Culture
ജിഗ്നേഷ് മേവാനിയുടെ റാലിയെപ്പറ്റി വ്യാജ വാര്‍ത്ത: റിപ്പബ്ലിക് ടി.വി മാപ്പു പറഞ്ഞു
ന്യൂഡല്‍ഹി: ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി ഡല്‍ഹിയില്‍ നടത്തിയ ‘ഗൗരവ് യാത്ര’ സംബന്ധിച്ച് മോശം വാര്‍ത്ത നല്കിയ റിപ്പബ്ലിക് ടി.വി പരസ്യമായി മാപ്പു പറഞ്ഞു. റാലിക്കിടെ, തങ്ങളുടെ വനിതാ ന്യൂസ് എഡിറ്ററെ ജിഗ്നേഷ് മേവാനിയുടെ അനുയായി ശല്യം ചെയ്തുവെന്ന പേരില്‍ നടത്തിയ പ്രചരണത്തിന്റെ പേരിലാണ് റിപ്പബ്ലിക് ടി.വിക്കും അര്‍ണാബിനും മാപ്പു പറയേണ്ടി വന്നത്. തങ്ങള്‍ക്കു വേണ്ടി ജിഗ്നേഷിന്റെ റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ശിവാനി ഗുപ്തയെ ‘ശല്യം ചെയ്യുന്നു’ എന്ന പേരില്‍ റിപ്പബ്ലിക് ടി.വി പുറത്തു വിട്ടത് എ.ബി.പി ന്യൂസ് ഹിന്ദിയുടെ റിപ്പോര്‍ട്ടര്‍ ജൈനേന്ദ്ര കുമാറിന്റേതാണെന്ന് തെളിഞ്ഞതോടെ റിപ്പബ്ലിക് ടി.വി പുലിവാല് പിടിക്കുകയായിരുന്നു.
After being reprimanded, @republic TV issues an apology for running fake news wrt Jignesh’s rally in Delhi. Arnab Goswami falsely accused random people of molesting their reporter.
Imagine if they weren’t caught. This is how @rajeev_mp, Arnab ‘ve been running fake news channel! pic.twitter.com/sKYUSQl9Kl
— Gaurav Pandhi (@GauravPandhi) January 10, 2018
റാലിക്കിടെ ശിവാനി ഗുപ്തയും ജൈനേന്ദ്ര കുമാറും തമ്മില്‍ സംസാരിക്കുന്നതിന്റെ വിഷ്വല്‍ ‘ജിഗ്നേഷിന്റെ തനിനിറം പുറത്ത്’ എന്ന പേരിലാണ് റിപ്പബ്ലിക് ടി.വി പുറത്തുവിട്ടത്. ശിവാനി ഗുപ്തയെ ‘ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ട’ എന്നാണ് ജൈനേന്ദ്രയെ വിശേഷിപ്പിച്ചത്.
Dear @republic the person you are claiming to be the man who heckled your female journalist at Mevani rally in Delhi is actually one of the finest TV reporter in Hindi journalism. @jainendrakumar is currently with @abpnewshindi
You should apologies for this ASAP@milindkhandekar pic.twitter.com/Z1AkFKuoOP— उत्कर्ष कुमार सिंह (@UtkarshABP) January 9, 2018
.@republic TV apologises for calling ABP News correspondent @jainendrakumar a ‘goon’ during its report on #JigneshMevani‘s rally. The channel says it was a mistake. pic.twitter.com/rsKznMgvdq
— ABP News (@abpnewstv) January 10, 2018
ജൈനേന്ദ്രക്കു പുറമെ പ്രമുഖ കോളമിസ്റ്റ് പ്രതിഷ്ഠാ സിങിന്റെ ഭര്‍ത്താവിനെയും റിപ്പബ്ലിക് ടി.വി ഗുണ്ട എന്നു വിശേഷിപ്പിച്ചു. ജിഗ്നേഷ് മേവാനിയുടെ റാലിയില്‍ പങ്കെടുത്ത അനുയായികളെന്നു തെറ്റിദ്ധരിച്ചായിരുന്നു അര്‍ണബിന്റെ ചാനലിന്റെ അഭ്യാസം മുഴുവനും. ഇതിന്റെ പേരില്‍ രാഹുല്‍ ഗാന്ധി മാപ്പു പറയുമോ എന്നുവരെ റിപ്പബ്ലിക് ടി.വി ചോദിച്ചു. ഇതിന്റെ പേരില്‍ രാത്രി ഒമ്പതു മണി ചര്‍ച്ച വരെ റിപ്പബ്ലിക് സംഘടിപ്പിച്ചു.
എന്നാല്‍, തങ്ങളുടെ റിപ്പോര്‍ട്ടറെ മോശമായി ചിത്രീകരിച്ച റിപ്പബ്ലിക് ടി.വിക്കെതിരെ എ.ബി.പി പരസ്യമായി രംഗത്തു വന്നതോടെ കഥ മാറി. ജൈനേന്ദ്ര കുമാറിനെ അപമാനിച്ചതില്‍ റിപ്പബ്ലിക് ടി.വി മാപ്പു പറയണമെന്ന് ചാനല്‍ ആവശ്യപ്പെട്ടു. ഇതിനൊപ്പം നിരവധി പേര് സോഷ്യല്‍ മീഡിയയിലും അര്‍ണബിനെതിരെ രംഗത്തെത്തി.
പ്രതിഷേധം ശക്തമായതോടെ റിപ്പബ്ലിക് ടി.വി ലൈവ് സ്ക്രീനില്‍ മാപ്പപേക്ഷ നടത്തുകയായിരുന്നു. തങ്ങളുടെ വീഡിയോ എഡിറ്റര്‍ക്ക് തെറ്റു പറ്റിയതാണെന്നും മാപ്പു പറയുന്നതായും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ എ.ബി.പി ന്യൂസിലെ എഡിറ്റര്‍മാരെ വിളിച്ച് അര്‍ണബ് ഗോസ്വാമി മാപ്പു പറഞ്ഞിട്ടുണ്ടെന്നും ചാനല്‍ എഴുതിക്കാണിച്ചു.
news
ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു
സര്‍വീസ് റോഡില്‍ സ്കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ
കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.
മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.
നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
news
മുംബൈയില്‍ വായുമലിനീകരണം രൂക്ഷം; 19 റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ പൂട്ടി
പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം..
മുംബൈ: മുംബൈയില്‍ വായുമലിനീകരണം രൂക്ഷമായതിന്റെ സാഹചര്യത്തില്‍ കര്‍ശന പരിശോധന തുടര്‍ന്ന് എംപിസിബി. പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി 19 റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ (ആര്‍എംസി) പൂട്ടാന്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എംപിസിബി) ഉത്തരവിട്ടു.
ശരിയായ പൊടി നിയന്ത്രണ സംവിധാനങ്ങളോ, എമിഷന്‍ മാനേജ്മെന്റ് സംവിധാനങ്ങളോ, നിയമപരമായ അനുമതികളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളാണിവയെന്ന് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നഗരത്തില്‍ എംപിസിബി നിലവില്‍ 32 ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകള്‍ (സിഎക്യുഎംഎസ്) പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മുംബൈ, താനെ, നവി മുംബൈ, കല്യാണ്‍, പന്‍വേല്‍ എന്നിവിടങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനം. ഇതില്‍ 14 സ്റ്റേഷനുകള്‍ ബിഎംസി വഴിയാണ് പ്രവര്‍ത്തിക്കുന്നത്.
ഈ സ്റ്റേഷനുകളില്‍നിന്നുള്ള തത്സമയ വായുഗുണനിലവാര സൂചിക (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡാഷ്ബോര്‍ഡില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും. മാധ്യമ പ്ലാറ്റ്ഫോമുകള് വഴി പ്രക്ഷേപണം ചെയ്യും.
മഹാരാഷ്ട്രയിലുടനീളം 22 മൊബൈല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് വാനുകള്‍ കൂടി എംപിസിബി വിന്യസിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ആര്‍എംസി പ്ലാന്റുകള്‍ക്കായി പുതുക്കിയ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ എംപിസിബി പുറപ്പെടുവിച്ചിരുന്നു. എംപി സിബിക്ക് റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓം ഗ്ലോബല്‍ ഓപ്പറേഷന്, എസ്എസ്ജി ലിമിറ്റഡ്, രംഭ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റി കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു.
താനെയിലും നവി മുംബൈയിലും ആറ് ആര്‍എംസി യൂണിറ്റുകളും കല്യാണില്‍ ഒന്‍പത് യൂണിറ്റുകളും മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടതായി ബോര്‍ഡ് അറിയിച്ചു.
ഇതോടെ മൊത്തം പൂട്ടുന്നവ 19 ആയി. നിബന്ധനകള്‍ പാലിക്കാത്ത വ്യവസായങ്ങള്‍ക്കെതിരേ നടപടികള്‍ തുടരുമെന്നും എംപിസിബി വ്യക്തമാക്കി.
news
വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയും മൂന്നു പേരും അറസ്റ്റില്‍
ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും..
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഭാര്യയും മൂന്നു പേരും അറസ്റ്റില്‍. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന് ഫയാസ് സാക്കിര്‍ ഹുസൈന് ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു പേരുമാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ സിരുഗുപ്പ ഗ്രാമവാസിയായ ടിപ്പണ്ണയാണ് കൊല്ലപ്പെട്ടത്.
ടിപ്പണ്ണയുടെ ഭാഗികമായി കത്തിക്കരിഞ്ഞതും അഴുകിയതുമായ മൃതദേഹം മുംബൈ-നാസിക് ഹൈവേയിലെ ഷഹാപൂരിനു സമീപമാണ് കണ്ടെത്തിയത്. ടിപ്പണ്ണയും ഹസീനയും കുടുംബ തര്‍ക്കങ്ങള്‍ കാരണം വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഹസീന ടിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹ മോചനത്തിനു ടിപ്പണ്ണ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് ഷഹാപൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ മുകേഷ് ധാഗെ പറഞ്ഞു.
ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബര്‍ 17 ന് ടിപ്പണ്ണയെ ഷഹാപൂരിനടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, സഹോദരി ഹസീനയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india2 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india2 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്

