Connect with us

kerala

ഉപരിപഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ഥികളെ കുരുക്കിലാക്കാന്‍ തട്ടിപ്പുസംഘങ്ങള്‍

യു.ജി.സി അംഗീകൃത യൂണിവേഴ്‌സിറ്റിയുടേത്‌ എന്ന വ്യാജേനയും കോഴ്‌സുകള്‍ നടത്തുന്നുണ്ട്‌

Published

on

എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ഥികളെ വലയില്‍ വീഴ്‌ത്താന്‍ സംഘങ്ങള്‍ സജീവം.
പാരാമെഡിക്കല്‍ മേഖലയിലാണ്‌ അംഗീകാരമില്ലാത്ത കോഴ്‌സുകളുമായി തട്ടിപ്പുസംഘങ്ങള്‍ പെരുകുന്നത്‌. കേരളത്തില്‍ പാരാമെഡിക്കല്‍ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക്‌ കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്‌. വിദേശത്തുപോകുന്നതിനും രജിസ്‌ട്രേഷന്‍ അത്യാവശ്യമാണ്‌.
ഇത്തരം കോഴ്‌സുകള്‍ക്ക്‌ അഡ്‌മിഷന്‍ നേടുന്നതിന്‌ മുന്‍പായി കോഴ്‌സുകള്‍ അംഗീകാരമുള്ളതാണോയെന്ന്‌ തിരുവന്തപുരം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടറുടെ കാര്യാലയത്തില്‍ ഉള്‍പ്പടെ അന്വേഷിക്കേണ്ടതുണ്ട്‌ .ബി.എസ്‌.സി.എം. എല്‍.ടി, ഡി.എം.എല്‍.ടി ,നഴ്‌സിങ്‌, ഫിസിയോ തെറാപ്പി, ഫാര്‍മസി, എക്‌സ്‌റേ ടെക്‌നിഷ്യന്‍, ഓപ്പറേഷന്‍ തിയറ്റര്‍ അസിസ്‌റ്റന്റ്‌ ടെക്‌നിഷ്യന്‍, ഡയാലിസിസ്‌ ടെക്‌നിഷ്യന്‍ തുടങ്ങിയ കോഴ്‌സുകളാണ്‌ ഒരു വര്‍ഷത്തേയും ആറും രണ്ടും മാസകാലയളവിലുമെല്ലാം ഡിപ്ലോമ എന്ന പേരില്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നത്‌. പലരുടേയും പേരുകളിലുള്ള ഫൗണ്ടേഷന്‍ എന്ന തരത്തിലും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്‌ എന്ന പേരിലും പലയിടത്തും ഇത്തരം സ്‌ഥാപനങ്ങള്‍ പ്രചരണം നടത്തുന്നുണ്ട്‌.

പാരാമെഡിക്കല്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ കോഴ്‌സുകള്‍ പഠിക്കാന്‍ പ്ലസ്‌ ടു സയന്‍സാണ്‌ യോഗ്യത. എന്നാല്‍ പ്ലസ്‌ടു സയന്‍സ്‌ പഠിക്കാത്ത വിദ്യാര്‍ഥികള്‍ക്കും ഇവര്‍ അഡ്‌മിഷന്‍ നല്‌കുമെന്നുള്ളതാണ്‌ പ്രത്യേകത. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുണ്ടെന്ന അവകാശവാദത്തോടെ ഏതെങ്കിലും ഒരു യൂണിവേഴ്‌സിറ്റിയുടെ പേരില്‍ ഒരു കെട്ടിടത്തില്‍ ബോര്‍ഡും സ്‌ഥാപിച്ച്‌ ക്‌ളാസ്‌ നടത്തുന്ന നിരവധി സ്‌ഥാപനങ്ങളാണുള്ളത്‌.

യു.ജി.സി അംഗീകൃത യൂണിവേഴ്‌സിറ്റിയുടേത്‌ എന്ന വ്യാജേനയും കോഴ്‌സുകള്‍ നടത്തുന്നുണ്ട്‌. ജോലിക്ക്‌ ശ്രമിക്കുമ്ബോഴാണ്‌ സര്‍ട്ടിഫിക്കറ്റിന്‌ അംഗീകാരമില്ലാതെ കമ്ബളിപ്പിക്കപ്പെട്ടതായി പലരും തിരിച്ചറിയുന്നത്‌. കോഴ്‌സുകളെകുറിച്ച്‌ വ്യക്‌തമായ ധാരണയില്ലാത്ത രക്ഷിതാക്കളേയും കുട്ടികളെയുമാണ്‌ ഇത്തരം തട്ടിപ്പ്‌ സംഘങ്ങള്‍ വിദേശത്ത്‌ ഉള്‍പ്പടെ ജോലി വാഗ്‌ദാനം നല്‍കി കെണിയിലാക്കുന്നത്‌. കേരളത്തില്‍ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക്‌ ഡയറക്‌ടര്‍ ഓഫ്‌ മെഡിക്കല്‍ എഡ്യൂക്കേഷന്‍ വഴിയാണ്‌ അപേക്ഷ സ്വീകരിക്കുന്നതും സീറ്റ്‌ അലോട്ട്‌മെന്റ്‌ നടത്തുന്നതും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു

24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Published

on

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. ഇത് വരെ 4,026 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. രാജ്യത്ത് 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുണ്ടായിരുന്ന 2700 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ഒരു മരണം കേരളത്തിലും ബാക്കി മഹാരാഷ്ട്ര (2), തമിഴ്‌നാട് (1), പശ്ചിമ ബംഗാള്‍ (1) എന്നീ സംസ്ഥാനങ്ങളിലുമാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലാണ്, 1415 പേര്‍.

Continue Reading

kerala

സ്വര്‍ണവിലയില്‍ വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്ക്

കഴിഞ്ഞ ദിവസം രാവിലെയും വൈകുന്നേരത്തും സ്വര്‍ണവില ഉയര്‍ന്നിരുന്നു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു.ഗ്രാമിന് 20 രൂപയുടെ വര്‍ധിച്ച് 9080 രൂപയായി. പവന്റെ വില 160 രൂപ കൂടി. 72,640 രൂപയായാണ് പവന്റെ വില കൂടിയത്. കഴിഞ്ഞ ദിവസം രാവിലെയും വൈകുന്നേരത്തും സ്വര്‍ണവില ഉയര്‍ന്നിരുന്നു.

നാലാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലേക്ക് ആഗോള വിപണിയില്‍ സ്വര്‍ണം വീണു. ഡോളര്‍ നിരക്കില്‍ നേരിയ ഉയര്‍ച്ച രേഖപ്പെടുത്തി. ആറ് ആഴ്ചക്കിടയിലെ തകര്‍ച്ചയില്‍ നിന്നാണ് ഡോളര്‍ ഇന്‍ഡക്‌സ് കഴിഞ്ഞ ദിവസം കരകയറിയത്.

Continue Reading

kerala

ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്; മുംബൈയിലേത് ഷെല്‍ കമ്പനിയാണെന്ന് സ്ഥിരീകരണം

ഇ ഡി ഏജന്റുമാര്‍ എന്ന പേരില്‍ തട്ടിയെടുക്കുന്ന കോടികള്‍ എത്തിയിരുന്നത് ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ആണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

Published

on

ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസില്‍ മുംബൈയിലെ സ്ഥാപനത്തില്‍ വിജിലന്‍സ് പരിശോധന. മുംബൈയിലെ താനയിലുള്ള ബോറാ കമോഡിറ്റീസ് എന്ന ഒറ്റമുറി സ്ഥാപനം ഷെല്‍ കമ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഈ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു. ഇ ഡി ഏജന്റുമാര്‍ എന്ന പേരില്‍ തട്ടിയെടുക്കുന്ന കോടികള്‍ എത്തിയിരുന്നത് ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ആണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

കഴിഞ്ഞയാഴ്ചയാണ് വിജിലന്‍സ് സംഘം അന്വേഷണത്തിനായി മുംബൈയില്‍ എത്തിയത്. കൈക്കൂലിയായി ലഭിക്കുന്ന പണം വെളുപ്പിക്കുന്നതിനുള്ള ഷെല്‍ കമ്പനിയായണ് ബോറാ കമോഡിറ്റീസ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. മുംബൈ സ്വദേശികളായിരുന്ന രണ്ട് പേരാണ് സ്ഥാപനത്തിന്റെ ഉടമകള്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതില്‍ ഒരാള്‍ ഡ്രൈവറാണ്. എന്നാല്‍ സ്ഥാപനത്തെക്കുറിച്ച് അറിയില്ലെന്നാണ് അന്വേഷണത്തില്‍ വിവരം ലഭിച്ചത്.

സംഭവത്തില്‍ ഇ ഡി കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.

Continue Reading

Trending