Connect with us

Culture

സ്ത്രീവിവേചനം ഇല്ലെന്ന് രാഹുല്‍ ഈശ്വര്‍; ശബരിമലയില്‍ അയ്യപ്പധര്‍മസേനയുടെ നിരാഹാരം 17 മുതല്‍ 22 വരെ

Published

on

കോഴിക്കോട്: ശബരമലയില്‍ സ്ത്രീ വിവേചനം ഉണ്ടായിട്ടില്ലെന്നും പ്രായത്തിന്റെ പേരിലുള്ള നിയന്ത്രണം മാത്രമാണ് ഉള്ളതെന്നും തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം നാലര ലക്ഷം സ്ത്രീകളാണ് അവിടെയെത്തിയത്. അമ്പത് വയസ്സിന് കൂടുതല്‍ പ്രായമുള്ള സ്ത്രീകളും പത്ത് വയസിന് താഴെയുള്ള പെണ്‍കുട്ടികളും എത്തുന്നുണ്ട്. തുലാമാസ പൂജക്കായി ശബരിമലയില്‍ യുവതികള്‍ എത്തുകയാണെങ്കില്‍ വഴിയില്‍ തടയില്ലെന്നും അതേസമയം യുവതികള്‍ വരുന്ന വഴിയില്‍ അയ്യപ്പ ധര്‍മസേനാ പ്രവര്‍ത്തകര്‍ കിടക്കുമെന്നും അവരുടെ ദേഹത്ത് ചവിട്ടി മാത്രമെ യുവതികള്‍ക്ക് ശബരിമലയില്‍ കയറാന്‍ പറ്റുകയുള്ളൂവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഈ മാസം 17 മുതല്‍ 22 വരെ ശബരിമലപള്ളിക്കെട്ടുമുതല്‍ ജെല്ലിക്കെട്ടുവരെ എന്ന ആശയമുയര്‍ത്തി ശബരിമലയില്‍ നിരാഹാര സമരം നടത്തും. മതസൗഹാര്‍ദത്തിലധിഷ്ഠിതവും ഗാന്ധിയന്‍ മാര്‍ഗത്തിലുമാണ് നിരാഹാരസമരം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണന്‍ സ്വാമിയുടേത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ്. ശബരിമല ഏകീകൃത സിവില്‍ കോഡിന്റെ ആരംഭമാകട്ടെ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നത്. ഇത്തരത്തിലുള്ള രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി ശബരിമലയെ എറിഞ്ഞുകൊടുക്കാനാവില്ലെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ വിഷയത്തില്‍ വനിതാ കമ്മീഷന്റെ നിലപാടിനോട് ശക്തമായി വിയോജിക്കുന്നു. അമ്പലങ്ങളോ പള്ളികളോ പൊതുസ്ഥലങ്ങളല്ല. പൊതു ആരാധനക്കുവേണ്ടിയുള്ള വിശ്വാസികളുടെ സ്ഥലമാണത്. അതേസമയം ശബരിമല പൊതുസ്ഥലമായി ബ്രാന്‍ഡ് ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നത്. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിക്കെതിരേ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിലുള്ള ദേവതയുടെ അവകാശത്തെ വേണ്ടരീതിയില്‍ പരിഗണിച്ചിട്ടില്ലെന്നും വിധി പ്രസ്താവിച്ച ജഡ്ജിമാരില്‍ അഞ്ചു ചോദ്യങ്ങള്‍ മൂന്നുപേര്‍ പരിഗണിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് പുന:പരിശോധനാ ഹര്‍ജി നല്‍കുന്നത്. വിശ്വാസ സംസ്‌കാരത്തിന് സ്വാതന്ത്ര്യവേണമെന്ന ഭരണഘടനയിലെ അവകാശം സംരക്ഷിക്കണമെന്നാണ് അയ്യപ്പധര്‍മസേന ആവശ്യപ്പെടുന്നത്. 800 കോടിയോളം രൂപ ശബരിമലയില്‍ നിന്നുമാത്രമായി ലഭിക്കുന്ന ദേവസ്വം ബോര്‍ഡ് റിവ്യൂ പെറ്റീഷന് പോകാത്തത് ധാര്‍ഷ്ഠ്യമാണ്.

സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനെ പോലുംവെക്കാതിരുന്നത് അനീതിയാണ്. ഓരോ അമ്പലത്തിലും ദേവതകള്‍ വ്യത്യസ്തമാണ്. ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അത് മാനിച്ചാവണം അവിടെ പോവാന്‍. ക്ഷേത്രങ്ങളെ ആര്‍ത്തവത്തോടു ബന്ധിപ്പിച്ചതാണ് ഫെമിനിസ്റ്റുകള്‍ക്ക് അവസരം ലഭിക്കാന്‍ കാരണം. ആര്‍ത്തവവുമായി ബന്ധിപ്പിച്ചതാണ് ശബരിമല കേസ് ദുര്‍ബലപ്പെടാന്‍ കാരണം. രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending