Connect with us

Video Stories

ഉംറ തീര്‍ഥാടകരുടെ എണ്ണം: ഇന്ത്യ രണ്ടാം സ്ഥാനത്ത്

Published

on

മക്ക: ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഉംറ തീര്‍ഥാടകര്‍ എത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ഞായറാഴ്ച വരെ ഇന്ത്യയില്‍ നിന്ന് 98,000 ലേറെ തീര്‍ഥാടകര്‍ എത്തിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഈ കൊല്ലം ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് പാകിസ്താനില്‍ നിന്നാണ്. പാകിസ്താനില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷത്തിലേറെ തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിയതായാണ് കണക്ക്. ആകെ തീര്‍ഥാടകരില്‍ 37 ശതമാനവും പാകിസ്താനില്‍ നിന്നാണ്.

 

വിദേശ രാജ്യങ്ങളിലെ സഊദി എംബസികളും കോണ്‍സുലേറ്റുകളും അടക്കമുള്ള നയതന്ത്രകാര്യാലയങ്ങള്‍ വഴി ഇതുവരെ 9,89,309 പേര്‍ക്ക് ഉംറ വിസ അനുവദിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 5,90,488 പേര്‍ പുണ്യഭൂമിയിലെത്തി ഉംറ നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെ അയച്ച മൂന്നാമത്തെ രാജ്യം ഇന്തോനേഷ്യയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യയില്‍ നിന്ന് 71,000 ഉംറ തീര്‍ഥാടകരാണ് ഇതുവരെ വിശുദ്ധ ഭൂമിയിലെത്തിയത്. അറബ് രാജ്യങ്ങളുടെ കൂട്ടത്തില്‍ അള്‍ജീരിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഉംറക്കാര്‍ എത്തിയത്.

 

പുണ്യനഗരിയിലെത്തിയ തീര്‍ഥാടകരില്‍ ആറ് ശതമാനം അള്‍ജീരിയക്കാരാണ്. ഉത്തര ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ നിന്ന് 26,980 ഉംറ തീര്‍ഥാടകരാണ് ഇതുവരെ എത്തിയത്. തീര്‍ഥാടകരില്‍ 96 ശതമാനവും വിമാന മാര്‍ഗമാണ് സഊദിയിലെത്തിയത്. 5,69,155 (96 ശതമാനം) തീര്‍ഥാടകര്‍ ജിദ്ദ, മദീന, യാമ്പു എയര്‍പോര്‍ട്ടുകള്‍ വഴി എത്തി. കപ്പലുകളില്‍ 296 ഉംറ തീര്‍ഥാടകരും കരാതിര്‍ത്തി പ്രവേശന കവാടങ്ങളിലൂടെ റോഡ് മാര്‍ഗം 21,037 തീര്‍ഥാടകരും സഊദി അറേബ്യയില്‍ പ്രവേശിച്ചു.

 

കഴിഞ്ഞ കൊല്ലം ഇതേ കാലയളവിനെ അപേക്ഷിച്ച് മദീന വിമാനത്താവളം വഴി ഈ കൊല്ലം എത്തിയ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ 8.3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. മദീന അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് വഴി 771 വിമാന സര്‍വീസുകളില്‍ 1,52,785 ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയിട്ടുണ്ട്. മദീന പ്രവിശ്യയിലെ തീരനഗരമായ യാമ്പുവിലെ അമീര്‍ അബ്ദുല്‍മുഹ്‌സിന്‍ ബിന്‍ അബ്ദുല്‍അസീസ് എയര്‍പോര്‍ട്ട് 3,339 ഉംറ തീര്‍ഥാടകരെ സ്വീകരിച്ചു.

 
അതേസമയം, മദീനയില്‍ ഉംറ തീര്‍ഥാടകരുടെ താമസസ്ഥലങ്ങളില്‍ ഹജ്ജ്, ഉംറ മന്ത്രാലയത്തിന് കീഴിലെ സിയാറത്ത് കാര്യ വകുപ്പ് നടത്തിയ പരിശോധനകളില്‍ 32 നിയമ ലംഘനങ്ങളും വീഴ്ചകളും കണ്ടെത്തി. ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ച ശേഷം തീര്‍ഥാടകര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ 113 സന്ദര്‍ശനങ്ങളാണ് സിയാറത്ത് കാര്യ വകുപ്പ് നടത്തിയത്. ചികിത്സ തേടി 23 തീര്‍ഥാടകര്‍ മദീനയിലെ വന്‍കിട ആസ്പത്രികളെ സമീപിച്ചു. വഴിതെറ്റി അലഞ്ഞ 1,205 തീര്‍ഥാടകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയതായും സിയാറത്ത് കാര്യ വകുപ്പ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending