Connect with us

More

അക്കിത്തത്തിന് ആദരമറിയിക്കാന്‍ സാദിഖലി തങ്ങള്‍ ദേവായനത്തില്‍

Published

on

കുമരനല്ലൂര്‍: മലയാളത്തിന്റെ മഹാകവിയെ ഭാരതം ആദരിച്ചു എന്നറിഞ്ഞ നിമിഷം മുതല്‍ അമേറ്റിക്കരയിലെ ദേവായനത്തിലേക്ക് അഭിനന്ദനപ്രവാഹമായിരുന്നു. നേരിട്ട് അനുമോദനം അറിയിക്കാന്‍ പ്രിയപ്പെട്ടവരുടെ ഒഴുക്ക് ഇന്നലെയും തുടര്‍ന്നു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കേരളത്തിന്റെ അഭിമാനമായ മഹാകവി അക്കിത്തം അച്ചുതന്‍ നമ്പൂതിരിയുടെ നവതിയുടെ നിറവിലാണ് അമേറ്റിക്കരയിലേക്ക് പത്മപ്രഭ പരത്തി ഈ ആദരം കടന്നെത്തിയത്. തന്നെ കാണാന്‍ വരുന്നവരെ എല്ലാം സന്തോഷം എന്ന ചെറുവാക്കിലൊതുക്കി അദ്ദേഹം സ്വീകരിച്ചു. അത്യത്ഭുതവും അതിസന്തോഷവും അദ്ദേഹത്തിന്റെ മുഖത്ത് ഇല്ലെങ്കിലും കൂറേയേറെ അധ്വാനിച്ചിട്ടുണ്ട്. അതിനെല്ലാം ചേര്‍ന്ന് പ്രതിഫലം ലഭിച്ചെന്ന് കരുതിയാല്‍ മതി-വന്നവരോടെല്ലാം അക്കിത്തം പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. നേട്ടങ്ങളില്‍ അതിരറ്റ് ആഹ്ലാദിക്കാനും നഷ്ടങ്ങളില്‍ വിലപിക്കാനും ഒരിക്കലും അദ്ദേഹം മുതിരാറില്ല. നിരവധി പുരസ്‌കാരങ്ങള്‍ തേടി എത്തിയ അദ്ദേഹത്തിന് രാജ്യം നല്‍കിയ ഈ ആദരത്തില്‍ ഒരു നാടും ജനതയും ആഹ്ലാദം പങ്കുവെച്ചു. വൈകി കിട്ടിയ ഈ അംഗീകാരം വരദാനമായിട്ടാണ് സാംസ്‌കാരിക സമൂഹം വിലയിരുത്തുന്നത്.
പത്മശ്രീ പുരസ്‌കാരം നേടിയ മഹാകവി അക്കിത്തത്തെ അനുമോദിക്കാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കുമരനല്ലൂര്‍ അമേറ്റിക്കരയിലെ ദേവായനത്തില്‍ എത്തി. കഴിഞ്ഞദിവസം ഉച്ചയോടെയാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ച മലയാളത്തിന്റെ മഹാകവിയെ നേരിട്ട് അഭിനന്ദിക്കാന്‍ തങ്ങള്‍ എത്തിയത്. മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രത്യേക സന്ദേശം തങ്ങള്‍ കവിക്ക് കൈമാറി. മനയിലെത്തിയ തങ്ങളെ കവി കൂപ്പുകൈയോടെ തന്റെ അടുത്തേക്ക് ഇരുത്തി. ഇരുവരും സ്‌നേഹം പങ്കുവെച്ചു. മകന്‍ നാരായണനും മറ്റു കുടുംബാംഗങ്ങളും തങ്ങളെ സ്വീകരിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മുസ്്‌ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി എം.പി അബ്്ദുസമദ് സമദാനി, കെ.പി.സി.സി സെക്രട്ടറി പി.ടി അജയ്്‌മോഹന്‍, വി.ടി ബല്‍റാം എം.എല്‍.എ, മുന്‍ ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്‍, യൂത്ത്‌ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് സയ്യിദ് ഫൈസല്‍ ബാഫഖി തങ്ങള്‍, മലപ്പുറം ജില്ലാ യൂത്ത്‌ലീഗ് സെക്രട്ടറി വി.കെ.എം ഷാഫി, കപ്പൂര്‍ പഞ്ചായത്ത് മുസ്്‌ലിംലീഗ് പ്രസിഡന്റ് അലി കുമരനല്ലൂര്‍, യൂത്ത്‌ലീഗ് മണ്ഡലം ജനറല്‍സെക്രട്ടറി കെ.സമദ്, സുബൈര്‍ കൊഴിക്കര, എന്‍.ഷാഫി തങ്ങള്‍, മാടമ്പ കുഞ്ഞുകുട്ടന്‍, കെ.ഉമര്‍, പി.പി സക്കീര്‍, , ടി.ഖാലിദ്, വി.പി ഉമര്‍കുട്ടി, കെ.സമദ്, കെ.ഷിഹാബ്, ഷാനവാസ് മുളക്കല്‍, എ.വി ജാഫര്‍, വി.പി ജാഫര്‍, വി.കെ ആലി, സി.എം മോനു, ആസിം ആളത്ത്് തുടങ്ങിയവര്‍ അനുമോദനം നല്‍കാന്‍ എത്തിയിരുന്നു. കപ്പൂര്‍ പഞ്ചായത്ത്് മുസ്്‌ലിം യൂത്ത്‌ലീഗ് പ്രത്യേകമായി അമേറ്റിക്കരയിലേക്കുള്ള വഴിയില്‍ അനുമോദനമറിയിച്ച്്് പ്രവേശനകവാടവും ഉയര്‍ത്തി.

Food

പത്രങ്ങളില്‍ ഭക്ഷണം പൊതിയരുതെന്ന് എഫ്.എസ്.എസ്.എ.ഐയുടെ മുന്നറിയിപ്പ്

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും

Published

on

പത്രങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. എഫ്.എസ്.എസ്.എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. കമല വര്‍ധന റാവുവാണ് ഉപഭോക്താക്കളോടും കച്ചവടക്കാരോടും ഭക്ഷണ സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇത്തരം പ്രവണതകള്‍ ആരോഗ്യപരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കമല വര്‍ധന റാവു പറഞ്ഞു.

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

വട പാവ്, ബേക്കറി വസ്തുക്കള്‍ അടക്കം ആഹാര സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞു നല്‍കുന്നതിനെതിരെ എഫ്.എസ്.എസ്.എ.ഐ കച്ചവടക്കാര്‍ക്കും മറ്റും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അച്ചടി മഷി ഹാനികരമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞ് നല്‍കരുതെന്ന് മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമ ലംഘകര്‍ക്ക് പിഴ ചുമത്തുന്നതടക്കം നടപടി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

Continue Reading

gulf

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി

ബന്ധുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് യാത്രയ്ക്ക് തയാറെടുത്തവര്‍ തുടങ്ങി അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.

Published

on

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുന്നൂറോളം യാത്രക്കാരാണ് ദുബായി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

ചെക്ക് ഇന്‍ തുടങ്ങാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് യാത്രക്കാര്‍ വിമാനം റദ്ദാക്കിയ വിവരമറിയുന്നത്. ബന്ധുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് യാത്രയ്ക്ക് തയാറെടുത്തവര്‍ തുടങ്ങി അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.

എന്താണ് വിമാനം റദ്ദാക്കുന്നതെന്നുള്ള വ്യക്തമായ ഉത്തരം അധികൃതര്‍ നല്‍കിയിട്ടില്ല. സാങ്കേതിക തകരാറാണെന്ന് മാത്രമാണ് അറിയിച്ചത്. നാളെ രാവിലെ വിമാനം പുറപ്പെടുമെന്നാണ് ഒടുവിലായി ലഭിക്കുന്ന റിപ്പോര്‍ട്ട്‌

Continue Reading

Education

സി എച്ച് അനുസ്മരണം ഇന്ന്‌ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ

Published

on

മുൻമുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സിഎച്ച് മുഹമ്മദ് കോയയുടെ നാല്പതാം ചരമവാർഷിക ത്തിൻറെ ഭാഗമായി ഇന്ന്‌ രാവിലെ 9 മണിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എച്ച് ചെയറിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടക്കും . സെമിനാർ ഹാളിൽ ആണ് പരിപാടി .

യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.എം.കെജയരാജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും .മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരിക്കും. എം.പിമാരായ അബ്ദുസമദ് സമദാനി, പി വി അബ്ദുൽ വഹാബ്, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീർ എംഎൽഎ എന്നിവർ സംസാരിക്കും.

Continue Reading

Trending