Connect with us

kerala

ക്ഷേമപെന്‍ഷനുകള്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയപരിധി നീട്ടണം: മുസ്‌ലിംലീഗ്

സാമ്പത്തികമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്നവര്‍ മാത്രമേ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ പട്ടികയില്‍ അവശേഷിച്ചിരിക്കുന്നുള്ളൂ എന്നുള്ളതുകൊണ്ട് ഇടക്കുവെച്ച് ഇത്തരം ഒരു വരുമാന സര്‍ട്ടിഫിക്കറ്റ് തന്നെ അനാവശ്യമാണ്.

Published

on

വിവിധ ക്ഷേമ പെന്‍ഷനുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ദുര്‍ബല വിഭാഗത്തില്‍ പെടുന്ന ജനങ്ങള്‍ക്ക് അവ തുടര്‍ന്നും ലഭിച്ചുകൊണ്ടിരിക്കുവാന്‍ വില്ലേജ് ഓഫീസറില്‍ നിന്ന് ഒരു ലക്ഷം രൂപക്ക് താഴെയുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടി നല്‍കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഇതിനുവേണ്ടി നിശ്ചയിച്ച സമയപരിധി ഇന്ന് അവസാനിക്കുകയാണ്. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തവര്‍ക്ക്, അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പെന്‍ഷന്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. പിന്നീട് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ തന്നെ, അന്നുമുതലുള്ള പെന്‍ഷന്‍ ലഭിക്കുമെങ്കിലും ഹാജരാക്കാന്‍ കഴിയാതിരുന്ന സമയത്ത് പെന്‍ഷന്‍ നല്‍കില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. നേരത്തെ തന്നെ പല പുതിയ നിബന്ധനകളും മുന്നോട്ടു വെച്ചുകൊണ്ട് ലക്ഷക്കണക്കിന് പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വ്യക്തികള്‍ ഗുണഭോക്താക്കളുടെ പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ട്.
അതിനെല്ലാം ശേഷമാണ് പുതിയ ഇത്തരം ഒരു നിബന്ധന സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. നേരത്തെ നടപ്പിലാക്കിയ നിബന്ധന പ്രകാരം തന്നെ സാമ്പത്തികമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്നവര്‍ മാത്രമേ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ പട്ടികയില്‍ അവശേഷിച്ചിരിക്കുന്നുള്ളൂ എന്നുള്ളതുകൊണ്ട് ഇടക്കുവെച്ച് ഇത്തരം ഒരു വരുമാന സര്‍ട്ടിഫിക്കറ്റ് തന്നെ അനാവശ്യമാണ്.

ദുര്‍ബലരായ ജനവിഭാഗങ്ങളുടെ മേല്‍ പുതിയ ഭാരങ്ങള്‍ അടിച്ചേല്‍പ്പിച്ച്, ലഭ്യമായിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുവാന്‍ എന്തുമാര്‍ഗം എന്നാണ് സര്‍ക്കാര്‍ ആലോചിച്ചു കൊണ്ടിരിക്കുന്നത്. വില്ലേജ് ഓഫീസുകളില്‍ ഈ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുവേണ്ടി അഭൂദപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരുന്നത്. വില്ലേജ് ഓഫീസര്‍മാര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ താല്‍ക്കാലിക ചുമതലകള്‍ ലഭിച്ചവര്‍ക്ക് ഒന്നിലധികം വില്ലേജ് ഓഫീസിന്റെ പരിധിയില്‍ ഈ സര്‍ട്ടിഫിക്കറ്റ് കൊടുക്കുവാന്‍ യഥാസമയം സാധ്യമാവാത്ത സ്ഥിതിവിശേഷം ഉണ്ട്.
പെന്‍ഷന്‍ നിലവില്‍ വാങ്ങിക്കൊണ്ടിരിക്കുന്നവരുടെ കുറ്റം കൊണ്ടല്ലാതെ തന്നെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ യഥാസമയം സാധ്യമല്ലാത്ത സ്ഥിതിവിശേഷം നിലവിലുണ്ട്. ഇതെല്ലാം പരിഗണിച്ച് ഈ പുതിയ നിബന്ധന പൂര്‍ണമായും ഒഴിവാക്കുകയോ അല്ലാത്തപക്ഷം വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുവാന്‍ ഒരു മാസത്തെ സമയം കൂടി അനുവദിക്കുകയോ ചെയ്യണമെന്ന് മുസ്‌ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് നല്‍കുവാനുള്ള കുടിശ്ശിക വളരെ പെട്ടെന്ന് കൊടുത്തു തീര്‍ക്കണം എന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. പി അബ്ദുല്‍ഹമീദ്. എം. എല്‍. എ, അഷറഫ് കോക്കൂര്‍, എം.എ ഖാദര്‍, എം.കെ ബാവ, ഇസ്മായില്‍ മൂത്തേടം, ഉമ്മര്‍ അറക്കല്‍, പി സൈതലവി മാസ്റ്റര്‍, കുഞ്ഞാപ്പു ഹാജി തുവൂര്‍, നൗഷാദ് മണിശ്ശേരി, കെ.എം അബ്ദുല്‍ ഗഫൂര്‍, അന്‍വര്‍ മുള്ളമ്പാറ, പി.എം. എ സമീര്‍, എ.പി ഉണ്ണികൃഷ്ണന്‍, അഡ്വ: പി.പി. ആരിഫ് പ്രസംഗിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Published

on

കൊച്ചി: പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Environment

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട,് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട,് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത എന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച രണ്ടു ജില്ലകളിലും ഞായറാഴ്ച മൂന്നു ജില്ലകളിലും തിങ്കളാഴ്ച ഏഴ് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടുണ്ട്. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

kerala

കമ്പത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ കോട്ടയം സ്വദേശികള്‍

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ നാടുവിട്ടതാകമെന്നാണ് പൊലീസ് നിഗമനം

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സജി (60), ഭാര്യ മേഴ്‌സി (58) മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്. ഇവരെ കാണാനില്ല എന്ന പരാതിയില്‍ വാകത്താനം പൊലീസ് മിസ്സിങ്ങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിടയിലാണ് മൂന്നുപേരേയും മരിച്ച നിലയില്‍ കണ്ടത്.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ നാടുവിട്ടതാകമെന്നാണ് പൊലീസ് നിഗമനം. തമിഴ്‌നാട്ടിലെ കമ്പത്താണ് മൂന്നുപേരേയും കാറിനുള്ളില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. കോട്ടയം രജിസ്‌ട്രേഷനിലുള്ള പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്തതയിലുള്ള കാറിലാണ് മൂവരുടേയും മൃതദേഹം കണ്ടെത്തിയത്. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

Trending