india
പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഒറ്റക്ക് പോകും; യോഗി സര്‍ക്കാറിന് തന്നെ തടയാവില്ലെന്ന് രാഹുല്‍ ഗാന്ധി
‘ഞാന്‍ പോയി ഹത്രാസിലെ ഇരയുടെ കുടുംബത്തെ കാണും, എന്നെ തടയാന്‍ ബിജെപി സര്‍ക്കാരിന് കഴിയില്ല, രാഹുല്‍ഗാന്ധി പ്രതികരിച്ചു. സെക്ഷന്‍ 144 എന്നാല്‍ ആളുകള്‍ ഒത്തുകൂടുക എന്നാണ്. എന്നാല്‍ എനിക്ക് പരസ്യമില്ലാതെ ഒറ്റയ്ക്ക് പോകാം. ഞാന്‍ അവരെ കാണും, അവര്‍ക്ക് എന്നെ തടയാന്‍ കഴിയില്ല. ഇതൊരു കുറ്റമല്ല, രാഹുല്‍ ഗാന്ധി പറഞ്ഞു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യുപി പൊലീസ് കസ്റ്റഡിയിലടുത്തു. ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍ ഡല്‍ഹി-യുപി അതിര്‍ത്തിയില്‍വെച്ച് തടഞ്ഞതിന് പിന്നാലെ പദയാത്രയാരംഭിച്ച ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം, യോഗി പൊലീസിന്റെ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. നിരോധനാജ്ഞ ഉയര്‍ത്തിക്കാട്ടി യോഗി സര്‍ക്കാറിന് തന്നെ തടയാവില്ലെന്നും കൂട്ടം ചേരുന്നതാണ് പ്രശ്നമെങ്കില്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഒറ്റക്ക് പോകുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
#WATCH Rahul Gandhi, who has been stopped at Yamuna Expressway on his way to Hathras, asks police, "I want to walk to Hathras alone. Please tell me under which section are you arresting me."
Police says, "We are arresting you under Section 188 IPC for violation of an order. " pic.twitter.com/uJKwPxauv5
— ANI UP/Uttarakhand (@ANINewsUP) October 1, 2020
‘ഞാന്‍ പോയി ഹത്രാസിലെ ഇരയുടെ കുടുംബത്തെ കാണും, എന്നെ തടയാന്‍ ബിജെപി സര്‍ക്കാരിന് കഴിയില്ല, രാഹുല്‍ഗാന്ധി പ്രതികരിച്ചു. സെക്ഷന്‍ 144 എന്നാല്‍ ആളുകള്‍ ഒത്തുകൂടുക എന്നാണ്. എന്നാല്‍ എനിക്ക് പരസ്യമില്ലാതെ ഒറ്റയ്ക്ക് പോകാം. ഞാന്‍ അവരെ കാണും, അവര്‍ക്ക് എന്നെ തടയാന്‍ കഴിയില്ല. ഇതൊരു കുറ്റമല്ല, രാഹുല്‍ ഗാന്ധി പറഞ്ഞു.
സമാധാനപരമായ മാര്‍ച്ചില്‍ ലാത്തിചാര്‍ജ് ചെയ്യാന്‍ ഉത്തരവിട്ടതോടെ ആദിത്യനാഥ് സര്‍ക്കാറിന്റെ ഭയമാണ് പുറത്താവുന്നത്. എനിക്ക് ഒറ്റക്ക് പോകണം എന്ന് ഞാന്‍ അവരോട് പറഞ്ഞെങ്കിലും യുപി പൊലീസ് തന്നെ തള്ളിയിട്ടതായും രാഹുല്‍ ഗാന്ധി പറഞ്ഞു.
വാഹനത്തില്‍ നിന്നും ഇറങ്ങിയ ഇരുവരും ഹാത്രാസിലേക്ക് കാല്‍നടയായി യാത്ര തുടര്‍ന്നിരുന്നു. എന്നാല്‍ യമുനാ എക്പ്രസ് റോഡില്‍ വെച്ച് രാഹുല്‍ ഗാന്ധിക്കെതിരെ യുപി പൊലീസ് ബലം പ്രയോഗിച്ചു തടഞ്ഞു. പൊലീസ് റോഡില്‍ തടഞ്ഞതോട രാഹുല്‍ ഗാന്ധി കുതറി നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പെണ്‍കുട്ടിയുടെ വീട്ടിലെത്താനുള്ള നൂറ് കീലോമീറ്റര്‍ നടന്നു താണ്ടുമെന്നാണ് നേരത്തെ പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. തുടര്‍ന്ന് ഇരുവരും വാഹനത്തില്‍ നിന്നും ഇറങ്ങി നടക്കുകയായിരുന്നു. പോലീസ് തന്നെ തള്ളി നിലത്തിട്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
हाथरस जाने से हमें रोका। राहुल जी के साथ हम सब पैदल निकले तो बारबार हमें रोका गया, बर्बर ढंग से लाठियाँ चलाईं। कई कार्यकर्ता घायल हैं। मगर हमारा इरादा पक्का है। एक अहंकारी सरकार की लाठियाँ हमें रोक नहीं सकतीं। काश यही लाठियाँ, यही पुलिस हाथरस की दलित बेटी की रक्षा में खड़ी होती। pic.twitter.com/lRq9kLSHJz
— Priyanka Gandhi Vadra (@priyankagandhi) October 1, 2020
പദയാത്രക്കിടെ യുപി പൊലീസ് നടത്തിയ അക്രമത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പ്രിയങ്ക ഗാന്ധി പുറത്തുവിട്ടു.
ഹാത്രാസിലേക്കുള്ള കാല്‍നട മാര്‍ച്ചിനിടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളില്‍ രാജ്യത്തെ ഓരോ സ്ത്രീയും സംസ്ഥാന സര്‍ക്കാരിനോട് കടത്തു അമര്‍ഷത്തിലാണെന്നും സ്ത്രീകളുടെ സുരക്ഷയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി യോഗി ഏറ്റെടുക്കേണ്ടതുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വഴിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
യുപിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണം കുറ്റാരോപിതര്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഞങ്ങള്‍ ഉനാവോ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് വേണ്ടി പോരാടുകയായിരുന്നു, കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
india
ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 6,000 കടന്നു; 24 മണിക്കൂറിനിടെ ആറ് മരണം
ഏറ്റവും കൂടുതല്‍ കോവിഡ് -19 ബാധിച്ച സംസ്ഥാനമായി കേരളം തുടരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ സജീവമായ കോവിഡ് -19 കേസുകള്‍ 6,000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടയില്‍ 769 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ കോവിഡ് -19 ബാധിച്ച സംസ്ഥാനമായി കേരളം തുടരുന്നു. ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നിവയാണ് തൊട്ടുപിന്നില്‍.
രാജ്യത്ത് 6,133 സജീവ കേസുകളുണ്ട്. ഭൂരിഭാഗം കേസുകളും സൗമ്യമാണെന്നും വീട്ടില്‍ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ജനുവരി മുതല്‍ രാജ്യത്ത് 65 കോവിഡുമായി ബന്ധപ്പെട്ട മരണങ്ങള് രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് 22 വരെ, രാജ്യത്തുടനീളം 257 സജീവ കേസുകളുണ്ട്. ഇന്‍ഫ്ലുവന്‍സ പോലുള്ള അസുഖം (ഐഎല്‍ഐ), ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി ഇല്‍നെസ് (SARI) കേസുകള്‍ സംയോജിത ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാമിന് കീഴിലുള്ള സംസ്ഥാന-ജില്ലാ നിരീക്ഷണ സംഘങ്ങള്‍ സജീവമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഐസിഎംആര്‍ വിആര്‍ഡിഎല്‍ നെറ്റ്വര്‍ക്ക് വഴി പൂര്‍ണ്ണ ജീനോം സീക്വന്‍സിംഗിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പോസിറ്റീവ് സാരി സാമ്പിളുകളും അയച്ചിട്ടുണ്ട്,’ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതിഗതികളും തയ്യാറെടുപ്പുകളും വിലയിരുത്തുന്നതിനായി ജൂണ്‍ 2, 3 തീയതികളില്‍ ആരോഗ്യ സേവന ഡയറക്ടര്‍ ജനറല്‍ സുനിത ശര്‍മ്മയുടെ നേതൃത്വത്തില്‍ സാങ്കേതിക അവലോകന യോഗങ്ങള്‍ നടത്തി.
india
‘സെന്‍സസ് ഇല്ലാതെ എങ്ങനെ മണ്ഡല പുനര്‍നിര്‍ണയം സാധ്യമാവും’; കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിന്
‘പാര്‍ലമെന്റില്‍ തമിഴ്നാടിന്റെ പ്രാതിനിധ്യം കുറക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കും’

ബിജെപി സര്‍ക്കാര്‍ ജനസംഖ്യാ കണക്കെടുപ്പ് 2027 ലേക്ക് വൈകിപ്പിച്ചതിന് പിന്നില്‍ പാര്‍ലിമെന്റില്‍ തമിഴ് നാടിന്റെ പ്രാതിനിധ്യം കുറക്കാനുള്ള ലക്ഷ്യമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്.
2026 ന് ശേഷം നിര്‍ബന്ധമായും നടത്തേണ്ട ആദ്യ സെന്‍സസ് അടിസ്ഥാനമാക്കിയാണ് ഭരണഘടന അതിര്‍ത്തി നിര്‍ണ്ണയം നിര്‍ദ്ദേശിക്കുന്നതെങ്കിലും, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സെന്‍സസ് 2027 ലേക്ക് മാറ്റിവച്ചിരിക്കുന്നതെന്ന് തമിഴ്നാടിന്റെ പാര്‍ലമെന്ററി പ്രാതിനിധ്യം വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിന്റെ സൂചനയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പറഞ്ഞു.
‘തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ ആസൂത്രിതമായ പദ്ധതിയാണിത്. സെന്‍സസ് മാറ്റിവച്ചിരിക്കുമ്പോള്‍ എന്തടിസ്ഥാനത്തിലാണ് അതിര്‍ത്തി നിര്‍ണ്ണയം നടത്തുകയെന്ന് വ്യക്തമായ ഉത്തരങ്ങള്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ അദ്ദേഹം തന്റെ എക്സ് അക്കൗണ്ടില്‍ പറഞ്ഞു.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
india3 days ago
യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്
-
kerala2 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
-
kerala2 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ