More
എം.എല്‍.എമാര്‍ രഹസ്യകേന്ദ്രത്തില്‍: ജയയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം
ചെന്നൈ: കാവല്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം നടത്തിയ അപ്രതീക്ഷിത പടനീക്കത്തെ അതേ നാണയത്തില്‍ തിരിച്ചടിച്ച് നിയുക്ത മുഖ്യമന്ത്രി വി.കെ ശശികല. ഇന്നലെ കാലത്ത് ചെന്നൈയിലെ എ.ഐ.എ. ഡി.എം.കെ ആസ്ഥാനത്ത് ശശികല വിളിച്ചുചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും സംബന്ധിച്ചു. 133 എം.എല്‍.എമാരില്‍ 130 പേരും യോഗത്തില്‍ പങ്കെടുത്തതായി മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. ഒ പന്നീര്‍ശെല്‍വം ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമാണ് യോഗത്തില്‍നിന്ന് വിട്ടുനിന്നത്. ഇതോടെ ശശികല തന്നെ തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി.
യോഗം അവസാനിച്ചതിനു പിന്നാലെ 130 എം.എല്‍.എമാരേയും അഞ്ച് ബസ്സുകളിലായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള സാധ്യത തടയുക എന്ന ലക്ഷ്യത്തോടെയാണ് എം.എല്‍.എമാരെ മാറ്റിയതെന്നാണ് വിവരം. ചെന്നൈ വിമാനത്താവളത്തിനു സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ചെന്നൈയില്‍ എത്തിയാല്‍ ഉടന്‍ എം.എല്‍.എമാരെ ഗവര്‍ണര്‍ക്കുമുന്നില്‍ ഹാജരാക്കി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിക്കാനാണ് നീക്കം. എം.എല്‍.എമാരെല്ലാം ശശികലക്കൊപ്പമാണെന്നും പാര്‍ട്ടി പിളരുമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്നും മുതിര്‍ന്ന നേതാവ് സെങ്കോട്ടയ്യന് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ശശികലയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. തമിഴ്നാടിന്റെ അധിക ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു മുംബൈയിലാണുള്ളത്. അദ്ദേഹം ഇന്ന് ചെന്നൈയില്‍ എത്തിയേക്കുമെന്നാണ് വിവരം. ബി.ജെ.പി നിര്‍ദേശപ്രകാരമാണ് ഗവര്‍ണര്‍ ഒളിച്ചുകളി തുടരുന്നതെന്ന ആരോപണവുമായി എ.ഐഎ.ഡി.എം.കെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ശശികലക്കെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി വിധി വരുന്നതുവരെ സത്യപ്രതിജ്ഞാ ചടങ്ങ് നീട്ടിക്കൊണ്ടുപോകാനായിരുന്നു ബി.ജെ.പി തന്ത്രമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ശശികലയെ എ.ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിട്ട് മൂന്നു ദിവസം പിന്നിട്ട സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ഇനിയും വൈകിപ്പിക്കുന്നത് ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം ഉയരാന്‍ ഇടയാക്കിയേക്കുമെന്ന് കണ്ടാണ് ഗവര്‍ണര്‍ തീരുമാനം മാറ്റിയതെന്നാണ് വിവരം.
ഗവര്‍ണര്‍ ഒളിച്ചുകളി തുടരുന്ന സാഹചര്യത്തില്‍ രാഷ്ട്രപതിയെ കാണാനായി എ.ഐ.എ. ഡി.എം.കെ എം.പിമാര്‍ ഇന്നലെ ഡല്‍ഹിയിലേക്ക് തിരിച്ചു. ബജറ്റ് സമ്മേളനം പുരോഗമിക്കുമ്പോഴും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെതുടര്‍ന്ന് എം.പിമാരെല്ലാം കഴിഞ്ഞ മൂന്നു ദിവസമായി ചെന്നൈയിലാണ് തങ്ങിയിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് എല്ലാവരും ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഗവര്‍ണര്‍ ചെന്നൈയില്‍ എത്താന്‍ വൈകിയാല്‍ എം. എല്‍.എമാരെ മുഴുവന്‍ ഡല്‍ഹിയിലെത്തിച്ച് രാഷ്ട്രപതിക്കുമുന്നില്‍ അണിനിരത്താനും എ. ഐഎ.ഡി.എം.കെ നേതൃത്വം ആലോചിക്കുന്നുണ്ട്.
ഇതിനിടെ എ.ഐ.എ.ഡി. എം.കെ ട്രഷറര്‍ സ്ഥാനത്തുനിന്ന് ഒ പന്നീര്‍ശെല്‍വത്തിനേയും പാര്‍ട്ടി ഐ.ടി വിഭാഗം ചുമതലയില്‍നിന്ന് ജി രാമചന്ദ്രനേയും ശശികല ഇടപെട്ട് നീക്കി. വിമതനീക്കം ശക്തിപ്പെട്ടതിനു പിന്നാലെ ഇന്നലെ രാവിലെയാണ് ഇരുവരേയും പാര്‍ട്ടി പദവികളില്‍നിന്ന് മാറ്റിയത്. അതേസമയം ജയലളിതയുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് മണിക്കൂറുകള്‍ക്കകം പന്നീര്‍ശെല്‍വം ശശികലയെ വീണ്ടും പ്രതിരോധത്തിലാക്കി. മരണം സംബന്ധിച്ച ദുരൂഹത നീക്കുന്നതിന് സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിന് ശിപാര്‍ശ നല്‍കുമെന്നായിരുന്നു പന്നീര്‍ശെല്‍വത്തിന്റെ പ്രഖ്യാപനം.
ഇതോടെ സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ അനുമതി നല്കിയാലും മുഖ്യമന്ത്രി പദവിയില്‍ തുടരുക ശശികലക്ക് എളുപ്പമാകില്ല. സ്വത്തു കേസിലെ സുപ്രീംകോടതി വിധിയും ജയലളിതയുടെ മരണം സംബന്ധിച്ച അന്വേഷണവും വലിയ വെല്ലുവിളിയായി മാറും. എം.എല്‍.എമാര്‍ തനിക്കൊപ്പമാണെന്നും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്നും പന്നീര്‍ശെല്‍വം അവകാശപ്പെട്ടു.
എ.ഐ.എ.ഡി.എം.കെയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കു പിന്നില്‍ പ്രതിപക്ഷ പാര്‍ട്ടിയാണെന്ന ശശികലയുടെ ആരോപണം ഡി.എം.കെ തള്ളി. പന്നീര്‍ശെല്‍വത്തിന് പിന്തുണ നല്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് സ്റ്റാലിന് പറഞ്ഞു.ഇതിനിടെ വൈകീട്ടോടെ രണ്ട് എം.എല്‍.എമാര്‍ കൂടി പന്നീര്‍ശെല്‍വത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തി. വാസുദേവനെല്ലൂര്‍ എം.എല്‍.എ എ മനോഹരനും വൈകുണ്ഡപുരം എം.എല്‍.എയുമാണ് പന്നീര്‍ശെല്‍വത്തെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയത്.
india
‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.
#WATCH | Bengaluru | On a new FIR registered in the National Herald Case, Karnataka Dy CM DK Shivakumar says, "This is unfair. There is a limit to harassment. There was no need to harass. It is not Sonia Gandhi or Rahul Gandhi's property. They were the custodians of the shares… pic.twitter.com/ln8tPtfURr
— ANI (@ANI) December 1, 2025
‘തീരുമാനം തീർത്തും അന്യായമാണ്. ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.
More
മരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
ജക്കാർത്ത: ഇന്തോനേഷ്യ, ശ്രീലങ്ക, തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലുണ്ടായ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 1100 കടന്നു. ഇന്തോനേഷ്യയിൽ 593 പേർ മരിക്കുകയും 470 ഓളം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, ആച്ചെ പ്രവിശ്യകളിലാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. മൂന്നുലക്ഷത്തോളം പേരെ ഇവിടെനിന്ന് മാറ്റിപ്പാർപ്പിച്ചു. വടക്കൻ സുമാത്രയിൽ മാത്രം ഇരുനൂറോളം പേരാണ് മരിച്ചത്.
ദിത്വാ ചുഴലിക്കാറ്റിൽ വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായതിനെ തുടർന്ന് ശ്രീലങ്കയിൽ കുറഞ്ഞത് 355 പേർ മരിക്കുകയും 370 പേരെ കാണാതാവുകയും ചെയ്തു. തായ്ലൻഡിൽ, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ 176 പേരാണ് മരിച്ചത്. മലേഷ്യയിൽ മൂന്ന് പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്.
ശ്രീലങ്കയിൽ കാണാതായ 370 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഒന്നരലക്ഷത്തോളം പേരെയാണ് ശ്രീലങ്കയിൽ മാറ്റിപ്പാർപ്പിച്ചത്. ഇന്ത്യയുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ, കൊളംബോയുടെ കിഴക്കൻമേഖലയിലെ കൂടുതൽ സ്ഥലങ്ങളിൽ പ്രളയ മുന്നറിയിപ്പു നൽകി. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണസേനയുടെ 80 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്.
kerala
എഴുത്തുകാരി ബി സരസ്വതി അന്തരിച്ചു
ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം.
കോട്ടയം: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം. കിടങ്ങൂര്‍ എന്‍.എസ്.എസ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചു.
പ്രശസ്ത സാഹിത്യകാരന് കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ്. ഛായാഗ്രാഹകന്‍ വേണു, എന്‍. രാമചന്ദ്രന് ഐപിഎസ് എന്നിവര്‍ മക്കളാണ്. ഏറ്റുമാനൂര്‍ കാരൂര്‍ വീട്ടില്‍ നാളെയാണ് സംസ്കാരം.
-
kerala1 day ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india1 day ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala1 day agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
More1 day agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala1 day agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
kerala7 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ

