Culture
എല്ലാവരും തിരയുന്ന ആ തുഴയെവിടെ ? ; കാണാതായത് നെഹ്റുട്രോഫി ഉദ്ഘാടന വേദിയില്‍സച്ചിന് സമ്മാനിച്ച തുഴ

നസീര്‍ മണ്ണഞ്ചേരി
ആലപ്പുഴ: വിശിഷ്ടാതിഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയെന്നത് പുതുമയുള്ളതല്ല. ഒരു നാടിന്റെ സംസ്ക്കാരത്തോട് ചേര്‍ന്ന് നില്ക്കുന്ന സമ്മാനങ്ങളാകുമ്പോള്‍ അതിന്റെ മൂല്യവും ഏറും. എന്നാല്‍ വേദിയില്‍ ലഭിച്ച സമ്മാനം കാണാതായെന്ന് പറഞ്ഞ് സ്വീകര്‍ത്താവിന്റെ ഭാഗത്ത് നിന്നും വിളിയെത്തുകയെന്നത് അപൂര്‍വ്വമാകാം.

അത്തരമൊരു വിഷമഘട്ടത്തിലാണ് ചിത്രകാരനായ ആലപ്പുഴ കൃപ ആര്‍ട്ടിലെ അജേഷ് ജോര്‍ജ്ജ്. ആലപ്പുഴ നെഹ്റു പവലിയനില്‍ നടന്ന നെഹുറുട്രോഫിയുടെയും പ്രഥമ സിബിഎല്ലിന്റെയും ഉദ്ഘാടന വേദിയിലായിരുന്നു വ്യത്യസ്തമായ സമ്മാനം അജേഷ് സച്ചിന് സമ്മാനിച്ചത്. കുതിക്കുന്ന ചുണ്ടനില്‍ ക്രിക്കറ്റ് ബാറ്റുമായി നിലക്കാരനായി നില്ക്കുന്ന സച്ചിന്റെ ചിത്രം വരച്ച തുഴയായിരുന്നു ആ ആകര്‍ഷണീയ സമ്മാനം. കുട്ടനാട്ടിലെ പ്രമുഖ ക്ലബായ യുബിസി കൈനകരിയില്‍ നിന്നും തുഴവാങ്ങിയാണ് ദിവസങ്ങളെടുത്ത് അജേഷ് സച്ചിന്റെ ചിത്രം വരച്ച് സമ്മാനം നല്‍കുന്നതിനായി ഒരുക്കിയത്. വേദിയില്‍ തന്റെ ചിത്രം വരച്ച തുഴ ലഭിച്ചപ്പോള്‍ കൗതുകത്തോടെയായിരുന്നു സച്ചിന് അത് സ്വീകരിച്ചത്. പിടിച്ചത് തിരിഞ്ഞു പോയപ്പോള്‍ ശരിയായ രീതിയില്‍ തുഴ പിടിക്കുന്നത് എങ്ങനെയെന്ന് അജേഷ് മാസ്റ്റര്‍ബ്ലാസ്റ്ററെ കാണിച്ചു നല്‍കിയതിന് ശേഷമാണ് വേദിയില്‍ നിന്നും മടങ്ങിയത്.
പിന്നീട് നടന്നത് എന്താണെന്നാണ് ഇനിയും പുറത്ത് വരാത്തത്. സച്ചിനൊപ്പമുള്ള മലയാളി അജേഷിനെ കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് താന്‍ സമ്മാനിച്ച തുഴ കാണാതായ വിവരം അറിഞ്ഞത്. സമ്മാനങ്ങള്‍ മടക്കയാത്രയില്‍ കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴാണ് സച്ചിനെ ആകര്‍ഷിച്ച തുഴ കാണാതായ വിവരം ഒപ്പമുള്ളവരും അറിയുന്നത്. തുഴയോട് സച്ചിന് കാണിച്ച താല്പര്യം കൊണ്ടാണ് ഉപഹാരങ്ങള്‍ക്ക് ഇടയില്‍ തങ്ങളത് തിരഞ്ഞെതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതായി അജേഷ് പറയുന്നു. ഉദ്ഘാടന സമ്മേളത്തിന് ശേഷം മടക്കയാത്രക്ക് ബോട്ടിലേക്ക് സച്ചിന് കയറുമ്പോള്‍ ഉപഹാരങ്ങളുടെ കൂട്ടത്തില്‍ തുഴ ഉണ്ടായിരുന്നില്ലായെന്നാണ് അജേഷിന്റെ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. തുഴകാണാതായ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചപ്പോള്‍ അന്വേഷിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. കാണാതായ തുഴ തിരിച്ചു കിട്ടാത്തപക്ഷം സമാനമായ ചിത്രം തുഴയില് വരച്ച് താരത്തിന് വീണ്ടും സമ്മാനം നല്‍കാനാണ് അജേഷിന്റെ തീരുമാനം. വിശിഷ്ടാതിഥിക്ക് വേദിയില്‍ സമ്മാനിച്ച ഉപഹാരം കാണാതെ പോയത് ജില്ലഭരണകൂടത്തേയും വെട്ടിലാക്കിയിരിക്കുകയാണ്. എന്ത് വിലകൊടുത്തും ഉപഹാരം കണ്ടെത്തി സച്ചിന് നല്‍കാനുള്ള നെട്ടോട്ടത്തിലാണ് അധികൃതര്‍.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
More3 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
crime3 days ago
10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ
-
GULF3 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala3 days ago
ഭാരതാംബ വിവാദം: മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് സിപിഎം