Connect with us

kerala

പൊതുവേദിയില്‍ എസ്പിയെ അധിക്ഷേപിച്ച് പി.വി അന്‍വര്‍ എംഎല്‍എ, വിവാദം

സര്‍ക്കാരിനെ മോശമാക്കാനാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നു പിവി അന്‍വര്‍ പറഞ്ഞു. 

Published

on

ജില്ലാ പൊലീസ് മേധാവിയെ പൊതു വേദിയില്‍ അധിക്ഷേപിച്ച് പി വി അന്‍വര്‍ എംഎല്‍എ. പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയില്‍ എത്തിയപ്പോള്‍ എസ്പി എസ് ശശിധരന്‍ ഉണ്ടായിരുന്നില്ല. ഇതാണ് അന്‍വറിനെ പ്രകോപിപ്പിച്ചത്. പൊലീസിന്റെ ഫാസിസം നല്ലതല്ല. സര്‍ക്കാരിനെ മോശമാക്കാനാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നു പിവി അന്‍വര്‍ പറഞ്ഞു.

”എസ്പി കുറേ സിംകാര്‍ഡ് വാങ്ങിയത്, അതിന്റെ വീഡിയോസ് ഒക്കെ കണ്ടു. എന്റെ 10 ലക്ഷത്തിന്റെ മൊതലിന് ഒരു വിലയുമില്ലേ. എസ്പിയെ കാണുന്നത് തന്നെ ടിവിയിലാണ്. അദ്ദേഹത്തിന് ഒരു ഉത്തരവാദിത്തമില്ലേ. ഞാനൊരു പൊതു പ്രവര്‍ത്തകനല്ലേ. എന്റെ വീടിനടുത്ത് ഒരു സംഭവമുണ്ടായാല്‍ എന്നെയെന്ന് വിളിക്കണ്ടേ?. ഇപ്പോള്‍ തന്നെ, 10 മണിക്കാണ് സമ്മേളനം തുടങ്ങേണ്ടത്. 27 മിനിറ്റാണ് ഞാന്‍ കാത്തിരുന്നത്. ഒരു കുഴപ്പോമില്ല. അദ്ദേഹം തിരക്കു പിടിച്ച ഓഫീസറാണ്.

ആ തിരക്കിന്റെ ഭാഗമായിട്ടാണ് അദ്ദേഹം വരാന്‍ വൈകിയതെങ്കില്‍ എനിക്കൊരു പ്രശ്‌നവുമില്ല. നമ്മളാരും കാത്തിരിക്കാന്‍ തയ്യാറാണ്. പക്ഷെ അവന്‍ അവിടെ ഇരിക്കട്ടെ എന്നു വിചാരിച്ചാണ് വരാന്‍ വൈകിയതെങ്കില്‍ അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ്. റിട്ടയേഡ് ചെയ്തുപോകുന്ന ഉദ്യോഗസ്ഥന്മാരുടെ വീടു കണ്ട് അന്തംവിട്ടുപോയിട്ടുണ്ട്. ആഫ്രിക്കയില്‍ വരെ പോയി അധ്വാനിച്ചിട്ട് എനിക്ക് അതുപോലൊരു വീട് ഉണ്ടാക്കാനായിട്ടില്ല”.

‘എന്റെ പാര്‍ക്കിലെ രണ്ടായിരത്തിലധികം കിലോ ഭാരം വരുന്ന റോപ് മോഷണം പോയി. 8 മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രതികളെ പിടിച്ചിട്ടില്ല, മലപ്പുറം എസ്പി ഇവിടെ ഇരിക്കുന്നുണ്ടല്ലോ. പ്രതിയെ കണ്ടത്താനായില്ല. ഒരാളെ വിളിച്ചു വരുത്തി ചായകൊടുത്തു വിട്ടു. ഏത് പൊട്ടനും കണ്ടത്താവുന്ന കാര്യമായിട്ടും പ്രതിയെ ഇനിയും പിടിച്ചിട്ടില്ല. ചില പൊലീസുകാര്‍ സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. അതില്‍ റിസര്‍ച്ച് നടത്തുകയാണ് അവര്‍. പെറ്റിക്കേസിനായി പൊലീസിന് ക്വാട്ട നിശ്ചയിച്ചിരിക്കുകയാണ്. തുപ്പലിറക്കി ദാഹം തീര്‍ക്കുന്ന സര്‍ക്കാരല്ല ഇതെന്നും’ പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.

തുടര്‍ന്നു സംസാരിച്ച എസ്പി ഒറ്റ വാചകത്തില്‍ പ്രസംഗം ഒതുക്കി. താന്‍ അല്‍പ്പം തിരക്കിലാണെന്നും അതുകൊണ്ട് പ്രസംഗത്തിനുള്ള മൂഡിലല്ല എന്നും എസ്പി പറഞ്ഞു. ചടങ്ങിന് എല്ലാവിധ ആശംസകളും അറിയിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് എസ്പി ശശിധരന്‍ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. എസ്പിയെ വേദിയിലിരുത്തി പിവി എന്‍വര്‍ എംഎല്‍എ അവഹേളിച്ചത് ജില്ലയിലെ പൊലീസുകാര്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

kerala

കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളിനെ തീകൊളുത്താന്‍ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Published

on

കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയിരുന്ന ആളിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണെന്നും, ജോസഫിന്റെ പണം നേരത്തെ ആന്റപ്പന്‍ കവര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

പരിക്ക് പറ്റിയ ജോസഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

Trending