Connect with us

Culture

റാഫേൽ പുനഃ പരിശോധന ഹർജികളിൽ ഇന്ന് സുപ്രീം കോടതിയിൽ നടന്നത്

Published

on

ബാലഗോപാല്‍ ബി നായര്‍

റാഫേൽ പുനഃ പരിശോധന ഹർജികൾ : സുപ്രീം കോടതിയിൽ വാദം ആരംഭിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് കെ എം ജോസഫ് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജികൾ പരിഗണിക്കുന്നത്.


റാഫേലിൽ പുതിയ രേഖകൾ പരിഗണിക്കില്ല എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്.

നേരത്തെ നൽകിയ രേഖകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. അതിന് ഉള്ളിൽ നിന്ന് വാദിക്കാൻ നിർദേശം.

ഹിന്ദു എഡിറ്റർ എൻ റാം നൽകിയ രേഖ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു.

റാഫേൽ കരാർ റദ്ദാക്കണം എന്ന ആവശ്യം ഞങ്ങൾക്ക് ഇല്ലായിരുന്നു. മനോഹർ ലാൽ ശർമ്മ, വിനീത് ദണ്ഡ എന്നിവർക്ക് ആയിരുന്നു ആ ആവശ്യം. ഞങ്ങളുടെ ആവശ്യം അന്വേഷണം ആയിരുന്നു : പ്രശാന്ത് ഭൂഷൺ

ഒരു അന്വേഷണം ആവശ്യമുണ്ടോ വേണ്ടയോ ? അത് മാത്രം ആണ് വിഷയം. ഞങ്ങൾ സി ബി ഐ യ്ക്ക് നൽകിയ പരാതിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ് ? : പ്രശാന്ത് ഭൂഷൺ

യശ്വന്ത് സിൻഹ അരുൺ ഷൂരി എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രെജിസ്റ്റർ ചെയ്ത അന്വേഷണം നടത്തണം ആയിരുന്നു : ഭൂഷൺ

ഡിസംബർ 14 ലെ വിധിയിൽ ഗുരുതരം ആയ പിഴവുകൾ ഉണ്ടായിട്ടുണ്ട്. സർക്കാർ കോടതിയെ തെറ്റ് ധരിപ്പിക്കുക ആയിരുന്നു. തെറ്റ് ധരിപ്പച്ചതിന് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യമാണ് : ഭൂഷൺ

ചില രേഖകൾ കോടതിയിൽ നിന്ന് മനപൂർവും മറച്ച് വച്ചു : ഭൂഷൺ

ഹിന്ദു ദിനപത്രവും കേസിലെ ഹർജികരും മോഷ്ടിച്ച ചില രേഖകളെ ആണ് ആശ്രയിക്കുന്നത്. ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ഇവർക്ക് എതിരെ നടപടി ഉണ്ടാകും : അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ

ആരാണ് ഇവർക്ക് രേഖകൾ നൽകിയത് എന്നതിനെ സംബന്ധിച്ച് അന്വേഷണം ഉണ്ടാകും. അവർക്ക് എതിരെ ക്രിമിനൽ നടപടി എടുക്കും. കോടതി ഇത്തരം രഹസ്യ രേഖകൾ പരിഗണിക്കരുത് : കെ കെ വേണുഗോപാൽ

പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് രേഖകൾ മോഷ്ടിക്കുക ആയിരുന്നു. ആരാണ് മോഷ്ടിച്ചത് എന്ന് അന്വേഷിക്കുക ആണ് : വേണുഗോപാൽ

രണ്ടു മാധ്യമങ്ങൾക്കും ഒരു അഭിഭാഷകനും എതിരെ ക്രിമിനൽ നടപടി എടുക്കും : അറ്റോർണി ജനറൽ

കോടതിയെ സ്വാധീനിക്കാൻ ആണ് മാധ്യമത്തിൽ വാർത്തകൾ വരുന്നത് . റാഫേൽ ഇടപാട് വൈകിക്കാൻ ആകില്ല : അറ്റോർണി ജനറൽ

രേഖകൾ മോഷണം പോയതിന് ശേഷം എന്ത് നടപടി ആണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത് ? ഉച്ചക്ക് രണ്ട് മണിക്ക് ഇക്കാര്യം കോടതിയെ അറിയിക്കണം : ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്

റാഫേൽ പുനഃ പരിശോധന ഹർജികളും, ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജികളും തള്ളണം എന്ന് അറ്റോർണി ജനറൽ .


ബെഞ്ച് ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞു.

ഇനി രണ്ട് മണിക്ക്

ഉച്ച ഭക്ഷണത്തിന് ശേഷം ബെഞ്ച് വീണ്ടും ഇരുന്നു

ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് നൽകിയ പുനഃപരിശോധന ഹർജി കേൾക്കാൻ കഴിയില്ല എന്ന് സുപ്രീം കോടതി.

സഞ്ജയ് സിങ് കോടതിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ അത്രയ്ക്ക് തരം താഴ്ന്നത് : ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്

സിംഗിന്റെ പരാമർശങ്ങൾ ഞങ്ങൾ ഗൗരവത്തോടെ ആണ് എടുക്കുന്നത്. സഞ്ജയ് സിങ്ങിന് എതിരെ നടപടി ഉണ്ടാകും എന്ന് കോടതി. ഇക്കാര്യം സിംഗിനെ അറിയിച്ചോളു : സഞ്ജയ് സിംഗിന്റെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ്

യഥാർത്ഥ വസ്തുതകൾ കോടതിയുടെ ശ്രദ്ധയിൽ കൊണ്ട് വരുന്നവർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന അറ്റോർണി ജനറലിന്റെ നടപടി കോടതി അലക്ഷ്യം : പ്രശാന്ത് ഭൂഷൺ

വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ മാത്രം അല്ല ഹർജിക്കാർക്ക് എതിരെയും നടപടി എടുക്കും എന്ന് പറയുന്നത് ഭീഷണി പെടുത്തൽ ആണെന്ന് പ്രശാന്ത് ഭൂഷൺ

രാജ്യ സുരക്ഷയും ആയി ബന്ധപ്പെട്ട രേഖകളും, വിദേശ രാജ്യങ്ങളും ആയി ബന്ധപ്പെട്ട രേഖകളും വിവരാവകാശ നിയമനത്തിന്റെ പരിധിയിൽ വരില്ല. അതീവ രഹസ്യം എന്ന് രേഖപ്പെടുത്തിയ രേഖകൾ ആണ് ഇപ്പോൾ പൊതു മണ്ഡലത്തിൽ ഉള്ളത്. : വേണുഗോപാൽ

പ്രതിരോധ കരാറുകളും ആയി ബന്ധപ്പെട്ട രേഖകൾ പരസ്യപ്പെടുത്താൻ ഉള്ളത് അല്ല : വേണുഗോപാൽ

ഈ രേഖകൾ കോടതിയിൽ ഫയൽ ചെയ്യാൻ ശ്രമിക്കുക വഴി പ്രശാന്ത് ഭൂഷണും ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു: വേണുഗോപാൽ


ഹിന്ദു ദിനപത്രം രേഖകൾ പ്രസിദ്ധീകരിച്ചപ്പോൾ അതിന്റെ മുകളിൽ “സീക്രട്ട്” എന്ന് എഴുതിയത് മാച്ച് കളഞ്ഞു: വേണുഗോപാൽ

ഈ രാജ്യത്തെ എഫ് 16 പോലുള്ള ശത്രു രാജ്യങ്ങളിലെ യുദ്ധ വിമാനങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടത് ഉണ്ട് : വേണുഗോപാൽ

ഔദ്യോഗിക രഹസ്യ രേഖകൾ പ്രസിദ്ധീകരിക്കുന്നത് 4 മുതൽ 14 വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ആണ്: വേണുഗോപാൽ

ലോകം മുഴുവൻ ഈ രേഖകൾ പ്രചരിപ്പിച്ചു. എത്ര വലിയ ദ്രോഹം ആണ് ഈ രാജ്യത്തോട് ചെയ്തത് : വേണുഗോപാൽ

സി ബി ഐ അന്വേഷണത്തിന് ഇപ്പോൾ ഉത്തരവ് ഇട്ടാൽ. അത് രാജ്യത്തിന് ഉണ്ടാക്കുന്ന നഷ്ടം വലുത് ആയിരിക്കും. : വേണുഗോപാൽ

ജസ്റ്റിസ് കെ എം ജോസഫ് : രാജ്യ സുരക്ഷ സംബന്ധിച്ച വിഷയം ഇവിടെ ഉയരുന്നില്ല. ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടോ എന്നതാണ് വിഷയം.

ജസ്റ്റിസ് ജോസഫ് : ഗൗരവ്വം ഏറിയ വിഷയം ഉയരുമ്പോൾ രാജ്യ സുരക്ഷയിൽ പരിരക്ഷ നേടുക ആണോ ?


ജസ്റ്റിസ് ജോസഫ് : അഴിമതി ജുഡീഷ്യയിൽ പരിശോധനയിൽ നിന്ന് ഒഴിവാക്കാൻ രാജ്യ സുരക്ഷാ കാരണം ആക്കാൻ കഴിയില്ല.

നിയമ ലംഘിക്കപ്പെട്ടാൽ, ഞങ്ങൾ നോക്കി നിൽക്കണമോ ? ഇവിടെ രാജ്യ സുരക്ഷയും ആയി ബന്ധപ്പെട്ട രേഖകൾ ആണ് മോഷണം പോയത് : വേണുഗോപാൽ

മോഷ്ടിക്കപ്പെട്ട രേഖകൾ ആണെങ്ങിലും കോടതിക്ക് അത് പരിശോധിക്കാം. രേഖ എങ്ങനെ കൈക്കലാക്കി എന്നത് കോടതിയുടെ വിഷയം അല്ല : ജസ്റ്റിസ് ജോസഫ്

മോഷ്ടിക്കപ്പെട്ട രേഖകളുടെ ഉറവിടം വെളിപ്പെടുത്തിയാൽ മാത്രമേ ആ രേഖകൾ കോടതിക്ക് പരിശോധിക്കാൻ ആകുകയുള്ളു : വേണുഗോപാൽ

പ്രതിരോധ മന്ത്രാലയത്തിൽ എവിടെ നിന്ന് രേഖകൾ കിട്ടി എന്ന് ഹർജിക്കാർ വെളിപ്പെടുത്തണം : കെ കെ വേണുഗോപാൽ

നിയമവിധേയം അല്ലാതെ കിട്ടിയ രേഖകൾ കോടതിക്ക് പരിഗണിക്കാൻ കഴിയില്ല : വേണുഗോപാൽ

ഈ വിഷയത്തിലെ നിയമം ആണ് അറ്റോർണി പറയേണ്ടത്. അങ്ങ് അത് പറയുന്നില്ല : ജസ്റ്റിസ് ജോസഫ്

അന്തരാഷ്ട്ര കരാറുകളെ കുറിച്ചാണോ വിശദീകരിക്കേണ്ടത് ? ആദ്യം മുതലേ തുടങ്ങണം എന്നാണോ കോടതി പറയുന്നത് ? അന്താരാഷ്ട്ര കരാറുകൾ കോടതി റദ്ദാക്കിയാൽ അത് നൽകുന്ന സൂചന എന്താണ് : വേണുഗോപാൽ

റാഫേൽ ഇടപാടും ആയി ബന്ധപ്പെട്ട് ഇത് വരെ കേസ് രെജിസ്റ്റർ ചെയ്തിട്ടില്ല. ചെയ്താൽ ഹർജികരെയും അതിൽ ഉൾപെടുത്തേണ്ടി വരും : വേണുഗോപാൽ

റാഫേൽ രേഖകൾ ചോർന്നതും ആയി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണം നടക്കുന്നു. ഇത് വരെ കേസ് രെജിസ്റ്റർ ചെയ്തിട്ടില്ല. ചെയ്താൽ ഹർജികരെയും അതിൽ ഉൾപെടുത്തേണ്ടി വരും : വേണുഗോപാൽ

ഹർജിക്കാർ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു. അവരുടെ പുനഃ പരിശോധന ഹർജികൾ കോടതി തള്ളണം. ഇത് പ്രതിരോധ കരാറും ആയി ബന്ധപ്പെട്ട വിഷയം ആണ് : വേണുഗോപാൽ

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് : ഒരു കള്ളൻ തന്റെ നിരപരിധിത്വം തെളിയിക്കാൻ മോഷ്ടിച്ച ഒരു രേഖ ഹാജർ ആക്കുന്നു. ആ രേഖ അയാളുടെ നിരപരിധത്വം തെളിയിക്കുന്നത് ആണ്. ജഡ്ജി ആ രേഖ സ്വീകരിക്കണമോ വേണ്ടയോ ?

വേണുഗോപാൽ : രേഖയുടെ ഉറവിടം കള്ളൻ വെളിപ്പെടുത്തിയാൽ ജഡ്ജിക്ക് അത് സ്വീകരിക്കാം.

ജസ്റ്റിസ് കെ എം ജോസഫ് : ബൊഫോഴ്‌സ് കേസിലും ഈ മാനദണ്ഡം ബാധകം ആണോ ? അങ്ങനെ എങ്കിൽ ആ കേസും കേൾക്കാൻ കഴിയില്ല അല്ലോ ?

ജസ്റ്റിസ് കൗൾ : രേഖകൾ ഞങ്ങളുടെ മുന്നിൽ എത്തി. ഇനി ഞങ്ങൾ അത് പരിശോധിക്കുന്നതിൽ എന്താണ് കുഴപ്പം ?

പ്രതിരോധ കരാറുകൾ ഭരണപരം ആയ വിഷയം ആണ്. ലോകത്ത് ഒരു രാജ്യത്ത് മാത്രമേ അത് കോടതിയുടെ ജുഡീഷ്യൽ പരിശോധനക്ക് വിദേയം ആകുകയുള്ളു. അത് ഇന്ത്യ ആണ് : വേണുഗോപാൽ

ജസ്റ്റിസ് കൗൾ : ഈ രേഖകൾ മോഷണം പോകാതെ ഇരിക്കാൻ സർക്കാർ നോക്കണം ആയിരുന്നു. ഈ രേഖകൾ ഞങ്ങൾ സംശയത്തോടെ നോക്കണം എന്ന് അറ്റോർണിക്ക് പറയാം. എന്നാൽ നോക്കുകയെ ചെയ്യരുത് എന്ന് പറയാൻ കഴിയില്ല.

രാജ്യത്തിൻറെ നിലനിൽപ്പിന്റെ വിഷയം ആയതിനാൽ, പ്രതിരോധ വിഷയങ്ങൾ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയം ആക്കുന്നതിനെ സംബന്ധിച്ച് ഒരു നിയമ നിർമ്മാണം അനിവാര്യം ആണ് : വേണുഗോപാൽ

സുപ്രീം കോടതി കരുതലോടെ വേണം ഈ വിഷയം കൈകാര്യം ചെയ്യേണ്ടത്. ഏതൊരു പരാമർശവും സർക്കാരിന്റെ സ്ഥിരതയെ ബാധിക്കും: കെ കെ വേണുഗോപാൽ

റാഫേൽ ഇടപാടും ആയി ബന്ധപ്പെട്ട റിപ്പോർട്ട് പാർലമെന്റിന്റെ പരിഗണനയിൽ ആണ്. അത് പാര്ലമെന്റ് നോക്കും : അറ്റോർണി ജനറൽ

ശത്രു രാജ്യങ്ങളിൽ നിന്ന് രാജ്യത്തെ പ്രതിരോധിക്കാൻ ആധുനിക ആയുധങ്ങൾ വേണം. ഇത് രാജ്യ സുരക്ഷയുടെ വിച്ഛയം ആണ് : വേണുഗോപാൽ

ഈ കോടതിയിൽ നിന്ന് ഉണ്ടാകുന്ന ഓരോ പരാമർശവും സർക്കാരിന് എതിരെ ഉപയോഗിക്കും. അതിനാൽ ആണ് കരുതലോടെ വിഷയം കൈകാര്യം ചെയ്യണം എന്ന് പറയുന്നത്. ഇത് പ്രതിരോധ മേഖലയും ആയി ബന്ധപ്പെട്ട കാര്യം ആണ് : വേണുഗോപാൽ

ചീഫ് ജസ്റ്റിസ് ഗോഗോയ് : ഒരു വ്യക്തി പൊതു താത്പര്യ ഹർജിയും ആയി കോടതിയെ സമീപിക്കുന്നു. അദ്ദേഹത്തിന്റെ ഉദ്ദേശ ലക്‌ഷ്യം ശരി അല്ല എന്ന് കോടതിക്ക് തോന്നുന്നു. എന്നാൽ ആവശ്യം ന്യായം ആണെന്നും. അങ്ങനെ എങ്കിൽ ഒരു അമിക്കസ് ക്യുറിയെ നിയമിച്ച് ആ ഹർജി പരിഗണിച്ചു കൂടെ ?

വേണുഗോപാൽ : തീർച്ച ആയും പരിഗണിക്കാം. എന്നാൽ ആ വിഷയം വല്ല തോടോ, ഡാം മോ, മറ്റോ ആകണം. ഇത് രാജ്യ രക്ഷയും ആയി ബന്ധപ്പെട്ട പ്രതിരോധ കരാർ ആണ്.

ഹിന്ദുവും വാർത്ത ഏജൻസി ആയ എ എൻ ഐ യും പ്രസിദ്ധീകരിച്ച രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ചതാണ്. അത് സംബന്ധിച്ച് സ്വീകരിച്ച നടപടി നാളെ കോടതിയെ അറിയിക്കാം എന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ

രേഖകൾ കളവ് പോയതാണ് എന്ന് വ്യക്തമാക്കി പ്രതിരോധ വകുപ്പ് സെക്രട്ടറി സത്യവാങ് മൂലം ഫയൽ ചെയ്യുമോ : ചീഫ് ജസ്റ്റിസ്

ചെയ്യാം. വ്യാഴ്ച ചെയ്യാം : അറ്റോർണി ജനറൽ

വിസിൽ ബ്ലോവർ മാർ ഇത്തരം രേഖകൾ പുറത്ത് നൽകാറുണ്ട്. സി ബി ഐ മുൻ ഡയറക്റ്റർ രഞ്ജിത് സിൻഹയുടെ വീട്ടിലെ സന്ദർശക രെജിസ്റ്റർ ഇങ്ങനെ പുറത്ത് വന്നതാണ്. അത് പോലെ തന്നെ 2 ജി കേസിലെ രേഖകളും. ഈ രേഖകളുടെ അടിസ്ഥാനത്തിൽ ആണ് കോടതി അന്വേഷണത്തിന് ഉത്തരവ് ഇട്ടത് : ഭൂഷൺ

പ്രതിരോധ കരാറുകളും ആയി ബന്ധപ്പെട്ട രേഖകൾ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയം ആക്കരുത് എന്ന അറ്റോർണി ജനറലിന്റെ വാദം അത്ഭുധപെടുത്തുന്നു : ഭൂഷൺ

ഞങ്ങൾ അറ്റോർണിയുടെ വാദം അംഗീകരിച്ചാൽ ഈ രേഖകൾ പരിശോധിക്കില്ല. ഈ രേഖകൾ ഒഴികെ ഉള്ള നിങ്ങളുടെ പുനഃ പരിശോധന ഹർജികൾ കേൾക്കാം. ഞങ്ങൾ അറ്റോർണി ജനറലിന്റെ വാദം തള്ളിയാൽ, ഈ രേഖകൾ എങ്ങനെ ഈ ഹർജികൾക്ക് ബാധകം ആണെന്ന് പരിശോധിക്കാം : ചീഫ് ജസ്റ്റിസ്

ആ രേഖകൾ പരിശോധക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ മാത്രം ഇപ്പോൾ വാദം ചുരുക്കി നിറുത്തുക : ചീഫ് ജസ്റ്റിസ്

ഞാൻ ഇവിടെ ഹാജർ ആക്കിയ ഒട്ടു മിക്ക രേഖകളുടെയും ഉറവിടം വെളുപ്പെടുത്തിയിട്ടുണ്ട്. മിക്കതും ഹിന്ദു, കാരവൻ, ഇന്ത്യൻ എക്സ്പ്രസ് എന്നിവയിൽ നിന്നാണ്. ഒരു രേഖ മാത്രം ആണ് പ്രതിരോധ മന്ത്രലയത്തിൽ നിന്ന് ഉള്ളത് : ഭൂഷൺ

റാഫേൽ യുദ്ധ വിമാനങ്ങളുടെ വില ഉൾപ്പടെ ഉള്ള വിഷയങ്ങൾ സർക്കാർ പാർലമെന്റിൽ വെളുപ്പെടുത്തിയിട്ടുണ്ട്. പക്ഷേ സി എ ജി റിപ്പോർട്ടിന്റെ ഒരു ഭാഗം മാത്രം പാർലമെന്റിൽ വയ്ക്കുന്നതിന് മുമ്പ് പ്രസിദ്ധീകരിച്ചത് ഇത് ആദ്യം : ഭൂഷൺ

കരാറിലെ പല വ്യവസ്ഥകളും കോടതിയിൽ നിന്ന് മറച്ച് വച്ചു. അഴിമതി തടയുന്നതിനുള്ള കരാറിലെ വ്യവസ്ഥയിൽ മുൻ കാല പ്രാബല്യത്തോടെ മാറ്റം വരുത്തി : ഭൂഷൺ

ഹർജികൾ പരിഗണിക്കുന്നത് മാർച്ച് 14 ലേക്ക് മാറ്റി

ഹർജികൾ നാളെ കേൾക്കണം എന്ന് ഹർജിക്കാർ ആവശ്യപ്പെട്ടപ്പോൾ ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശം

രാജ്യത്തിന് യുദ്ധ വിമാനങ്ങൾ ആവശ്യം ആണ്. രാജ്യത്തിന് ടീച്ചർമാർ ആവശ്യം ആണ്. അങ്ങനെ പലതും ആവശ്യം ആണ്. എന്നാൽ ഞങ്ങൾക്ക് പരിമിതം ആയ സമയമേ ഉള്ളു. അത് കൊണ്ട് മാർച്ച് 14 ന് കേൾക്കാം. വൈകിട്ട് മൂന്ന് മണിക്ക്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം “ദശാവതാരം”; ‘രംഗപൂജ’ ഗാനം പുറത്ത്, ചിത്രം ഡിസംബർ 12 ന്

മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് കേരളത്തിൽ റിലീസ് ചെയ്യും.

Published

on

സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം പതിപ്പിലെ “രംഗപൂജ” ഗാനം പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് കേരളത്തിൽ റിലീസ് ചെയ്യും. എ വി.പ്രഫുൽചന്ദ്ര സംഗീതമൊരുക്കിയ ഗാനത്തിന് വരികൾ രചിച്ചത് ഗുരു താക്കൂർ. അജയ് ഗോഗവാലെ മറാത്തിയിൽ ആലപിച്ച ഈ ഗാനത്തിന്, വിവേക് നായിക്, സന്തോഷ് ബോട്ടെ, മങ്കേഷ് ഷിർക്കെ, ശിശിർ സപ്ലെ, ജനാർദൻ ധത്രക്, ഉമേഷ് ജോഷി എന്നിവരാണ് പിന്നണിയിൽ ശബ്ദം നൽകിയിരിക്കുന്നത്.

സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൌസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവർ ചേർന്നാണ്. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് മാക്സ് മാർക്കറ്റിംഗ് ബാനറിൽ ഉമേഷ് കുമാർ ബൻസാൽ, ബവേഷ് ജനവ്ലേക്കർ, വരുൺ ഗുപ്ത. ചരിത്രത്തിൽ ആദ്യമായാണ് ഒരു മറാത്തി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ തീയേറ്റർ റിലീസായെത്തുന്നത്.

ദിലീപ് പ്രഭാവൽക്കർ, മഹേഷ് മഞ്ജരേക്കർ, ഭരത് ജാദവ്, സിദ്ധാർത്ഥ് മേനോൻ, പ്രിയദർശിനി ഇൻഡാൽക്കർ, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെർഡെ, സുനിൽ തവാഡെ, ആരതി വഡഗ്ബാൽക്കർ, ലോകേഷ് മിത്തൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഏതു ഭാഷയിലെയും മികച്ച ചിത്രങ്ങളെ ഒരേ മനസ്സോടെ സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ എന്നത് കൊണ്ടാണ് ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് അവർക്കു മുന്നിലേക്ക് എത്തിക്കുന്നതെന്ന് വരുൺ ഗുപ്ത വെളിപ്പെടുത്തിയിരുന്നു. “ദശാവതാരം” എന്ന ചിത്രത്തിലെ ദൃശ്യങ്ങളും ഈ ചിത്രം പങ്ക് വെക്കുന്ന വികാരവും തന്നെ അമ്പരപ്പിച്ചു എന്നും, ഇത്തരമൊരു മികച്ച ചിത്രം ഭാഷയുടെ അതിർവരമ്പുകൾക്കുള്ളിൽ ഒതുങ്ങി പോകരുത് എന്ന ആഗ്രഹമാണ് ഇത് മലയാളത്തിൽ എത്തിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നും അദ്ദേഹം വിശദീകരിച്ചു.

ക്രിയേറ്റീവ് പ്രൊഡ്യൂസർ-അജിത് ഭുരെ, ഛായാഗ്രഹണം-ദേവേന്ദ്ര ഗോലത്കർ, സംഗീതം, പശ്‌ചാത്തല സംഗീതം- എ വി.പ്രഫുൽചന്ദ്ര, എഡിറ്റർ-ഫൈസൽ മഹാദിക്, ഗാനരചന, സംഭാഷണം-ഗുരു താക്കൂർ, ഓൺ സെറ്റ് എഡിറ്റർ-സുദർശൻ സത്പുതേ, സൌണ്ട് ഡിസൈൻ-ശിശിർ ചൌസാൽക്കർ, അക്ഷയ് വൈദ്യ, പ്രൊഡക്ഷൻ ഡിസൈൻ-സഞ്ജീവ് റാണെ, കോസ്റ്റ്യൂം ഡിസൈൻ-സച്ചിൻ ലോവലേക്കർ, മേക്കപ്പ് ഡിസൈൻ-രോഹിത് മഹാദിക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ചന്ദ്രശേഖർ നന്നവെയർ, നൃത്തസംവിധായക-സോണിയ പാർച്ചൂരെ, പൂജ കാലെ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ-സിദ്ധാന്ത് പാട്ടീൽ, കൺസെപ്റ്റ് ആർട്ട്-ആശിഷ് ബോയാനെ, നിർമ്മാണ ടീം- വിക്രാന്ത് ഷിൻഡെ, അക്ഷയ് കോലാപൂർക്കർ, സിദ്ധാർത്ഥ ശങ്കര, നരേന്ദ്ര റാസൽ, സംവിധാന ടീം- മോഹിത് കുണ്ടെ, സിദ്ധാന്ത് പാട്ടീൽ, ഹൃതുജ വാസൈകർ, ആശിഷ് മോറെ, റീ-റെക്കോർഡിംഗ്-വിത്തൽ ഗോർ, ആക്ഷൻ-ബികാഷ് കുമാർ സിംഗ്, ഡിഐ & വിഎഫ്എക്സ്-ന്യൂബ് സിറസ്, കളറിസ്റ്റ്-ഹാനി ഹാലിം, ചീഫ് അസിസ്റ്റന്റ് ഡയറക്ടർ-സേജൽ രൺദീവ്, അനികേത് സാനെ, പിആർഒ- ശബരി

Continue Reading

Film

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘കിരീടം’ 4K പ്രീമിയര്‍; ‘ഇത് ഒരു ബഹുമതിയെന്ന് മോഹന്‍ലാല്‍

മോഹന്‍ലാല്‍-തിലകന്‍ താരജോഡി അമരക്കാരാക്കിയ ഈ സിനിമയുടെ സ്‌ക്രീനിങ്, പ്രത്യേക പ്രദര്‍ശനങ്ങളുടെ ഭാഗമായി ലോക പ്രീമിയറായാണ് നടന്നത്.

Published

on

ഗോവ: മലയാളത്തിന്റെ ക്ലാസിക് ചിത്രമായ ‘കിരീടം’ 56ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (IFFI) 4k ദൃശ്യഗുണത്തോടെ പ്രദര്‍ശിപ്പിച്ചു. മോഹന്‍ലാല്‍-തിലകന്‍ താരജോഡി അമരക്കാരാക്കിയ ഈ സിനിമയുടെ സ്‌ക്രീനിങ്, പ്രത്യേക പ്രദര്‍ശനങ്ങളുടെ ഭാഗമായി ലോക പ്രീമിയറായാണ് നടന്നത്. നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ (NFAI) 35mm റിലീസ് പ്രിന്റില്‍ നിന്നാണ് ചിത്രം സൂക്ഷ്മതയോടെ പുനഃസ്ഥാപിച്ചത്. യഥാര്‍ത്ഥ ക്യാമറ നെഗറ്റീവ് ജീര്‍ണ്ണിച്ചിരുന്നുവെങ്കിലും, പതിറ്റാണ്ടുകളായി ആര്‍ക്കൈവ് അത് സംരക്ഷിച്ചുവെന്നാണ് വിവരം. ചിത്രത്തിന് അന്തിമ ഗ്രേഡിങ് നിര്‍വഹിച്ചത് ഇതിന്റെ ഛായാഗ്രാഹകനായ എസ്. കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു.

ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയതിനെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചു. ‘കിരീടം പുനഃസ്ഥാപിച്ച് ലോകപ്രീമിയര്‍ കാണാന്‍ കഴിയുന്നത് ഒരു ബഹുമതിയാണ്, ഇന്ത്യയുടെ സിനിമാറ്റിക് പൈതൃകം ഭാവി തലമുറകള്‍ക്കായി സംരക്ഷിക്കുന്ന NFAIക്ക് അഭിനന്ദനങ്ങള്‍’ എന്നാണ് അദ്ദേഹം കുറിച്ചത്. മോഹന്‍ലാല്‍-തിലകന്‍ വികാരാധിഷ്ഠിതമായി അവതരിപ്പിച്ച അച്ഛന്‍-മകന്‍ ബന്ധം, പ്രത്യേകിച്ച് ‘കത്തി താഴെയിടെടാ’ എന്ന ഐക്കോണിക് രംഗം, ഇന്നും മലയാളസിനിമയിലെ ഏറ്റവും ശക്തമായ നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

ചിത്രത്തിന്റെ നിര്‍മാതാക്കളായ എന്‍. ഉണ്ണിക്കൃഷ്ണനും ദിനേഷ് പണിക്കറും നല്‍കിയ പഴയ അഭിമുഖത്തില്‍, ‘കിരീടത്തിന് ജനങ്ങളില്‍ നിന്ന് ലഭിച്ച സ്വീകാര്യത, പിന്നീടുണ്ടാക്കിയ സിനിമകള്‍ക്കുപോലും ലഭിച്ചിട്ടില്ല. കഥയുടെ ആഴമാണ് അതിന്റെ ശക്തി’ എന്ന് വ്യക്തമാക്കിയിരുന്നു. കിരീടത്തിന്റെ തുടര്‍ച്ചയായിരുന്ന ചെങ്കോല്‍ ഈ സ്വീകാര്യതയിലേക്കുയര്‍ന്നില്ല എന്നും അവര്‍ പറഞ്ഞിരുന്നു. ലോഹിതദാസിന്റെ തിരക്കഥയും സിബി മലയില്‍ സംവിധാനം ചെയ്ത സംവിധാന മികവും ഒന്നിച്ചെത്തി 1989 ജൂലൈ ഏഴിന് പുറത്തിറങ്ങിയ കിരീടം, ഒരു യുവാവിന്റെ ജീവിതം സാഹചര്യങ്ങള്‍ എങ്ങനെ വഴിമാറിക്കുന്നു എന്നതിന്റെ കടുത്ത സാമൂഹിക-വൈകാരിക അവതരണമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. മോഹന്‍ലാല്‍ അഭിനയിച്ച ‘ഭരതം’ ഉള്‍പ്പെടെ നിരവധി ക്ലാസിക് സിനിമകളുടെ റെസ്റ്ററേഷന്‍ നടപടികളും ഇപ്പോള്‍ അവസാനഘട്ടത്തിലാണ്.

Continue Reading

entertainment

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് നവംബര്‍ 28ന്

വൈകുന്നേരം 6 മണിക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുക.

Published

on

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ‘ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് തീയതി പുറത്ത്. നവംബര്‍ 28 വെള്ളിയാഴ്ച, വൈകുന്നേരം 6 മണിക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുക. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐ ആം ഗെയിം’.

ഇപ്പൊള്‍ ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ നാല്പതാം ചിത്രമായി ഒരുക്കുന്ന ‘ഐ ആം ഗെയിം’ ല്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കതിര്‍, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന്‍ എന്നിവരും വേഷമിടുന്നുണ്ട്. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാര്‍ എന്നീ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിര്‍വഹിച്ചിട്ടുള്ള അന്‍പറിവ് മാസ്റ്റേഴ്‌സ് ‘ആര്‍ഡിഎക്‌സ്’ എന്ന ചിത്രത്തിന് ശേഷം വീണ്ടും നഹാസ് ഹിദായത്തുമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിംഗ്- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന്‍ ചാലിശ്ശേരി, മേക്കപ്പ് – റോണക്‌സ് സേവ്യര്‍. കോസ്റ്റ്യൂം- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, അസോസിയേറ്റ് ഡയറക്ടര്‍- രോഹിത് ചന്ദ്രശേഖര്‍. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, VFX – തൗഫീഖ് – എഗ്വൈറ്റ്, പോസ്റ്റര്‍ ഡിസൈന്‍- ടെന്‍ പോയിന്റ്, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്‌സ് – കണ്ണന്‍ ഗണപത്, സ്റ്റില്‍സ്- എസ് ബി കെ, പിആര്‍ഒ- ശബരി

Continue Reading

Trending