More
എം.എല്‍.എമാര്‍ രഹസ്യകേന്ദ്രത്തില്‍: ജയയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം

ചെന്നൈ: കാവല്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം നടത്തിയ അപ്രതീക്ഷിത പടനീക്കത്തെ അതേ നാണയത്തില്‍ തിരിച്ചടിച്ച് നിയുക്ത മുഖ്യമന്ത്രി വി.കെ ശശികല. ഇന്നലെ കാലത്ത് ചെന്നൈയിലെ എ.ഐ.എ. ഡി.എം.കെ ആസ്ഥാനത്ത് ശശികല വിളിച്ചുചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും സംബന്ധിച്ചു. 133 എം.എല്‍.എമാരില്‍ 130 പേരും യോഗത്തില്‍ പങ്കെടുത്തതായി മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. ഒ പന്നീര്‍ശെല്‍വം ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമാണ് യോഗത്തില്‍നിന്ന് വിട്ടുനിന്നത്. ഇതോടെ ശശികല തന്നെ തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി.
യോഗം അവസാനിച്ചതിനു പിന്നാലെ 130 എം.എല്‍.എമാരേയും അഞ്ച് ബസ്സുകളിലായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള സാധ്യത തടയുക എന്ന ലക്ഷ്യത്തോടെയാണ് എം.എല്‍.എമാരെ മാറ്റിയതെന്നാണ് വിവരം. ചെന്നൈ വിമാനത്താവളത്തിനു സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ചെന്നൈയില്‍ എത്തിയാല്‍ ഉടന്‍ എം.എല്‍.എമാരെ ഗവര്‍ണര്‍ക്കുമുന്നില്‍ ഹാജരാക്കി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിക്കാനാണ് നീക്കം. എം.എല്‍.എമാരെല്ലാം ശശികലക്കൊപ്പമാണെന്നും പാര്‍ട്ടി പിളരുമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്നും മുതിര്‍ന്ന നേതാവ് സെങ്കോട്ടയ്യന് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ശശികലയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. തമിഴ്നാടിന്റെ അധിക ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു മുംബൈയിലാണുള്ളത്. അദ്ദേഹം ഇന്ന് ചെന്നൈയില്‍ എത്തിയേക്കുമെന്നാണ് വിവരം. ബി.ജെ.പി നിര്‍ദേശപ്രകാരമാണ് ഗവര്‍ണര്‍ ഒളിച്ചുകളി തുടരുന്നതെന്ന ആരോപണവുമായി എ.ഐഎ.ഡി.എം.കെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ശശികലക്കെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി വിധി വരുന്നതുവരെ സത്യപ്രതിജ്ഞാ ചടങ്ങ് നീട്ടിക്കൊണ്ടുപോകാനായിരുന്നു ബി.ജെ.പി തന്ത്രമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ശശികലയെ എ.ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിട്ട് മൂന്നു ദിവസം പിന്നിട്ട സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ഇനിയും വൈകിപ്പിക്കുന്നത് ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം ഉയരാന്‍ ഇടയാക്കിയേക്കുമെന്ന് കണ്ടാണ് ഗവര്‍ണര്‍ തീരുമാനം മാറ്റിയതെന്നാണ് വിവരം.
ഗവര്‍ണര്‍ ഒളിച്ചുകളി തുടരുന്ന സാഹചര്യത്തില്‍ രാഷ്ട്രപതിയെ കാണാനായി എ.ഐ.എ. ഡി.എം.കെ എം.പിമാര്‍ ഇന്നലെ ഡല്‍ഹിയിലേക്ക് തിരിച്ചു. ബജറ്റ് സമ്മേളനം പുരോഗമിക്കുമ്പോഴും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെതുടര്‍ന്ന് എം.പിമാരെല്ലാം കഴിഞ്ഞ മൂന്നു ദിവസമായി ചെന്നൈയിലാണ് തങ്ങിയിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് എല്ലാവരും ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഗവര്‍ണര്‍ ചെന്നൈയില്‍ എത്താന്‍ വൈകിയാല്‍ എം. എല്‍.എമാരെ മുഴുവന്‍ ഡല്‍ഹിയിലെത്തിച്ച് രാഷ്ട്രപതിക്കുമുന്നില്‍ അണിനിരത്താനും എ. ഐഎ.ഡി.എം.കെ നേതൃത്വം ആലോചിക്കുന്നുണ്ട്.
ഇതിനിടെ എ.ഐ.എ.ഡി. എം.കെ ട്രഷറര്‍ സ്ഥാനത്തുനിന്ന് ഒ പന്നീര്‍ശെല്‍വത്തിനേയും പാര്‍ട്ടി ഐ.ടി വിഭാഗം ചുമതലയില്‍നിന്ന് ജി രാമചന്ദ്രനേയും ശശികല ഇടപെട്ട് നീക്കി. വിമതനീക്കം ശക്തിപ്പെട്ടതിനു പിന്നാലെ ഇന്നലെ രാവിലെയാണ് ഇരുവരേയും പാര്‍ട്ടി പദവികളില്‍നിന്ന് മാറ്റിയത്. അതേസമയം ജയലളിതയുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് മണിക്കൂറുകള്‍ക്കകം പന്നീര്‍ശെല്‍വം ശശികലയെ വീണ്ടും പ്രതിരോധത്തിലാക്കി. മരണം സംബന്ധിച്ച ദുരൂഹത നീക്കുന്നതിന് സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിന് ശിപാര്‍ശ നല്‍കുമെന്നായിരുന്നു പന്നീര്‍ശെല്‍വത്തിന്റെ പ്രഖ്യാപനം.
ഇതോടെ സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ അനുമതി നല്കിയാലും മുഖ്യമന്ത്രി പദവിയില്‍ തുടരുക ശശികലക്ക് എളുപ്പമാകില്ല. സ്വത്തു കേസിലെ സുപ്രീംകോടതി വിധിയും ജയലളിതയുടെ മരണം സംബന്ധിച്ച അന്വേഷണവും വലിയ വെല്ലുവിളിയായി മാറും. എം.എല്‍.എമാര്‍ തനിക്കൊപ്പമാണെന്നും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്നും പന്നീര്‍ശെല്‍വം അവകാശപ്പെട്ടു.
എ.ഐ.എ.ഡി.എം.കെയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കു പിന്നില്‍ പ്രതിപക്ഷ പാര്‍ട്ടിയാണെന്ന ശശികലയുടെ ആരോപണം ഡി.എം.കെ തള്ളി. പന്നീര്‍ശെല്‍വത്തിന് പിന്തുണ നല്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് സ്റ്റാലിന് പറഞ്ഞു.ഇതിനിടെ വൈകീട്ടോടെ രണ്ട് എം.എല്‍.എമാര്‍ കൂടി പന്നീര്‍ശെല്‍വത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തി. വാസുദേവനെല്ലൂര്‍ എം.എല്‍.എ എ മനോഹരനും വൈകുണ്ഡപുരം എം.എല്‍.എയുമാണ് പന്നീര്‍ശെല്‍വത്തെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയത്.
india
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
അഭിമാനകരമായ കിരീടനേട്ടത്തിനുമപ്പുറം ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി

kerala
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്ജന്
കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്ജന് ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്ജന് ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്.
കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. റോയി തോമസിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.ആര്.സോനു അന്തരിച്ചതിനാലാണ് അന്നു വകുപ്പിന്റെ ചുമതല വഹിച്ചുവന്ന ഡോ.കെ.പ്രസന്നന്റെ സാക്ഷി വിസ്താരം കോടതിയില്‍ രേഖപ്പെടുത്തിയത്. റോയിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്ന് കണ്ടെത്തിയത്. റോയ് തോമസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി.
കൂടത്തായിയില്‍ 2002 മുതല്‍ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന് കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന് എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന് ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്ഫൈന് (2) എന്നിവരാണ് കൊല്ലപ്പെട്ടത്.
kerala
എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്സൈസ് കമ്മീഷണറായി പുതിയ നിയമനം
ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്

തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.
നിലവിലെ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സാര്‍ഥം ലീവിലാണ്. ആ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയന് എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്സൈസ് കമ്മീഷണറാക്കുന്നത്.
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
-
News3 days ago
ഗസ്സയില്‍ പട്ടിണി രൂക്ഷം; ഇസ്രാഈല്‍ ആക്രമണത്തില്‍ 63 പേര് കൊല്ലപ്പെട്ടു
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
GULF2 days ago
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു
-
kerala3 days ago
ചാവക്കാട് ദേശീയപാത 66ല്‍ വിള്ളല്‍
-
kerala2 days ago
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ഓര്‍മകള്‍ക്ക് ഒരു വര്‍ഷം; എങ്ങുമെത്താതെ പുനരധിവാസം
-
kerala2 days ago
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്ജന്