Connect with us

News

അഭിമാനം കെ.എം.സി.സി

1930 ല്‍ യുറഗ്വായില്‍ തുടങ്ങിയ ലോകകപ്പ് ചരിത്രത്തില്‍ ഇത്രയേറെ മലയാളവും ഇന്ത്യയും നിറയുന്നത് ഇതാദ്യം

Published

on

കമാല്‍ വരദൂര്‍

സ്‌നേഹം എന്ന പദത്തിന് മണലാരണ്യത്തില്‍ ലഭിക്കുന്ന വലിയ പര്യായമാണ് കെ.എം.സി.സി. ഖത്തര്‍ ലോകകപ്പിലെ വോളണ്ടിയര്‍ സംഘത്തില്‍ നിറയെ കെ.എം.സി.സിയുടെ യുവപ്രതിഭകളാണ്. എവിടെ തിരിഞ്ഞാലും സുന്ദരമായ ഇംഗ്ലീഷിലും അറബിയിലും കണ്‍മുന്നില്‍ മലയാളിയാണെങ്കില്‍ മലയാളത്തിലും സേവനതുരതരായി അവരുണ്ട്. കൊച്ചു രാജ്യത്തില്‍ അവര്‍ അതിഥികളല്ല, ആതിഥേയരാണ്. 20,000 മാണ് വോളണ്ടയിര്‍ സൈന്യം. അതില്‍ എല്ലാ രാജ്യക്കാരുമുണ്ട്. വിമാനത്താവളം മുതല്‍ എല്ലാവരും സജീവം. ഹോസ്പിറ്റാലിറ്റിയിലും അക്രഡിറ്റേഷനിലും ട്രാന്‍സ്‌പോര്‍ട്ടേഷനിലും ഫാന്‍ സോണുകളിലും മനോഹരമായ ലോകകപ്പ് യൂണിഫോമില്‍ അവര്‍ സുസജ്ജരായി പ്രവര്‍ത്തിക്കുന്നത് കാണുമ്പോള്‍ മലയാളം അഭിമാനമാവുന്നു.

1930 ല്‍ യുറഗ്വായില്‍ തുടങ്ങിയ ലോകകപ്പ് ചരിത്രത്തില്‍ ഇത്രയേറെ മലയാളവും ഇന്ത്യയും നിറയുന്നത് ഇതാദ്യം. ഫിഫ തലവന്‍ ജിയോവനി ഇന്‍ഫാന്‍ഡിനോ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ഇന്ത്യയെ അഭിനന്ദിച്ചത് വെറുതെയല്ല. ഖത്തര്‍ വാസത്തില്‍ അദ്ദേഹത്തിനും മനസിലായിരിക്കുന്നു ഇന്ത്യയും മലയാളവും നിറയുന്ന കാഴ്ച്ചകള്‍. ഖത്തറിനോടുള്ള രാഷ്ട്രീയ ശത്രുതയില്‍ പാശ്ചാത്യ ലോബികള്‍ ഇല്ലാ കഥകള്‍ മെനയുന്നു. ചന്ദ്രികയുടെ ഫോട്ടോഗ്രാഫര്‍ റുബിനാസ് കോട്ടേടത്ത് പകര്‍ത്തിയ മലയാളിയുടെ ഫാന്‍ ചിത്രമാണ് ചില യൂറോപ്യന്‍ സൈറ്റുകള്‍ ഖത്തര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന പാക്കിസ്താന്‍ ഫാന്‍സ് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്. നുണകളുടെ പ്രചാരകരായി യൂറോപ്പ് മാറവെ ശനിയാഴ്ച്ച രാത്രി ലുസൈലില്‍ ബ്രട്ടീഷ് ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായ ജെയിംസ് റോഡ്‌വെല്‍ഡറ്റിനെ കണ്ടു. സംസാരം ഖത്തറും സംഘാടനവുമായപ്പോള്‍ അദ്ദേഹം സത്യം പറഞ്ഞു ഇവിടെ വന്നപ്പോള്‍ എന്റെ തെറ്റിദ്ധാരണ മാറി. നൂറ് ശതമാനം ഫുട്‌ബോള്‍ പ്രേമികളുടെ ലോകകപ്പ്. ഒരു പരാതിയും ഞാന്‍ കേട്ടില്ല. മൂന്ന് ദിവസമായി ഖത്തറില്‍. പലരോടും സംസാരിച്ചു. എല്ലാവരും ഹാപ്പി. ഇത് വാര്‍ത്തയാക്കുമോ എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും എന്നായിരുന്നു ജെയിംസിന്റെ മറുപടി. പരാതികള്‍ ഇത് വരെ ആര്‍ക്കുമില്ല. കഴിഞ്ഞ ദിവസം മെയിന്‍ മീഡിയ സെന്ററില്‍ ഖത്തര്‍ അമീര്‍ ഷെയിക്ക് തമീം ബിന്‍ ഖലീഫാ അല്‍താനി നടത്തിയ മിന്നല്‍ സന്ദര്‍ശനത്തെക്കുറിച്ച് മീഡിയാ സെന്ററിലെ കെ.എം.സി.സി വോളണ്ടിയറായ ഷംസു വാണിമേല്‍ പറഞ്ഞു.

ഇന്നലെ ഉദ്ഘാടന മല്‍സരത്തിന് സാക്ഷിയായ അല്‍ കോറിലെ അല്‍ബൈത്ത് സ്‌റ്റേഡിയത്തിലെ ഗ്യാലറി ചുമതലയിലുള്ള ഹംസ കരിയാട് പറഞ്ഞത് ഉദ്ഘാടന മല്‍സരത്തിന് മുമ്പ് തന്നെ ഗ്യാലറിയിലെ വിവിധ കാറ്റഗറി ഇരിപ്പിടക്കാരെ ഒരു പ്രയാസവുമില്ലാതെ സുരക്ഷിതരായി ഇരുത്താനായി എന്നാണ്. എല്ലാ കാര്യത്തിലുമുള്ള ശ്രദ്ധയും ജാഗ്രതയും അത്രമാത്രമുണ്ട്. ലുസൈല്‍ നഗരം ശനിയാഴ്ച്ച രാത്രിയില്‍ കെ.എം.സി.സിയുടെയും മലയാളികളുടെയും കരങ്ങളിലായിരുന്നു. കേരളത്തിലെ പതിനാല് ജില്ലകളിലെ പ്രവര്‍ത്തകര്‍, സ്വന്തം ജില്ലാ പതാകക്ക് കീഴെ അണിനിരന്നപ്പോള്‍ കാഴ്ച്ചകാര്‍ക്കത് സമ്മോഹന അനുഭവമായി. മലയാളത്തിലും അറബിയിലും ഇംഗ്ലീഷിലും മുദ്രാവാക്യങ്ങള്‍, ബാന്‍ഡ് മേളങ്ങള്‍, മാപ്പിളപ്പാട്ടുകളുടെ ഈരടികള്‍…. നര്‍ത്തകരായി വിദേശികള്‍ പോലും അണിനിരന്നപ്പോള്‍ അര്‍ധരാത്രിയും പിന്നിട്ടു ആഘോഷം. പക്ഷേ പുലരുവോളം ലുസൈല്‍ മെട്രോ വഴി കാഴ്ച്ചകള്‍ ആസ്വദിക്കുന്നവരുടെ വരവായിരുന്നു. അവരില്‍ ഫലസ്തീനികളുണ്ട്, ഇറാനികളുണ്ട്, ലെബോനോണികളുണ്ട്, ഇംഗ്ലീഷുകാരുണ്ട്, ജര്‍മന്‍കാരുണ്ട്, സ്പാനിഷുകാരുണ്ട്. ഇവര്‍ക്കാര്‍ക്കും ഒരു പരാതികളുമില്ല. പിന്നെയാര്‍ക്കാണ് കോപം എന്നതാണ് ഉത്തരമില്ലാത്ത ചോദ്യം. മല്ലൂസ് അഥവാ മലയാളികള്‍ ഉച്ചത്തില്‍ പറയുന്നു ഈ ലോകകപ്പ് മലയാളമാണ്. കെ.എം.സി.സി നേതൃത്വം പറയുന്നു ഖത്തര്‍ ലോകകപ്പ് നമ്മുടെ ലോകകപ്പാണെന്ന്…. ഖത്തറികള്‍ പറയുന്നു ഇത് ലോകത്തിന്റെ ലോകകപ്പാണെന്ന്. ഡിസംബര്‍ 18 നാണല്ലോ ഫൈനല്‍. അന്ന് ആര് ജയിച്ചാലും ഖത്തര്‍ ലോകകപ്പിലെ വലിയ വിജയി മറ്റാരുമായിരിക്കില്ല ഖത്തര്‍ തന്നെ.

kerala

തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുക്കാരനെ ആക്രമിച്ച കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍

കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്.

Published

on

തൃശൂര്‍: രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൂടി പൊലീസിന്റെ വലയിലായി. കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്. ഇവര്‍ക്ക് കൊട്ടേഷന്‍ നല്‍കിയ സിജോ കഴിഞ്ഞ ദിവസം തന്നെ പിടിയിലായിരുന്നു.

സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. തൃശൂര്‍ സ്വദേശിയായ സിജോയുടെ നേതൃത്വത്തില്‍ തന്നെയാണ് കൊട്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരു വര്‍ഷം മുന്‍പ് തിയേറ്ററില്‍ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയ കേസിലും സിജോ പ്രതിയായിരുന്നു. സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് ഈ ആക്രമണത്തിന് വഴിവെച്ചതെന്നാണു വിവരം.

സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സുനിലിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയ തൃശൂര്‍ കുറുപ്പം റോഡിലെ കടയും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു വെളപ്പായയിലെ സുനിലിന്റെ വീട്ടിന് മുന്നില്‍ ആക്രമണം നടക്കുന്നത്. കാറിലെത്തി ഗേറ്റ് തുറക്കാനിറങ്ങിയതാണ് ആദ്യം ഡ്രൈവര്‍ ആക്രമിക്കപ്പെടാനുള്ള കാരണം. തുടര്‍ന്ന് സുനിലിനെയും മൂന്ന് അംഗ സംഘവും വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടിയ ശേഷം തീ കൊളുത്തിക്കൊല്ലാനായിരുന്നു ശ്രമമെന്നതാണ് സുനിലിന്റെ മൊഴി.

Continue Reading

kerala

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കം: ആദ്യ മത്സരത്തില്‍ ഒഡീഷയ്‌ക്കെതിരെ കേരളം

ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.

Published

on

തിരുവനന്തപുരം: ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖ ടി20 ടൂര്‍ണമെന്റ് ആയ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കമാവുന്നു. ആദ്യ മത്സരത്തില്‍ ഒഡീഷയാണ് കേരളത്തിന്റെ എതിരാളി. ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.

യുവത്വവും പരിചയസമ്പത്തും ഒരുമിച്ചുള്ള ടീമില്‍ കെഎസിഎല്ലില്‍ മികവ് തെളിയിച്ച താരങ്ങള്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. സഞ്ജുവിന്റെ സഹോദരനും കെഎസിഎല്‍ ടീം കോച്ചി ബ്ലൂ ടൈഗേഴ്‌സ് നായകനുമായ സാലി വി. സാംസണും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തിനുവേണ്ടി സഹോദരങ്ങള്‍ ഒന്നിച്ചിറങ്ങുന്ന അപൂര്‍വ നിമിഷവുമാകും ഇത്.

വൈസ് ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാനൊപ്പം സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍ എന്നിവരുടെ സാന്നിദ്ധ്യത്തോടെ ശക്തമായ ബാറ്റിംഗ് നിരയാണ് കേരളത്തിനുള്ളത്. ഓള്‍റൗണ്ടര്‍ വിഭാഗത്തില്‍ അഖില്‍ സ്‌കറിയ, ഷറഫുദ്ദീന്‍, അങ്കിത് ശര്‍മ്മ എന്നിവര്‍ ടീമിന് ബഹുമുഖ കരുത്തേകും.

ബൗളിങ് നിരയില്‍ നിധീഷ്, കെ.എം ആസിഫ്, വിഘ്‌നേഷ് പുത്തൂര്‍ എന്നിവരെ കൂടാതെ കെഎസിഎല്ലില്‍ മികവു തെളിയിച്ച സിബിന്‍ ഗിരീഷ്, കൃഷ്ണദേവന്‍, അബ്ദുല്‍ ബാസിദ് എന്നിവരും ടീമിലുണ്ട്.

വലിയ പ്രതീക്ഷകളോടെയാണ് കേരളം ഇത്തവണ മുഷ്താഖ് അലി ട്രോഫിയില്‍ തുടക്കം കുറിക്കുന്നത്.

Continue Reading

india

പരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

ചൊവ്വാഴ്ച ഹബ്‌സിഗുഡയിലെ കാരിയ സ്‌കൂളിലാണ് സംഭവം നടന്നത്.

Published

on

ഹൈദരാബാദ്: പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നേടിയതിനെ തുടര്‍ന്ന് മാതാപിതാക്കളുടെ ശാസനയെ തുടര്‍ന്ന് അസ്വസ്ഥയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച ഹബ്‌സിഗുഡയിലെ കാരിയ സ്‌കൂളിലാണ് സംഭവം നടന്നത്.

പോലീസ് വിവരങ്ങള്‍ പ്രകാരം, സംഭവത്തിനുശേഷം സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ മൃതദേഹം സെക്കന്ത്രാബാദ് ഗാന്ധി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തെക്കുറിച്ച് എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി ടിഎംആര്‍ഇഎസ് വൈസ് ചെയര്‍മാന്‍ ഫഹീം ഖുറേഷിയുമായി സംസാരിച്ചു.സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായവും എല്ലാ പിന്തുണയും നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഒവൈസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

തെലങ്കാനയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യമാണ്. തിങ്കളാഴ്ച നിസാമാബാദ് ജില്ലയിലെ തെലങ്കാന മൈനോറിറ്റി റെസിഡന്‍ഷ്യല്‍ സ്‌കൂളിലുണ്ടായ സമാന സംഭവത്തിന് പിന്നാലെയാണ് ഹൈദരാബാദ് കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Continue Reading

Trending