Connect with us

local

റസാഖ് വിട പറഞ്ഞത് നിരവധി പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച്

ശുദ്ധവായുവിന് വേണ്ടിയുള്ള പോരാട്ടത്തിനൊടുവില്‍ വിശ്വസിച്ച പാര്‍ട്ടി ഭരിക്കുന്ന ഗ്രാമ പഞ്ചായത്തില്‍  റസാഖ് ജീവിതം അവസാനിപ്പിച്ചു.

Published

on

കൊണ്ടോട്ടി :സി.പി.എം ഭരിക്കുന്ന പഞ്ചായത്തില്‍ നിന്ന് നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ച സി.പി.എം ചിന്തകനും മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറിയുമായ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിന്റെ ഞെട്ടലില്‍ നാടും സാംസ്‌കാരിക ലോകവും. മരണത്തിന് ഉത്തരവാദികളായ ആളുകള്‍ക്ക് നേരെ സമഗ്രാ ന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

വീടിന് സമീപത്തെ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റിനെതിരെ റസാഖ് ഏറെ കാലമായി പോരാടുന്നുണ്ട്. മരണവും ഒരു സമരമാണ്, സമയം 7 മണി, ഇതും ഒരു സമരമാണ് എന്ന് രേഖപ്പെടുത്തിയാണ് അവസാനം റസാഖ് തന്റെ പ്രതിഷേധം തുറന്ന് കാട്ടിയത്. മാലിന്യ പ്ലാന്റിനെതിരെ പഞ്ചായത്തിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും നല്‍കിയ പരാതികളുടെ കോപ്പികളും കേസ് നടത്തിയ ഫയലുകളുമൊക്കെ ഒരു സഞ്ചിയിലാക്കി നെഞ്ചില്‍ ചേര്‍ത്തു വെച്ചായിരുന്നു ജീവിതം പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ച റസാഖ് ജീവിതം നിര്‍ത്തിയത്. സഞ്ചിയില്‍ ഉണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പില്‍ പ്രസിഡന്റ് ഉള്‍പ്പെടെ പഞ്ചായത്ത് ഭരണ സമിതിക്കും കരിപ്പൂര്‍ പൊലീസിനെതിരേയും രൂക്ഷ വിമര്‍ശനമുണ്ട്.

പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ കേന്ദ്ര ഉടമകളെ കരിപ്പൂര്‍ പൊലീസ് അന്യായമായി സഹായിക്കുന്നതായാണ് അദ്ദേഹത്തിന്റെ ആക്ഷേപം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാപന ഉടമയോട് സി.പി.എം ഏരിയ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ വലിയ തുക വാങ്ങിച്ച തായും ഇതിന് പ്രത്യുപകാരമാണ് കമ്പനിക്ക് കൂടെ നില്‍ക്കുന്നതെന്നും റസാഖ്് പരസ്യമായി സാമൂഹ്യ മാധ്യമങ്ങളിലും മറ്റും തുറന്ന് പറഞ്ഞിരുന്നു. തന്റെ സഹോദരന്‍ ബഷീര്‍ സ്ഥാപനകാരണം ഐ.എല്‍.ഡി ബാധിച്ച് മരണപ്പെട്ടിട്ടും പരാതി കേള്‍ക്കുവാന്‍ പോയിട്ട് ഒരാശ്വാസം പകരുവാന്‍ പോലും പഞ്ചായത്തധികൃതര്‍ തയ്യാറായിരുന്നില്ലെന്ന് റസാഖ് നിരന്തരം സങ്കടപ്പെട്ടിരുന്നു. പാര്‍ട്ടിക്കുവേണ്ടി സ്വന്തം വീടും സ്വത്തും നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി അവഗണിച്ചതോടെ വീട് ഇ.എം.എസ് ഭവന്‍ എജ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന പേരില്‍ സാംസ്‌കാരിക കാരുണ്യ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചിരുന്നു. നിര്‍ധനരായ ഒട്ടേറെ കുട്ടികളെ റസാഖ് ദത്തെടുത്ത് പഠിപ്പിക്കുന്നുണ്ട്. ഇവരുടെ തുടര്‍ പഠനം, ലൈബ്രറി എന്നിവ പദ്ധതികളുണ്ടായിരുന്നു. കൂടാതെ മരണപ്പെട്ട അനുജന്‍ അഷ്‌റഫിന്റെ കുടുംബത്തിന് വീടിന് സമീപം വീട് വെച്ചു കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ തറയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചിരുന്നു.

എന്നാല്‍ തന്റെ സ്വപ്‌നങ്ങള്‍ എല്ലാം ബാക്കി വെച്ചാണ് റസാഖ് വിട പറഞ്ഞത്. തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറിയില്‍ നിന്ന് ഏതാനും പുസ്തകങ്ങള്‍ റസാഖ് വായിക്കാന്‍ എടുത്തിരുന്നു. ഇത് തിരിച്ച് ഏല്‍പിച്ച ശേഷം എത്തിയ പിറ്റേന്നാണ് മരിക്കുന്നത്. ടിപ്പു സുല്‍ത്താനെ പറ്റി ഒരു ബൃഹത് ഗ്രന്ഥത്തിന്റെ പണി പുരയിലായിരുന്നു. ഇതിന് വേണ്ടി ഒട്ടേറെ തവണ മൈസൂര്‍ ഉള്‍പ്പെടെ സ്ഥലങ്ങളില്‍ താമസിച്ചിട്ടുണ്ട്. എന്നാല്‍ ശുദ്ധവായുവിന് വേണ്ടിയുള്ള പോരാട്ടത്തിനൊടുവില്‍ വിശ്വസിച്ച പാര്‍ട്ടി ഭരിക്കുന്ന ഗ്രാമ പഞ്ചായത്തില്‍  റസാഖ് ജീവിതം അവസാനിപ്പിച്ചു.

kerala

കാറും സ്‌കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ട് യുവതികള്‍ മരിച്ചു

പാല തൊടുപുഴ ഹൈവേയില്‍ മുണ്ടാങ്കല്‍ പള്ളിക്കു സമീപം രാവിലെ ഒന്‍പതരയോടെയാണ് അപകടം നടന്നത്.

Published

on

പാലായില്‍ കാറും സ്‌കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. പാല തൊടുപുഴ ഹൈവേയില്‍ മുണ്ടാങ്കല്‍ പള്ളിക്കു സമീപം രാവിലെ ഒന്‍പതരയോടെയാണ് അപകടം നടന്നത്. പാലയില്‍ നിന്ന് തൊടുപുഴയിലക്ക് പോവുന്ന കാറാണ് എതിരെ വന്ന സ്‌കൂട്ടറുകളെ ഇടിച്ചത്. പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേല്‍ സുനിലിന്റെ ഭാര്യ ജോമോള്‍ (35), മേലുകാവ് നല്ലംകുഴിയില്‍ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ജോമോളുടെ മകള്‍ അന്നമോള്‍ക്ക് (12) പരിക്കേറ്റിട്ടുണ്ട്. കുട്ടി പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പാലാ സെന്റ് മേരീസ് സ്‌കൂളില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. ധന്യ പാലയിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയാണ്. ധന്യയുടെ മക്കള്‍: ശ്രീനന്ദന്‍, ശ്രീഹരി.

Continue Reading

local

സാശ്രയം സ്വയം തൊഴിൽ പദ്ധതി അഞ്ചാം ഘട്ട തയ്യൽ മിഷീൻ വിതരണം ചെയ്തു ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി

“സാശ്രയം” സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി അഞ്ചാം ഘട്ട തയ്യൽ മെഷീൻ വിതരണം പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെഎംസിസി നേതാക്കളുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇഖ്ബാൽ ചേരൂർ മൂന്നാം വാർഡ്‌ മുസ്ലിം ലീഗ് ഭാരവാഹികൾക്ക് കൈമാറി

Published

on

നെല്ലിക്കട്ട : ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ പണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ “സാശ്രയം” സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി അഞ്ചാം ഘട്ട തയ്യൽ മെഷീൻ വിതരണം പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെഎംസിസി നേതാക്കളുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇഖ്ബാൽ ചേരൂർ മൂന്നാം വാർഡ്‌ മുസ്ലിം ലീഗ് ഭാരവാഹികൾക്ക് കൈമാറി. മൂന്നാം വാർഡ് ലീഗ് സഭയിൽ വെച്ച് നടന്ന ചടങ്ങിൽ, പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി ജമാൽ ഖാസി, വൈസ് പ്രസിഡന്റ് നൗഷാദ് കുഞ്ഞിക്കാനം, പ്രവർത്തകസമിതി അംഗങ്ങളായ സലീം സിഎം നാലാം മൈൽ, കലാം ബേർക്ക, ഫുജൈറ കെഎംസിസി വൈസ് പ്രസിഡന്റ് റൗഫ് ഖാസി, മൂന്നാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ എ അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി ഇബ്രാഹിം നെല്ലിക്കട്ട, പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് സിദ്ധ ചെർക്കള, തുടങ്ങി മുസ്ലിംലീഗിന്റെയും യൂത്ത് ലീഗിന്റെയും എംഎസ്എഫ് ന്റെയും നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു

Continue Reading

local

മലബാറിന് ഷോപ്പിങ്ങ് ഉത്സവമൊരുക്കി ലുലു: 50 ശതമാനം വിലക്കുറവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് നാളെ തുടക്കം

* ലുലു ഹാപ്പിനെസ്സ് അം​ഗങ്ങൾക്ക് ഇന്ന് മുതൽ ഷോപ്പിങ് ആസ്വദിക്കാം

Published

on

കോഴിക്കോട്: ഓഫറുകളുടെ പെരുമഴക്കാലവുമായി 50 ശതമാനം കിഴിവിൽ ലുലു ഫ്ളാറ്റ് 50 സെയിലിന് നാളെ തുടക്കമാകും. മൂന്ന് മുതൽ 6 വരെയാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ നടക്കുക. ലുലു ​​ഹാപ്പിനസ് ലോയലിറ്റി അം​ഗങ്ങൾക്ക് ഇന്ന് മുതൽ ഓഫർ ലഭ്യമാകും. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ നിന്ന് ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വമ്പിച്ച വിലക്കിഴിവിൽ ഷോപ്പിങ്ങ് നടത്താൻ സാധിക്കും. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാ​ഗമായി തുടരുന്ന കിഴിവ് വിൽപ്പനയും ഇതോടൊപ്പം തുടരുകാണ്. ജൂൺ 20ന് തുടക്കമായ എൻഡ് ഓഫ്സീ സൺ സെയിൽ ജൂലൈ 20 വരെ തുടരും. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളിലെ വിവിധ ഷോപ്പുകൾ ഓഫർ വിൽപ്പനയുടെ ഭാഗമാകും.. ഇലക്ട്രോണികിസ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ വാങ്ങിക്കാൻ സാധിക്കും. ലുലു ഫാഷനിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലുവിന്റെ ബ്രാൻഡുകൾക്ക് പുറമേ അന്താരാഷ്ട്ര ബ്രാൻഡുകളടക്കം അഞ്ഞൂറിലധികം ബ്രാൻഡുകൾ ലുലു ഓൺ സെയിലിന്റെ ഭാ​ഗമാകും. Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ ഷോപ്പിങ് നടത്താം.

Continue Reading

Trending