Connect with us

india

എസ്.ബി.ഐക്ക് തിരിച്ചടി; ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ നാളെ തന്നെ കൈമാറണമെന്ന് സുപ്രിംകോടതി

സമയം തേടിയ എസ്ബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു.

Published

on

ഇലക്ടറൽ ബോണ്ട് കേസിൽ സാവകാശം തേടി എസ്ബിഐ. കോടതി നിർദ്ദേശം പാലിച്ച് ഇലക്ട്രൽ ബോണ്ടുകൾ നൽകുന്നത് നിർത്തി എന്ന് എസ്ബിഐയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചു. സമയം തേടിയ എസ്ബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു. ഉത്തരവ് പാലിക്കണമെന്നറിയിച്ച കോടതി ഫെബ്രുവരി 15 മുതൽ ഇന്നുവരെ എന്ത് ചെയ്യുകയായിരുന്നു എന്നും ചോദിച്ചു.

കോർ ബാൻകിംഗ് സവിധാനത്തിലെ സാങ്കേതിക വിഷയങ്ങൾ മറികടക്കാനാണ് സാവകാശം എന്നാണ് എസ്ബിഐ വാദിച്ചത്. ഡോണർ വിവരങ്ങൾ മുംബൈ മുഖ്യ ശാഖയിൽ ഇല്ലേ എന്ന് കോടതി ചോദിച്ചു. തീയതി, പേര്, തുക എന്നീ വിവരങ്ങൾ പരസ്യമക്കേണ്ടതിലാണ് ബുദ്ധിമുട്ട് എന്ന് എസ്ബിഐ അറിയിച്ചു. ഇലക്ടറൽ ബോണ്ടിനായി ഉണ്ടാക്കിയ സംവിധാനത്തിൽ ഇവയെല്ലാം വ്യത്യസ്ത ഇടങ്ങളിലാണ് സൂക്ഷിച്ചിരിയ്ക്കുന്നത്. വിവരങ്ങൾ പരസ്യമാക്കില്ല എന്നല്ല, ക്യത്യമായി പരസ്യപ്പെടുത്താൻ സമയം വേണം എന്നതാണ് തങ്ങളുടെ ആവശ്യം എന്നും എസ്ബിഐ വാദിച്ചു.

നിങ്ങൾ രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണല്ലോ എന്ന് സുപ്രിം കോടതി പറഞ്ഞു. വിവരങ്ങൾ രണ്ട് ഇടങ്ങളിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ ഉത്തരവ് പാലിക്കാൻ ബുദ്ധിമുട്ടാണെന്നാണോ? എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി ഉത്തരവിൽ കൃത്യമായിരുന്നല്ലോ. 15 ഫെബ്രുവരി മുതൽ ഇന്ന് വരെ എന്ത് ചെയ്തെന്നും സുപ്രിം കോടതി ചോദിച്ചു.

ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ വിശദമാക്കാമെന്ന് എസ്ബിഐ അറിയിച്ചു. വിവരങ്ങൾ ക്യത്യമായ രേഖകളാക്കുക സങ്കീർണമായ നടപടിയാണ്. വേഗം കൂടിയാൽ തെറ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

അത് ഒഴിവാക്കാനാണ് സമയം വേണ്ടത് എന്നും എസ്ബിഐ വാദിച്ചു. ഉത്തരവ് ലളിതമായി പാലിയ്ക്കാൻ സാധിയ്ക്കുന്നതാണെന്ന് കോടതി പറഞ്ഞപ്പോൾ ലളിതമായി ഉത്തരവ് പലിയ്ക്കാൻ ശ്രമിച്ചാൽ തെറ്റുകൾ ഉണ്ടാകുമെന്ന് എസ്ബിഐ മറുപടി നൽകി. ബോണ്ടുകളുടെ സംഖ്യയും അത് വാങ്ങിയവരുടെ പേരും അടക്കം തെറ്റാൻ സാധ്യതയുണ്ട് എന്നും എസ്ബിഐ പറഞ്ഞു.

ഭരണഘടനാ ബഞ്ചിന്റെ ഉത്തരവിനെ ഇത്ര ലളിതമായാണോ കൈകാര്യം ചെയ്യേണ്ടത് എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. കേവലം ഒരു അപേക്ഷ സമർപ്പിച്ച് ഭരണഘടനാ ബഞ്ചിന്റെ ഉത്തരവിൽ ഭേഭഗതി ആവശ്യപ്പെടുന്നത് എങ്ങനെയാണ് എന്നും അദ്ദേഹം ചോദിച്ചു. അനിവാര്യതയാണ് അപേക്ഷയുടെ അടിസ്ഥാനം എന്ന് വാദിച്ച എസ്ബിഐ സാഹചര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിയ്ക്കാൻ തയ്യാറാണെന്നും അറിയിച്ചു. ആര് ബോണ്ട് വാങ്ങി എന്നത് 3 ആഴ്ചകൾക്കകം നൽകാൻ സാധിയ്ക്കുമെന്നും എസ്ബിഐ പറഞ്ഞു.

അപേക്ഷയുടെയും കെ.വൈ.സി യുടെയും അടിസ്ഥാനത്തിൽ മാത്രമേ ഇലക്ടറൽ ബോണ്ടുകൾ വങ്ങാൻ അനുവദിച്ചിരുന്നുള്ളു എന്നത് വസ്തുതയാണ് എന്ന് നിരീക്ഷിച്ച കോടതി രാഷ്ട്രിയ പാർട്ടികൾക്ക് കറണ്ട് അകൌണ്ടിലൂടെ 19 ഡെസിഗനേറ്റഡ് ബ്രാഞ്ചുകളിലൂടെ മാത്രമേ ഇലക്ടറൽ ബോണ്ട് വാങ്ങാൻ സാധിച്ചിരുന്നുള്ളു എന്നത് വസ്തുതയാണെന്നും കൂട്ടിച്ചേർത്തു. സമയം നീട്ടിനൽകണമെന്ന എസ്ബിഐയുടെ വാദം കോടതി തള്ളി.

ജൂൺ 31 വരെ സമയം വേണമെന്ന ആവശ്യമാണ് തള്ളിയത്. നാളെതന്നെ എസ്ബിഐ വിവരങ്ങൾ കൈമാറണം. 15 മാർച്ചിന് മുൻപ് ഈ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിയ്ക്കണം. നാളെ 5:30ന് മുൻപ് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകണം എന്നാണ് ഉത്തരവ്. കോടതിയുടെ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ എസ്ബിഐക്കെതിരെ കർശന നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് വരെ നല്കിയ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

india

വിദ്വേഷ പോസ്റ്റ്: ബി.ജെ.പിക്കെതിരെ കേസ്

എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിന് കർണാടക ബി.ജെ.പിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം, മല്ലേശ്വരം പൊലീസാണ് കേസെടുത്തത്. എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പു പ്രകാരവുമാണ് കേസ്. മുസ്‍ലിംകൾക്ക് സ്വത്ത് വിതരണം ചെയ്യും, പ്രത്യേക സംവരണം നൽകും, മുസ്‍ലിംകളെ നേരിട്ട് ജഡ്ജിയായി നിയമിക്കും തുടങ്ങിയവ കോൺഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ടെന്ന വസ്തുതവിരുദ്ധ പോസ്റ്റാണ് ബി.ജെ.പി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

Continue Reading

Trending