Culture
അഴിമതിയില്‍ റഫാല്‍ പ്രധാന വിഷയം; പ്രധാനമന്ത്രി മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി
ഹൊസപേട്ട്: റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ എന്‍.ഡി.എ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശം അഴിച്ചു വിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ഇപ്പോഴത്തെ പ്രധാന വിഷയമാണ് റഫാല്‍ ഇടപാടെന്ന് രാഹുല്‍ പറഞ്ഞു. കര്‍ണാടകയിലെ ബെല്ലാരിക്കു സമീപം ഹൊസപേട്ടില്‍ കോണ്‍ഗ്രസ് ജനശീര്വാദ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയര്‍വ്യൂ മിററില്‍ നോക്കിയാണ് പ്രധാനമന്ത്രി വാഹനമോടിക്കുന്നത്. അതിനാല്‍ തന്നെ അപകടങ്ങളും സംഭവിക്കുന്നു. നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി തുടങ്ങിയവ ഇങ്ങനെ സംഭവിച്ചതാണ്. റിയര്‍വ്യൂ കണ്ണാടിയില്‍ നോക്കി രാജ്യം ഭരിക്കാനാവില്ല. ഭരണം എങ്ങിനെ നടത്തണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയില്‍ നിന്നും മോദി പഠിക്കണമെന്നും രാഹുല്‍ ഉപദേശിച്ചു.
PM Modi has no vision for the future. Farmers ask for better MSP, but he asks ‘What happened in the last 60 years?’. Instead of solving the current issues, Modi is stuck in the past. India didn’t make him PM for this: CP Rahul Gandhi #JanaAashirwadaYatre #RGInKarnataka pic.twitter.com/hPrfmKUIGB
— Congress (@INCIndia) February 10, 2018
തന്റെ ഒരു സുഹൃത്തിനു വേണ്ടി ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി റഫാല്‍ കരാര്‍ മാറ്റുകയായിരുന്നെന്നും ഇടപാടുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച മൂന്ന് ചോദ്യങ്ങള്‍ക്ക് മോദി ഉത്തരം നല്‍കിയിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബംഗളൂരു ആസ്ഥാനമായ എച്ച്.എ.എല്ലിനായിരുന്നു നേരത്തെ റഫാല്‍ വിമാന നിര്‍മാണത്തിനായി കരാറുണ്ടാക്കിയിരുന്നത്. 70 വര്‍ഷമായി ഇന്ത്യന്‍ വ്യോമ സേനക്കു വേണ്ടി വിമാനങ്ങളുണ്ടാക്കുന്നത് എച്ച്.എ.എല്‍ ആണ്. എന്നാല്‍ ബംഗളൂരു ആസ്ഥാനമായ കമ്പനിയില്‍ നിന്നും റഫാല്‍ മോദി എടുത്തു മാറ്റി അദ്ദേഹത്തിന്റെ സുഹൃത്തിന് നല്‍കിയെന്നും രാഹുല്‍ ആരോപിച്ചു. മൂന്നു ചോദ്യങ്ങളാണ് മോദിയോട് ഞങ്ങള്‍ ചോദിച്ചത്. 1. എന്ത് അടിസ്ഥാനത്തിലാണ് എച്ച്.എ.എല്ലില്‍ നിന്നും കരാര്‍ എടുത്ത് മാറ്റി സ്വന്തം സുഹൃത്തിന് നല്‍കിയത്? എന്തു കൊണ്ട് ബംഗളൂരുവിലെ യുവാക്കളുടെ ഭാവി ഇല്ലാതാക്കി സ്വന്തം സുഹൃത്തിന് നേട്ടമുണ്ടാക്കിക്കൊടുക്കുന്നു?. 2. നിങ്ങളുണ്ടാക്കിയ കരാറില്‍ വിമാനത്തിന്റെ വില കൂടിയോ, കുറഞ്ഞോ?. 3. നിങ്ങള്‍ പാരീസില്‍ കരാറുണ്ടാക്കുമ്പോള്‍ പ്രതിരോധമന്ത്രി ഗോവയില്‍ മീന്‍പിടിക്കുകയായിരുന്നു. നിങ്ങള്‍ക്ക് കരാറുണ്ടാക്കാന്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റിയുടെ അനുമതി ലഭിച്ചിരുന്നോ?. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ മോദി ഒരു മണിക്കൂര്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചു. പക്ഷേ ഒരു വാക്കു പോലും റഫാല്‍ ഇടപാടിനെ കുറിച്ച് മിണ്ടിയില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. രാജ്യത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. മോദിജി അഴിമതിയെ കുറിച്ചു സംസാരിക്കുന്നു. എന്നാല്‍ കര്‍ണാടകയില്‍ നേരത്തെ ഭരണം നടത്തിയിരുന്ന ബി.ജെ.പി സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ ലോക റെക്കോര്‍ഡ് ഭേദിച്ചവരാണെന്നും യദ്യൂരപ്പയെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട് രാഹുല്‍ പറഞ്ഞു. നാലു ദിവസത്തെ കര്‍ണാടക പര്യടനത്തിനെത്തിയ രാഹുല്‍ ബെല്ലാരി, കൊപ്പാള്‍, റെയ്ച്ചൂര്‍, കലബുറഗി, ബിദാര്‍ ജില്ലകളില്‍ റാലികളിലും റോഡ് ഷോയിലും കര്‍ഷകരുമായുള്ള സംവാദത്തിലും പങ്കെടുക്കുന്നുണ്ട്.
കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.
ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
news
കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും…
പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.
ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന് അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
international
ടേക്ക് ഓഫിന് തയ്യാറെടുത്ത എയര്‍ ബസ് വിമാനത്തില്‍ അഗ്നിബാധ
ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്..
സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തില്‍ ടെക് ഓഫിനൊരുങ്ങിയ എയര്‍ ബസ് വിമാനത്തില്‍ അഗ്നിബാധ. യാത്രക്കാര്‍ ബോര്‍ഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകള്‍ വയ്ക്കുന്നതിനിടെയാണ് അഗ്നിബാധയുണ്ടായത്. ലതാം എയര്‍ലൈന്റെ വിമാനത്തിലാണ് തീ പടര്‍ന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടലില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.
ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്. സാവോ പോളോയില്‍ നിന്ന് പോര്‍ട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എല്‍എ 3418 എന്ന വിമാനത്തിലാണ് അഗ്നിബാധയുണ്ടായത്. പുകയും അഗ്നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എയര്‍ബസ് എ320 വിമാനത്തിലാണ് അഗ്നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തില്‍ വിശദമാക്കുന്നത്.
-
kerala1 day agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
kerala3 days agoബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ
-
health12 hours agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
india2 days agoമദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന് അറസ്റ്റില്‍

