X

മാധ്യമ പ്രവര്‍ത്തനം; സര്‍ക്കാറിന് അസഹിഷ്ണുത: ചെന്നിത്തല

തിരുവനന്തപുരം: സി.പി.എം ഭരണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അസഹിഷ്ണുത വര്‍ധിച്ചുവരികയാണെന്ന് ചെന്നിത്തല പറഞ്ഞു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം കേരളത്തില്‍ അസാധ്യമായിരിക്കുകയാണ്. സെക്രട്ടറിയേറ്റിനുള്ളില്‍ മാധ്യമ പ്രവര്‍ത്തകരെ കയറ്റുന്നില്ല. മൂന്നാറിലെ ഹര്‍ത്താലിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായി. കേരളത്തിലെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് വി.എം സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണിത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമങ്ങള്‍ പതിവായി ഉണ്ടാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. കഴിഞ്ഞദിവസം കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. ഹര്‍ത്താലിനോടനുബന്ധിച്ച് മൂന്നാറിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായി. മുഖ്യമന്ത്രി തന്നെ മാധ്യമപ്രവര്‍ത്തകരെ പരസ്യമായി ശകാരിക്കുന്നത് ആവര്‍ത്തിക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമ സംഭവങ്ങളില്‍ ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചുകാണുന്നില്ല. മാധ്യമങ്ങളെ ഭയപ്പെടുത്തിയും അക്രമങ്ങള്‍ക്ക് അവസരമൊരുക്കിയും നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചും നിശബ്ദരാക്കാനുള്ള മുഖ്യമന്ത്രിയുടെ സമീപനം നരേന്ദ്രമോദിയുടെ അതേശൈലിയുടെ അനുകരണവും ആവര്‍ത്തനവുമാണ്. ഇരുണ്ടൊരു കാലഘട്ടത്തിലേക്ക് കേരളത്തെ കൊണ്ടുപോകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ജനാധിപത്യപത്യവിരുദ്ധമായ സമീപനത്തില്‍ നിന്നും മുഖ്യമന്ത്രി എത്രയും പെട്ടെന്ന് പിന്തിരിയണമെന്നും സുധീരന്‍ പറഞ്ഞു.

chandrika: