Connect with us

Video Stories

ഷോപ്പ് ഖത്തര്‍ വാണിജ്യോത്സവം; വിനോദപരിപാടികള്‍ ശ്രദ്ധേയമാകുന്നു

Published

on

ദോഹ: ഷോപ്പ് ഖത്തര്‍ വാണിജ്യോത്സവത്തിന്റെ ഭാഗമായുള്ള വിനോദ പരിപാടികള്‍ ശ്രദ്ധേയമാകുന്നു. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ദോഹ കോമഡി ഫെസ്റ്റിവല്‍, ഷെറാട്ടണ്‍ പാര്‍ക്കിലെ വിനോദപരിപാടികള്‍ എന്നിവ ആസ്വദിക്കാന്‍ കുട്ടികളും കുടുബങ്ങുമായി നിരവധിപേരാണ് എത്തുന്നത്. ഫെബ്രുവരി ഏഴ് വരെ തുടരുന്ന ഷോപ്പ് ഖത്തറില്‍ ഈ രണ്ടു പരിപാടികളും ഇന്ന് സമാപിക്കും. കോമഡി ഫെസ്റ്റിവലിന്റെ ആദ്യ രണ്ട് ദിവസങ്ങളിലും കാഴ്ചക്കാരുടെ എണ്ണം പതിവിലുമധികമായിരുന്നു.

ഒന്‍പത് രാജ്യങ്ങളില്‍നിന്നായി പ്രശസ്തരായ പതിനഞ്ച് ഹാസ്യതാരങ്ങളുടെ പരിപാടികളായിരുന്നു ഇത്തവണത്തെ ആകര്‍ഷണം. വിഖ്യാത ഖത്തരി ഹാസ്യതാരം ഹമദ് അല്‍ അമരി ഉള്‍പ്പടെയുള്ളവരുടെ പരിപാടികളും കോമഡി ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറി. കോമഡി ഫെസ്റ്റിവലിന്റെ ഒന്നാം ദിനമായ വ്യാഴാഴ്ച അറബിക് നൈറ്റില്‍ നെമര്‍(ലബനാന്‍), രാജെ ഖവാസ്(ജോര്‍ദ്ദാന്‍), നിക്കോളസ് ഖൗരി(ജോര്‍ദ്ദാന്‍), മുഹന്നദ് അല്‍ ഖത്താബ്(സിറിയ), വൊന്‍ഹോ ചുങ്(കൊറിയ), മുഹമ്മദ് സലേം(ഈജിപ്ത്) എന്നിവരാണ് പരിപാടികള്‍ അവതരിപ്പിച്ചത്.

ഇന്നലെ ഖലീജി നൈറ്റില്‍ ബാദര്‍ സലേഹ്, ഇബ്രാഹിം അല്‍ ഖയ്‌റല്ല, മൊഅയദ് അല്‍ നിഫാഈ(മൂന്നുപേരും സഉദി അറേബ്യ), അഹമ്മദ് അല്‍ ശമ്മാരി, അബ്ദല്ല അല്‍ സെയ്ദാന്‍, ബാഷര്‍ അല്‍ ജസഫ്(മൂന്നു പേരും കുവൈത്ത്) തുടങ്ങിയവരുടെ പരിപാടികള്‍ അറബ്- ഖത്തരി പ്രേക്ഷകരെ ശരിക്കും രസിപ്പിച്ചു. ഇന്നു നടക്കുന്ന രാജ്യാന്തര കോമഡി ഷോക്കുള്ള ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റഴിഞ്ഞിട്ടുണ്ട്.ഡെയ്‌ലി ഷോയുടെ അവതാരകന്‍ ട്രെവര്‍ നോഹ്, അമേരിക്കയുടെ ഗോട്ട് ടാലന്റ് പോള്‍ സെര്‍ദിന്‍ എന്നിവര്‍ ഇന്ന് പരിപാടികള്‍ അവതരിപ്പിക്കും.

വിഖ്യാത ദക്ഷിണാഫ്രിക്കന്‍ ഹാസ്യതാരം ട്രെവര്‍ നോഹും ബ്രിട്ടീഷ് കൊമേഡിയന്‍ പോള്‍ സെര്‍ദിനും ഇതാദ്യമായാണ് ദോഹയില്‍ പരിപാടി അവതരിപ്പിക്കാനെത്തുന്നത്. ഷോപ്പ് ഖത്തറിന്റെ ഭാഗമായി ഷെറാട്ടണ്‍ ദോഹ പാര്‍ക്കില്‍ തുടരുന്ന വാരാന്ത്യ ആഘോഷപരിപാടികളും ഇന്ന് സമാപിക്കും. വ്യാഴാഴ്ച തുടങ്ങിയ പരമ്പരാഗത കലാ, സാംസ്‌കാരിക പരിപാടികളില്‍ നല്ല ജനപങ്കാളിത്തം അനുഭവപ്പെടുന്നുണ്ട്. ഇത് രണ്ടാം തവണയാണ് ഷോപ്പ് ഖത്തറിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്.

നേരത്തെ ജനുവരി ആദ്യം കോര്‍ണീഷില്‍ ത്രിദിന പരിപാടികള്‍ ഒരുക്കിയിരുന്നു. ഇരുപത് ഭക്ഷണ ട്രക്കുകളും രാത്രിയിലെ വെടിക്കെട്ട് പ്രദര്‍ശനവുമാണ് ആഘോഷത്തിന്റെ സവിശേഷത. വൈകിട്ട് നാല് മുതല്‍ രാത്രി പത്ത് വരെയാണ് ഷെറാട്ടണ്‍ ദോഹ പാര്‍ക്കില്‍ ആഘോഷം നടക്കുന്നത്. രാത്രി എട്ട് മണിയോടെ വര്‍ണാഭമായ വെടിക്കെട്ടും സംഘടിപ്പിച്ചിട്ടുണ്ട്. ലഗൂണമാളില്‍ വ്യാഴാഴ്ച രാത്രി നടന്ന ഓറിയന്റല്‍, അറേബ്യന്‍ ഫാഷന്‍ ഷോയില്‍ പത്ത് ഖത്തരി ഫാഷന്‍ ഡിസൈനര്‍മാര്‍ക്കു പുറമെ കുവൈത്ത്, പാകിസ്ഥാന്‍, ഇന്ത്യ, ഹോങ്കോങ് എന്നിവിടങ്ങളിലെ പ്രമുഖ ഡിസൈനര്‍മാരും പങ്കെടുത്തു.

തെരഞ്ഞെടുക്കപ്പെട്ട അറേബ്യന്‍, ഓറിയന്റല്‍ ഫാഷന്‍ ശ്രേണിയിലെ നൂറോളം വസ്ത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. വിവിധ മാളുകളില്‍ നടക്കുന്ന വിനോദപരിപാടികള്‍ക്കും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടരുന്ന മ്യൂസിക്കല്‍ ക്യാറ്റ് പ്രദര്‍ശനവും ഇന്ന് സമാപിക്കും. നാളെ വൈകിട്ട് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രമുഖ യുഎഇ സൂപ്പര്‍സ്റ്റാര്‍ ഹുസൈ്ന്‍ അല്‍ ജാസ്സിമിന്റെ ഖലീജി നൈറ്റ് അരങ്ങേറും.

മില്യണയറെ കണ്ടെത്തുന്നതിനുള്ള അവസാന നറുക്കെടുപ്പ് മേളയുടെ അവസാന ദിവസമായ ഫെബ്രുവരി ഏഴിന് നടക്കും.15 വിജയികള്‍ക്കായി 15.7ലക്ഷം ഖത്തര്‍ റിയാലാണ് സമ്മാനം. അവാര്‍ഡ് ജേതാവായ ഇറാഖി ഗായകന്‍ മജീദ് അല്‍മുഹന്‍ദെസിന്റെ സംഗീതപരിപാടിയോടെ ഷോപ്പ് ഖത്തര്‍ വാണിജ്യോത്സവത്തിന്റെ ഒന്നാം എഡീഷന് കൊടിയിറങ്ങും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending