Connect with us

Money

ഓണ്‍ലൈനും അല്ലാത്ത ഇടപാടുകളും നടത്താം; എസ്ബിഐ ‘കോണ്‍ടാക്‌ലെസ് ഡെബിറ്റ് കാര്‍ഡ്’ പുറത്തിറക്കി

ഡുവല്‍ ഇന്റര്‍ഫെയ്‌സ് ഫീച്ചറുമായി പുറത്തിറക്കിയ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകാര്‍ക്ക് ഒരേ സമയം കോണ്‍ടാക്ട്, കോണ്‍ടാക്ട് ലെസ് ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്ന് എസ്ബിഐ പ്രസ്താവനയില്‍ അറിയിച്ചു

Published

on

ഡല്‍ഹി: നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ജപ്പാന്റെ ജെസിബി ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ എന്നിവയുമായി സഹകരിച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഇന്ത്യ ‘എസ്ബിഐ റുപേ ജെസിബി പ്ലാറ്റിനം കോണ്‍ടാക്ട്‌ലെസ് ഡെബിറ്റ് കാര്‍ഡ്’ പുറത്തിറക്കി. ഡുവല്‍ ഇന്റര്‍ഫെയ്‌സ് ഫീച്ചറുമായി പുറത്തിറക്കിയ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകാര്‍ക്ക് ഒരേ സമയം കോണ്‍ടാക്ട്, കോണ്‍ടാക്ട് ലെസ് ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്ന് എസ്ബിഐ പ്രസ്താവനയില്‍ അറിയിച്ചു.

ജെസിബി നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ആഗോളതലത്തില്‍ ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് പുതിയ കാര്‍ഡ് വഴി എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എടിഎം, പോയിന്റ് ഓഫ് സെയില്‍സ് എന്നിവിടങ്ങളില്‍ ഈ കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്താന്‍ സാധിക്കും. ഇതിന് പുറമേ ഓണ്‍ലൈന്‍ ഇടപാട് നടത്താനും സാധിക്കുന്നവിധമാണ് ഇതില്‍ സാങ്കേതികവിദ്യ ഒരുക്കിയത്.

റുപേ ഓഫ്‌ലൈന്‍ വാലറ്റ് അടിസ്ഥാനമാക്കിയുള്ള ഇടപാടുകളെയും പിന്തുണയ്ക്കുന്നത് കൊണ്ട് ഇന്ത്യയില്‍ ബസിലും മെട്രോയിലും ചില്ലറ വില്‍പ്പന കടകളിലും ഈ കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. രാജ്യാന്തര വിപണിയില്‍ റുപേയുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇതിനെ കാണാവുന്നതാണെന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സിഒഒ പ്രവീണ റായ് പറഞ്ഞു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FinTech

ഡോളറിനെതിരെ രൂപയുടെ മൂല്യം 21 പൈസ ഉയര്‍ന്നു; ഓഹരി വിപണി റെഡില്‍

വിദേശത്ത് അസംസ്‌കൃത എണ്ണവില കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് ഉയര്‍ന്നു.

Published

on

വിദേശത്ത് അസംസ്‌കൃത എണ്ണവില കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് ഉയര്‍ന്നു. യുഎസ് ഡോളറിനെതിരെ 21 പൈസ ഉയര്‍ന്ന് 88.56 എന്ന നിലയിലെത്തി.

ശക്തമായ ഡോളറും മൂലധന വിപണിയില്‍ നിന്ന് വിദേശ ഫണ്ട് പുറത്തേക്ക് ഒഴുകുന്നതും കാരണം ഇന്ത്യന്‍ കറന്‍സി സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ഫോറെക്‌സ് വ്യാപാരികള്‍ പറഞ്ഞു. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍, രൂപയുടെ മൂല്യം 88.55-ല്‍ തുടങ്ങുകയും പിന്നീട് 88.56-ല്‍ വ്യാപാരം ചെയ്യുകയും ചെയ്തു.

തിങ്കളാഴ്ച, ആഭ്യന്തര യൂണിറ്റ്, തുടര്‍ച്ചയായ മൂന്നാം സെഷനിലും ഇടിവ് രേഖപ്പെടുത്തി, യുഎസ് ഡോളറിനെതിരെ 7 പൈസ ഇടിഞ്ഞ് 88.77 ല്‍ അവസാനിച്ചു, അതിന്റെ എക്കാലത്തെയും ക്ലോസിംഗ് ലെവലിന് സമീപം.

ഒക്ടോബര്‍ 14 ന് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന ക്ലോസിംഗ് നിലയായ 88.81 രേഖപ്പെടുത്തി. അതേസമയം, ആറ് കറന്‍സികളുടെ ഒരു കുട്ടയ്ക്കെതിരായ ഗ്രീന്‍ബാക്കിന്റെ കരുത്ത് അളക്കുന്ന ഡോളര്‍ സൂചിക 0.04 ശതമാനം ഉയര്‍ന്ന് 99.75 ആയി.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്‌സ് ട്രേഡിംഗില്‍ ബാരലിന് 0.32 ശതമാനം ഇടിഞ്ഞ് 64.68 യുഎസ് ഡോളറിലെത്തി. ആഭ്യന്തര ഓഹരി വിപണിയില്‍ സെന്‍സെക്സ് 55 പോയന്റ് താഴ്ന്ന് 83,923.48ലും നിഫ്റ്റി 40.95 പോയന്റ് താഴ്ന്ന് 25,722.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം തിങ്കളാഴ്ച വിദേശ സ്ഥാപന നിക്ഷേപകര്‍ 1,883.78 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.

ചരക്ക് സേവന നികുതി ഇളവ്, ഉല്‍പ്പാദനക്ഷമത നേട്ടം, സാങ്കേതിക നിക്ഷേപം എന്നിവയാല്‍ ഉന്മേഷദായകമായ ഇന്ത്യയുടെ ഉല്‍പ്പാദന മേഖലയുടെ പ്രവര്‍ത്തനം ഒക്ടോബറില്‍ ശക്തിപ്രാപിച്ചതായി തിങ്കളാഴ്ച പുറത്തിറക്കിയ പ്രതിമാസ സര്‍വേ കാണിക്കുന്നു.

കാലാനുസൃതമായി ക്രമീകരിച്ച എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക (പിഎംഐ) സെപ്റ്റംബറിലെ 57.7 ല്‍ നിന്ന് ഒക്ടോബറില്‍ 59.2 ആയി ഉയര്‍ന്നു, ഇത് ഈ മേഖലയുടെ ആരോഗ്യത്തില്‍ വേഗത്തിലുള്ള പുരോഗതിയെ സൂചിപ്പിക്കുന്നു.

Continue Reading

Money

എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്സൈറ്റിന്റെ തട്ടിപ്പില്‍ ഇരകളായി നിക്ഷേപകര്‍

4500 ലധികം പേരില്‍ നിന്നായി 80 കോടിയിലധികം തുക തട്ടിയതായാണ് വിവരം.

Published

on

എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്സൈറ്റില്‍ ഓര്‍ഡര്‍ ചെയ്യാം വാങ്ങാന്‍ സാധിക്കില്ല. 4500 ലധികം പേരില്‍ നിന്നായി 80 കോടിയിലധികം തുക തട്ടിയതായാണ് വിവരം. വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളും സന്ദേശങ്ങളും വഴിയാണ് ഈ തട്ടിപ്പിന്റെയും തുടക്കം.

എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഫര്‍ണിച്ചര്‍ വാങ്ങണം. 680 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വിലയുള്ള ഫര്‍ണിച്ചറുകള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്്. പക്ഷേ ഇവ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാനേ സാധിക്കുകയുള്ളു. ഫര്‍ണിച്ചര്‍ ലഭിക്കില്ല. പകരമായി ലാഭവിഹിതം എന്ന നിലയില്‍ നിശ്ചിത തുക ഓണ്‍ലൈനില്‍ തന്നെ ലഭിക്കും. ഒരുമാസം പൂര്‍ത്തിയാകുമ്പോള്‍ 680 രൂപയ്ക്ക് വാങ്ങിയ ഫര്‍ണിച്ചറില്‍ നിന്ന് 1224 രൂപ തിരികെ ലഭിക്കും എന്നതാണ് വാഗ്ദാനം. വീട്ടമ്മമാരാണ് ഈ തട്ടിപ്പില്‍ കൂടുതലും ഇരയാക്കപ്പെട്ടിട്ടുള്ളത്.

680 രൂപമുടക്കി ഫര്‍ണിച്ചര്‍ വാങ്ങിയാല്‍ 115 രൂപ വെല്‍ക്കം ബോണാസായി ലഭിക്കും. ശേഷം ഓരോ ദിവസവും 680 ന് പരമാവധി 30 രൂപ എന്ന നിരക്കില്‍ വെബ്‌സൈറ്റ് അകൗണ്ടില്‍ ബാലന്‍സ് കാണിക്കും. 120 രൂപയാകുമ്പോള്‍ ബാലന്‍സ് അക്കൗണ്ടിലേക്ക് മാറ്റാം. ഒരുമാസമാകുന്നതോടെ നികുതി എല്ലാം പിടിച്ച ശേഷം 680 ന്റെ മൂല്യം 1224 രൂപയായി മാറും. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിച്ചവര്‍ വിശ്വാസം വന്നതോടെ കൂടുതല്‍ തുക ഈ വെബ്സൈറ്റില്‍ നിക്ഷേപിച്ചു തുടങ്ങി.

10,000 രൂപയുടെ ഫര്‍ണിച്ചര്‍ വാങ്ങിയാല്‍ ചുരുങ്ങിയ ദിവസം കൊണ്ട് 10 ഇരട്ടിയാകുമെന്ന് വിശ്വസിപ്പിക്കുന്ന തരത്തില്‍ കഴിഞ്ഞ മാസം ഒരു ഓഫര്‍ വന്നിരുന്നു. മുമ്പ് ഈ വെബ്‌സൈറ്റില്‍ ഇടപാടു നടത്തിയവര്‍ 50,000 രൂപ മുതല്‍ 3 ലക്ഷം വരെ പുതിയ ഓഫറിലും നിക്ഷേപിച്ചു. വന്‍ തുക നിക്ഷേപം സ്വീകരിച്ച ശേഷം വെബ്‌സൈറ്റ് അപ്രതീക്ഷമായി. കഴിഞ്ഞ അഞ്ചാം തീയതി മുതല്‍ വെബ്‌സൈറ്റ് ലഭിക്കുന്നില്ല. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ നിക്ഷേപിച്ചവര്‍ പരാതികളുമായി മുന്നോട്ടു പോവുകയാണ്.

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണ്ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ഇന്ന് പവന് 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 54,600 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണ്ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് പവന് 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 120 രൂപയാണ് വര്‍ധിച്ചത്. 6825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. വെള്ളിയുടെ വിലയില്‍ 3 രൂപയുടെ വര്‍ധനവാണ് ഉള്ളത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 93 രൂപയായി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണ്ണവില. ഒരാഴ്ചയ്ക്കിടെ ഏകദേശം 1300 രൂപയാണ് ഉയര്‍ന്നത്.

 

 

 

Continue Reading

Trending