Connect with us

Culture

കേരളത്തിലേക്ക് വേനല്‍ക്കാല പ്രത്യേക ട്രെയിനുകള്‍

Published

on

തിരുവനന്തപുരം: വേനല്‍ക്കാല അവധിത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ-എറണാകുളം, എറണാകുളം-രാമേശ്വരം, ചെന്നൈ-കൊല്ലം, എറണാകുളം-വേളാങ്കണ്ണി, കൊച്ചുവേളി-മുംബൈ, കൊച്ചുവേളി-ഹൈദരാബാദ് റൂട്ടുകളിലാണ് ട്രെയിന്‍ അനുവദിച്ചത്.

ചെന്നൈ -എറണാകുളം
ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സുവിധ ട്രെയിന്‍(82631) ഏപ്രില്‍ ആറ്, 13, 20, 27, മേയ് നാല്, 11, 18, 25 ജൂണ്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളില്‍ വൈകിട്ട് 6.20ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.45ന് എറണാകുളത്ത് എത്തിച്ചേരും .എറണാകുളം ജംഗ്ഷന്‍-ചെന്നൈ സെന്‍ട്രല്‍ സുവിധ പ്രത്യേക ട്രെയിന്‍(82632) ഏപ്രില്‍ എട്ട്്, 15, 22, 29, മേയ് ആറ്, 13, 20, 27 ജൂണ്‍ മൂന്ന്, 10, 17, 24, ജൂലായ് ഒന്ന് തീയതികളില വൈകിട്ട് ഏഴിന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.20ന് ചെന്നൈയില്‍ എത്തിച്ചേരും. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06041) ഏപ്രില്‍ രണ്ട്, ഒമ്പത്, 16, 23, 30 മേയ് ഏഴ്, 14, 21, 28 ജൂണ്‍ നാല്, 11, 18, 25 തീയതികളില്‍ വൈകിട്ട് 6.20ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ എട്ടിന് എറണാകുളത്ത് എത്തും. എറണാകുളം ജംഗ്ഷന്‍- ചെന്നൈ സെന്‍ട്രല്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06042) ഏപ്രില്‍ അഞ്ച്, 12, 19, 26 മേയ് മൂന്ന്, 10, 17, 24, 31, ജൂണ്‍ ഏഴ്, 14, 21, 28, തീയതികളില്‍ വൈകിട്ട് 7.30ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30ന് ചെന്നൈയില്‍ എത്തിച്ചേരും.
ചെന്നൈ സെന്‍ട്രല്‍ കൊല്ലം സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06047) ഏപ്രില്‍ അഞ്ച്, 12, 19, 26 മേയ് മൂന്ന്, 10,17, 24, 31ജൂണ്‍ ഏഴ്, 21, 28 തീയതികളില്‍ വൈകിട്ട് 6.20ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.30ന് കൊല്ലത്ത് എത്തും. ചെന്നൈ സെന്‍ട്രല്‍-കൊല്ലം സുവിധ ട്രെയിന്‍(82633) ഏപ്രില്‍ ജൂണ്‍ 14ന് വൈകിട്ട് 6.20ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30ന് കൊല്ലത്ത് എത്തും. കൊല്ലം-ചെന്നൈ സെന്‍ട്രല്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06048) ഏപ്രില്‍ ആറ്, 13, 20, 27 മേയ് നാല്, 11, 18, 25, ജൂണ്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളില്‍ ഉച്ചക്ക് 1.30ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.30ന് ചെന്നൈയില്‍ എത്തും.

എറണാകുളം -രാമേശ്വരം
എറണാകുളം ജംഗ്്ഷന്‍- രാമേശ്വരം സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06035) ഏപ്രില്‍ മൂന്ന്, 10, 17, 24 മേയ് ഒന്ന്, എട്ട്, 15, 22, 29, ജൂണ്‍ അഞ്ച്്, 12, 19, 26 തീയതികളില്‍ രാത്രി 11ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.10ന് രാമേശ്വരത്ത് എത്തും. രാമേശ്വരം-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06036) ഏപ്രില നാല്, 11, 18, 25 മേയ് രണ്ട്, ഒമ്പത്, 16, 23,30 ജൂണ്‍ ആറ്, 13, 20, 27, തീയതികളില്‍ രാത്രി 111.10ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.1545ന് എറണാകുളത്ത് എത്തും.

എറണാകുളം -വേളാങ്കണ്ണി
എറണാകുളം ജംഗ്്ഷന്‍-വേളാങ്കണ്ണി സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06016) ഏപ്രില്‍ ആറ്, 13, 20, 27 മേയ് നാല്, 11, 18, 25, ജൂണ്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളില്‍ വൈകിട്ട് ഏഴിന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10ന് വേളാങ്കണ്ണിയില്‍ എത്തും. വേളാങ്കണ്ണി-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06015) ഏപ്രില്‍ എട്ട്, 15, 22, 29 മേയ് ആറ്, 13, 20, 27, ജൂണ്‍ മൂന്ന്, 10, 17, 24, ജൂലായ് ഒന്ന് തീയതികളില വൈകിട്ട് 7.30ന് വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.45ന് എറണാകുളത്ത് എത്തും.

തിരുവനന്തപുരം-കാരയ്ക്കല്‍
തിരുവനന്തപുരം-കാരയ്ക്കല്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06046) ഏപ്രില്‍ നാല് മുതല്‍ ജൂണ്‍ 27 വരെ ബുധനാഴ്ചകളില്‍ വൈകീട്ട് 3.25ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലര്‍ച്ചെ 3.45ന് കാരയ്ക്കലില്‍ എത്തിച്ചേരും. കാരയ്ക്കല്‍-തിരുവനന്തപുരം സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06045) ഏപ്രില്‍ അഞ്ചുമുതല്‍ ജൂണ്‍ 28 വരെ വ്യാഴാഴ്ചകളില്‍ രാത്രി 10.45ന് കാരയ്ക്കലില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം ഉച്ചയ്ക്ക് 12.15ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
ചെന്നൈ എഗ്മൂര്‍-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06033) ഏപ്രില്‍ 7,14,21,28 മേയ് അഞ്ച്, 12, 19,26, ജൂണ്‍ രണ്ട്, ഒമ്പത്, 16, 23, 30 തിയതികളില്‍ രാത്രി 11.40ന് എഗ്മൂറില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം ഉച്ചയ്ക്ക് ശേഷം 1.30ന് എറണാകുളത്ത് എത്തും. എറണാകുളം ജംഗ്ഷന്‍- ചെന്നൈ എഗ്മൂര്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06034) ഏപ്രില്‍ 10, 17, 24, മേയ് അഞ്ച്, 12, 19, 26, ജൂണ്‍ മൂന്ന് തീയതികളില്‍ വൈകീട്ട് അഞ്ചിന് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.45ന് എഗ്മൂറില്‍ എത്തും.

കൊച്ചുവേളി-ഹൈദരാബാദ്
കൊച്ചുവേളി-ഹൈദരാബാദ് സ്‌പെഷ്യല്‍ ഫെയര്‍ (07116) ട്രെയിന്‍ ഏപ്രില്‍ ഒമ്പത് മുതല്‍ ജൂലൈ രണ്ട് വരെയുള്ള തിങ്കളാഴ്ചകളില്‍ രാവിലെ 7.45 ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് രണ്ടിന് ഹൈദരാബാദില്‍ എത്തും. ഹൈദരാബാദ്-കൊച്ചുവേളി സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (07115) ഏപ്രില്‍ ഏഴ് മുതല്‍ ജൂണ്‍ 30വരെയുള്ള ശനിയാഴ്ച രാത്രി ഒമ്പതിന് ഹൈദരാബാദില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 3.20ന് കൊച്ചുവേളിയില്‍ എത്തും. െൈഹദരാബാദില്‍നിന്നുള്ള സുവിധാ സമ്മര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ (07117) ഏപ്രില്‍ നാല് മുതല്‍ ജൂണ്‍ 27വരെയുള്ള ബുധനാഴ്ചകളില്‍ ഉച്ചക്ക് 12.50ന് ഹൈദരാബാദില്‍നിന്ന് പുറപ്പെടും. കൊച്ചുവേളിയില്‍നിന്നുള്ള സമ്മര്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (07118) ഏപ്രില്‍ അഞ്ച് മുതല്‍ ജൂണ്‍ 28വരെയുള്ള വ്യാഴാഴ്ചകളില്‍ രാത്രി 8.15ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും

എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്

Published

on

കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.

വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.

ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.

 

Continue Reading

kerala

പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു

പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.

Published

on

പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.

Continue Reading

news

മണിപ്പൂരില്‍ സഞ്ചാര സ്വാതന്ത്രം നിഷേധിക്കപ്പെട്ടതായി പരാതി; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍.

Published

on

ഇംഫാല്‍: മണിപ്പൂരില്‍ സഞ്ചാര സ്വതന്ത്ര്യം നിഷേധിക്കപ്പെട്ടതായ പരാതിയില്‍ റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍. കാങ്പോക്പി ജില്ലയിലെ പൊലീസിനോടും അധികാരികളോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

നേരത്തെയും മനുഷ്യാവകാശ കമ്മീഷന്‍ ഈ പരാതിയില്‍ ഇടപെട്ടിരുന്നു. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുകയും അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണമെന്ന് ഓഗസ്റ്റ് 20ന് മനുഷ്യാവകാശ കമ്മീഷന്‍ ഇംഫാല്‍ ജില്ലാ മജിസ്ട്രേറ്റിനോടും കളക്ടറോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ ഒമ്പതിനാണ് ഇംഫാല്‍ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന് മറുപടി നല്‍കിയത്. ഇക്കാര്യം തങ്ങളുടെ അധികാര പരിധിയില്‍ അല്ലെന്നും കാങ്പോക്പി ജില്ലയുടെ അധികാര പരിധിയിലാണ് വരുന്നതെന്നുമായിരുന്നു പൊലീസ് മേധാവിയുടെ മറുപടി.

 

 

Continue Reading

Trending