈ പീഡനങ്ങള്‍; പുതുവൈപ്പില്‍ പോലീസ് അക്രമം സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളിക്കത്തുന്നു

കഴിഞ്ഞ ഏതാനും ദിവസമായി കൊച്ചി പുതുവൈപ്പില്‍ നടന്നു വരുന്ന സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പോലീസ് നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്. ‘നീതി നിര്‍വ്വഹണത്തിന് പട്ടാളം മതിയല്ലൊ. പോലീസിന്റെ ആവശ്യമില്ല. ഒരു ജനാധിപത്യ രാജ്യവും സ്വന്തം പ്രജകളുടെ നേരെ പട്ടാളത്തെ ഉപയോഗിക്കില്ല എന്ന തത്വത്തില്‍ നിന്നാണ് പോലീസ് സേന ഉണ്ടാകുന്നത് തന്നെ. അവരും പട്ടാളത്തെ പോലെ പെരുമാറി തുടങ്ങിയാല്‍ പിന്നെ പോലീസിനു പ്രസക്തിയില്ലല്ലൊ. രാജ്യം പോലീസ് സ്റ്റേറ്റ് ആയി മാറാന്‍ അധികം താമസമില്ല’. എന്നാണ് രഞ്ജിത്ത് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്.
”യതീഷ് ചന്ദ്രയുടെ അതിക്രമങ്ങള്‍ക്ക് ഭരണകൂടമോ ആഭ്യന്തര മന്ത്രിയോ ഉത്തരവാദി ആണോ എന്ന് കുറെ ന്യായീകരണം. കഷ്ടം ഇത്ര അധഃപതിച്ചല്ലോ ന്യായീകരണമെന്ന തൊഴില്‍ പോലും. പണ്ട് തങ്കമണിയില്‍ നാട്ടിലുള്ള പെണ്ണുങ്ങളെ മുഴുവന്‍ വീടുകളില്‍ കയറി രാത്രിയില്‍ ബലാല്‍സംഗം ചെയ്തത് കരുണാകരന്‍ നേരിട്ടായിരുന്നോ? രാജനെ കരുണാകരന്‍ ആയിരുന്നല്ലോ ഉരുട്ടി കൊന്നത്? ന്യായീകരണം എസ് രാമചന്ദ്രന്‍ പിള്ളയുടെ ‘പഠിച്ചിട്ടു പ്രതികരിക്കാം ‘ എന്നെങ്കിലും ആക്കാന്‍ നോക്കുക.അല്ലെങ്കില്‍ ജനം കാര്‍ക്കിച്ചു തുപ്പും” എന്നാണ് പോലീസ് നടപടി ഞ്യായീകരിക്കുന്നവരെ പരിഹസിച്ച് ബൈജു ഫേസ്ബുക്കില്‍ കുറിച്ചത്.
‘പോലീസ് സര്‍ക്കാരിന്റെ ഒരു ഉപകരണം മാത്രമാണു. ആഭ്യന്തരമന്ത്രിക്കെതിരെ കമാന്ന് മിണ്ടാതെ ഏതെങ്കിലും പോലീസുകാര്‍ക്കെതിരെ രോഷം തീര്‍ക്കുന്ന പരിപാടിക്ക് ഞാനില്ല. ആരെയെങ്കിലും തെറിവിളിക്കണമെങ്കില്‍ അത് ആഭ്യന്തരമന്ത്രിയെ ആണു. പ്രിയപ്പെട്ട ഷുരേഷ് ഗോപീസ്, ഒരു പോലീസുകാരനെ തെറിവിളിക്കുന്നതൊക്കെ നിങ്ങടെ സേഫ്റ്റി വാല്‍വ് ആണെന്നറിയാം. എല്ലാം കണ്ട് മുകളിലൊരാള്‍ ഇരുന്ന് ചിരിക്കുന്നുണ്ട്. പുള്ളിയെ പോലീസ് ആര്‍ക്കൈവ്സിലോട്ടും എര്‍ണാകുളം സിറ്റി പോലീസിലേക്കും നിയമിക്കാന്‍ കഴിയുന്നൊരാള്‍. തെറിവിളി നടക്കട്ടെ’ എന്നാണ് ഫ്രാന്‍സിസ് നസ്‌റത്ത് പറഞ്ഞത്.
‘ആദ്യം ഇരകളെ ഗ്ലോറിഫിക്കേഷന്‍ നടത്തും പാവങ്ങള്‍ നിഷ്‌കളങ്കര്‍ അങ്ങനെ ഓരോരോ പട്ടങ്ങള്‍ കിട്ടും. അവരൊന്നും അറിയാത്ത മണ്ടന്മാരാണ് എന്ന് ആദ്യം തന്നെ സ്ഥാപിക്കണം എന്നാലേ ബാക്കി മുന്നോട്ടു പോകൂ. പിന്നെ സമരം നയിക്കുന്നവരെ അപരത്വം കല്പിക്കും, അവരാണ് കുഴപ്പക്കാര്‍, ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നു. അവരെ വച്ചു മുതലെടുക്കുന്നു.
അടുത്ത പടി തീവ്രവാദി സാനിധ്യം ആണ്, പിന്നെ ‘തീവ്രവാദികളെയും’ ആദ്യം പറഞ്ഞ ‘കുഴപ്പക്കാരെയും’ ചേര്‍ത്തൊരു ഗൂഢാലോചനാ സിദ്ധാന്തം. സംഗതി ശുഭം.
മറ്റൊന്നും കൊണ്ടല്ല ഞങ്ങള്‍ നൂറു ശതമാനം പരീക്ഷിച്ചു വിജയിച്ച ഫോര്‍മുലയാണിത്. സമരം ചെയ്യാനൊക്കെ ഇവിടെ ഞങ്ങളുണ്ട്. ഞങ്ങള്‍ സമരം ചെയ്യുന്നില്ല എങ്കില്‍ ആ വിഷയം സമരയോഗ്യമല്ല എന്നാണര്‍ത്ഥം. ഇത്രകാലം കേരളത്തില്‍ ജീവിച്ചിട്ടും നിനക്കൊന്നും ഇത് മനസിലായിട്ടില്ലേ, കളഞ്ഞിട്ടു പോടെ’. എന്നാണ് രഷ്മി ആര്‍ നായര്‍ കുറിച്ചത്.
സിപിഎമ്മിന്റെ നിലപാടിനെ കണക്കിന് പരിഹസിച്ച് കൊണ്ടും നിരവധി പോസ്റ്റുകളുണ്ട്. സമരക്കാരെ തീവ്രവാദികളാക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരേയും സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് നയങ്ങള്‍ക്കെതിരേയും പ്രതിഷേധം ശക്തമാണ്.
‘അറസ്റ്റ് ചെയ്തു പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയ സ്ത്രീകളോട് നിങ്ങളാരും മൂത്രമൊഴിക്കേണ്ട എന്നു പറഞ്ഞ് അവര്‍ക്കുമുന്‍പില്‍ ടോയ്ലറ്റുകള്‍ അടച്ചുപൂട്ടുക. ആര്‍ത്തവമുള്ളവരടക്കമുള്ള സ്ത്രീകള്‍ മൂത്രമൊഴിക്കാന്‍ നിവൃത്തിയില്ലാതെ ഈ നിലപാട് ചോദ്യം ചെയ്യുമ്പോള്‍ പരിഹസിക്കുക. ഒടുവില്‍ ആ സ്ത്രീകള്‍ ഗതികെട്ട് മൂത്രമൊഴിക്കുമ്പോള്‍ അതിന്റെ വീഡിയോ എടുക്കുക!
ഇങ്ങനെയാണ് പുതുവൈപ്പില്‍ സമരത്തിലുള്ള സ്ത്രീകളെ പരാജയപ്പെടുത്താന്‍ പിണറായി ശ്രമിക്കുന്നത്.
എന്തുവിലകൊടുത്തും ‘വികസനം’ നടപ്പാക്കുമെന്ന പിണറായിയുടെ പരസ്യപ്രഖ്യാപനവും നിര്‍ദ്ദേശങ്ങളുമല്ലാതെ മറ്റെന്താണ് പിണറായിയുടെ പൊലീസിന് എന്തൊക്കെ പീഢനങ്ങള്‍ നടത്തിയാലും ഒരു ചോദ്യംചെയ്യലും നേരിടേണ്ടിവരില്ലെന്ന ഈ ധൈര്യം നല്‍കുന്നത്?
പിണറായിയുടെ വികസന മോഡലിന്റെ പ്രതീകം തന്നെയാണ് ഈ പീഢനങ്ങള്‍.
സമരം ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരെ പോലീസുകാര്‍ നടത്തിയ അതിക്രമത്തിന് നേരേയും ശക്തമായ ഭാഷയിലാണ് അബ്ദുല്‍കരീം ഉത്തല്‍ക്കണ്ടിയില്‍ എന്നയാള്‍ പ്രതികരിച്ചത്.
‘അല്ല സി.പി.എം അനുഭാവികളെ , ഭക്തന്‍മാരെ മറ്റേതൊരു പാര്‍ട്ടിയായിരുന്നു അധികാരത്തിലെങ്കില്‍ ആദ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെടാനുള്ള അത്രയും പോലീസ് അതിക്രമങ്ങളും തോന്യാസങ്ങളും വിജയന്റെ പോലീസ് ചെയ്തിട്ടില്ലേ?
ഇതാണോ ഇടതു പക്ഷം, ഭരണത്തിലിരിക്കുമ്പോള്‍ ഉണ്ടാകേണ്ട പോലീസ്..
അയാള്‍ക്കു പറ്റില്ലങ്കില്‍ രാജിവെച്ചു പോകാന്‍ എന്തേ ആവശ്യപ്പെടാത്തത്….’ എന്നാണ് പ്രീത ജി.എസ് ചോദിക്കുന്നത്.
പുതുവൈപ്പിലെ പോലിസ് അക്രമത്തിന് നേതൃത്വം നല്‍കിയ ഡിസിപി യതീഷ് ചന്ദ്രയെ ന്യായീകരിച്ച് രംഗത്ത് വന്ന ഡി.ജി.പി സെന്‍കുമാറിന് നേരെയും സോഷ്യല്‍ മീഡിയില്‍ പ്രതിഷേധമുണ്ട്. ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല, പോലീസ് നടപടിയിലെ ശരിയും തെറ്റും പിന്നീട് തീരുമാനിക്കാമെന്നാണ് സെന്‍കുമാര്‍ പറഞ്ഞത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന ദിവസം കൊച്ചിയില്‍ ഭീകരവാദ ഭീഷണി ഉണ്ടായിരുന്നു. അത് ഏതുതരത്തിലുളള ആക്രമണമെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
tech
ഗൂഗിള്‍ ക്രോമിന് വെല്ലുവിളി; എഐ പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ
ഗൂഗിള്‍ ക്രോമിന് നേരിട്ട് എതിരാളിയായേക്കാവുന്ന ഒരു എഐ-പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ഗൂഗിള്‍ ക്രോമിന് നേരിട്ട് എതിരാളിയായേക്കാവുന്ന ഒരു എഐ-പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രൗസിംഗ് അനുഭവത്തില്‍ തന്നെ ChatGPT പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ച്ചേര്‍ത്ത് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റുമായി എങ്ങനെ ഇടപഴകുന്നു എന്ന് പുനര്‍നിര്‍വചിക്കാന്‍ ഈ വരാനിരിക്കുന്ന ബ്രൗസര്‍ ലക്ഷ്യമിടുന്നു. ഫീച്ചറുകളില്‍ തത്സമയ സംഗ്രഹം, വോയ്സ് കമാന്‍ഡുകള്‍, സന്ദര്‍ഭോചിത മെമ്മറി, വെബ്സൈറ്റുകളിലും മീഡിയ പ്ലാറ്റ്ഫോമുകളിലും ഉടനീളം സ്മാര്‍ട്ട് തിരയല്‍ ഒപ്റ്റിമൈസേഷന്‍ എന്നിവ ഉള്‍പ്പെട്ടേക്കാം. OpenAI അതിന്റെ 500 ദശലക്ഷം പ്രതിവാര ChatGPT ഉപയോക്താക്കളുടെ ഒരു ഭാഗമെങ്കിലും വിജയകരമായി ആകര്‍ഷിക്കുകയാണെങ്കില്‍, അത് ആല്‍ഫബെറ്റിന്റെ പരസ്യ-വരുമാന മോഡലിനെ സാരമായി തടസ്സപ്പെടുത്തും. ഇത് ഉപയോക്തൃ ഡാറ്റ ശേഖരണത്തിനും സ്ഥിരസ്ഥിതി തിരയല്‍ എഞ്ചിന്‍ റൂട്ടിംഗിനും Chrome-നെ വളരെയധികം ആശ്രയിക്കുന്നു.
OpenAI-യുടെ AI ബ്രൗസര്‍, Google Chrome-ന്റെ പരസ്യ-പവര്‍ ആധിപത്യത്തെ തടസ്സപ്പെടുത്തിയേക്കാം. ഓപ്പണ്‍എഐയുടെ പുതിയ ബ്രൗസര്‍ ആഴ്ചകള്‍ക്കുള്ളില്‍ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിഷ്‌ക്രിയ ബ്രൗസിംഗില്‍ നിന്ന് ഇന്ററാക്റ്റീവ്, അസിസ്റ്റന്റ് നയിക്കുന്ന നാവിഗേഷനിലേക്ക് മാറുന്ന പരമ്പരാഗത വെബ് അനുഭവം രൂപാന്തരപ്പെടുത്തുന്നതിന് ബ്രൗസര്‍ കൃത്രിമബുദ്ധി ഉപയോഗിക്കും. ChatGPT-ന് സമാനമായ നേറ്റീവ് ചാറ്റ് ഇന്റര്‍ഫേസില്‍ നിരവധി ഉപയോക്തൃ ജോലികള്‍ നിലനിര്‍ത്തുന്നതിലൂടെ, വെബ്സൈറ്റുകള്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും അതുവഴി ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ഉള്ളടക്കം എങ്ങനെ കണ്ടെത്തുകയും ഇടപഴകുകയും ചെയ്യുന്നു എന്നതിനെ മാറ്റുകയാണ് OpenAI ലക്ഷ്യമിടുന്നത്. ആല്‍ഫബെറ്റിന്റെ പരസ്യ സാമ്രാജ്യത്തിന്റെ ഒരു നിര്‍ണായക സ്തംഭമാണ് ഗൂഗിള്‍ ക്രോം, അതിന്റെ പരസ്യ ടാര്‍ഗെറ്റിംഗ് അല്‍ഗോരിതങ്ങളെ ശക്തിപ്പെടുത്തുന്ന വിശദമായ ഉപയോക്തൃ പെരുമാറ്റ ഡാറ്റ നല്‍കുന്നു. ആല്‍ഫബെറ്റിന്റെ ഏകദേശം 75% വരുമാനവും പരസ്യത്തില്‍ നിന്നാണ്, കൂടാതെ ആഗോളതലത്തില്‍ 3 ബില്യണിലധികം ഉപയോക്താക്കളുള്ള Chrome-ന്റെ വ്യാപകമായ ഉപയോഗം സ്ഥിരസ്ഥിതിയായി Google തിരയലിലേക്ക് തിരയല്‍ ട്രാഫിക്കിനെ നേരിട്ട് നയിക്കാന്‍ സഹായിക്കുന്നു.
ഓപ്പണ്‍എഐയുടെ ബ്രൗസറിന് Google-ല്‍ നിന്ന് തിരയല്‍ സ്വഭാവം വഴിതിരിച്ചുവിടുന്നതിലൂടെ ഈ നേട്ടം കുറയ്ക്കാനാകും. പ്രത്യേകിച്ചും ഇത് AI- സഹായിച്ച വെബ് ടാസ്‌ക്കുകള്‍ക്കുള്ള ഗോ-ടു പ്ലാറ്റ്ഫോമായി മാറുകയാണെങ്കില്‍. OpenAI ബ്രൗസറിനെ ഒരു സ്മാര്‍ട്ട് അസിസ്റ്റന്റാക്കി മാറ്റുന്നു. ഓപ്പണ്‍എഐയുടെ തന്ത്രത്തില്‍ ഓപ്പറേറ്റര്‍ പോലുള്ള AI ടൂളുകളുടെ ആഴത്തിലുള്ള സംയോജനവും ബ്രൗസറിനെ ശക്തമായ ടാസ്‌ക്-കംപ്ലീഷന്‍ ഏജന്റാക്കി മാറ്റുന്നതും ഉള്‍പ്പെടുന്നു. ഇതിനര്‍ത്ഥം ബ്രൗസറിന് റിസര്‍വേഷനുകള്‍ ബുക്ക് ചെയ്യാനോ ഫോമുകള്‍ പൂരിപ്പിക്കാനോ ഉപയോക്താവിന് വേണ്ടി നേരിട്ട് വാങ്ങലുകള്‍ പൂര്‍ത്തിയാക്കാനോ കഴിയും. ഒരു ഉപയോക്താവിന്റെ വെബ് പ്രവര്‍ത്തനത്തിലേക്കുള്ള പൂര്‍ണ്ണമായ ആക്സസിന്റെ പിന്തുണയോടെയുള്ള ഇത്തരം ഏജന്റ് അധിഷ്ഠിത ഇടപെടലുകള്‍, സജീവമായ ഇന്റര്‍നെറ്റ് ഉപയോഗത്തിലേക്കുള്ള മാറ്റത്തെ പ്രതിനിധീകരിക്കുന്നു, അവിടെ AI നിങ്ങളെ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ താല്‍പ്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
kerala
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

കണ്ണൂര്‍: കാസര്‍കോട്ടെ പാദപൂജ വിവാദത്തിന് പിന്നാലെ കണ്ണൂരിലും മാവേലിക്കരയിലും വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ. കണ്ണൂരില്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. ആദ്യം പൂര്‍വാധ്യാപകന്റെ കാല്‍ അധ്യാപകര്‍ കഴുകി. ശേഷം വിദ്യാര്‍ഥികളെ കൊണ്ടും പാദപൂജ ചെയ്യിക്കുകയായിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്റെ പാദപൂജയാണ് നടത്തിയത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും പാദപൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ അധ്യാപകരുടെ പാദമാണ് വിദ്യാര്‍ഥികള്‍ കഴുകിയത്. ഗുരുപൂജ എന്ന പേരിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. അതേസമയം, കാസര്‍കോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. പാദപൂജ വിവാദങ്ങളില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
kerala
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്കൂളിലായിരുന്നു സംഭവം.
ചടങ്ങിൽ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും ‘പാദപൂജ’യാണ് നടന്നത്. എന്നാൽ അനൂപ് സ്‌കൂളിലെ അധ്യാപകനല്ല. അനധ്യാപകനായ അനൂപ് മാനേജ്‍മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങിൽ പങ്കെടുത്തത്.
നേരത്തെ മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala3 days ago
എ.പി ഉണ്ണികൃഷ്ണന് മാധ്യമ പുരസ്കാരം ലുഖ്മാന് മമ്പാടിന് സമ്മാനിച്ചു
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി