Connect with us

Video Stories

ഉംറ തീര്‍ഥാടകരുടെ എണ്ണം: ഇന്ത്യ രണ്ടാം സ്ഥാനത്ത്

Published

on

മക്ക: ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഉംറ തീര്‍ഥാടകര്‍ എത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ഞായറാഴ്ച വരെ ഇന്ത്യയില്‍ നിന്ന് 98,000 ലേറെ തീര്‍ഥാടകര്‍ എത്തിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഈ കൊല്ലം ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് പാകിസ്താനില്‍ നിന്നാണ്. പാകിസ്താനില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷത്തിലേറെ തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിയതായാണ് കണക്ക്. ആകെ തീര്‍ഥാടകരില്‍ 37 ശതമാനവും പാകിസ്താനില്‍ നിന്നാണ്.

 

വിദേശ രാജ്യങ്ങളിലെ സഊദി എംബസികളും കോണ്‍സുലേറ്റുകളും അടക്കമുള്ള നയതന്ത്രകാര്യാലയങ്ങള്‍ വഴി ഇതുവരെ 9,89,309 പേര്‍ക്ക് ഉംറ വിസ അനുവദിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 5,90,488 പേര്‍ പുണ്യഭൂമിയിലെത്തി ഉംറ നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെ അയച്ച മൂന്നാമത്തെ രാജ്യം ഇന്തോനേഷ്യയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യയില്‍ നിന്ന് 71,000 ഉംറ തീര്‍ഥാടകരാണ് ഇതുവരെ വിശുദ്ധ ഭൂമിയിലെത്തിയത്. അറബ് രാജ്യങ്ങളുടെ കൂട്ടത്തില്‍ അള്‍ജീരിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഉംറക്കാര്‍ എത്തിയത്.

 

പുണ്യനഗരിയിലെത്തിയ തീര്‍ഥാടകരില്‍ ആറ് ശതമാനം അള്‍ജീരിയക്കാരാണ്. ഉത്തര ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ നിന്ന് 26,980 ഉംറ തീര്‍ഥാടകരാണ് ഇതുവരെ എത്തിയത്. തീര്‍ഥാടകരില്‍ 96 ശതമാനവും വിമാന മാര്‍ഗമാണ് സഊദിയിലെത്തിയത്. 5,69,155 (96 ശതമാനം) തീര്‍ഥാടകര്‍ ജിദ്ദ, മദീന, യാമ്പു എയര്‍പോര്‍ട്ടുകള്‍ വഴി എത്തി. കപ്പലുകളില്‍ 296 ഉംറ തീര്‍ഥാടകരും കരാതിര്‍ത്തി പ്രവേശന കവാടങ്ങളിലൂടെ റോഡ് മാര്‍ഗം 21,037 തീര്‍ഥാടകരും സഊദി അറേബ്യയില്‍ പ്രവേശിച്ചു.

 

കഴിഞ്ഞ കൊല്ലം ഇതേ കാലയളവിനെ അപേക്ഷിച്ച് മദീന വിമാനത്താവളം വഴി ഈ കൊല്ലം എത്തിയ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ 8.3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. മദീന അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് വഴി 771 വിമാന സര്‍വീസുകളില്‍ 1,52,785 ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയിട്ടുണ്ട്. മദീന പ്രവിശ്യയിലെ തീരനഗരമായ യാമ്പുവിലെ അമീര്‍ അബ്ദുല്‍മുഹ്‌സിന്‍ ബിന്‍ അബ്ദുല്‍അസീസ് എയര്‍പോര്‍ട്ട് 3,339 ഉംറ തീര്‍ഥാടകരെ സ്വീകരിച്ചു.

 
അതേസമയം, മദീനയില്‍ ഉംറ തീര്‍ഥാടകരുടെ താമസസ്ഥലങ്ങളില്‍ ഹജ്ജ്, ഉംറ മന്ത്രാലയത്തിന് കീഴിലെ സിയാറത്ത് കാര്യ വകുപ്പ് നടത്തിയ പരിശോധനകളില്‍ 32 നിയമ ലംഘനങ്ങളും വീഴ്ചകളും കണ്ടെത്തി. ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ച ശേഷം തീര്‍ഥാടകര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ 113 സന്ദര്‍ശനങ്ങളാണ് സിയാറത്ത് കാര്യ വകുപ്പ് നടത്തിയത്. ചികിത്സ തേടി 23 തീര്‍ഥാടകര്‍ മദീനയിലെ വന്‍കിട ആസ്പത്രികളെ സമീപിച്ചു. വഴിതെറ്റി അലഞ്ഞ 1,205 തീര്‍ഥാടകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയതായും സിയാറത്ത് കാര്യ വകുപ്പ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending