Connect with us

Football

സലാഹ് റിവഞ്ച്‌

ഇതേ ടീമുകള്‍ ഇതാ വീണ്ടും മുഖാമുഖം. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ തന്നെ. വേദി മാത്രം മാറുന്നു. കീവിന് പകരം പാരിസ്. പക്ഷേ താരനിരയില്‍ കാര്യമായി മാറ്റമില്ല. റയല്‍ സംഘത്തില്‍ റാമോസ് ഇല്ല എന്നതാണ് വലിയ മാറ്റം. കരീം ബെന്‍സേമയും ലുകാ മോദ്രിച്ചും ടോണി ക്രൂസുമെല്ലാം കളിക്കുന്നു.

Published

on

ഓര്‍മയുണ്ടോ ആ രാത്രി…? 2018 ലെ മെയ് 26 ലെ യുക്രെയിന്‍ രാത്രി…. യുക്രെയിന്‍ ആസ്ഥാന നഗരമായ കീവിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. 60,000 ത്തിലധികം കാണികള്‍. ലോക ഫുട്‌ബോളിലെ വന്‍കിടക്കാരായ റയല്‍ മാഡ്രിഡും ലിവര്‍പൂളും മുഖാമുഖം. ആദ്യ പകുതിയില്‍ ഗോളുണ്ടായിരുന്നില്ല. പക്ഷേ ലിവറിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹ് ഫൗളില്‍ പുറത്തായി. റയലിന്റെ നായകന്‍ സെര്‍ജിയോ റാമോസ് നടത്തിയ ചുമല്‍ ഫൗളില്‍ താരം നിലത്ത് വീഴുന്നു. വേദന സഹിച്ച് അല്‍പ്പസമയം കൂടി കളിക്കുന്നു. പിന്നെ പിന്മാറുന്നു. രണ്ടാം പകുതിയില്‍ നാല് ഗോളുകള്‍ പിറന്നു. കരീം ബെന്‍സേമയിലുടെ റയല്‍ തുടങ്ങി. സാദിയോ മാനേയിലുടെ ലിവര്‍ മടക്കി. തുടര്‍ച്ചയായി രണ്ട് വട്ടം ഗ്യാരത്ത് ബെയില്‍ റയലിനായി വല കുലുക്കി. അങ്ങനെ 3-1 ല്‍ റയല്‍ തുടര്‍ച്ചയായി മൂന്നാം തവണയും വന്‍കരയിലെ ചാമ്പ്യന്മാരായി. കോച്ച് സിനദിന്‍ സിദാന്‍ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായി ഹാട്രിക്ക് കിരീടം സ്വന്തമാക്കുന്ന പരിശീലകനായി. പക്ഷേ മല്‍സരത്തിന് ശേഷം ലിവര്‍പൂള്‍ റാമോസിന്റെ ഫൗളില്‍ ക്ഷുഭിതരായി പ്രതികരിച്ചു. മുഹമ്മദ് സലാഹിന്റെ നാടായ ഈജിപ്തും രോഷാകുലരായിരുന്നു. കാരണം റഷ്യയില്‍ ലോകകപ്പ് അടുത്ത മാസത്തിലായിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ പരുക്ക് സലാഹിനെ ലോകകപ്പിലും ബാധിച്ചു. അദ്ദേഹം റഷ്യയില്‍ പന്ത് തട്ടിയെങ്കിലും ആരോഗ്യവാനായിരുന്നില്ല.

ഇതേ ടീമുകള്‍ ഇതാ വീണ്ടും മുഖാമുഖം. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ തന്നെ. വേദി മാത്രം മാറുന്നു. കീവിന് പകരം പാരിസ്. പക്ഷേ താരനിരയില്‍ കാര്യമായി മാറ്റമില്ല. റയല്‍ സംഘത്തില്‍ റാമോസ് ഇല്ല എന്നതാണ് വലിയ മാറ്റം. കരീം ബെന്‍സേമയും ലുകാ മോദ്രിച്ചും ടോണി ക്രൂസുമെല്ലാം കളിക്കുന്നു. ലിവര്‍ സംഘത്തില്‍ സലാഹ് മാത്രമല്ല മാനേയും ഹെന്‍ഡേഴ്‌സണുമെല്ലാമുണ്ട്. പരിശീലകന്‍ പഴയ ജുര്‍ഗന്‍ ക്ലോപ്പെ തന്നെ. റയലില്‍ സിദാനില്ല-പകരം കാര്‍ലോസ് അന്‍സലോട്ടി.

വരുന്ന 28 ലെ ഫൈനല്‍ പ്രതികാര പോരാട്ടം തന്നെയാണെന്നാണ് സലാഹ് വിശദീകരിക്കുന്നത്. ഞാന്‍ കാത്തിരുന്ന പ്രതിയോഗി റയല്‍ തന്നെയാണ്. റയല്‍-സിറ്റി സെമിക്ക് മുമ്പ് തന്നെ ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. റയല്‍ മികച്ച സംഘമാണ്. നിരവധി പ്രമുഖരെ പരാജയപ്പെടുത്തിയ സംഘമാണ്. ഫൈനല്‍ ഗംഭീരമായിരിക്കും. പക്ഷേ ഞങ്ങള്‍ക്ക് ജയിക്കണം. വന്‍കരയിലെ ചാമ്പ്യന്മാരാവണം-സലാഹ് വ്യക്തമാക്കി. ഇത്തവണ പക്ഷേ ലോകകപ്പ് ടെന്‍ഷന്‍ താരത്തിനില്ല. ഖത്തര്‍ ലോകകപ്പിന് സലാഹിന്റെ രാജ്യമായ ഈജിപ്ത് യോഗ്യത നേടിയിട്ടില്ല.

2018 ലെ കീവ് അനുഭവം ഒരിക്കലും മറക്കാനാവില്ലെന്ന് സലാഹ് പറയുന്നു. റാമോസിന്റെ ഫൗള്‍ ബോധപൂര്‍വമായിരിക്കാം. അദ്ദേഹത്തിനെതിരെ അത്തരത്തില്‍ ആരോപണങ്ങളുമുണ്ടായിരുന്നു. പക്ഷേ ആ ഫൗള്‍ വേദനാജനകമായിരുന്നു. അടുത്ത വര്‍ഷം ഞങ്ങള്‍ ചാമ്പ്യന്‍സ് ലീഗ് നേടിയെന്നത് സത്യം. ടോട്ടനത്തിനെതിരായ കലാശത്തില്‍ എനിക്ക് പെനാല്‍ട്ടി വഴി ഗോളും നേടാനായി. പക്ഷേ ചില മല്‍സരങ്ങള്‍ നമ്മള്‍ മറക്കില്ലല്ലോ- ഇന്ന് നടക്കുന്ന പ്രീമിയര്‍ ലീഗ് പോരാട്ടത്തിനുള്ള ഒരുക്കത്തിനിടെ അദ്ദേഹം പറഞ്ഞു. പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ പ്രതിയോഗി ടോട്ടനമാണ്. ലിവര്‍ ചാമ്പ്യന്‍സ് ലീഗിന് പുറമെ ലക്ഷ്യമിടുന്ന മേജര്‍ കിരടമാണ് പ്രീമിയര്‍ ലീഗ്. നിലവില്‍ അവര്‍ മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ഒരു പോയിന്റ് പിറകിലാണ്. നാല് കിരീടങ്ങളാണ് ഞങ്ങളുടെ ലക്ഷ്യം. കറബാവോ കപ്പ് സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗിലും എഫ്.എ കപ്പിലും ഫൈനലിലുണ്ട്. പ്രിമിയര്‍ ലീഗില്‍ നാല് മല്‍സരങ്ങള്‍ ശേഷിക്കെ ഒരു പോയിന്റ് മാത്രം പിറകില്‍-എല്ലാവര്‍ക്കുമൊപ്പം ഞാനും കാത്തിരിക്കുന്നു-ആ ചരിത്രത്തിനായി. ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ എഴുത്തുകാര്‍ ഈ സീസണിലെ മികച്ച ഫുട്‌ബോളറായി എന്നെ തെരഞ്ഞെടുത്തതില്‍ വലിയ സന്തോഷം. നാല് വര്‍ഷം മുമ്പ് ഈ ബഹുമതി എനിക്ക് ലഭിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ഫുട്‌ബോള്‍ കുടുംബത്തിലെ പ്രധാനികളാണ്. അവരുടെ അംഗീകാരം ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

സൂപ്പര്‍ ലീഗ് കേരളയുടെ സെമി ഫൈനല്‍ മത്സരം മാറ്റിവെച്ചു

തൃശൂര്‍ മാജിക് എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മിലുള്ള മത്സരമാണ് മാറ്റിവെച്ചത്

Published

on

തൃശൂര്‍: പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന സൂപ്പര്‍ ലീഗ് കേരളയുടെ സെമി ഫൈനല്‍ മത്സരം മാറ്റിവെച്ചു. ഇന്ന് രാത്രി 7:30ന് തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കേണ്ട തൃശൂര്‍ മാജിക് എഫ്‌സി – മലപ്പുറം എഫ്‌സി മത്സരം മാറ്റിവയ്ക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.

മത്സരത്തില്‍ പങ്കാളികളാവരുതെന്ന് ടീമുകള്‍ക്ക് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കത്ത് നല്‍കി. തദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിഞ്ഞ് മറ്റൊരു ദിവസം മത്സരം സംഘടിപ്പിക്കണമെന്നും നിര്‍ദേശം. തദേശ തെരഞ്ഞെടുപ്പിന് ഒപ്പം ശബരിമല ഡ്യൂട്ടി കൂടി ഉള്ളതുകൊണ്ട് ആവശ്യത്തിന് സേനയെ വിന്യസിക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു.

തുടര്‍ന്നാണ് മത്സരം മാറ്റിവെക്കാനുള്ള നിര്‍ദേശം പുറപ്പെടുവിച്ചത്. നിര്‍ദേശം മറികടന്ന് മത്സരം നടത്തിയാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘാടകരായ സൂപ്പര്‍ ലീഗ് കേരള, തൃശൂര്‍ മാജിക് എഫ്‌സി, മലപ്പുറം എഫ് സി ടീമുകള്‍ക്ക് പൊലീസ് കത്തു നല്‍കിയിട്ടുണ്ട്.

അതേസമയം പത്താം തീയതി നടക്കാനിരുന്ന കാലിക്കറ്റ് എഫ്സി കണ്ണൂര്‍ വാരിയേഴ്‌സ് രണ്ടാം സെമി മത്സരവും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

Continue Reading

Football

2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ നറുക്കെടുത്തു

നിലവിലെ ചാമ്പ്യന്മാരായ ടീം അര്‍ജന്റീന ഗ്രൂപ്പ് ‘ജെ’യിലാണ്.

Published

on

2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ നറുക്കെടുത്തു. 42 ടീമുകളെ 12 ഗ്രൂപ്പുകളിലായി (A-L) നറുക്കെടുത്തു. നിലവിലെ ചാമ്പ്യന്മാരായ ടീം അര്‍ജന്റീന ഗ്രൂപ്പ് ‘ജെ’യിലാണ്. ഗ്രൂപ്പ് ‘ജെ’യില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളും ഉള്‍പ്പെടുന്നു. അതേസമയം നിലവിലെ റണ്ണേഴ്സ് അപ്പായ ഫ്രാന്‍സ് ഗ്രൂപ്പ് ‘ഐ’ലാണ്. സെനഗല്‍, നോര്‍വേ എന്നീ ടീമുകളാണ് മറ്റംഗങ്ങള്‍.

ബ്രസീല്‍ ഗ്രൂപ്പ് ‘സി’യിലാണ്. മൊറോക്കോ, ഹൈതി, സ്‌കോട്ട്ലന്‍ഡ് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ഗ്രൂപ്പ് ‘എ’യിലെ ആദ്യ രണ്ട് ടീമുകളായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യമത്സരം. സ്പെയിന്‍, യുറഗ്വായ് ടീമുകള്‍ ഗ്രൂപ്പ് എച്ചിലും ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകള്‍ ഗ്രൂപ്പ് ‘എല്ലി’ലും ഏറ്റുമുട്ടും.

വാഷിങ്ടണ്‍ ഡിസിയിലെ കെന്നഡി സെന്ററിലാണ് നറുക്കെടുപ്പ് നടന്നത്. ഫിഫ പ്രഖ്യാപിച്ച പ്രഥമ സമാധാനപുരസ്‌കാരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചു.

അമേരിക്ക, കാനഡ, മെക്സിക്കൊ എന്നീ രാജ്യങ്ങളിലായി അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലായ് 19 വരെ നടക്കുന്ന ലോകകപ്പില്‍ 48 ടീമുകളാണ് മത്സരിക്കുന്നത്. ഇതിനകം 42 ടീമുകള്‍ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കിയുള്ള ആറുടീമുകള്‍ക്കായി പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കാനുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ 32 ടീമുകളാണുണ്ടായിരുന്നത്.

മൂന്നു രാജ്യങ്ങളിലെ 16 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. യുഎസില്‍ ന്യൂയോര്‍ക്ക്, ഡാലസ്, കന്‍സാസ് സിറ്റി, ഹൂസ്റ്റണ്‍, അറ്റ്‌ലാന്റ, ലോസ് ആഞ്ജലിസ്, ഫിലാഡെല്‍ഫിയ, സിയാറ്റില്‍, സാന്‍ ഫ്രാന്‍സിസ്‌കോ, ബോസ്റ്റണ്‍, മിയാമി എന്നിവിടങ്ങളിലായി 11 സ്റ്റേഡിയങ്ങളില്‍ ലോകകപ്പ് മത്സരം നടക്കും.കാനഡയില്‍ രണ്ടും (വാന്‍കൂവര്‍, ടൊറന്റോ) മെക്സിക്കോയില്‍ മൂന്നും (മെക്സിക്കോ സിറ്റി, മോണ്ടെറി, ഗൗതലജാറ) വേദികളുണ്ട്.

48 ടീമുകള്‍ അണിനിരക്കുന്ന ലോകകപ്പിന് 42 ടീമുകള്‍ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കി ആറു ടീമുകള്‍ പ്ലേ ഓഫിലൂടെ യോഗ്യതനേടും. യൂറോപ്പില്‍നിന്നാണ് നാലു ടീമുകള്‍. നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫിലൂടെ രണ്ടു ടീമുകള്‍ക്കാണ് യോഗ്യത. ആറു ടീമുകള്‍ മത്സരിക്കുന്നു. മാര്‍ച്ച് 26-നും 31-നുമാണ് പ്ലേ ഓഫ് മത്സരങ്ങള്‍.

Continue Reading

Football

ഫിഫ ലോകകപ്പ് ഡ്രോ ഡിസംബര്‍ അഞ്ചിന്

ടോപ് ഫോര്‍ ഫൈറ്റ് ഒഴിവാക്കി നറുക്കെടുപ്പ്

Published

on

വാഷിങ്ടണ്‍: ഫിഫ ലോകകപ്പ് ഡ്രോ ഡിസംബര്‍ അഞ്ചിന്. ലോകകപ്പ് ആതിഥേയ രാജ്യങ്ങളിലൊന്നായ അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയിലാണ് 48 ടീമുകളുടെ ആദ്യ വിശ്വമേളയുടെ നറുക്കെടുപ്പ് നടക്കുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടുകള്‍ പൂര്‍ത്തിയാവുകയും, 42 ടീമുകള്‍ ഇതിനകം യോഗ്യത ഉറപ്പാക്കുകയും ചെയ്തു. ശേഷിക്കുന്ന ആറ് സ്ഥാനങ്ങള്‍ക്കുള്ള പ്ലേ ഓഫ് മത്സരങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കെയാണ് ഈ മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഡിസംബര്‍ അഞ്ചിന് നറുക്കെടുപ്പ് നടക്കുന്നത്.

ടോപ് ഫോര്‍ ഫൈറ്റ് ഒഴിവാക്കി നറുക്കെടുപ്പ്

റാങ്കിങ്ങില്‍ മുന്‍നിരയിലുള്ള നാല് ടീമുകളായ സ്‌പെയിന്‍, അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവര്‍ സെമി വരെ പരസ്പരം ഏറ്റുമുട്ടുന്നത് ഒഴിവാക്കിയാണ് ഫിഫ സീഡും ഫിക്‌സ്ചറും തയ്യാറാക്കിയത്. ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ സ്‌പെയിനും രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും തമ്മില്‍ ഫൈനലിന് മുമ്പ് മുഖാമുഖമെത്തില്ല. മൂന്നാം സ്ഥാനക്കാരായ ഫ്രാന്‍സും-നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മിലും ഫൈനലിന് മുമ്പൊരു പോരാട്ടവുമുണ്ടാവില്ല.

ഗ്രൂപ്പ് റൗണ്ടിനു ശേഷം രണ്ട് ഭാഗങ്ങളായാവും നോക്കൗട്ട്, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി വരെ മത്സരങ്ങള്‍ നടക്കുന്നത്. മുന്‍നിര ടീമുകള്‍ ഗ്രൂപ്പിലെ മത്സരത്തിനു ശേഷം രണ്ടുവഴിക്കാവും മുന്നോട്ട് കുതിക്കുന്നത് എന്നതിനാല്‍ ഫൈനലിന് മുമ്പ് ഒരു ഏറ്റുമുട്ടല്‍ ഒഴിവാകും.
ലോകകപ്പ് നറുക്കെടുപ്പ് ക്രമം

Pot 1: Canada, Mexico, United States, Spain, Argentina, France, England, Brazil, Portugal, Netherlands, Belgium, Germany

Pot 2: Croatia, Morocco, Colombia, Uruguay, Switzerland, Japan, Senegal, Iran, South Korea, Ecuador, Austria, Australia

Pot 3: Norway, Panama, Egypt, Algeria, Scotland, Paraguay, Tunisia, Ivory Coast, Uzbekistan, Qatar, South Africa

Pot 4: Jordan, Cape Verde, Ghana, Curaçao, Haiti, New Zealand, European playoff winners A-D, Inter-confederation playoff winners 1-2

Continue Reading

Trending