Connect with us

Video Stories

ഷോപ്പ് ഖത്തര്‍ വാണിജ്യോത്സവം; വിനോദപരിപാടികള്‍ ശ്രദ്ധേയമാകുന്നു

Published

on

ദോഹ: ഷോപ്പ് ഖത്തര്‍ വാണിജ്യോത്സവത്തിന്റെ ഭാഗമായുള്ള വിനോദ പരിപാടികള്‍ ശ്രദ്ധേയമാകുന്നു. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ദോഹ കോമഡി ഫെസ്റ്റിവല്‍, ഷെറാട്ടണ്‍ പാര്‍ക്കിലെ വിനോദപരിപാടികള്‍ എന്നിവ ആസ്വദിക്കാന്‍ കുട്ടികളും കുടുബങ്ങുമായി നിരവധിപേരാണ് എത്തുന്നത്. ഫെബ്രുവരി ഏഴ് വരെ തുടരുന്ന ഷോപ്പ് ഖത്തറില്‍ ഈ രണ്ടു പരിപാടികളും ഇന്ന് സമാപിക്കും. കോമഡി ഫെസ്റ്റിവലിന്റെ ആദ്യ രണ്ട് ദിവസങ്ങളിലും കാഴ്ചക്കാരുടെ എണ്ണം പതിവിലുമധികമായിരുന്നു.

ഒന്‍പത് രാജ്യങ്ങളില്‍നിന്നായി പ്രശസ്തരായ പതിനഞ്ച് ഹാസ്യതാരങ്ങളുടെ പരിപാടികളായിരുന്നു ഇത്തവണത്തെ ആകര്‍ഷണം. വിഖ്യാത ഖത്തരി ഹാസ്യതാരം ഹമദ് അല്‍ അമരി ഉള്‍പ്പടെയുള്ളവരുടെ പരിപാടികളും കോമഡി ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറി. കോമഡി ഫെസ്റ്റിവലിന്റെ ഒന്നാം ദിനമായ വ്യാഴാഴ്ച അറബിക് നൈറ്റില്‍ നെമര്‍(ലബനാന്‍), രാജെ ഖവാസ്(ജോര്‍ദ്ദാന്‍), നിക്കോളസ് ഖൗരി(ജോര്‍ദ്ദാന്‍), മുഹന്നദ് അല്‍ ഖത്താബ്(സിറിയ), വൊന്‍ഹോ ചുങ്(കൊറിയ), മുഹമ്മദ് സലേം(ഈജിപ്ത്) എന്നിവരാണ് പരിപാടികള്‍ അവതരിപ്പിച്ചത്.

ഇന്നലെ ഖലീജി നൈറ്റില്‍ ബാദര്‍ സലേഹ്, ഇബ്രാഹിം അല്‍ ഖയ്‌റല്ല, മൊഅയദ് അല്‍ നിഫാഈ(മൂന്നുപേരും സഉദി അറേബ്യ), അഹമ്മദ് അല്‍ ശമ്മാരി, അബ്ദല്ല അല്‍ സെയ്ദാന്‍, ബാഷര്‍ അല്‍ ജസഫ്(മൂന്നു പേരും കുവൈത്ത്) തുടങ്ങിയവരുടെ പരിപാടികള്‍ അറബ്- ഖത്തരി പ്രേക്ഷകരെ ശരിക്കും രസിപ്പിച്ചു. ഇന്നു നടക്കുന്ന രാജ്യാന്തര കോമഡി ഷോക്കുള്ള ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റഴിഞ്ഞിട്ടുണ്ട്.ഡെയ്‌ലി ഷോയുടെ അവതാരകന്‍ ട്രെവര്‍ നോഹ്, അമേരിക്കയുടെ ഗോട്ട് ടാലന്റ് പോള്‍ സെര്‍ദിന്‍ എന്നിവര്‍ ഇന്ന് പരിപാടികള്‍ അവതരിപ്പിക്കും.

വിഖ്യാത ദക്ഷിണാഫ്രിക്കന്‍ ഹാസ്യതാരം ട്രെവര്‍ നോഹും ബ്രിട്ടീഷ് കൊമേഡിയന്‍ പോള്‍ സെര്‍ദിനും ഇതാദ്യമായാണ് ദോഹയില്‍ പരിപാടി അവതരിപ്പിക്കാനെത്തുന്നത്. ഷോപ്പ് ഖത്തറിന്റെ ഭാഗമായി ഷെറാട്ടണ്‍ ദോഹ പാര്‍ക്കില്‍ തുടരുന്ന വാരാന്ത്യ ആഘോഷപരിപാടികളും ഇന്ന് സമാപിക്കും. വ്യാഴാഴ്ച തുടങ്ങിയ പരമ്പരാഗത കലാ, സാംസ്‌കാരിക പരിപാടികളില്‍ നല്ല ജനപങ്കാളിത്തം അനുഭവപ്പെടുന്നുണ്ട്. ഇത് രണ്ടാം തവണയാണ് ഷോപ്പ് ഖത്തറിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്.

നേരത്തെ ജനുവരി ആദ്യം കോര്‍ണീഷില്‍ ത്രിദിന പരിപാടികള്‍ ഒരുക്കിയിരുന്നു. ഇരുപത് ഭക്ഷണ ട്രക്കുകളും രാത്രിയിലെ വെടിക്കെട്ട് പ്രദര്‍ശനവുമാണ് ആഘോഷത്തിന്റെ സവിശേഷത. വൈകിട്ട് നാല് മുതല്‍ രാത്രി പത്ത് വരെയാണ് ഷെറാട്ടണ്‍ ദോഹ പാര്‍ക്കില്‍ ആഘോഷം നടക്കുന്നത്. രാത്രി എട്ട് മണിയോടെ വര്‍ണാഭമായ വെടിക്കെട്ടും സംഘടിപ്പിച്ചിട്ടുണ്ട്. ലഗൂണമാളില്‍ വ്യാഴാഴ്ച രാത്രി നടന്ന ഓറിയന്റല്‍, അറേബ്യന്‍ ഫാഷന്‍ ഷോയില്‍ പത്ത് ഖത്തരി ഫാഷന്‍ ഡിസൈനര്‍മാര്‍ക്കു പുറമെ കുവൈത്ത്, പാകിസ്ഥാന്‍, ഇന്ത്യ, ഹോങ്കോങ് എന്നിവിടങ്ങളിലെ പ്രമുഖ ഡിസൈനര്‍മാരും പങ്കെടുത്തു.

തെരഞ്ഞെടുക്കപ്പെട്ട അറേബ്യന്‍, ഓറിയന്റല്‍ ഫാഷന്‍ ശ്രേണിയിലെ നൂറോളം വസ്ത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. വിവിധ മാളുകളില്‍ നടക്കുന്ന വിനോദപരിപാടികള്‍ക്കും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടരുന്ന മ്യൂസിക്കല്‍ ക്യാറ്റ് പ്രദര്‍ശനവും ഇന്ന് സമാപിക്കും. നാളെ വൈകിട്ട് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രമുഖ യുഎഇ സൂപ്പര്‍സ്റ്റാര്‍ ഹുസൈ്ന്‍ അല്‍ ജാസ്സിമിന്റെ ഖലീജി നൈറ്റ് അരങ്ങേറും.

മില്യണയറെ കണ്ടെത്തുന്നതിനുള്ള അവസാന നറുക്കെടുപ്പ് മേളയുടെ അവസാന ദിവസമായ ഫെബ്രുവരി ഏഴിന് നടക്കും.15 വിജയികള്‍ക്കായി 15.7ലക്ഷം ഖത്തര്‍ റിയാലാണ് സമ്മാനം. അവാര്‍ഡ് ജേതാവായ ഇറാഖി ഗായകന്‍ മജീദ് അല്‍മുഹന്‍ദെസിന്റെ സംഗീതപരിപാടിയോടെ ഷോപ്പ് ഖത്തര്‍ വാണിജ്യോത്സവത്തിന്റെ ഒന്നാം എഡീഷന് കൊടിയിറങ്ങും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending